ധ്യാനത്തിലേക്ക് സ്വാഗതം !

കണ്ണ് തുറന്നു പുറത്തേക്കു നോക്കണേ..കണ്ണടച്ച് അകത്തേക്കും!

SUNILMANJERI. MOB:9895 34 56 16

SUNILMANJERI. MOB:9895 34 56 16

SUNILMANJERI MOB:9895 34 56 16

Friday, August 10, 2012

ബാറ്ററിയുടെ ആയുസ് കൂട്ടാന്‍ ചില പൊടിക്കൈകള്‍


ബാറ്ററിയുടെ ആയുസ് കൂട്ടാന്‍ ചില പൊടിക്കൈകള്‍
മൊബൈല്‍ഫോണുകള്‍ സ്മാര്‍ട്ടായതോടെ കഷ്ടത്തിലായ കൂട്ടരാണ് ബാറ്ററികള്‍. മൊബൈല്‍ സംസാരിക്കാനും മെസേജ് അയക്കാനും മറ്റും ഉപയോഗിച്ചിരുന്ന മൂന്നും നാലും ദിവസം ചാര്‍ജ് നിന്നിരുന്ന ബാറ്ററികള്‍ സ്മാര്‍ട്ട്ഫോണിലേക്ക് എത്തിയതോടെ കഷ്ടിച്ച് ഒരു ദിവസം കൂടിയാല്‍ ഒന്നര ദിവസം, അതിനുള്ളില്‍ വറ്റിവരണ്ട് പണിമുടക്കുകയാണ്. അത്യാവശ്യം ഇന്‍റര്‍നെറ്റ് ബ്രൗസ് ചെയ്യുകയും പാട്ടുകേള്‍ക്കുകയും സിനിമ കാണുകയും ഒക്കെ ചെയ്യുന്ന മൊബൈലാണെങ്കില്‍ ഒരു ദിവസം തന്നെ ചാര്‍ജ് നിന്നാല്‍ ഭാഗ്യം. കൂടെ ഒരു ചാര്‍ജര്‍ കൊണ്ടുനടന്നില്ലെങ്കില്‍ എപ്പോ വേണമെങ്കിലും നിങ്ങള്‍ ‘പെരുവഴി’യിലാകും. ബാറ്ററിയുടെ ആയുസ് കുറച്ചെങ്കിലും കൂട്ടാന്‍ സഹായിക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ? താഴെപറയുന്ന പൊടിക്കൈകള്‍ ഒന്നു ചെയ്തുനോക്കൂ.
ഡിസ്പ്ളേ ശ്രദ്ധിക്കുക- സ്മാര്‍ട്ട്ഫോണില്‍ ഏറ്റവുമധികം ബാറ്ററി ചാര്‍ജ് ഉപയോഗിക്കുന്നയാളാണ് ഡിസ്പ്ളേ. ഡിസ്പ്ളേ ബ്രൈറ്റ്നസ് എത്ര ഉയര്‍ന്നിരിക്കുന്നുവോ അത്ര വേഗത്തില്‍ ചാര്‍ജ് ഇറങ്ങും. സ്ക്രീന്‍ ബ്രൈറ്റ്നസ് 100 ഒക്കെ ഇട്ട ശേഷം ചാര്‍ജ് പെട്ടന്ന് തീരുന്നുവെന്ന് ഫോണിനെ കുറ്റം പറയേണ്ട എന്ന് സാരം. വീട്ടിലോ ഓഫീസിലോ ആണെങ്കില്‍ ബ്രൈറ്റ്നെസ് കുറച്ചുവെക്കുകയാണ് ഇതിനുള്ള പ്രതിവിധി. ടൈംഔ് ഓപ്ഷനുള്ള ഫോണുകളില്‍ സ്ക്രീന്‍ലൈറ്റ് ടൈംഔ് 15 മുതല്‍ 30 വരെ സെക്കന്‍റ് ആക്കിവെച്ചാല്‍ നന്നായിരിക്കും.
കണക്ടിവിറ്റി വില്ലനായേക്കാം- ചാര്‍ജ് കുടിക്കുന്ന മറ്റൊരു വില്ലനാണ് കണക്ടിവിറ്റി, പ്രത്യേകിച്ച് വൈഫൈയും ജി.പി.എസും. യാത്രയിലും മറ്റും ആണെങ്കില്‍ പുതിയ സിഗ്നലുകള്‍ ലഭ്യമാക്കാന്‍ ഇവ ഏറെ ബാറ്ററി ചാര്‍ജ് വിനിയോഗിക്കുന്നു. ആവശ്യമില്ലാ· സമയങ്ങളില്‍ എല്ലാ കണക്ടിവിറ്റിയും ഓഫ് ആക്കാന്‍ ശ്രദ്ധിച്ചാല്‍ ബാറ്ററിയുടെ ആയുസ് വര്‍ധിപ്പിക്കാം. വൈഫൈ, ജി.പി.എസ് എന്നിവയുടെ വിഡ്ജറ്റുകളോ ഷോര്‍ട്ട്കട്ട് കീയോ ഹോംസ്ക്രീനില്‍ ഉപയോഗിച്ചാല്‍ ഇത് ഏറെ എളുപ്പമാകും.
ഹോംസ്ക്രീന്‍ കുത്തിനിറക്കരുത്- എളുപ്പത്തില്‍ ഉപയോഗിക്കാനെന്ന് പറഞ്ഞ് ഉപയോഗിക്കാത്ത ആപ്ളിക്കേഷനുകളുടെ വരെ ഷോര്‍ട്ട്കട്ടുകളും വിഡ്ജറ്റുകളും ഹോംസ്ക്രീനില്‍ ഇടുന്നവരാണ് നമ്മള്‍ പലരും. എന്നാല്‍ ഹോംസ്ക്രീനില്‍ ഐക്കണുകളുടെ എണ്ണം വര്‍ധിക്കുന്നത് ബാറ്ററി ചാര്‍ജിന് ഹാനികരമാണ് എന്നതാണ് വസ്തുത. ഹോംസ്ക്രീനില്‍ ആനിമേറ്റഡ് വാള്‍പേപ്പറുകള്‍ ഒഴിവാക്കേണ്ടതാണ്.
ഗെയിമുകളും ആപ്ളിക്കേഷനുകളും ഉപയോഗിച്ച ശേഷം വെറുതെ എക്സിറ്റ് അടിക്കാതെ ഷട്ട്ഡൗണ്‍ ചെയ്തുവെന്ന് ഉറപ്പാക്കണം. അല്ലാത്തപക്ഷം അവ ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുകയും അത് ബാറ്ററി ചാര്‍ജ് നഷ്ടമുണ്ടാക്കുകയും ചെയ്യും.
ആപ്ളിക്കേഷന്‍ സ്റ്റോറുകളില്‍ ബാറ്ററി ഉപയോഗം കാണാന്‍ കഴിയുന്ന ആപ്ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. ഫോണിലെ ആപ്ളിക്കേഷനുകളും പ്രോഗ്രാമുകളും എത്ര ബാറ്ററി ചാര്‍ജ് ഉപയോഗിക്കുമെന്ന് ഇതില്‍ നിന്ന് മനസിലാക്കാം.
ആപ്ളിക്കേഷനുകള്‍ ഇന്‍റര്‍നെറ്റുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ പതിവായി പുതുക്കുന്നതാണ് (സിംക്രണൈസേഷന്‍) മറ്റൊരു വില്ലന്‍. ഫേസ്ബുക്ക്, ട്വിറ്റര്‍, കാലാവസ്ഥ,വാര്‍ത്തകള്‍ തുടങ്ങിയവക്കായുള്ള ആപ്ളിക്കേഷനുകള്‍ ഉദാഹരണം. ഇവയില്‍ അപ്ഡേറ്റുകളുടെ സമയം വര്‍ധിപ്പിക്കുകയോ അത്യാവശ്യമില്ലാത്ത ആപ്ളിക്കേഷനുകളാണെങ്കില്‍ അപ്ഡേറ്റ് ഓഫ് ചെയ്യുകയോ ചെയ്യുക

