ധ്യാനത്തിലേക്ക് സ്വാഗതം !

കണ്ണ് തുറന്നു പുറത്തേക്കു നോക്കണേ..കണ്ണടച്ച് അകത്തേക്കും!

SUNILMANJERI. MOB:9895 34 56 16

SUNILMANJERI. MOB:9895 34 56 16

SUNILMANJERI MOB:9895 34 56 16

Saturday, July 16, 2011

ഐഫോണ്‍ 4, ഗാലക്‌സി എസ് 2 - സൂപ്പര്‍താരങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍






ആറായിരം രൂപയ്ക്ക് ആന്‍ഡ്രോയിഡ് ഫോണുകള്‍ നല്‍കുന്ന ലോക്കല്‍ കമ്പനികള്‍ അരങ്ങുവാഴുന്ന ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ ഇനി കൊടുംമത്സരത്തിന്റെ നാളുകളാണ്. വിലക്കുറവിലല്ല, വിലക്കൂടുതലില്‍ മത്സരിച്ചുകൊണ്ട് ആപ്പിള്‍ ഐഫോണ്‍ 4 ഉംസാംസങ് ഗാലക്‌സി എസ് 2 ഉം ഇന്ത്യന്‍ വിപണിയിലെത്തിക്കഴിഞ്ഞു. സാംസങിന്റെ മോഡലിന് 32,890 രൂപയാണ് വിലയെങ്കില്‍ ആപ്പിളിന്റെ റേഞ്ച് തുടങ്ങുന്നതുതന്നെ 34,500 രൂപയിലാണ്.

ഐഫോണ്‍ 4 മായി ആപ്പിള്‍ ഇന്ത്യയിലെത്തുന്നുവെന്ന വിരമറിഞ്ഞയുടന്‍ സാംസങും തിടുക്കത്തില്‍ പുത്തന്‍ മോഡല്‍ അവതരിപ്പിക്കുകയായിരുന്നു. ഇന്നിപ്പോള്‍ ഇംഗഌഷ് പത്രങ്ങളിലടക്കം മുഴൂവന്‍പേജ് പരസ്യങ്ങള്‍ നല്‍കി രണ്ടു കമ്പനികളും മത്സരം കൊഴുപ്പിക്കുകയാണ്്. മൊബൈല്‍സര്‍വീസ് കമ്പനികളുമായി ചേര്‍ന്ന് ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിക്കുന്നതിലും ഇവര്‍ മത്സരിക്കുന്നു.

കാല്‍ലക്ഷത്തിലേറെ രൂപ മുടക്കി വാങ്ങാന്‍ എന്തു പ്രത്യേകതകളാണ് ഈ ഫോണുകളിലുള്ളതെന്ന് പരിശോധിക്കുകയാണിവിടെ. രണ്ടു ഫോണുകളില്‍ കേമനാരാണ് നിശ്ചയിക്കേണ്ടത് ആത്യന്തികമായി ഉപഭോക്താക്കളാണ്. എങ്കിലും ഇവ രണ്ടിനെയും ഒന്ന് താരതമ്യം ചെയ്യാനുള്ള ശ്രമമാണിവിടെ-

1. ഡിസൈന്‍

കണ്ടുനില്‍ക്കുന്നവരുടെ മനസിലാണ് സൗന്ദര്യം എന്നു പറഞ്ഞതുപോലെ മൊബൈല്‍ഫോണിന്റെ അഴകളവുകള്‍ക്ക് മാര്‍ക്കിടുക ദുഷ്‌കരമാണ്. ഒരാള്‍ അയ്യേ എന്നു പറയുന്ന ഡിസൈന്‍ മറ്റൊരാള്‍ക്ക് അടിപൊളിയായി തോന്നും എന്നതുതന്നെ കാരണം. എന്നിരുന്നാലും സാംസങും ഗാലക്‌സി എസ് 2 ഉം, ഐഫോണ്‍ 4 ഉം കാഴ്ചയില്‍ അവയുടേതായ നിലയില്‍ സുന്ദരന്‍മാരാണ് എന്നു തന്നെ പറയണം. രണ്ടും ഒരുപോലെ സ്‌റ്റൈലിഷ്. 115.2 മില്ലിമീറ്റര്‍ നീളം, 58.6 മില്ലിമീറ്റര്‍ വീതി, 9.3 മില്ലിമീറ്റര്‍ ഘനം എന്നിങ്ങനെയാണ് ഐഫോണ്‍ 4 ന്റെ അളവുകള്‍. ഗാലക്‌സി എസ് 2 ന്റേത് 125.3 മില്ലിമീറ്റര്‍ നീളം, 66.1 മീറ്റര്‍ വീതി, 8.5 മില്ലിമീറ്റര്‍ ഘനം.

ലോകത്തിലെ ഏറ്റവും മെലിഞ്ഞ സ്മാര്‍ട്‌ഫോണ്‍ ആണ് ഗാലക്‌സിയെന്ന് സാംസങ് അവകാശപ്പെടുന്നു. അത്തരമൊരു അവകാശവാദം ഇത്രയും കാലം ഉന്നയിച്ചത് സോണി എറിക്‌സണിന്റെ എക്‌സ്പീരിയ ആര്‍ക് എന്ന സ്മാര്‍ട്‌ഫോണിന്റെ കാര്യത്തിലായിരുന്നു. എക്‌സ്പീരിയ ആര്‍ക്കിനേക്കാള്‍ സ്ലിമ്മാണ് ഗാലക്‌സി എസ് 2 എന്നു ചുരുക്കം. ഭാരത്തിന്റെ കാര്യത്തിലും ഗാലക്‌സി എസ് 2 ഐഫോണിനേക്കാള്‍ മുന്നില്‍ തന്നെ. 137 ഗ്രാമാണ് ഐഫോണ്‍ 4 നെങ്കില്‍, 116 ഗ്രാമേയുള്ളൂ ഗാലക്‌സി എസ് 2 ന്. എന്നിരുന്നാലും, ഐഫോണിന്റെ സൗന്ദര്യം ഗാലക്‌സിക്ക് അവകാശപ്പെടാനാകുമോ എന്ന് സംശയിച്ചാല്‍ അതില്‍ തെറ്റു പറയാനാകില്ല.

2. ഡിസ്‌പ്ലേ

4.3 ഇഞ്ച് കപ്പാസിറ്റീവ് സുപ്പര്‍ അമോലെഡ് പ്ലസ് ഡിസ്‌പ്ലേയോടു കൂടിയാണ് ഗാലക്‌സി 2ന്റെ വരവ്. റിസൊല്യൂഷന്‍ 480 ഗുണം 800 പിക്‌സല്‍. ഇന്ന് വിപണിയില്‍ ലഭ്യമായ സ്മാര്‍ട്‌ഫോണുകളിലെ ഏറ്റവും മികച്ച ഡിസ്‌പ്ലേയാണ് ഇതെന്ന് നിസ്സംശയം പറയാം. വീഡിയോകളും സിനിമകളുമെല്ലാം നൂറുശതമാനം മിഴിവോടെ ഇതില്‍ കാണാം.

