ധ്യാനത്തിലേക്ക് സ്വാഗതം !

കണ്ണ് തുറന്നു പുറത്തേക്കു നോക്കണേ..കണ്ണടച്ച് അകത്തേക്കും!

SUNILMANJERI. MOB:9895 34 56 16

SUNILMANJERI. MOB:9895 34 56 16

SUNILMANJERI MOB:9895 34 56 16

Thursday, December 23, 2010

ഏവര്‍ക്കും സുനില്‍ മഞ്ചേരിയുടെ പുതുവത്സരാശംസകള്‍.


ഒരില കൂടി കൊഴിഞ്ഞു വീണിരിക്കുന്നു,അതിന്‍റെ കാല്പാടുകള്‍ മാത്രമേ ശേഷിച്ചിട്ടുളൂ.
മറ്റൊരു തളിരില വിടരാന്‍ വെമ്പല്‍ കൊള്ളുകയാണ്,
കൊഴിഞ്ഞു വീണഇലയുടെ അവശിഷ്ടത്തില്‍ നിന്നല്ല പുതിയ ഇല ജന്മമെടുക്കുന്നത് .പുതിയ തളിര് സുര്യനില്‍ നിന്ന് ചൈതന്യം ഉള്‍ക്കൊള്ളുവാന്‍ മുകളിലേക്ക് നോക്കുന്നു.
കൊഴിഞ്ഞു വീണ ഇലക്ക് ജീവനില്ല.തളിരിലക്ക് അതറിയാം.അതുകൊണ്ടത് ത്ഴെക്ക് നോക്കുന്നില്ല. അതുപോലെ നമ്മുക്കും ഒരു പുതിയ തുടക്കം കുറിക്കാം .ഇന്നലെയുടെ തെറ്റുകളില്‍ നിന്നും പരാജയങ്ങളില്‍നിന്നും പാ ഠങ്ങള്‍ ഉള്‍ക്കൊണ്ട്‌ തികഞ്ഞ ശുഭാപ്രതീക്ഷയോട്‌കുടി നളെയാകുന്ന അക്ഷയ പാത്രത്തിന്റെ മൂടി തുറക്കുക.
ഇന്നലെകള്‍ വെറും സ്വപ്നമായി മാറുന്നു,നാളെകള്‍ ദ്രിഷ്ടിപദത്തില്‍ എത്തുകയും ചെയ്യുന്നു.ഓരോ ഇന്നിലെയും ജീവിതമാണ്‌ നാളെകളെ സുന്ദരമാക്കി തീര്‍ക്കുന്നത് .
so wish u all the best in life ,
സുനില്‍ മഞ്ചേരി .

ചരിത്രമായി ലീഡര്‍






തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.കരുണാകരന്‍ (92) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്​പത്രിയില്‍ വൈകീട്ട് 5.30 ഓടെയായിരുന്നു അന്ത്യം 

കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഈ മാസം 10നാണ് അദ്ദേഹത്തെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടയ്ക്ക് ആരോഗ്യനില വഷളായെങ്കിലും പതിവുപോലെ കരുണാകരന്‍ ആരോഗ്യനില വീണ്ടെടുത്തു. എന്നാല്‍ ബുധനാഴ്ചയോടെ സ്ഥിതി വീണ്ടും ഗുരുതരമായി. വ്യാഴാഴ്ച രാവിലെ അദ്ദേഹത്തെ സി.ടി സ്‌കാനിന് വിധേയനാക്കി. ബ്രെയിന്‍ സ്‌റ്റെമ്മിന് തകരാറുള്ളതായും തലച്ചോറില്‍ രക്തം കട്ടം പിടിച്ചതായും സ്‌കാനിങ്ങില്‍ കണ്ടെത്തിയിരുന്നു. മക്കളായ കെ.മുരളീധരനോടും പത്മജ വേണുഗോപാലിനോടും യഥാര്‍ഥ സ്ഥിതി ഡോക്ടര്‍മാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. വൈകിട്ട് അഞ്ചരയോടെ ഡോക്ടര്‍മാര്‍ മരണവിവരം സ്ഥിരീകരിച്ചു