സ്റ്റീഫന്‍ ഹോക്കിങ്ങിന്‍െറ തലച്ചോറിനെ ‘റാഞ്ചാന്‍’ അണിയറില്‍ ഒരുക്കം സജീവം


സ്റ്റീഫന്‍ ഹോക്കിങ്ങിന്‍െറ തലച്ചോറിനെ ‘റാഞ്ചാന്‍’ അണിയറില്‍ ഒരുക്കം സജീവം
ലണ്ടന്‍: വിഖ്യാത ബ്രിട്ടീഷ് ശാസ്ത്രഞ്ജന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന്‍െറ തലച്ചോറിലെ വിലപിടിച്ച ആശയങ്ങളും ചിന്തകളും ‘ഹാക്ക്’ ചെയ്യാനുള്ള ഉപകരണത്തിന്‍െറ പണിപ്പുരയിലാണ് ശാസ്ത്രലോകം. തളര്‍ന്ന ശരീരവുമായി വീല്‍ ചെയറില്‍ കഴിയുന്ന ഈ പ്രതിഭ കഴിഞ്ഞ 30 വര്‍ഷമായി സംസാരിക്കാനാവാത്ത അവസ്ഥയിലാണ്. അവ്യക്തമെങ്കിലും അമൂല്യമായ വാക്കുകള്‍ക്കും ചിന്തകള്‍ക്കും ഈ 70 കാരന്‍െറ മുന്നില്‍ കാതുകൂര്‍പിക്കുകയായിരുന്നു ശാസ്ത്ര ലോകം. ശബ്ദം പുറപ്പെടുവിക്കുന്ന തരം റോബോര്‍ട്ടിനെ ഘടിപ്പിച്ചിട്ടുള്ള കമ്പ്യൂട്ടര്‍ ആണ്് നിലവില്‍ ആശയ വിനിമയത്തിന് ഇദ്ദേഹം ആശ്രയിക്കുന്നത.് എന്നാല്‍, ഇത് ഉപയോഗിച്ചുകൊണ്ടുള്ള ആശയവിനിമയം ദിനംപ്രതി മോശമായി വരുന്നതാണ് പുതിയ പരീക്ഷണത്തിന് ഹോക്കിങ്ങിനെയും മറ്റു ശാസ്ത്രഞ്ജരെയും പ്രേരിപ്പിച്ചത്. യു.എസിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ‘ഐ ബ്രെയിന്‍’ എന്ന് പേരിട്ട പുതിയ ഉപകരണം വികസിപ്പിക്കുന്നത്. ഇതിനായി ഇവര്‍ക്കൊപ്പം സര്‍വകലാശാലയില്‍ കഴിയുകയാണ് ഹോക്കിങ്. തീപെട്ടിക്കൂടിനോളം വലിപ്പവും തീരെ ഭാരം കുറഞ്ഞതുമായ ‘ഐ ബ്രെയിന്‍’ ഹോക്കിങ്ങിന്‍െറ തലയില്‍ ആണ് ഘടിപ്പിക്കുകയെന്ന് പരീക്ഷണത്തിന് തേൃത്വം നല്‍കുന്ന പ്രൊഫസര്‍ ലോ പറഞ്ഞു. ഹോക്കിങ്ങിന്‍െറ തലച്ചോറിനകത്തേക്കു തുറക്കുന്ന ജനല്‍ പോലെയായിരിക്കും ഇത് പ്രവര്‍ത്തിക്കുകയെന്നും ഇത് തങ്ങളില്‍ വളരെയധികം ഉത്സാഹം ജനിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാംബ്രിഡ്ജില്‍ അടുത്ത മാസം നടക്കുന്ന ചടങ്ങില്‍ ‘ഐ ബ്രെയിന്‍’ ഘടിപ്പിച്ച ഹോക്കിങ്ങുമൊത്തുള്ള ആശയവിനിമയം സംഘടിപ്പിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രൊഫസര്‍ അറിയിച്ചു.