3.5 ഇഞ്ച് ഐ.പി.എസ്. എല്‍.സി.ഡി. റെറ്റീന ഡിസ്‌പ്ലേയാണ് ആപ്പിള്‍ ഐഫോണ്‍ 4 ലേത്. റിസൊല്യൂഷന്‍ 640 ഗുണം 960 പിക്‌സല്‍. ഈ ഫോണിന്റെ ഡിസ്‌പ്ലേ മോശമാണെന്ന് പറയാനാകില്ലെങ്കിലും ഗാലക്‌സി എസ് ടുവിനോട് ഏറ്റുമുട്ടാന്‍ ഇവന്‍ പോരെന്നത് യാഥാര്‍ഥ്യം മാത്രം. സ്‌ക്രീന്‍ വലിപ്പത്തിന്റെ കാര്യത്തിലും ഗാലക്‌സി എസ് 2 ന് തന്നെ മേല്‍കൈ. 

3. ഹാര്‍ഡ്‌വേര്‍

ഹാര്‍ഡ്‌വേര്‍ കരുത്തിന്റെ കാര്യത്തിലും ഗാലക്‌സി എസ് 2 ന് ഐഫോണിനേക്കാള്‍ മുന്‍തൂക്കമുണ്ട്. ഗാലക്‌സി വിപണിയിലെത്തുന്നത് ഇപ്പോഴാണെങ്കില്‍ ഐഫോണ്‍ 4 ഏതാണ്ട് ഒരുവര്‍ഷം മുമ്പ് തന്നെ ഇന്ത്യയൊഴിച്ചുള്ള രാജ്യങ്ങളില്‍ വിപണിയിലെത്തിയിരുന്നു. അതുകൊണ്ടുതന്നെ, അവരുടെ ഹാര്‍ഡ്‌വേര്‍ സ്‌പെസിഫിക്കേഷനുകളില്‍ ഒരു വര്‍ഷത്തെ പഴമയുണ്ടാകുക സ്വാഭാവികം.

ഒരു ജിഗാഹെര്‍ട്‌സ് പ്രൊസസര്‍, 512 എംബി റാം, 16/32 ജിബി ഇന്റേണല്‍ മെമ്മറി എന്നിവയാണ് ഐഫോണ്‍ 4 ലുള്ളത്. ഗാലക്‌സി എസ് 2ല്‍ 1.2 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍കോര്‍ എക്‌സിനോസ് പ്രൊസസര്‍, ഒരു ജിബി റാം, 16/32 ജിബി ഇന്റേണല്‍ മെമ്മറി എന്നിവയ്ക്കുപുറമെ മൈക്രോഎസ്ഡി കാര്‍ഡ് സ്‌ലോട്ടുമുണ്ട്്

4. പ്ലാറ്റ്‌ഫോം

ആപ്പിളിന്റെ സ്വന്തമായ ഐ ഒഎസാണ് ഐഫോണ്‍ 4 ലുള്ളത്. മികച്ച യൂസര്‍ ഇന്റര്‍ഫേസ്, നാലു ലക്ഷത്തിലേറെ ഗെയിമുകളും മൂന്നര ലക്ഷത്തിലേറെ ആപ്ലിക്കേഷനുകളും ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം എന്നിവ ഐഒഎസ് വാഗ്ദാനം ചെയ്യുന്നു. ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയ്ഡിന്റെ 2.3 ജിഞ്ചര്‍ബ്രെഡ് വെര്‍ഷനാണ് ഗാലക്‌സി എസ് 2 വിലെ ഒഎസ്. ലക്ഷക്കണക്കിന് ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്തുപയോഗിക്കാനുള്ള സൗകര്യം ആന്‍ഡ്രോയിഡ് മാര്‍ക്കറ്റിലുമുണ്ട്.

ഐഫോണ്‍ ഒഎസിനെ കടത്തിവെട്ടുന്ന ഒരു മൊബൈല്‍ പ്ലാറ്റ്‌ഫോം ഇല്ലെന്നും, ആന്‍ഡ്രോയിഡിന് അതിന്റെ ഏഴയലത്ത് എത്താനാകില്ലെന്നും വാദിക്കുന്ന ആപ്പിള്‍ ആരാധകര്‍ ഏറെയാണ്. എന്നാല്‍, ആന്‍ഡ്രോയിഡിന്റെ ജിഞ്ചര്‍ബ്രഡ് പതിപ്പ് ഉപയോഗിച്ചാല്‍ ഈ അഭിപ്രായം മാറുമെന്ന് ആന്‍ഡ്രോയിഡ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

5. ക്യാമറ

ഓട്ടോഫോക്കസും എല്‍.ഇ.ഡി. ഫ്ലാഷുമുള്ള എട്ട് മെഗാപിക്‌സല്‍ ക്യാമറയാണ് ഗാലക്‌സി എസ് 2 ലുള്ളത്. വീഡിയോ ചാറ്റിങിനായി രണ്ട് മെഗാപിക്‌സലുള്ള മറ്റൊരു ക്യാമറയുമുണ്ട്. ഐഫോണ്‍ 4 ലുള്ളത് അഞ്ച് മെഗാപിക്‌സല്‍ ബാക്ക് ക്യാമറയും വീഡിയോ കോളിങിനായി മുന്‍ക്യാമറയുമുണ്ട്. 

6. വെബ് ബ്രൗസിങ്

രണ്ടു ഫോണുകളിലുമുണ്ട് മികച്ച വെബ് ബ്രൗസറുകള്‍. എന്നാല്‍, വലിയ ഡിസ്‌പ്ലേ ആണെന്നതും ഫ്ലാഷ് സപ്പോര്‍ട്ട് ചെയ്യുന്നു എന്നതും ഗാലക്‌സി എസ് 2 ന് നേട്ടമാണ്. കണടക്ടിവിറ്റിക്കായി 4 ജി, ഇപെയ്‌മെന്റുകള്‍ നടത്താന്‍ സഹായിക്കുന്ന നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ (എന്‍ എഫ് സി) സൗകര്യം, ബിഗ് സ്‌ക്രീന്‍ ടി.വി.യുമായി വയര്‍ലെസ്സ് ബന്ധം സാധ്യമാക്കുന്ന ഡി.എല്‍.എന്‍.എ. സംവിധാനം എന്നിവയും ഗാലക്‌സി എസ് 2 വിലുണ്ട്. പേര് ഐഫോണ്‍ 4 എന്നാണെങ്കിലും, അത് ത്രീജി ഫോണാണ്. ഡിജിറ്റല്‍ വാലറ്റിനായുള്ള എന്‍എഫ്‌സി സംവിധാനം, അടുത്ത തലമുറ ഐഫോണില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിധിയെഴുത്ത്