ആറു പതിറ്റാണ്ടിലേറെക്കാലം കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന കരുണാകരന്‍ 1977 മുതല്‍ വിവിധ കാലങ്ങളിലായി നാലു തവണ മുഖ്യമന്ത്രിയും ഒരു തവണ കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രിയുമായി. 1965ല്‍ മാളയില്‍ നിന്നാണ് ആദ്യമായി കേരള നിയമസഭയിലെത്തിയത്. അതിന് മുന്‍പ് 1948ല്‍ ഒല്ലൂക്കരയില്‍ നിന്ന് പ്രജാ മണ്ഡലത്തിലേയ്ക്കും 1954ല്‍ മണലൂരില്‍ നിന്ന് തിരുകൊച്ചി നിയമസഭയിലുമെത്തി. 1996ല്‍ തൃശൂരില്‍ സി.പി.ഐ.യിലെ വി.വി. രാഘവനോട് തോറ്റതാണ് കരുണാകരന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ പ്രധാന തോല്‍വി.

കണ്ണൂര്‍ ചിറക്കല്‍ തെക്കേടത്ത് രാമുണ്ണി മാരാരുടെയും കണ്ണോത്ത് കല്ല്യാണി മാരസ്യാരുടെയും മകനായി 1918 ജൂലായ് അഞ്ചിനായിരുന്നു കരുണാകരന്റെ ജനനം. കണ്ണില്‍ വെള്ളം നിറയുന്ന രോഗംമൂലം എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തേണ്ടിവന്നു. പിന്നീട് പത്താം ക്ലാസ് വരെ പഠിച്ചെങ്കിലും പരീക്ഷയെഴുതാനായില്ല. അതിനുശേഷമാണ് ചിത്രകല പഠിക്കാനായി രാഷ്ട്രീയ തട്ടകമായ തൃശൂരിലേയ്ക്ക് പോയത്. തൃശൂര്‍ മഹാരാജ് ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് സ്വര്‍ണമെഡലോടെ പെയിന്റിങ്ങും ഡ്രോയിങ്ങും പാസ്സായി.

1936ല്‍ കോണ്‍ഗ്രസ് അംഗമായ കരുണാകരന്റെ പ്രവര്‍ത്തനരംഗം തൊഴിലാളി പ്രസ്ഥാനമായിരുന്നു. 1942 ല്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. 1945 ല്‍ തൃശൂര്‍ മുനിസിപ്പല്‍ കൗണ്‍സിലറായി. ഐ. എന്‍.ടി.യു.സി.യുടെ പ്രഥമ ജനറല്‍ സെക്രട്ടറിയായ കരുണാകരന്‍ 1960ല്‍ സംഘടനയുടെ സംസ്ഥാന പ്രസിഡന്റുമായി. കേരളപ്പിറവിക്ക് ശേഷം നിയമസഭയിലേക്ക് മത്സരിച്ച കരുണാകരന്‍ എ.ആര്‍ മേനോനോട് തോറ്റു. 1969ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായി. 1971ല്‍ അച്യുതമേനോന്‍ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായി. അടിയന്തരാവസ്ഥക്കാലത്ത് കരുണാകരനായിരുന്നു ആഭ്യന്തരവകുപ്പിന്റെ കടിഞ്ഞാണ്‍. 1977 മാര്‍ച്ച് 25നാണ് ആദ്യമായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഒരു മാസത്തിന് ശേഷം ഏപ്രില്‍ 25ന് മുഖ്യമന്ത്രി പദം ഒഴിയേണ്ടിവന്നു. പിന്നീട് 81 ഡിസംബര്‍ 28ന് മുഖ്യമന്ത്രി പദത്തില്‍ തിരിച്ചെത്തി. മന്ത്രിസഭ നിലംപതിച്ചതിനെ തുടര്‍ന്ന് 82 മെയ് 24ന് മൂന്നാം തവണയും മുഖ്യമന്ത്രി പദവിയിലെത്തി. 