‘സിരി’ക്ക് പകരം വെക്കാന്‍


‘സിരി’ക്ക് പകരം വെക്കാന്‍
മൊബൈല്‍ വോയ്സ് അസിസ്റ്റന്‍റ്, സെര്‍ച്ച് ആപ്ളിക്കേഷനുകളെ ‘സിരി’ക്ക് മുമ്പും ശേഷവും എന്ന് വിലയിരുത്തേണ്ട അവസ്ഥയാണ്. ഒറിജിനല്‍ ‘സിരി’യടങ്ങിയ ആപ്പിള്‍ നാല് എസ് ഫോണ്‍ സ്വന്തമാക്കാന്‍ മുടക്കേണ്ടി വരുന്ന തുക 40000·ത്തില്‍ അധികമാണ്. സംഭവം ഗംഭീരമൊക്കെയാണെങ്കിലും ഇത്രയും പൈസയൊന്നും മുടക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് മാറിനില്‍ക്കുന്നവരില്‍ ഒരു വിപണി സാധ്യതയില്ലേയെന്ന് മൊബൈല്‍ കമ്പനികളും ആപ്ളിക്കേഷന്‍ ഡെവലപ്പര്‍മാരും ചിന്തിച്ച് തുടങ്ങിയത് അല്‍പം വൈകിയാണ്. സാംസംഗ്, എല്‍.ജി പിന്നെ മൈക്രോമാക്സുമാണ് ‘സിരി’ മോഡല്‍ ആപ്ളിക്കേഷന്‍ പുറത്തിറക്കിയ കമ്പനികള്‍. ആന്‍ഡ്രോയിഡ് ആപ്ളിക്കേഷന്‍ ഡെവലപ്പര്‍മാരും വെറുതെയിരുന്നില്ല. സാംസംഗ് എസ് വോയിസ്, എല്‍.ജി ക്വിക്ക് വോയിസ്, മൈക്രോമാക്സ് ഐഷ, പിന്നെ മികച്ചതെന്ന് തോന്നുന്ന ചില ആപ്ളിക്കേഷനുകള്‍ (അതില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം) എന്നിവയെ പരിചയപ്പെടുത്തുകയാണ് ഇവിടെ.
1. സാംസഗ് എസ് വോയിസ് - ‘സിരി’യുമായി ഒട്ടനവധി കാര്യങ്ങളില്‍ സമാനത പുലര്‍ത്തുന്നുന്ന ഇന്‍റലിജന്‍റ് പെഴ്സനല്‍ അസിസ്റ്റന്‍റ് ആന്‍റ് നോളജ് നാവിഗേറ്റര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ‘എസ് വോയിസ്’ സാംസംഗിന്‍െറ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണ്‍ ഗ്യാലക്സി എസ്3യിലാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. നാച്ചറല്‍ ലാംഗ്വേജ് ഇന്‍റര്‍ഫേസ് എന്ന സങ്കേതം ഉപയോഗിച്ച് ഉപഭോക്താവിന്‍െറ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ഏല്‍പ്പിക്കുന്ന ജോലികള്‍ ചെയ്യുകയും ചെയ്യുന്ന ഇവന് ഇംഗ്ളീഷിന് പുറമെ ജര്‍മന്‍, സ്പാനിഷ്, ഇറ്റാലിയന്‍, കൊറിയന്‍, ഫ്രഞ്ച് ഭാഷകളും ‘അറിയാം’. രാവിലെ എഴുന്നേല്‍പ്പിക്കുക, കോളുകള്‍ക്ക് ആട്ടോമാറ്റിക്ക് മറുപടി പറയുക, നിര്‍ദേശിക്കുന്ന രീതിയില്‍ ചിത്രങ്ങളെടുക്കുക തുടങ്ങിയവക്കും എസ് വോയിസിനെ കൊണ്ട് കഴിയും. ലോക്കേഷന്‍ അടിസ്ഥാനമാക്കിയുള്ളതും രാജ്യങ്ങള്‍ കേന്ദ്രമാക്കിയുള്ളതും ആയ ചോദ്യങ്ങള്‍ക്ക് ‘സിരി’യേക്കാള്‍ എസ് വോയ്സാണ് നന്നായി സംസാരിക്കുക.
2. എല്‍.ജി ക്വിക്ക് വോയിസ് - ഓപ്റ്റിമസ് വ്യു, ഓപ്റ്റിമസ് എല്‍.ടി.ഇ 2 ഫോണുകളില്‍ ജൂലൈ മാസത്തോടെ ആന്‍ഡ്രോയിഡ് അധിഷ്ഠിതമായ ക്വിക്ക് വോയിസ് സോഫ്റ്റ്വെയര്‍ അപ്ഡേഷനിലൂടെ ലഭ്യമാകുന്നതാണ്. ആപ്ളിക്കേഷന്‍ ഓപണ്‍ ചെയ്യല്‍, വെബ് സേര്‍ച്ച്, ഫോണ്‍ ചെയ്യല്‍ തുടങ്ങി എസ്വോയിസിലും സിരിയിലും ചെയ്യാനാകുന്ന കാര്യങ്ങള്‍ ക്വിക്ക് വോയിസിനും കഴിയും.
3. മൈക്രോമാക്സ് ‘ഐഷ’ - സാധാരണക്കാരന്‍െറ പോക്കറ്റിനിണങ്ങുന്ന എ50 നിഞ്ജ ഫോണിലാണ് ഐഷ (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സ്പീച്ച് ഹാന്‍ഡ്സെറ്റ് അസിസ്റ്റന്‍റ്) ഉള്‍കാള്ളിച്ചിരിക്കുന്നത്. എസ്വോയിസിനും സിരിക്കുമൊപ്പം വരില്ലെങ്കിലും ഫോണ്‍ കോള്‍ അസിസ്റ്റന്‍റ്, മെസേജ് അയക്കല്‍ തുടങ്ങിയ ജോലികള്‍ക്ക് ‘ഐഷ’യെ ഉപയോഗിക്കാം.
ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ആപ്ളിക്കേഷനുകള്‍:
1. സ്കൈവി ( Skyvi) -ആന്‍ഡ്രോയിഡ് ആപ്ളിക്കേഷനാണ്. ശബ്ദം ഉപയോഗിച്ച് ഫേസ്ബുക്കും ട്വിറ്ററും അപ്ഡേറ്റ് ചെയ്യാനും കഴിയും.
2.എവി (Evi) -ആന്‍ഡ്രോയിഡ്, ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഈ സൗജന്യ ആപ്ളിക്കേഷന്‍ ലഭ്യമാണ്. മറ്റു സേര്‍ച്ച് എഞ്ചിനുകളില്‍ നിന്ന് വ്യക്തവും കൃത്യവുമായ സെര്‍ച്ച് ഫലങ്ങള്‍ നല്‍കുമെന്ന് ആപ്ളിക്കേഷന്‍ അവകാശപ്പെടുന്നു.
3. ഐറിസ് (Iris.alpha) - സിരിയുടെ ക്ളോണ്‍ പതിപ്പായി വികസിപ്പിച്ചെടുത്തതാണ് ഇത്. ഗൂഗിള്‍ പ്ളേ സ്റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
4. വി ലിംഗോ (Vlingo) - ആന്‍ഡ്രോയിഡ് 2.0 മുതലുള്ള ഫോണുകളിലും ഐഫോണ്‍, ബ്ളാക്ക്ബെറി, നോക്കിയ, തെരഞ്ഞെടുത്ത വിന്‍ഡോസ് ഫോണുകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്നതാണ് ഈ ആപ്ളിക്കേഷന്‍.
5. ഡ്രാഗണ്‍ഗോ (Dragon Go!) - ആന്‍ഡ്രോയിഡ്, ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്. വിമാനടിക്കറ്റുകളും സിനിമാ ടിക്കറ്റുകളും ബുക്ക് ചെയ്യാന്‍ വരെ ഇതുകൊണ്ട് സാധിക്കും.
6. വോയിസ് ആന്‍സര്‍ (Voice Answer) - മറ്റു വോയ്സ് അസിസ്റ്റന്‍റുകള്‍ ചെയ്യുന്ന ജോലികള്‍ എല്ലാം ചെയ്യുന്ന ഇതിന്‍െറ ആകര്‍ഷണം സംശയങ്ങള്‍ ചോദിക്കാനുള്ള ഒരു റോബോട്ട് ആണ്. ചാറ്റിനുള്ള മറുപടിയില്‍ റോബോട്ട് വിശദമായ മറുപടി നല്‍കും.
7. മിറ്റിനി (Mitini) -സിരിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു കനേഡിയന്‍ സ്വദേശി ഹോബി എന്ന നിലയില്‍
വിന്‍ഡോസ് ഫോണിനായി വികസിപ്പിച്ചെടുത്ത ആപ്ളിക്കേഷനാണ് മിറ്റിനി