ഐഫോണ്‍ 4 ന്റെ സാധ്യതകളും പേരായ്മകളത്രയും കൃത്യമായി മനസിലാക്കി, അതെല്ലാം പരിഹരിച്ചുകൊണ്ടുള്ള മോഡലാണ് ഗാലക്‌സി എസ് 2 എന്നത് വ്യക്തം. ഹാര്‍ഡ്‌വേര്‍ കരുത്തിലും മറ്റു സംവിധാനങ്ങളിലുമെല്ലാം ഐഫോണ്‍ 4 നെക്കാള്‍ ഒരു പണത്തൂക്കം മുന്നില്‍ നില്‍ക്കാന്‍ അതുകൊണ്ടു തന്നെ ഗാലക്‌സി എസ് 2ന് ആകുന്നു. വിലയുടെ കാര്യത്തിലും ഉപഭോക്താക്കളെ ആകര്‍ഷിക്കുക ഗാലക്‌സി എസ് 2 തന്നെയാകും. എന്നാല്‍, ആപ്പിള്‍ ബ്രാന്‍ഡിന്റെ ആരാധകര്‍ ഇതൊന്നും കാര്യമാക്കില്ലെന്നുറപ്പ്. 

Friday, July 15, 2011

How to display the hidden secret of iPhone mobile phones?


Mobile Info
2011
 Today tip will help you to enjoy some secret codes of iPhone mobiles. You can try these tricks to all latest iPhone      mobiles. You can display the hidden information of mobile sets and troubleshoot the routine problems using these codes.
Follow the list of latest iPhone codes list:

Code                                        Action 
*#61# and tap Call          To verify the number of unanswered calls
*#62# and tap Call          Use to verify the number for call forwarding
*#06#                                 To display the IMEI Number of the mobile
*777# and tap Call          To display the account balance information for prepaid iPhone
*225# and tap Call          To display the account balance information for Postpaid iPhone
*#67# and tap Call          To display the number for call forwarding when the iPhone is busy
*3001#12345#*               To display many of the inner settings of your iPhone
*#21#                                 To verify the call forwarding is enabled or disabled
*646# and tap Call          To display the Post-paid minute balance
*#33# and tap Call          To Check for call control bars

SUNILMANJERI


Thursday, July 14, 2011

Offline Gmail to browse gmail from computer by downloading the whole gmail


Offline Gmail to access gmail from computer
Gmail as we all know a short form for Google Mail is one of the products of Google INC. In the race of email clients Gmail is coming up with more and more abilities which has attracted millions of users from other mail accounts like yahoo, msn. They have introduced much extra features through lab features which are presently in testing stage but users can still use it .You can view and enable them from the tab which appears in right most corner of the gmail.
The latest lab feature is the ‘offline gmail’ – to access gmail from computer,which ultimately gives the power to download all or selected gmail mails or messages to your pc for the offline use. Offline Gmail is still an early experimental feature
How to enable Offline Gmail
Offline Gmail is available to everyone who uses Gmail in US or UK English, so if you don’t see it under the Labs tab yet, it should be there soon. Once you see it, just follow these steps to get started:
1. Click Settings and click the Labs tab.
2. Select Enable next to Offline Gmail.
3. Click Save Changes.
4. After your browser reloads, you’ll see a new “Offline0.1″ link in the upper righthand corner of your account, next to your username. Click this link to start the offline set up process and download Gears if you don’t already have it.
When you hit save, Gmail will synchronize new messages you didn’t have downloaded before and remove the ones you’re not planning to read from your hard drive. You can always change your settings back to keep fewer or moremessages later on — fewer messages means Offline Gmail runs faster

New Features of Gmail Offline
The feature that Google implemented through Gmail Labs, Gmail offline, just received new functionality. That is, even when offline you can write an email and attach any file that when you have Internet access, the email will be sent automatically. It manages to offer a little more versatility in equipment such as netbooks or laptops.
The good thing about this is that being able to read messages while offline, and now write to attach a file, compared with a desktop mail client virtually no difference.
The new functionality to attach files offline has been integrated transparently to users, so if you had “Offline” live in GMail Labs, enjoy it directly and by activating the service, too.
To activate the new functionality, simply visit the Google Labs tab, select the Offline Gmail option, provided they had not previously checked, and save your changes. . Then in the top right corner of the Gmail page you will see a link “Offline”, that we will be able to click to start using the application.
A blow to popular applications like Microsoft Outlook, Thunderbird or Windows Live Mail

Turn On or Off Monitor using keyboard


If you are using a Desktop computer then it’s easy to turn On or Off your monitor screen. But still if you are lazy enough to stretch your hand to the monitor screen you can use one cool small app to make your life easier.
PushMoitorOff is a tiny app which allows you to control your monitor screen from your keyboard. This tool comes handy for laptop users too. As most of the laptops don’t have the different On/Off button for the screen. So those who believe in saving energy can use this tool when needed.
The app is very easy to use. Whenever you feel like turningon/off your monitor you just have to press Shift+f1. You can change this shortcut key also using the options provided in the software.

Download PushMoitorOff

Shutdown Computer With Command Prompt or shortcut for shutdown


Tips to shutdown your computer automatically after specific time
Here is a trick to shutdown your computer  at a specific time. You might be thinking what great about it, well you can shutdown your computer without the use of any software. Just shutdown your computer at specific time from RUN Command. For example if you wish to shutdown at 09:45 am. Type this in
Start=>Run
Type Code:        at 11:35 shutdown -s
To cancel or Abort the shutdown:
Type Code:                   shutdown -a
Type  Code:  “shutdown –s –m\\computername –t60”. This command will shutdown the computer on network if you have administrative access.  Here computername needs to be replaced by the exact computer name of the computer on the network to work.
Auto shutdown computer using run command
Alternative method to create a shutdown timer or simply computer shutdown shortcut
Step 1: Right click on your desktop and choose “New=>shortcuts”.
Step 2: In the box that says “Type the location of the shortcut”,
type in “shutdown -s -t 3600” without the quotation marks and click next.
Note: 3600 are the amount of seconds before your computer shuts down. So , this means 3600 seconds = 60 mints (1 hour). You can change the value in the above code. You can even create multiple shutdown shortcuts. For example a computer shutdown shortcut for 30 minutes, 1 hour, 2 hours, 5 hours etc.,
Step 3: Make up a name for the shortcut and you’re done.
Optional Step 4 : You can change the icon by right clicking=>properities=>change icon=>browse
To abort or cancel the shutdown:
To make an abort key to stop the shutdown timer just create another shortcut and make
the “location of the shortcut” to ” shutdown -a” without the quotes.