1991 ല്‍ യു.ഡി.എഫ് അധികാരത്തിലെത്തിയപ്പോള്‍ ജൂണ്‍ 24ന് നാലാം തവണയും മുഖ്യമന്ത്രി കസേരയില്‍ അവരോധിതനായി. 1992 ലാണ് കരുണാകരന്റെ രാഷ്ട്രീയ ജീവിതം ഏറ്റവും പരീക്ഷണങ്ങള്‍ നേരിട്ടത്. വ്യക്തിപരമായും സംഘടനാപരമായും ലീഡര്‍ അഗ്നിപരീക്ഷകളെ നേരിട്ടു. 1992 ജൂണ്‍ മൂന്നിന് തിരുവനന്തപുരം പള്ളിപ്പുറത്തുണ്ടായ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കരുണാകരന്‍ വിദഗ്ധ ചികിത്സാര്‍ഥം വിദേശത്തേക്ക് പോയി. ആ സമയത്താണ് ഐ ഗ്രൂപ്പില്‍ നടന്ന വിപ്ലവത്തില്‍ കരുണാകരന് രാഷ്ട്രീയ രക്തസാക്ഷിത്വം വഹിക്കേണ്ടി വന്നത്. മുന്നില്‍ നിന്നും പിന്നില്‍ നിന്നും കുത്തിയതിന്റെ മുറിവുണങ്ങും മുമ്പ് തന്നെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ സംഭവവുമുണ്ടായി. 1993 മാര്‍ച്ച് 25ന് ഭാര്യ കല്യാണിക്കുട്ടിയുടെ വേര്‍പാട് കരുണാകരന് താങ്ങാവുന്നതിലധികമായി. ഗ്രഹപ്പിഴകള്‍ അവസാനിച്ചില്ല. 1995 
മാര്‍ച്ച് 16ന് ഐ.എസ്ആര്‍.ഒ ചാരക്കേസിനെ തുടര്‍ന്ന് മുഖ്യമന്ത്രിപദം ഒഴിഞ്ഞതിനുശേഷം രാജ്യസഭയിലെത്തി. ജൂണ്‍ 10ന് അദ്ദേഹം കേന്ദ്ര വ്യവസായ വകുപ്പില്‍ കാബിനറ്റ് മന്ത്രിയായി. രാജ്യസഭാ കാലാവധി തീരുന്നതിന് മുമ്പ് തന്നെ ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ കരുണാകരന്‍ തീരുമാനിച്ചു. തന്റെ രാഷ് ട്രീയം തട്ടകമായ തൃശൂരിലാണ് കരുണാകരന്‍ വിശ്വാസം അര്‍പ്പിച്ചത്. പക്ഷേ കടുത്ത പരീക്ഷണം നേരിട്ട തിരഞ്ഞെടുപ്പില്‍ സി.പി.ഐ.യിലെ വി.വി. രാഘവനോട് 1480 വോട്ടുകള്‍ക്ക് തോറ്റു. കരുണാകരന്റെ പരാജയം രാഷ്ട്രീയകേരളം ഞെട്ടിയ സംഭവമായിരുന്നു. കരുണാകരന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ പ്രധാന തോല്‍വിയായിരുന്നു ഇത്. 1998ല്‍ തട്ടകം തിരുവനന്തപുരത്തേക്ക് മാറ്റി. സിറ്റിങ് എം.പി കെ.വി സുരേന്ദ്രനാഥിനെ 15,398 വോട്ടുകള്‍ പരാജയപ്പെടുത്തി കരുണാകരന്‍ തിരിച്ചെത്തി. 1999ല്‍ പിന്നെയും മണ്ഡലം മാറി. യു.ഡി.എഫിന്റെ സുരക്ഷിത മണ്ഡലമായി കരുതപ്പെട്ട മുകുന്ദപുരമാണ് അദ്ദേഹം തിരഞ്ഞെടുത്തത്. 50,000 ത്തിലധികം വോട്ടുകളുടെ വ്യത്യാസത്തില്‍ സാക്ഷാല്‍ ഇ.എം.എസിന്റെ മകന്‍ ഇ.എം ശ്രീധരനെയാണ് പരാജയപ്പെടുത്തിയത്.