സ്കിന്‍ കാന്‍സര്‍ കണ്ടെത്താന്‍ മൊബൈല്‍ ആപ്ളിക്കേഷന്‍


സ്കിന്‍ കാന്‍സര്‍ കണ്ടെത്താന്‍ മൊബൈല്‍ ആപ്ളിക്കേഷന്‍
വാഷിംഗ്ടണ്‍: സ്മാര്‍ട്ഫോണ്‍ ഉപയോഗിച്ച് ത്വക്ക് കാന്‍സര്‍ കണ്ടെത്താന്‍ സാധിക്കുന്ന സോഫ്ട്വെയര്‍ വികസിപ്പിച്ചെടുത്തു. യു.എം. സ്കിന്‍ ചെക്ക് (UMSkinCheck) എന്ന് പേരിട്ടിരിക്കുന്ന ആപ്ളിക്കേഷന്‍ അമേരിക്കയിലെ മിഷിഗണ്‍ മെഡിക്കല്‍ സ്കൂള്‍ യൂണിവേഴ്സിറ്റിയാണ് വികസിപ്പിച്ചെടുത്തത്.
തലമുതല്‍ കാല്‍വിരല്‍ വരെ ശരീരത്തിന്‍െറ വിവിധ ഭാഗങ്ങളുടെ 23 ചിത്രങ്ങള്‍ എടുത്ത് സൂക്ഷിക്കുന്ന ഈ സങ്കേതം, പതിവായി ചര്‍മം പരിശോധിക്കും. നേരത്തെ നല്‍കിയ ചിത്രങ്ങള്‍ പരിശോധിച്ച് പിന്നീട് തൊലിപ്പുറത്ത് വരുന്ന അസാധാരണമായ മാറ്റങ്ങളെക്കുറിച്ചും വളര്‍ച്ചകളെക്കുറിച്ചും മുന്നറിയിപ്പ് നല്‍കുകയാണ് ഈ സാങ്കേതിക വിദ്യ ചെയ്യുന്നത്.
ഒരു മറുകിന് കൂടുതല്‍ വളര്‍ച്ച ഉണ്ടാകുകയോ അതിന്‍െറ സ്വഭാവം മാറുകയോ ചെയ്താല്‍ അതിന്‍െറ ചിത്രങ്ങള്‍ ത്വക്ക് രോഗ വിദഗ്ധന് കൈമാറ്റം ചെയ്യപ്പെടും. തുടര്‍ന്ന് കൂടുതല്‍ പരിശോധന ആവശ്യമുണ്ടോ എന്ന് വിശകലനം ചെയ്യും. ത്വക്കിനുണ്ടാകുന്ന അര്‍ബുദം തുടക്കത്തിലേ കണ്ടെത്താന്‍ ഈ സോഫ്ട്വെയര്‍ മൂലം സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഓരോ വര്‍ഷവും 20 ലക്ഷത്തിലധികം അമേരിക്കക്കാര്‍ക്ക് ത്വക്ക് കാന്‍സര്‍ പിടിപെടുന്നുണ്ടെന്നാണ് കണക്ക്. ഇതാണ് തങ്ങളെ ഇത്തരമൊരു സോഫ്ട്വെയറിലേക്ക് നയിച്ചതെന്ന് ഗവേഷക ടീം പറയുന്നു. ഐ ഫോണിലും ഐ പാഡിലും മാത്രമെ ഇപ്പോള്‍ ഈ സോഫ്ട്വെയര്‍ ഉപയോഗിക്കാന്‍ സാധിക്കുകയു