Wednesday, July 13, 2011

ഐഫോണ്‍ 4, ഗാലക്‌സി എസ് 2 - സൂപ്പര്‍താരങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍
Posted on: 31 May 2011

-പി.എസ്.രാകേഷ്‌


ആറായിരം രൂപയ്ക്ക് ആന്‍ഡ്രോയിഡ് ഫോണുകള്‍ നല്‍കുന്ന ലോക്കല്‍ കമ്പനികള്‍ അരങ്ങുവാഴുന്ന ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ ഇനി കൊടുംമത്സരത്തിന്റെ നാളുകളാണ്. വിലക്കുറവിലല്ല, വിലക്കൂടുതലില്‍ മത്സരിച്ചുകൊണ്ട് ആപ്പിള്‍ ഐഫോണ്‍ 4 ഉംസാംസങ് ഗാലക്‌സി എസ് 2 ഉം ഇന്ത്യന്‍ വിപണിയിലെത്തിക്കഴിഞ്ഞു. സാംസങിന്റെ മോഡലിന് 32,890 രൂപയാണ് വിലയെങ്കില്‍ ആപ്പിളിന്റെ റേഞ്ച് തുടങ്ങുന്നതുതന്നെ 34,500 രൂപയിലാണ്.

ഐഫോണ്‍ 4 മായി ആപ്പിള്‍ ഇന്ത്യയിലെത്തുന്നുവെന്ന വിരമറിഞ്ഞയുടന്‍ സാംസങും തിടുക്കത്തില്‍ പുത്തന്‍ മോഡല്‍ അവതരിപ്പിക്കുകയായിരുന്നു. ഇന്നിപ്പോള്‍ ഇംഗഌഷ് പത്രങ്ങളിലടക്കം മുഴൂവന്‍പേജ് പരസ്യങ്ങള്‍ നല്‍കി രണ്ടു കമ്പനികളും മത്സരം കൊഴുപ്പിക്കുകയാണ്്. മൊബൈല്‍സര്‍വീസ് കമ്പനികളുമായി ചേര്‍ന്ന് ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിക്കുന്നതിലും ഇവര്‍ മത്സരിക്കുന്നു.

കാല്‍ലക്ഷത്തിലേറെ രൂപ മുടക്കി വാങ്ങാന്‍ എന്തു പ്രത്യേകതകളാണ് ഈ ഫോണുകളിലുള്ളതെന്ന് പരിശോധിക്കുകയാണിവിടെ. രണ്ടു ഫോണുകളില്‍ കേമനാരാണ് നിശ്ചയിക്കേണ്ടത് ആത്യന്തികമായി ഉപഭോക്താക്കളാണ്. എങ്കിലും ഇവ രണ്ടിനെയും ഒന്ന് താരതമ്യം ചെയ്യാനുള്ള ശ്രമമാണിവിടെ-

1. ഡിസൈന്‍

കണ്ടുനില്‍ക്കുന്നവരുടെ മനസിലാണ് സൗന്ദര്യം എന്നു പറഞ്ഞതുപോലെ മൊബൈല്‍ഫോണിന്റെ അഴകളവുകള്‍ക്ക് മാര്‍ക്കിടുക ദുഷ്‌കരമാണ്. ഒരാള്‍ അയ്യേ എന്നു പറയുന്ന ഡിസൈന്‍ മറ്റൊരാള്‍ക്ക് അടിപൊളിയായി തോന്നും എന്നതുതന്നെ കാരണം. എന്നിരുന്നാലും സാംസങും ഗാലക്‌സി എസ് 2 ഉം, ഐഫോണ്‍ 4 ഉം കാഴ്ചയില്‍ അവയുടേതായ നിലയില്‍ സുന്ദരന്‍മാരാണ് എന്നു തന്നെ പറയണം. രണ്ടും ഒരുപോലെ സ്‌റ്റൈലിഷ്. 115.2 മില്ലിമീറ്റര്‍ നീളം, 58.6 മില്ലിമീറ്റര്‍ വീതി, 9.3 മില്ലിമീറ്റര്‍ ഘനം എന്നിങ്ങനെയാണ് ഐഫോണ്‍ 4 ന്റെ അളവുകള്‍. ഗാലക്‌സി എസ് 2 ന്റേത് 125.3 മില്ലിമീറ്റര്‍ നീളം, 66.1 മീറ്റര്‍ വീതി, 8.5 മില്ലിമീറ്റര്‍ ഘനം.

ലോകത്തിലെ ഏറ്റവും മെലിഞ്ഞ സ്മാര്‍ട്‌ഫോണ്‍ ആണ് ഗാലക്‌സിയെന്ന് സാംസങ് അവകാശപ്പെടുന്നു. അത്തരമൊരു അവകാശവാദം ഇത്രയും കാലം ഉന്നയിച്ചത് സോണി എറിക്‌സണിന്റെ എക്‌സ്പീരിയ ആര്‍ക് എന്ന സ്മാര്‍ട്‌ഫോണിന്റെ കാര്യത്തിലായിരുന്നു. എക്‌സ്പീരിയ ആര്‍ക്കിനേക്കാള്‍ സ്ലിമ്മാണ് ഗാലക്‌സി എസ് 2 എന്നു ചുരുക്കം. ഭാരത്തിന്റെ കാര്യത്തിലും ഗാലക്‌സി എസ് 2 ഐഫോണിനേക്കാള്‍ മുന്നില്‍ തന്നെ. 137 ഗ്രാമാണ് ഐഫോണ്‍ 4 നെങ്കില്‍, 116 ഗ്രാമേയുള്ളൂ ഗാലക്‌സി എസ് 2 ന്. എന്നിരുന്നാലും, ഐഫോണിന്റെ സൗന്ദര്യം ഗാലക്‌സിക്ക് അവകാശപ്പെടാനാകുമോ എന്ന് സംശയിച്ചാല്‍ അതില്‍ തെറ്റു പറയാനാകില്ല.

2. ഡിസ്‌പ്ലേ

4.3 ഇഞ്ച് കപ്പാസിറ്റീവ് സുപ്പര്‍ അമോലെഡ് പ്ലസ് ഡിസ്‌പ്ലേയോടു കൂടിയാണ് ഗാലക്‌സി 2ന്റെ വരവ്. റിസൊല്യൂഷന്‍ 480 ഗുണം 800 പിക്‌സല്‍. ഇന്ന് വിപണിയില്‍ ലഭ്യമായ സ്മാര്‍ട്‌ഫോണുകളിലെ ഏറ്റവും മികച്ച ഡിസ്‌പ്ലേയാണ് ഇതെന്ന് നിസ്സംശയം പറയാം. വീഡിയോകളും സിനിമകളുമെല്ലാം നൂറുശതമാനം മിഴിവോടെ ഇതില്‍ കാണാം.

3.5 ഇഞ്ച് ഐ.പി.എസ്. എല്‍.സി.ഡി. റെറ്റീന ഡിസ്‌പ്ലേയാണ് ആപ്പിള്‍ ഐഫോണ്‍ 4 ലേത്. റിസൊല്യൂഷന്‍ 640 ഗുണം 960 പിക്‌സല്‍. ഈ ഫോണിന്റെ ഡിസ്‌പ്ലേ മോശമാണെന്ന് പറയാനാകില്ലെങ്കിലും ഗാലക്‌സി എസ് ടുവിനോട് ഏറ്റുമുട്ടാന്‍ ഇവന്‍ പോരെന്നത് യാഥാര്‍ഥ്യം മാത്രം. സ്‌ക്രീന്‍ വലിപ്പത്തിന്റെ കാര്യത്തിലും ഗാലക്‌സി എസ് 2 ന് തന്നെ മേല്‍കൈ. 