ഇന്ദിരാഗാന്ധിയുടെ വത്സലശിഷ്യനായി നിലകൊണ്ട കരുണാകരന്‍ പാര്‍ട്ടിയുടെ നിയന്ത്രണം സോണിയ ഗാന്ധിയിലെത്തിയപ്പോള്‍ ഇടക്കാലത്ത് പാര്‍ട്ടിയുമായി തെറ്റി മകന്‍ കെ.മുരളീധരനോടൊപ്പം ഡി.ഐ.സി. രൂപീകരിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കൊപ്പം മത്സരിച്ച് ഡി.ഐ.സി.സാന്നിധ്യമറിയിച്ചെങ്കിലും ഉറച്ച കോണ്‍ഗ്രസുകാരനായ കരുണാകരന് ഇടതുമുന്നണിയുമായുള്ള ചങ്ങാത്തം അധികകാലം തുടരാനായില്ല. ഡി.ഐ.സി ഒരു രാഷ്ട്രീയ പരാജയമാണെന്ന് തിരിച്ചറിഞ്ഞ കരുണാകരന്‍ കോണ്‍ഗ്രസില്‍ മടങ്ങിയെത്തി. അതുവരെ കരുണാകരനൊപ്പം ഉറച്ചുനിന്ന മകന്‍ കെ മുരളീധരന്‍ കരുണാകരനെ രാഷ്ട്രീയത്തില്‍ ആദ്യമായി തള്ളിപ്പറഞ്ഞു. കരുണാകരനെ ഉപേക്ഷിച്ച് മുരളീധരന്‍ എന്‍.സി.പിക്കൊപ്പം നിലകൊണ്ടു. മുരളിയുടെ മടങ്ങിവരവായിരുന്നു അവസാനകാലത്തും കരുണാകരന്റെ ആഗ്രഹിച്ചിരുന്നത്. മുരളീധരന്റെ കോണ്‍ഗ്രസ് പുന:പ്രവേശത്തിനുള്ള സാഹചര്യങ്ങള്‍ അനുകൂലമാകുകയും പ്രഖ്യാപനം മാത്രം ശേഷിക്കെയാണ് മരണത്തിന്റെ വിളി കരുണാകരനെ തേടിയെത്തിയത്. മരിക്കുമ്പോള്‍ എ.ഐ.സി.സി നിര്‍വാഹക സമിതി അംഗമായിരുന്നു കരുണാകരന്‍. 

അന്തരിച്ച കല്ല്യാണിക്കുട്ടി അമ്മയാണ് ഭാര്യ. കെ. മുരളീധരനും കെ.പത്മജയുമാണ് മക്കള്‍. മരുമക്കള്‍: ഡോ. വേണുഗോപാല്‍, ജ്യോതി.

Wednesday, December 22, 2010

General guidelines to improve memory



In addition to exercising your brain, there are some basic things you can do to improve your ability to retain and retrieve memories:
1 .Pay attention. You can’t remember something if you never learned it, and you can’t learn something — that is, encode it into your brain — if you don’t pay enough attention to it. It takes about eight seconds of intent focus to process a piece of information through your hippocampus and into the appropriate memory center. So, no multitasking when you need to concentrate! If you distract easily, try to receive information in a quiet place where you won’t be interrupted.
2. Tailor information acquisition to your learning style. Most people are visual learners; they learn best by reading or otherwise seeing what it is they have to know. But some are auditory learners who learn better by listening. They might benefit by recording information they need and listening to it until they remember it.
3. Involve as many senses as possible. Even if you’re a visual learner, read out loud what you want to remember. If you can recite it rhythmically, even better. Try to relate information to colors, textures, smells and tastes. The physical act of rewriting information can help imprint it onto your brain.
4. Relate information to what you already know. Connect new data to information you already remember, whether it’s new material that builds on previous knowledge, or something as simple as an address of someone who lives on a street where you already know someone.
5. Organize information. Write things down in address books and datebooks and on calendars; take notes on more complex material and reorganize the notes into categories later. Use both words and pictures in learning information.
6. Understand and be able to interpret complex material. For more complex material, focus on understanding basic ideas rather than memorizing isolated details. Be able to explain it to someone else in your own words.  
7. Rehearse information frequently and “over-learn”. Review what you’ve learned the same day you learn it, and at intervals thereafter. What researchers call “spaced rehearsal” is more effective than “cramming.” If you’re able to “over-learn” information so that recalling it becomes second nature, so much the better.
8. Be motivated and keep a positive attitude. Tell yourself that you want to learn what you need to remember, and that you can learn and remember it. Telling yourself you have a bad memory actually hampers the ability of your brain to remember, while positive mental feedback sets up an expectation of success.