മൊബൈല്‍ചാര്‍ജ് തീര്‍ന്നാല്‍ ‘മാനത്ത്' നോക്കാം


മൊബൈല്‍ചാര്‍ജ് തീര്‍ന്നാല്‍ ‘മാനത്ത്' നോക്കാം
‘ഫുള്‍ടൈം റേഞ്ചി’ലായിരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഒട്ടും പിടിക്കാത്ത കാര്യമാണ് മൊബൈലിന്‍െറ ബാറ്ററി ചാര്‍ജ് തീരുന്നത്. വറ്റിയ ബാറ്ററിയുമായി രാവിലെ ഓഫീസില്‍ പോകുന്നതിന് മുമ്പ് ചാര്‍ജറില്‍ കുത്തുമ്പോഴായിരിക്കും വൈദ്യുതി ഇല്ലെന്ന കാര്യം അറിയുന്നത്. കേരള·ിലടക്കം ഇന്ത്യന്‍ നഗരങ്ങളില്‍ വൈദ്യുതിക്ഷാമം അനുഭവപ്പെടുന്ന വേനല്‍ക്കാലത്തെ പതിവ് കാഴ്ചയാണ് ഇത്. മഴ കുറയുന്ന സാഹചര്യത്തില്‍ വൈദ്യുതോല്‍പ്പാദനത്തിന് ബദല്‍മാര്‍ഗങ്ങള്‍ അന്വേഷിക്കുന്നത്പോലെ മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ ബദല്‍ വഴി തേടുകയാണ് ഹാന്‍ഡ്സെറ്റ് നിര്‍മാതാക്കളുടെ ആര്‍ ആന്‍ഡ് ഡി വിഭാഗങ്ങള്‍. ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യന്‍ ഹാന്‍ഡ്സെറ്റ് വിപണിയിലെ ശ്രദ്ധേയ സാന്നിധ്യമായ മൈക്രോമാക്സിലെ ഗവേഷകര്‍ ഈ ഒരു ചിന്തയുമായി ‘മാനത്തേക്ക്’ നോക്കിയിരിക്കുന്നതായി വാര്‍ത്ത വന്നിട്ട് നാളുകളായിരുന്നു. നാളുകളുടെ ഗവേഷണത്തിനൊടുവില്‍ ആദ്യ സോളാര്‍ പാനലോടെയുള്ള അവരുടെ ആദ്യമൊബൈല്‍ഫോണ്‍ വിപണിയിലെത്തുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

മൈക്രോമാക്സ് എക്സ് 259 എന്നാണ് ഈ പരിസ്ഥിതി സൗഹൃദ ഹാന്‍ഡ്സെറ്റിന്‍െറ പേര്. എപ്പോഴും യാത്ര ചെയ്യുന്നവര്‍ക്കും പവര്‍കട്ട് നിത്യസംഭവമായ ഗ്രാമങ്ങളില്‍ താമസിക്കുന്നവരെയും ലക്ഷ്യമിട്ട് പുറത്തിറക്കുന്ന ഈ ഹാന്‍ഡ്സെറ്റില്‍ ഘടിപ്പിച്ചിരിക്കുന്ന സോളാര്‍സെല്ലിന് മൂന്ന്മണിക്കൂര്‍ സൂര്യപ്രകാശമേറ്റാല്‍ ഏതാണ്ട് 1.5 മണിക്കൂര്‍ വരെ ടോക്ക്ടൈം ലഭിക്കും. 240*320 റെസല്യൂഷനുള്ള 2.4 ഇഞ്ച് QVGA ഡിസ്പ്ളേ ആണ് ഇതിനുള്ളത്. വി.ജി.എ കാമറ, വീഡിയോ ആഡിയോ പ്ളെയറുകള്‍, ബ്ളൂടൂത്ത·് ,എഫ്.എം റേഡിയോ എന്നീ സൗകര്യങ്ങളുള്ള ഇത് ഡ്യുവല്‍ സിം ഫോണ്‍ ആണ്. നാല് ജി.ബി വരെ മെമ്മറി വര്‍ധിപ്പിക്കാവുന്ന ഈ ‘ഹരിത’ഫോണിന് 1000 എം.എ.എച്ച് ബാറ്ററിയാണ് കരുത്തേകുന്നത്. വിപണിയില്‍ ഉടന്‍ ലഭ്യമാകുന്ന എക്സ് 259ന് 2499 രൂപയാണ് വിലയിട്ടിരിക്കുന്നത്.

Wednesday, August 08, 2012

ടോര്‍ച്ചായും മൊബൈല്‍ചാര്‍ജറായും സിഗ്നല്‍ ബൂസ്റ്ററായും....കുട




മഴ നനയാതെയും വെയില്‍കൊള്ളാതെയും നടക്കാന്‍ മാത്രമുള്ളതല്ല കുടയെന്ന് തെളിയിക്കുകയാണ് ലണ്ടനിലെ ഒരു വിദ്യാര്‍ഥി. യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലണ്ടനിലെ പി.എച്ച്.ഡി. വിദ്യാര്‍ഥി കെന്നറ്റ് ടോങ് ആണ് കുടയുടെ പുത്തന്‍ സാധ്യതകള്‍ കണ്ടെത്തുന്നത്.

ഒരേ സമയം കുടയായും, മൊബൈല്‍ സിഗ്‌നലുകള്‍ കുറവുള്ള സ്ഥലങ്ങളിലെ സിഗ്‌നല്‍ ബൂസ്റ്ററായും, മൊബൈല്‍ ചാര്‍ജറായും, ടോര്‍ച്ചായും ഉപയോഗിക്കാവുന്ന വിവിധോദ്ദേശ കുടയാണ് കെന്നറ്റ് ടോങിന്റെ സൃഷ്ടി. അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു 'ജെയിംസ്‌ബോണ്ട് കുട'.

വിദൂര സ്ഥലങ്ങളില്‍ യാത്രചെയ്യുമ്പോള്‍ മൊബൈലുകള്‍ക്ക് റേഞ്ച് കിട്ടാതെ വരിക ഒരു സാധാരണ സംഭവമാണ്. മൊബൈലുകളുടെ ബാറ്ററി തീരുന്നതും സാധാരണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ 'ബൂസ്റ്റര്‍ ബ്രോളി' (Booster Brolly) എന്ന് പേരുള്ള ഈ കുട തുണയ്‌ക്കെത്തും. ഇരുട്ടത്തിത് ടോര്‍ച്ചായും ഉപയോഗിക്കാം.

മൊബൈല്‍ സിഗ്‌നലുകള്‍ കുറവുള്ള സ്ഥലങ്ങളില്‍ ടവറുകളില്‍ നിന്നുള്ള ദുര്‍ബല റേഡിയോ സിഗ്‌നലുകള്‍ പിടിച്ചെടുത്ത് ശക്തിപ്പെടുത്തുകയും, ചുറ്റും ഒരു ഷവര്‍പോലെ സിഗ്‌നലുകള്‍ നല്‍കുകയാണ് കുട ചെയ്യുന്നത്. ഇതിനായി ഹൈ-ഗെയിന്‍ ആന്റിനയും കുറഞ്ഞ ശക്തിയിലുള്ള സിഗ്‌നല്‍ റിപ്പീറ്ററും ചേര്‍ന്നുള്ള സങ്കേതമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

പഴയ കാലന്‍കുടകളുടേതുപോലെ മുകള്‍ഭാഗത്ത് നിന്ന് തള്ളിനില്‍ക്കുന്ന അലുമിനിയം ഭാഗമാണ് ആന്റിനയായി പ്രവര്‍ത്തിക്കുക. കുടയുടെ തുണിയില്‍ തുന്നിച്ചേര്‍ത്ത സോളാര്‍ പാനലുകളില്‍ നിന്ന് ഇതിനുള്ള വൈദ്യുതി ലഭ്യമാക്കുന്നു.