3. ഹാര്‍ഡ്‌വേര്‍

ഹാര്‍ഡ്‌വേര്‍ കരുത്തിന്റെ കാര്യത്തിലും ഗാലക്‌സി എസ് 2 ന് ഐഫോണിനേക്കാള്‍ മുന്‍തൂക്കമുണ്ട്. ഗാലക്‌സി വിപണിയിലെത്തുന്നത് ഇപ്പോഴാണെങ്കില്‍ ഐഫോണ്‍ 4 ഏതാണ്ട് ഒരുവര്‍ഷം മുമ്പ് തന്നെ ഇന്ത്യയൊഴിച്ചുള്ള രാജ്യങ്ങളില്‍ വിപണിയിലെത്തിയിരുന്നു. അതുകൊണ്ടുതന്നെ, അവരുടെ ഹാര്‍ഡ്‌വേര്‍ സ്‌പെസിഫിക്കേഷനുകളില്‍ ഒരു വര്‍ഷത്തെ പഴമയുണ്ടാകുക സ്വാഭാവികം.

ഒരു ജിഗാഹെര്‍ട്‌സ് പ്രൊസസര്‍, 512 എംബി റാം, 16/32 ജിബി ഇന്റേണല്‍ മെമ്മറി എന്നിവയാണ് ഐഫോണ്‍ 4 ലുള്ളത്. ഗാലക്‌സി എസ് 2ല്‍ 1.2 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍കോര്‍ എക്‌സിനോസ് പ്രൊസസര്‍, ഒരു ജിബി റാം, 16/32 ജിബി ഇന്റേണല്‍ മെമ്മറി എന്നിവയ്ക്കുപുറമെ മൈക്രോഎസ്ഡി കാര്‍ഡ് സ്‌ലോട്ടുമുണ്ട്്

4. പ്ലാറ്റ്‌ഫോം

ആപ്പിളിന്റെ സ്വന്തമായ ഐ ഒഎസാണ് ഐഫോണ്‍ 4 ലുള്ളത്. മികച്ച യൂസര്‍ ഇന്റര്‍ഫേസ്, നാലു ലക്ഷത്തിലേറെ ഗെയിമുകളും മൂന്നര ലക്ഷത്തിലേറെ ആപ്ലിക്കേഷനുകളും ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം എന്നിവ ഐഒഎസ് വാഗ്ദാനം ചെയ്യുന്നു. ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയ്ഡിന്റെ 2.3 ജിഞ്ചര്‍ബ്രെഡ് വെര്‍ഷനാണ് ഗാലക്‌സി എസ് 2 വിലെ ഒഎസ്. ലക്ഷക്കണക്കിന് ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്തുപയോഗിക്കാനുള്ള സൗകര്യം ആന്‍ഡ്രോയിഡ് മാര്‍ക്കറ്റിലുമുണ്ട്.

ഐഫോണ്‍ ഒഎസിനെ കടത്തിവെട്ടുന്ന ഒരു മൊബൈല്‍ പ്ലാറ്റ്‌ഫോം ഇല്ലെന്നും, ആന്‍ഡ്രോയിഡിന് അതിന്റെ ഏഴയലത്ത് എത്താനാകില്ലെന്നും വാദിക്കുന്ന ആപ്പിള്‍ ആരാധകര്‍ ഏറെയാണ്. എന്നാല്‍, ആന്‍ഡ്രോയിഡിന്റെ ജിഞ്ചര്‍ബ്രഡ് പതിപ്പ് ഉപയോഗിച്ചാല്‍ ഈ അഭിപ്രായം മാറുമെന്ന് ആന്‍ഡ്രോയിഡ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

5. ക്യാമറ

ഓട്ടോഫോക്കസും എല്‍.ഇ.ഡി. ഫ്ലാഷുമുള്ള എട്ട് മെഗാപിക്‌സല്‍ ക്യാമറയാണ് ഗാലക്‌സി എസ് 2 ലുള്ളത്. വീഡിയോ ചാറ്റിങിനായി രണ്ട് മെഗാപിക്‌സലുള്ള മറ്റൊരു ക്യാമറയുമുണ്ട്. ഐഫോണ്‍ 4 ലുള്ളത് അഞ്ച് മെഗാപിക്‌സല്‍ ബാക്ക് ക്യാമറയും വീഡിയോ കോളിങിനായി മുന്‍ക്യാമറയുമുണ്ട്. 

6. വെബ് ബ്രൗസിങ്

രണ്ടു ഫോണുകളിലുമുണ്ട് മികച്ച വെബ് ബ്രൗസറുകള്‍. എന്നാല്‍, വലിയ ഡിസ്‌പ്ലേ ആണെന്നതും ഫ്ലാഷ് സപ്പോര്‍ട്ട് ചെയ്യുന്നു എന്നതും ഗാലക്‌സി എസ് 2 ന് നേട്ടമാണ്. കണടക്ടിവിറ്റിക്കായി 4 ജി, ഇപെയ്‌മെന്റുകള്‍ നടത്താന്‍ സഹായിക്കുന്ന നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ (എന്‍ എഫ് സി) സൗകര്യം, ബിഗ് സ്‌ക്രീന്‍ ടി.വി.യുമായി വയര്‍ലെസ്സ് ബന്ധം സാധ്യമാക്കുന്ന ഡി.എല്‍.എന്‍.എ. സംവിധാനം എന്നിവയും ഗാലക്‌സി എസ് 2 വിലുണ്ട്. പേര് ഐഫോണ്‍ 4 എന്നാണെങ്കിലും, അത് ത്രീജി ഫോണാണ്. ഡിജിറ്റല്‍ വാലറ്റിനായുള്ള എന്‍എഫ്‌സി സംവിധാനം, അടുത്ത തലമുറ ഐഫോണില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിധിയെഴുത്ത്

ഐഫോണ്‍ 4 ന്റെ സാധ്യതകളും പേരായ്മകളത്രയും കൃത്യമായി മനസിലാക്കി, അതെല്ലാം പരിഹരിച്ചുകൊണ്ടുള്ള മോഡലാണ് ഗാലക്‌സി എസ് 2 എന്നത് വ്യക്തം. ഹാര്‍ഡ്‌വേര്‍ കരുത്തിലും മറ്റു സംവിധാനങ്ങളിലുമെല്ലാം ഐഫോണ്‍ 4 നെക്കാള്‍ ഒരു പണത്തൂക്കം മുന്നില്‍ നില്‍ക്കാന്‍ അതുകൊണ്ടു തന്നെ ഗാലക്‌സി എസ് 2ന് ആകുന്നു. വിലയുടെ കാര്യത്തിലും ഉപഭോക്താക്കളെ ആകര്‍ഷിക്കുക ഗാലക്‌സി എസ് 2 തന്നെയാകും. എന്നാല്‍, ആപ്പിള്‍ ബ്രാന്‍ഡിന്റെ ആരാധകര്‍ ഇതൊന്നും കാര്യമാക്കില്ലെന്നുറപ്പ്. 