Tuesday, December 21, 2010

സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് ഇനി ചിപ്പ് യുദ്ധം




ഇത്രകാലവും സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മിക്കുന്ന കമ്പനികള്‍ തമ്മിലായിരുന്നു മത്സരം. ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണിന്റെ പേരില്‍ ചിപ്പ് കമ്പനികളും നേര്‍ക്കുനേര്‍ വരികയാണ്. ബില്‍ട്ട്-ഇന്‍ ഗ്രാഫിക്‌സോടു കൂടിയ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ചിപ്പുമായി ഇന്റല്‍ രംഗത്തെത്തിയതോടെയാണ് മത്സരത്തിന് കളമൊരുങ്ങിയത്. ഭൂരിഭാഗം സ്മാര്‍ട്ട്‌ഫോണ്‍ ചിപ്പുകളും രൂപകല്‍പ്പന ചെയ്യുന്ന 'ആം' (ARM) കമ്പനിയുമായി നേരിട്ട് മത്സരിക്കാന്‍ ഇതോടെഇന്റല്‍ രംഗത്തെത്തുകയാണെന്ന് വിലയിരുത്തപ്പെടുന്നു.

അടുത്തയാഴ്ച അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടക്കുന്ന ഡവലപ്പര്‍ ഫോറം സമ്മേളനത്തിലാണ്, പുതിയ ചിപ്പ്‌സെറ്റ് ഇന്റല്‍ അവതരിപ്പിക്കുക. 'മൂര്‍സ്ടൗണ്‍' (Moorestown) എന്ന് കോഡ് നാമം നല്‍കിയിട്ടുള്ള ഇന്റലിന്റെ പുതിയ ചിപ്പ് സ്മാര്‍ട്ട് ഫോണ്‍ വിഷ്വല്‍സ് കൂടുതല്‍ കാര്യക്ഷമതയോടെ സാധ്യമാക്കും. കമ്പ്യൂട്ടറുകളില്‍ പ്രത്യേകം ഗ്രാഫിക്‌സ് ചിപ്പ് വേണമെന്ന അവസ്ഥയും ഒഴിവാക്കും. അതേസമയം, നിലവിലുള്ള മോഡലുകളെ അപേക്ഷിച്ച് അഞ്ച് മടങ്ങ് വേഗമേറിയ പുതിയൊരു മൊബൈല്‍ഫോണ്‍ ചിപ്പ് ആം കമ്പനിയും അവതരിപ്പിച്ചു കഴിഞ്ഞു. 

മൊബൈല്‍ഫോണ്‍ ഹാന്റ്‌സെറ്റുകളുടെയും സ്മാര്‍ട്ട്‌ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെയും കണക്ഷന്റെയുമൊക്കെ മേഖലയിലായിരുന്നു ഇതുവരെ പൊരിഞ്ഞ മത്സരം നടന്നിരുന്നത്. ഭാവിയുടെ ആശയവിനിമയ, വിനോദ ഉപാധിയെന്ന നിലയ്ക്ക് സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് വലുതും ചെറുതുമായ ഒട്ടേറെ കമ്പനികള്‍ ഭാഗ്യം പരീക്ഷിക്കുന്നുമുണ്ട്. ആപ്പിളും ഗൂഗിളും നോക്കിയയും മുതല്‍ ചൈനീസ് കമ്പനികള്‍ വരെ മൊബൈല്‍ രംഗത്ത് ഒരുകൈ നോക്കുന്നു. അതിനിടെയാണ്, ഇന്റലും ഈ രംഗത്തേക്ക് എത്തുന്നത്.