കുടയുടെ പിടിയില്‍ ഘടിപ്പിച്ച 12 വോള്‍ട്ടിന്റെ രണ്ട് ബാറ്ററികളിലാണ് സോളാര്‍ വൈദ്യുതി സംഭരിക്കുന്നത്. പിടിയിലുള്ള യു.എസ്.ബി. പോര്‍ട്ടുവഴി മൊബൈല്‍ ചാര്‍ജിങും സാധ്യമാകുന്നു.
മൊബൈല്‍ മാത്രമല്ല ക്യാമറ തുടങ്ങിയ ഉപകരണങ്ങളും ചാര്‍ജ് ചെയ്യാം. മൂന്നു മണിക്കൂര്‍കൊണ്ട് ഒരുസ്മാര്‍ട്ട് ഫോണ്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ സാധിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

പിടിയില്‍ ഘടിപ്പിച്ച എല്‍.ഇ.ഡി. ബള്‍ബാണ് കുടയെ ടോര്‍ച്ചാക്കി മാറ്റുന്നത്. കുടയുടെ ഭാരം വെറും 800 ഗ്രാം മാത്രം.

ബ്രിട്ടണിലെ പ്രമുഖ മൊബൈല്‍ സേവന ദാതാക്കളായ വോഡഫോണ്‍ ആണ് ഈ ഹൈടെക് കുട പുറത്തിറക്കുന്നത്. എന്നാല്‍, ഇത് പുറത്തിറക്കുന്ന ദിവസവും വിലയും പ്രഖ്യാപിച്ചിട്ടില്ല. അടുത്ത വേനലോടെ സംഭവം വിപണിയിലെത്തുമെന്നാണ് സൂചന.

Sunday, August 05, 2012

'ഏഴ് സംഭ്രമനിമിഷങ്ങള്‍ക്ക്' ലോകമൊരുങ്ങി




വാഷിങ്ടണ്‍ : 1969-ല്‍ മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയതിനുശേഷമുള്ള ഏറ്റവും വലിയ ശാസ്ത്രസംഭവമായാണത് വിശേഷിപ്പിക്കപ്പെടുന്നത്. യു.എസ്സിന്റെ റോബോട്ടിക് പേടകമായ 'ക്യൂരിയോസിറ്റി' തിങ്കളാഴ്ച ഇന്ത്യന്‍ സമയം രാവിലെ 11.01ന് ചൊവ്വാഗ്രഹത്തിലിറങ്ങുമ്പോള്‍ അതൊരു ബഹിരാകാശ വിസ്മയമാവും. 

നൂതനവും സാഹസികവുമായ 'ലാന്‍ഡിങ്' രീതിയാണു യു.എസ്. ബഹിരാകാശ ഗവേഷണ ഏജന്‍സിയായ 'നാസ'(നാഷണല്‍ ഏറോനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍) യിലെ ശാസ്ത്രജ്ഞര്‍ ഈ പേടകത്തിനായി വിഭാവനം ചെയ്തിരിക്കുന്നത് എന്നതാണു കാരണം. 

'ക്യൂരിയോസിറ്റി' ചൊവ്വയിലിറങ്ങുന്നതിനു തൊട്ടുമുമ്പുള്ള ഏഴു മിനിറ്റുകള്‍ അതീവനിര്‍ണായകമാണ്. അതുകൊണ്ടുതന്നെ 'ഏഴു സംഭ്രമനിമിഷങ്ങള്‍' (സെവന്‍ മിനിറ്റ്‌സ് ഓഫ് ടെറര്‍) എന്നാണതിനെ 'നാസ' വിശേഷിപ്പിക്കുന്നത്. 

മുന്‍കാല ചൊവ്വാപര്യവേക്ഷണ പേടകങ്ങളെ അപേക്ഷിച്ച് വലിപ്പവും ഭാരവും കൂടുതലായതുകൊണ്ടാണു 'ക്യൂരിയോസിറ്റി'ക്കുവേണ്ടി സങ്കീര്‍ണമായ 'ലാന്‍ഡിങ്' രീതി പരീക്ഷിക്കേണ്ടിവന്നത്. 

'സ്പിരിറ്റ്', 'ഓപര്‍ച്യുണിറ്റി' തുടങ്ങിയ മുന്‍ പേടകങ്ങള്‍ 'എയര്‍ ബാഗു'കളുടെ സഹായത്തോടെയാണ് ചൊവ്വയിലിറങ്ങിയതെങ്കില്‍, 'ആകാശ ക്രെയിന്‍' സംവിധാനമാണ് 'ക്യൂരിയോസിറ്റി'ക്കായി ഉപയോഗിക്കുന്നത്. 'ലാന്‍ഡിങ്ങി'ന് ഏഴു മിനിറ്റു മുമ്പ് വിക്ഷേപണവാഹനത്തില്‍നിന്ന് വേര്‍പെടുന്ന പേടകം ചൊവ്വയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നു. 'ആകാശ ക്രെയിനാ'ണ് പിന്നെ പേടകത്തെ താങ്ങുന്നത്. 

ചൊവ്വയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതോടെ അതിവേഗമാര്‍ജിക്കുന്ന പേടകം പിന്നീട് ക്രമാനുഗതമായി വേഗം കുറച്ച് വളഞ്ഞും പുളഞ്ഞുമിറങ്ങുന്നു. പേടകത്തിന്റെ ആറു ചക്രങ്ങളും ചൊവ്വയുടെ പ്രതലത്തില്‍ മുട്ടുന്നതോടെ 'ആകാശ ക്രെയിനു'മായി അതിനെ ബന്ധിപ്പിച്ചിരുന്ന നൈലോണ്‍ ചരടുകള്‍ വിച്ഛേദിക്കപ്പെടും. 'ക്രെയിന്‍' പറന്നകലുകയും സുരക്ഷിതമായ ദുരത്തെത്തിയശേഷം തകര്‍ന്നുവീഴുകയും ചെയ്യും. 