നോക്കിയ എന്‍ 9 - കാലം തെറ്റി എത്തിയ അവതാരം


Posted on: 24 Jun 2011




കാലം തെറ്റി പെയ്ത മഴ പോലെയായി നോക്കിയ എന്‍ 9 അവതാരം. ആര്‍ക്കും വേണ്ടാത്ത സമയത്ത് പെയ്ത മഴയെക്കുറിച്ച് പണ്ടുള്ളവര്‍ പരാതി പറയുംപോലെ എന്‍ 9 നെതിരെയും മുറുമുറുപ്പുയര്‍ന്നു കഴിഞ്ഞു. സ്മാര്‍ട്‌ഫോണ്‍ രംഗത്ത് ചുവടുപിഴച്ചുപോയ നോക്കിയയുടെ പാഴായ പരീക്ഷണമാണ് എന്‍ 9 എന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നു.

മീഗോ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് നോക്കിയ എന്‍ 9 പ്രവര്‍ത്തിക്കുന്നത്. നോക്കിയ കമ്പനി തന്നെ വഴിയിലുപേക്ഷിച്ച ഒഎസാണ് മീഗോ എന്ന കാര്യം ഏവര്‍ക്കുമറിയാം. അതുകൊണ്ടുതന്നെയാണ് മീഗോയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ 9 നെതിരെ ടെക്‌ലോകം തിരിഞ്ഞിരിക്കുന്നത്. നോക്കയയുടെ ആദ്യത്തെ മീഗോ സ്മാര്‍ട്ട്‌ഫോണാണിത്, മിക്കവാറും അവസാനത്തെയും.

ഐഫോണും ആന്‍ഡ്രോയിഡ് ഫോണുകളും സ്മാര്‍ട്‌ഫോണ്‍ മേഖലയില്‍ വന്‍തരംഗം സൃഷ്ടിക്കാന്‍ തുടങ്ങിയപ്പോഴാണ് പുതിയൊരു മൊബൈല്‍ ഒഎസിനെക്കുറിച്ച് നോക്കിയ ചിന്തിച്ചുതുടങ്ങിയത്. ലിനക്‌സ് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍സോഴ്‌സ് മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റം- അതാണ് മീഗോ. 2010 മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ നോക്കിയയും ഇന്റലും ചേര്‍ന്ന് നടത്തിയ സംയുക്തവാര്‍ത്താസമ്മേളനത്തില്‍ മീഗോ പ്രഖ്യാപിക്കപ്പെട്ടു. ഇന്റലിന്റെ മോബിന്‍ പ്രോജക്ടും നോക്കിയയുടെ മീമോ പ്രൊജക്ടും കുടിച്ചേരുന്നതുകൊണ്ടാണ് മീഗോ എന്ന പേരു ലഭിച്ചത്.

കമ്പനിയുടെ ഇനി ഇറങ്ങാനിരിക്കുന്ന എല്ലാ സ്മാര്‍ട്‌ഫോണുകളിലും മീഗോ ഒഎസ് കരുത്ത് പകരുമെന്ന് നോക്കിയ അന്ന് പ്രഖ്യാപിച്ചു. ഫോണുകള്‍ക്കു പുറമെ ടാബ്‌ലറ്റുകളിലും മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളിലും മീഗോ ഉപയോഗിക്കാനുള്ള പദ്ധതികളുമായി ഇന്റലും മുന്നോട്ടുനീങ്ങി. ബ്രിട്ടനിലും ഫിന്‍ലാന്‍ഡിലുമുളള നോക്കിയ പണിശാലകളിലായി നൂറുകണക്കിനു ഡെവലപ്പര്‍മാര്‍ രാവും പകലും മീഗോ മെച്ചപ്പെടുത്തുന്നതിനായി കഠിനാധ്വാനം ചെയ്തു.

എന്നാല്‍, കൃത്യം ഒരുവര്‍ഷമാകുമ്പോഴേക്കും നോക്കിയ ചുവട് മാറ്റിമൈക്രോസോഫ്ടുമായി നോക്കിയ ഉണ്ടാക്കിയ ബാന്ധവമായിരുന്നു ആ ചുവടുമാറ്റത്തിന് പിന്നില്‍. ഇനിയിറങ്ങാനുള്ള സ്മാര്‍ട്‌ഫോണുകളില്‍ മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണ്‍ 7 എന്ന ഒഎസ് ഉപയോഗിക്കുമെന്നായിരുന്നു നോക്കിയയുടെ പ്രഖ്യാപനം.

അപ്പോള്‍ മീഗോയോ? നോക്കിയ മുതലാളിമാര്‍ ഒരക്ഷരം അതെക്കുറിച്ച് മിണ്ടിയില്ല. 'അപ്പോള്‍ കാണുന്നവനെ അപ്പാ എന്നു വിളിക്കുന്ന' കമ്പനി നിലപാടില്‍ പ്രതിഷേധിച്ച് ആദ്യം രാജിക്കത്ത് കൊടുത്തത് നോക്കിയയിലെ മീഗോ ഡെവലപ്‌മെന്റ് ഡിവിഷന്‍ തലവന്‍ ആല്‍ബര്‍ട്ടോ ടോറസ് ആയിരുന്നു. കമ്പനി നിലപാടില്‍ പ്രതിഷേധം അറിയിച്ചുകൊണ്ട് ചീഫ് ടെക്‌നോളജി ഓഫീസര്‍ റിച്ച് ഗ്രീന്‍ അനിശ്ചിതകാല അവധിയിലും പ്രവേശിച്ചു.

ഇതിലൊന്നും കുലുങ്ങാതെ വിന്‍ഡോസ് 7 നുമായുള്ള പുതിയ ബന്ധം നോക്കിയ ഊട്ടിയുറപ്പിക്കുകയാണ് ചെയ്തത്. മീഗോ ഉപേക്ഷിച്ചതോടെ നോക്കിയയില്‍ ജോലി ചെയ്തിരുന്ന 1400 മീഗോകോഡര്‍മാരെ രായ്ക്കുരാമാനം പുറത്താക്കാനും കമ്പനി മടിച്ചില്ല. പിന്നീട് കുറേക്കാലം മീഗോയെക്കുറിച്ച് ഒന്നും കേള്‍ക്കാനില്ലായിരുന്നു.