ഇന്റല്‍ ഇപ്പോള്‍ ഒറ്റ യൂണിറ്റായി വില്‍ക്കുന്ന ചിപ്പ്‌സെറ്റുകളില്‍ യഥാര്‍ഥത്തില്‍ രണ്ടു ഭാഗങ്ങളുണ്ട്; ഒരു സെന്‍ട്രല്‍ പ്രോസസിങ് യൂണിറ്റും (CPU), ഗ്രാഫിക് പ്രോസസിങ് യൂണിറ്റും (GPU). സാധാരണ കമ്പ്യൂട്ടറുകളില്‍ ഇത്തരം ചിപ്പ്‌സെറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ ഊര്‍ജോപയോഗം അത്ര പ്രശ്‌നമല്ല. എന്നാല്‍, ലാപ്‌ടോപ്പുകളുടെയും സ്മാര്‍ട്ട് ഫോണുകളുടെയും കാര്യത്തില്‍ ഊര്‍ജക്ഷമത പ്രധാനമാണ്. ബില്‍ട്ട്-ഇന്‍ ഗ്രാഫിക്‌സോടു കൂടിയ ചിപ്പുകള്‍ തീര്‍ച്ചയായും ഊര്‍ജോപയോഗം കുറയ്ക്കും, ഫോണുകള്‍ക്ക് കൂടുതല്‍ ബാറ്ററി ലൈഫ് ലഭിക്കും. 

യഥാര്‍ഥത്തില്‍ 2008 ല്‍ 'ആറ്റം' (Atom) ചിപ്പുകളുമായി മൊബൈല്‍ രംഗത്തേക്ക് കടക്കാന്‍ ഇന്റല്‍ ശ്രമിച്ചതാണ്. ഇന്റലിന്റെ സാധാരണ ചിപ്പ്‌സെറ്റുകളെക്കാള്‍ ചെറുതായിരുന്നു ആറ്റമെങ്കിലും, അതിലും സി.പി.യു, ജി.പി.യു. എന്നിവ വേര്‍തിരിക്കപ്പെട്ട നിലയില്‍ തന്നെയായിരുന്നു. സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് അനുയോജ്യമല്ലാത്ത വിധത്തിലുള്ളതായിരുന്നു അത്. ചിപ്പ്‌സെറ്റുകളുടെ വലിപ്പവും ഊര്‍ജോപയോഗവും കുറയ്ക്കാന്‍ ഇന്റല്‍ നടത്തുന്ന തിരക്കിട്ട ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നീക്കമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു. 

ആഗോളവിപണിയില്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ സ്മാര്‍ട്ട്‌ഫോണുകളുടെ വില്‍പ്പന പേഴ്‌സണല്‍ കമ്പ്യൂട്ടറുകളെ കടത്തിവെട്ടുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആ നിലയ്ക്കുള്ള വളര്‍ച്ചയാണ് സ്മാര്‍ട്ട്‌ഫോണ്‍ വിപണി രേഖപ്പെടുത്തുന്നത്. അതേസമയം, പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വില്‍പ്പന കണക്കറ്റ് വര്‍ധിക്കുന്നുമില്ല. ഇത്തരമൊരു പരിസ്ഥിതിയില്‍, ചിപ്പ് കമ്പനികളും പുതിയ സാഹചര്യം മുതലാക്കാന്‍ ശ്രമിക്കും. ഇന്റലിന്റെ നീക്കം ഇത്തരത്തിലാണ് കാണേണ്ടത്. 