ഗ്രഹമധ്യരേഖയോടു ചേര്‍ന്നുള്ള 'ഗേല്‍ ക്രേറ്റര്‍' എന്ന പടുകൂറ്റന്‍ കുഴിയുടെ അടിത്തട്ടിലാണു പേടകം ഇറങ്ങുക. 154 കിലോമീറ്റര്‍ വീതിയുള്ള ഈ കുഴിയില്‍ അഞ്ചു കിലോമീറ്റര്‍ ഉയരമുള്ളൊരു പര്‍വതമുണ്ട്- മൗണ്ട് ഷാര്‍പ്. കുഴിയില്‍നിന്ന് മുകളിലേക്കുയര്‍ന്നാണതിന്റെ നില്‍പ്പ്. 

ചൊവ്വയില്‍ എന്നെങ്കിലും ജീവാണുസാന്നിധ്യമുണ്ടായിരുന്നോ എന്നതിന്റെ തെളിവുകള്‍ ഈ കുഴിയില്‍നിന്നും മലയില്‍ നിന്നും തോണ്ടിയെടുക്കാനാവുമെന്ന പ്രതീക്ഷയാണ് 'നാസ' യിലെ ശാസ്ത്രജ്ഞര്‍ക്കുള്ളത്. അതിനാവശ്യമായ ഉപകരണങ്ങളുടെ സമ്പന്നശേഖരവും വഹിച്ചാണ് 566 ദശലക്ഷം കിലോമീറ്റര്‍ പറന്ന് 'ക്യൂരിയോസിറ്റി' ചൊവ്വയിലെത്തുന്നത്. രണ്ടു വര്‍ഷം നീണ്ട ദൗത്യത്തിനിടെ സുപ്രധാന വിവരങ്ങള്‍ ഈ പേടകം ഭൂമിയിലേക്കു വിനിമയം ചെയ്യുമെന്നാണ് പ്രതീക്ഷ. 

കഴിഞ്ഞ നവംബര്‍ 26-നു ഫേ്‌ളാറിഡയിലെ കേപ് കനവറില്‍നിന്നാണ് പേടകം വിക്ഷേപിച്ചത്. യു.എസ്സിന്റെ ഇതേവരെയുള്ള ഏറ്റവും വലിയ ചൊവ്വാപര്യവേക്ഷണ പദ്ധതിയാണിത്. 250 കോടി ഡോളര്‍ (ഏതാണ്ട് 13,750 കോടി രൂപ) ആണ് ചെലവ്. 

ക്വാഡ്‌കോര്‍ നിരയില്‍ എല്‍.ജി. ഓപ്ടിമസ്‌




ക്വാഡ്‌കോര്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണുകളെക്കുറിച്ച് ലോകം കേട്ടുതുടങ്ങിയത് ഈ വര്‍ഷത്തെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ വെച്ചാണ്. സ്‌പെയിനിലെ ബാഴ്‌സലോണയില്‍ ഫിബ്രവരി 27 മുതല്‍ മാര്‍ച്ച് ഒന്ന് വരെ നടന്ന കോണ്‍ഗ്രസില്‍ ഹ്വാവേ (huawei) എന്ന ചൈനീസ് കമ്പനി ക്വാഡ്‌കോര്‍ പ്രൊസസറുളള അസെന്റ് ഡി ക്വാഡ് എന്ന സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചിരുന്നു. തൊട്ടടുത്ത ദിവസം എല്‍.ജി. ഒപ്ടിമസ് എക്‌സ് 3, എച്ച്.ടി.സി. എന്‍ഡെവര്‍ എന്നീ സ്മാര്‍ട്‌ഫോണുകള്‍ മൊബൈല്‍കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെട്ടു. ഇവയും ക്വാഡ്‌കോര്‍ പ്രൊസസറുളള മോഡലുകളായിരുന്നു.

അതോടെ 2012 ല്‍ നടക്കാന്‍ പോകുന്നത് ക്വാഡ്‌കോര്‍ ഫോണുകളുടെ കിടമത്സരമായിരിക്കുമെന്ന് പലരും വിധിയെഴുതി. തുടര്‍ന്നുള്ള മാസങ്ങളില്‍ വിപണിയിലെത്തിയ സാംസങ് എസ് 3, എച്ച്.ടി.സി. വണ്‍എക്‌സ് തുടങ്ങിയ പല മോഡലുകളിലും ക്വാഡ്‌കോര്‍ പ്രൊസസറുണ്ടായിരുന്നു. ഇനിയിറങ്ങാന്‍ പോകുന്ന ആപ്പിള്‍ ഐഫോണ്‍ 5, സാംസങ് നോട്ട് 10.1 എന്നിവയിലും ക്വാഡ്‌കോര്‍ പ്രൊസസര്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഡ്യുവല്‍ കോര്‍ പ്രൊസസറുള്ള കമ്പ്യൂട്ടറുകളെയും സ്മാര്‍ട്‌ഫോണുകളെയുംകുറിച്ച് നമുക്കറിയാം. രണ്ടു ഡ്യുവല്‍ കോര്‍ പ്രൊസസറുകള്‍ ചേരുന്നതാണ് ക്വാഡ്‌കോര്‍ പ്രൊസസര്‍. ഡ്യുവല്‍കോര്‍ പ്രൊസസറുകളുടെ ഇരട്ടിവേഗം ന്യായമായും ക്വാഡ്‌കോറിന് ഉറപ്പുനല്‍കാനാകും, ഊര്‍ജലാഭവും.

എല്‍.ജി.യുടെ ക്വാഡ്‌കോര്‍ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയിലുമെത്തി എന്നതാണ് ഇപ്പോഴത്തെ വാര്‍ത്ത. ഒപ്ടിമസ് 4എക്‌സ് എച്ച്.ഡി (Optimus 4X HD) എന്നു പേരുള്ള ഈ ഫോണ്‍ ഇന്ത്യയിലെ എല്‍.ജി. ഷോറൂമുകളില്‍ ലഭ്യമാണ്.

1.5 ഗിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ എന്‍വിഡിയ ടെഗ്രാ 3 പ്രൊസസര്‍ തന്നെയാണ് ഒപ്ടിമസ് 4 എക്‌സിന്റെ ആകര്‍ഷണം. ആന്‍ഡ്രോയ്ഡ് 4.0 ഐസ്‌ക്രീം സാന്‍വിച്ച് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ ഒരു ജി.ബി. റാമാണുള്ളത്.