ഇപ്പോഴിതാ മീഗോ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന എന്‍ 9 സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചുകൊണ്ട് നോക്കിയ വീണ്ടും വാര്‍ത്ത സൃഷ്ടിക്കുന്നു. കമ്പനി തന്നെ വേണ്ടെന്നുവെച്ച മീഗോ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന നോക്കിയ എന്‍ 9 വാങ്ങാന്‍ ആരെങ്കിലും തയ്യാറാകുമോ എന്നതാണു ചോദ്യം. ''മറ്റ് ഒ.എസുകള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ മീഗോയില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ക്ക് കഴിയുമെന്ന് തോന്നുന്നില്ല. പുതിയൊരു മോഡല്‍ എന്നതില്‍ കവിഞ്ഞ് നോക്കിയ എന്‍ 9 ഉപഭോക്താക്കളില്‍ താത്പര്യം സൃഷ്ടിക്കില്ലെന്നുറപ്പ്''- സി.സി.എസ്. ഗവേഷണവിഭാഗം തലവന്‍ ബെന്‍ വുഡ് പറയുന്നു. ലോകമെങ്ങുമുള്ള മൊബൈല്‍ഫോണ്‍ മോഡലുകളെക്കുറിച്ചും നെറ്റ്‌വര്‍ക്ക് സംവിധാനങ്ങളെക്കുറിച്ചും പഠിക്കുന്ന സ്വതന്ത്ര സംഘടനയാണ് സി.സി.എസ്.

മീഗോ ഒഎസുണ്ടാക്കിയ ചീത്തപ്പേരൊഴിച്ചാല്‍ മറ്റുകാര്യങ്ങളിലൊന്നും നോക്കിയ എന്‍ 9 മോശമല്ല. 3.9 ഇഞ്ച് അമോലെഡ് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍, ഒരു ജിബി റാം, ഒരു ജിഗാഹെര്‍ട്‌സ് കോര്‍ടെക്‌സ് എ 8 സി.പി.യു, ത്രിജി, വൈഫൈ, ജിപിഎസ് തുടങ്ങി ആധുനികസംവിധാനങ്ങളെല്ലാം ഫോണിലുണ്ട്.

വഴിയിലുപേക്ഷിച്ച മീഗോ ഒഎസ് പൊടിതട്ടിയെടുത്ത് എന്‍ 9 നില്‍ പ്രതിഷ്ഠിക്കാന്‍ നോക്കിയയെ പ്രേരിപ്പിച്ച ഘടകമെന്താണ്.. ടെക്‌നോളജി ബ്ലോഗര്‍മാര്‍ ഇതിനുത്തരം കണ്ടെത്തിക്കഴിഞ്ഞു. നോക്കിയ കമ്പനി ഇതുവരെ സ്ഥിരീകരിക്കാത്ത, നോക്കിയ ആരാധകരെ പ്രകോപിപ്പിക്കുന്ന ഒരു അനുമാനമാണത്. മിറിയാഡ് ഗ്രൂപ്പിന്റെ 'ഏലിയന്‍ ദാല്‍വിക്ക് സങ്കേതം' പ്രവര്‍ത്തിപ്പിക്കാന്‍ മീഗോയ്ക്ക് ആകുമെന്ന് കണ്ടതിലനാലാണത്രേ നോക്കിയ അതിനെ വീണ്ടും മാറോടണച്ചത്.

എന്താണീ ഏലിയന്‍ ദാല്‍വിക്ക് എന്നറിഞ്ഞാലേ നോക്കിയയുടെ ബുദ്ധി മനസിലാകൂ. ആന്‍ഡ്രോയിഡ് ഇതര ഉപകരണങ്ങളില്‍ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് ഏലിയന്‍ ദാല്‍വിക്ക്. മീഗോ ഉപയോക്താക്കള്‍ക്ക് ഏലിയന്‍ ദാല്‍വിക്ക് ഉപയോഗിച്ച് ആന്‍ഡ്രോയിഡില്‍ സാധിക്കുന്ന കാര്യങ്ങള്‍ നടത്താനാകും.

എന്‍ 9 ന്റെ പുറത്തിറക്കല്‍ ചടങ്ങില്‍ ഈ ഫോണിനായി ക്യൂ.ടി. ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നുണ്ടെന്ന കാര്യം േനാക്കിയ അധികൃതര്‍ പ്രഖ്യാപിച്ച കാര്യവും ഓര്‍ക്കേണ്ടതുണ്ട്. ഡെവലപര്‍മാര്‍ ഉപയോഗിക്കുന്ന മള്‍ട്ടിപ്ലാറ്റ്‌ഫോം ടൂള്‍കിറ്റുകളെയാണ് ക്യു.ടി. എന്നു വിശേഷിപ്പിക്കാറ്. നോക്കിയ മനസില്‍ കണ്ട ക്യൂ.ടി. ആപ്ലിക്കേഷന്‍ ഏലിയന്‍ ദാല്‍വിക്ക് ആണെന്ന് പലരും വാദിക്കുന്നുണ്ട്.

പ്ലേബുക്ക് എന്ന തങ്ങളുടെ പുതിയ ടാബ്‌ലറ്റില്‍ ഏലിയന്‍ ദാല്‍വിക്ക് ഉപയോഗിച്ച് ആന്‍ഡ്രോയിഡ് സഹായം നേടുമെന്ന് നേരത്തേ ബ്ലാക്ക്‌ബെറി പ്രഖ്യാപിച്ചിരുന്നു. നോക്കിയ ആരാധകര്‍ സമ്മതിച്ചാലും ഇല്ലെങ്കിലും കമ്പനി ആന്‍ഡ്രോയിഡിനെ പുണരുന്നു എന്നതിന്റെ തെളിവാണ് എന്‍ 9 ന്റെ അവതാരമെന്ന് വിശ്വസിക്കുന്നവരേറെയുണ്ട്. അതിനുള്ള മറയാണ് മീഗോ എന്ന് വേണമെങ്കില്‍ കരുതാം.