നിലവില്‍ ബഹുഭൂരിപക്ഷം സ്മാര്‍ട്ട്‌ഫോണുകളിലും ഉപയോഗിക്കുന്ന ചിപ്പ്‌സെറ്റ് ആം കമ്പനി രൂപകല്‍പ്പന ചെയ്തതാണ്. ആപ്പിളിന്റെ ഐപാഡിലും ഐഫോണ്‍ 4 ലും ഉപയോഗിച്ചിട്ടുള്ള A4 ചിപ്പു പോലും ആം കമ്പനിയുടെ ഡിസൈന്‍ ആണ്. ആം കമ്പനി സ്മാര്‍ട്ട്‌ഫോണ്‍ ചിപ്പുകള്‍ രൂപകല്‍പ്പന ചെയ്യാറേയുള്ളു, നിര്‍മിക്കാറില്ല. ആപ്പിളിന്റെ ചിപ്പ്‌സെറ്റ് നിര്‍മിക്കുന്നത് ആപ്പിള്‍ തന്നെയാണ്. 

ഒരുപക്ഷേ, ഐടി മേഖലയില്‍ ഏറ്റവും കുറച്ച് അറിയപ്പെടുന്ന, അതേസമയം ഏറ്റവുമധികം ലാഭമുണ്ടാക്കുന്ന സ്ഥാപനമാണ് ആം കമ്പനി. അവര്‍ രൂപകല്‍പ്പന ചെയ്ത പുതിയ ചിപ്പിന്റെ പേര് Cortex-A15 MPCore എന്നാണ്. 2.5 ഏഒ്വ ആണ് അതിന്റെ വേഗം, നിലവിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ ചിപ്പുകളെക്കാളും അഞ്ചുമടങ്ങ് കൂടുതല്‍. വേഗം കൂടിയെന്നു വെച്ച് ഊര്‍ജോപയോഗം വര്‍ധിക്കുന്നില്ല എന്നതാണ് ആം കമ്പനിയുടെ പുതിയ ചിപ്പിന്റെ പ്രത്യേകത. ഐപാഡും ഐഫോണുമൊക്കെ അഞ്ചിരട്ടി വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്യം സങ്കല്‍പ്പിച്ചു നോക്കൂ.

ലോകത്ത് ദിവസവും ഏതാണ്ട് പത്തുലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍ വീതം വിറ്റുപോകുന്നു എന്നാണ് കണക്ക്. അതില്‍ ഒന്നില്‍ പോലും ഇന്റലിന്റെ ചിപ്പില്ല എന്നത് കമ്പനിക്കു മേല്‍ കടുത്ത സമ്മര്‍ദമാണ് ഏല്‍പ്പിക്കുന്നത്. 30 വര്‍ഷമായി കമ്പ്യൂട്ടര്‍ ചിപ്പ് രംഗത്തെ കിരീടംവെയ്ക്കാത്ത രാജാക്കന്‍മാരായ ഇന്റലിന് സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ മാറ്റത്തിനൊത്ത് എത്താന്‍ കഴിഞ്ഞിട്ടില്ല. അത് പരിഹരിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ കമ്പനി നടത്തുന്നത്.


Monday, December 20, 2010

what is proximity sensor?




A proximity sensor is a sensor able to detect the presence of nearby objects without any physical contact. A proximity sensor often emits an electromagnetic or electrostatic field, or a beam of electromagnetic radiation (infrared, for instance), and looks for changes in the field or return signal. The object being sensed is often referred to as the proximity sensor's target. Different proximity sensor targets demand different sensors. For example, a capacitive or photoelectric sensor might be suitable for a plastic target; an inductive proximity sensor requires a metal target.

The maximum distance that this sensor can detect is defined "nominal range". Some sensors have adjustments of the nominal range or means to report a graduated detection distance.

Proximity sensors can have a high reliability and long functional life because of the absence of mechanical parts and lack of physical contact between sensor and the sensed object.

IEC 60947-5-2 defines the technical details of proximity sensors.

A proximity sensor adjusted to a very short range is often used as a touch switch.