സ്ത്രീകളുടെ സുരക്ഷയ്ക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ Posted on: 30 Jun 2011 -സ്വന്തം ലേഖകന്‍ സ്ത്രീകളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനുമായി കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനി രംഗത്തെത്തി. 'സെന്റിനെല്‍' (Sentinel) എന്ന പേരുള്ള ഈ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത് 'മൈന്‍ഡ്ഹിലിക്‌സ് ടെക്‌നോളജീസ് എല്‍എല്‍പി' എന്ന കമ്പനിയാണ്. സ്ത്രീകളുടെ സുരക്ഷ ലക്ഷ്യമാക്കി രംഗത്തെക്കുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. നഗരങ്ങളില്‍ താമസിക്കുന്ന സ്ത്രീകളെ മുന്നില്‍ കണ്ടാണ് സെന്റിനെല്‍ ആപ്ലിക്കേഷന്‍ രൂപപ്പെടുത്തിയിരിക്കുന്നതെന്ന്, മൈന്‍ഡ്ഹിലിക്‌സ് കമ്പനിയുടെ സഹസ്ഥാപകരിലൊരാളായ ക്രിസ്റ്റിന്‍ ഇമ്മാനുവല്‍ ജോര്‍ജ് വാര്‍ത്താഏജന്‍സികളെ അറിയിച്ചു. ഒരു സൗജന്യ ആപ്ലിക്കേഷനാണ് സെന്റിനെല്‍. മുന്‍കൂട്ടി സെറ്റ് ചെയ്തിരിക്കുന്ന ഫോണ്‍ നമ്പറുകളിലേക്കും ഇമെയില്‍ അക്കൗണ്ടുകളിലേക്കും ഒറ്റയടിക്ക് അലെര്‍ട്ടുകള്‍ അയയ്ക്കാന്‍ ഈ ആപ്ലിക്കേഷന്‍ സഹായിക്കും. ആള്‍ ഏറ്റവും ഒടുവില്‍ എവിടെയാണ്, ഏത് ദിശയിലേക്കാണ് സഞ്ചിരിക്കുന്നത്, വാഹനം ഏതാണ്, അതിന്റെ നമ്പര്‍ തുടങ്ങിയ വിവരങ്ങളൊക്കെ ഫോണില്‍ എന്റര്‍ ചെയ്ത്, ആ വിവരങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്ക് അയച്ചു കൊടുക്കാന്‍ ഈ ആപ്ലിക്കേഷന്‍ സാഹായിക്കും. ആന്‍ഡ്രോയിഡ്, ബ്ലാക്ക്ബറി, സിമ്പിയന്‍, ഐഫോണ്‍, ജാവാ പ്ലാറ്റ്‌ഫോമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ തുടങ്ങിയവയിലൊക്കെ ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കും. http://sentinel.mindhelix.com/ എന്ന സൈറ്റില്‍ നിന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനാകും. സുരക്ഷ ഇന്നൊരു വലിയ പ്രശ്‌നമായി മാറിയിരിക്കുന്നു. ഭീഷണികളുണ്ടാകുമ്പോള്‍ അതെപ്പറ്റി അലെര്‍ട്ടുകള്‍ നല്‍കുക വഴി സുരക്ഷയ്ക്കുള്ള ഒരു അധിക കവചമായി സെന്റിനെല്‍ മാറും-ജോര്‍ജ് പറഞ്ഞു. സ്ത്രീകളില്‍ 53 ശതമാനം പേരും സുരക്ഷിതരല്ല എന്ന തോന്നലുള്ളവരാണെന്ന് അസോച്ചാം സോഷ്യല്‍ ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ നടത്തിയ സര്‍വ്വെ വ്യക്തമാക്കുന്നു. ജോലിക്ക് പോകുമ്പോഴും വരുമ്പോഴും, പ്രത്യേകിച്ചും രാത്രിയില്‍, സ്ത്രീകളുടെ ഉത്ക്കണ്ഠ ഏറുന്നു. ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ് മൈന്‍ഡ് ഹിലിക്‌സ് പുതിയ ആപ്ലിക്കേഷന്‍ രംഗത്തെത്തിച്ചത്.

സ്ത്രീകളുടെ സുരക്ഷയ്ക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍
Posted on: 30 Jun 2011



സ്ത്രീകളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനുമായി കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനി രംഗത്തെത്തി. 'സെന്റിനെല്‍' (Sentinel) എന്ന പേരുള്ള ഈ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത് 'മൈന്‍ഡ്ഹിലിക്‌സ് ടെക്‌നോളജീസ് എല്‍എല്‍പി' എന്ന കമ്പനിയാണ്.

സ്ത്രീകളുടെ സുരക്ഷ ലക്ഷ്യമാക്കി രംഗത്തെക്കുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. നഗരങ്ങളില്‍ താമസിക്കുന്ന സ്ത്രീകളെ മുന്നില്‍ കണ്ടാണ് സെന്റിനെല്‍ ആപ്ലിക്കേഷന്‍ രൂപപ്പെടുത്തിയിരിക്കുന്നതെന്ന്, മൈന്‍ഡ്ഹിലിക്‌സ് കമ്പനിയുടെ സഹസ്ഥാപകരിലൊരാളായ ക്രിസ്റ്റിന്‍ ഇമ്മാനുവല്‍ ജോര്‍ജ് വാര്‍ത്താഏജന്‍സികളെ അറിയിച്ചു.

ഒരു സൗജന്യ ആപ്ലിക്കേഷനാണ് സെന്റിനെല്‍. മുന്‍കൂട്ടി സെറ്റ് ചെയ്തിരിക്കുന്ന ഫോണ്‍ നമ്പറുകളിലേക്കും ഇമെയില്‍ അക്കൗണ്ടുകളിലേക്കും ഒറ്റയടിക്ക് അലെര്‍ട്ടുകള്‍ അയയ്ക്കാന്‍ ഈ ആപ്ലിക്കേഷന്‍ സഹായിക്കും. ആള്‍ ഏറ്റവും ഒടുവില്‍ എവിടെയാണ്, ഏത് ദിശയിലേക്കാണ് സഞ്ചിരിക്കുന്നത്, വാഹനം ഏതാണ്, അതിന്റെ നമ്പര്‍ തുടങ്ങിയ വിവരങ്ങളൊക്കെ ഫോണില്‍ എന്റര്‍ ചെയ്ത്, ആ വിവരങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്ക് അയച്ചു കൊടുക്കാന്‍ ഈ ആപ്ലിക്കേഷന്‍ സാഹായിക്കും. 

ആന്‍ഡ്രോയിഡ്, ബ്ലാക്ക്ബറി, സിമ്പിയന്‍, ഐഫോണ്‍, ജാവാ പ്ലാറ്റ്‌ഫോമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ തുടങ്ങിയവയിലൊക്കെ ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കും.http://sentinel.mindhelix.com/ എന്ന സൈറ്റില്‍ നിന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനാകും.

സുരക്ഷ ഇന്നൊരു വലിയ പ്രശ്‌നമായി മാറിയിരിക്കുന്നു. ഭീഷണികളുണ്ടാകുമ്പോള്‍ അതെപ്പറ്റി അലെര്‍ട്ടുകള്‍ നല്‍കുക വഴി സുരക്ഷയ്ക്കുള്ള ഒരു അധിക കവചമായി സെന്റിനെല്‍ മാറും-ജോര്‍ജ് പറഞ്ഞു.

സ്ത്രീകളില്‍ 53 ശതമാനം പേരും സുരക്ഷിതരല്ല എന്ന തോന്നലുള്ളവരാണെന്ന് അസോച്ചാം സോഷ്യല്‍ ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ നടത്തിയ സര്‍വ്വെ വ്യക്തമാക്കുന്നു. ജോലിക്ക് പോകുമ്പോഴും വരുമ്പോഴും, പ്രത്യേകിച്ചും രാത്രിയില്‍, സ്ത്രീകളുടെ ഉത്ക്കണ്ഠ ഏറുന്നു. ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ് മൈന്‍ഡ് ഹിലിക്‌സ് പുതിയ ആപ്ലിക്കേഷന്‍ രംഗത്തെത്തിച്ചത്