4.7 ഇഞ്ച് ഐ.പി.എസ്. സ്‌ക്രീനോടുകൂടിയ ഒപ്ടിമസ് 4എക്‌സ് എച്ച്.ഡിയുടെ ഡിസ്‌പ്ലേ റിസൊല്യൂഷന്‍ 720 ഗുണം 1280 പിക്‌സല്‍സ് ആണ്. എട്ട് മെഗാപിക്‌സല്‍ ക്യാമറയുള്ള ഈ ഫോണില്‍ വീഡിയോകോളിങിനായി 1.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമുണ്ട്. ഓട്ടോഫോക്കസ്, ഫേസ്ട്രാക്കിങ്, പനോരമ, എച്ച.ഡി. റെക്കോഡിങ് എന്നീ സൗകര്യങ്ങളോടുകൂടിയതാണ് എട്ട് മെഗാപിക്‌സല്‍ ക്യാമറ.

എഫ്്.എം. റേഡിയോ, അസിസ്റ്റഡ് ജി.പി.എസ്., 3.5 എം.എം. ഓഡിയോ ജാക്ക്, 64 ജി.ബി. മൈക്രോ എസ്.ഡി. സ്ലോട്ട് എന്നിവയും ഫോണിലുണ്ട്. കണക്ടിവിറ്റിക്കായി ത്രിജി, വൈഫൈ, ബ്ലൂടൂത്ത്, എന്‍.എഫ്.സി. എന്നിവയാണ് ഒപ്ടിമസ് 4 എക്‌സിലുള്ളത്.

ഒമ്പതു മണിക്കൂര്‍ തുടര്‍ച്ചയായ സംസാരസമയവും 10 മണിക്കൂര്‍ ത്രിജി ഉപയോഗവുമാണ് ഈ ഫോണിന്റെ ബാറ്ററി ബാക്കപ്പായി എല്‍.ജി.അവകാശപ്പെടുന്നത്. എല്‍.ജി. ഒപ്ടിമസ് 4എക്‌സ് എച്ച്.ഡി.യുടെ വില 35,000 രൂപ.

വിലയേറിയ ഒപ്ടിമസ് 4എക്‌സ് എച്ച്.ഡി.ക്കൊപ്പം മിഡ്‌റേഞ്ചില്‍ മറ്റൊരു മോഡല്‍ സ്മാര്‍ട്‌ഫോണ്‍ കൂടി എല്‍.ജി. ഇന്ത്യക്കാര്‍ക്കായി കാഴ്ചവെച്ചിട്ടുണ്ട്. 13,200 രൂപ വിലവരുന്നഓപ്ടിമസ് എല്‍5 (Optimus L5). നാലിഞ്ച് എച്ച്.വി.ജി.എ. സ്‌ക്രീനോടു കൂടിയ ഈ ഫോണിന്റെ പിക്ചര്‍ റിസൊല്യൂഷന്‍ 320 ഗുണം 480 പിക്‌സല്‍സ് ആണ്.

ആന്‍ഡ്രോയ്ഡ് 4.0 ഐസ്‌ക്രീം സാന്‍വിച്ച് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഒപ്ടിമസ് എല്‍ ഫൈവില്‍ 800 മെഗാഹെര്‍ട്‌സ് പ്രൊസസറും 512 എം.ബി. റാമുമാണുള്ളത്. ത്രിജി, വൈഫൈ, ബ്ലൂടുത്ത്, എന്‍.എഫ്.സി., എഫ്.എം. റേഡിയോ, അസിസ്റ്റഡ് ജി.പി.എസ്., ആക്‌സിലറോമീറ്റര്‍ എന്നിവയും ഫോണിലുണ്ട്. രണ്ട് ജി.ബി. ഇന്റേണല്‍ മെമ്മറിയുള്ള ഈ ഫോണില്‍ 32 ജി.ബി. വരെയുള്ള എസ്.ഡി. കാര്‍ഡുപേയാഗിക്കാം. 

വിന്‍ഡോസ് 8 ല്‍ നിന്ന് 'മെട്രോ' ഒഴിവാക്കുന്നു




വിന്‍ഡോസിന്റെ പുതിയ പതിപ്പില്‍ കട്ടകളായി ക്രമീകരിച്ചിട്ടുള്ള ഇന്റര്‍ഫേസിന് നല്‍കിയിരുന്ന പേരാണ് 'മെട്രോ' (Metro). ട്രേഡ്മാര്‍ക്ക് തര്‍ക്കത്തെ തുടര്‍ന്ന് 'മെട്രോ'എന്ന നാമം ഉപേക്ഷിക്കാന്‍ മൈക്രോസോഫ്ട് നിര്‍ബന്ധിതമായതായി റിപ്പോര്‍ട്ട്.

ഒരു 'പ്രധാനപ്പെട്ട യൂറോപ്യന്‍ പങ്കാളി'യുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് വിന്‍ഡോസ് 8 ല്‍ നിന്ന് മെട്രോ നാമം മൈക്രോസോഫ്റ്റ് ഉപേക്ഷിക്കുന്നതെന്ന് 'ദ വെര്‍ജ്' ന്യൂസ് സൈറ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.

വിന്‍ഡോസ് 8 ല്‍ നിന്ന് മാത്രമല്ല, മൈക്രോസോഫ്റ്റിന്റെ മറ്റ് ഉത്പന്നങ്ങളില്‍ നിന്നും മെട്രോ ബ്രാന്‍ഡിങ് ഉപേക്ഷിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. കമ്പനിയിലെ ജീവനക്കാര്‍ക്ക് മൈക്രോസോഫ്റ്റ് അയച്ച മെമ്മോ ആണ് ഇക്കാര്യം സ്ഥിരീകരിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ജര്‍മന്‍ റീട്ടെയ്ല്‍ ഭീമനായ 'മെട്രോ എജി'യാണ്, മൈക്രോസോഫ്റ്റ് സൂചിപ്പിക്കുന്ന യൂറോപ്യന്‍ പങ്കാളിയെന്ന് കരുതുന്നു.

മെട്രോ എന്ന നാമം ഒഴിവാക്കുമ്പോള്‍ പകരം എന്തു പേരിടണം എന്ന് മൈക്രോസോഫ്റ്റ് ഇതുവരെ തീരുമാനിച്ചിട്ടില്ല. അധികം വൈകാതെ പുതിയ നാമം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

മാസങ്ങള്‍ക്കുമുമ്പ് ഡെവലപ്പര്‍മാര്‍ക്കും മാധ്യമങ്ങള്‍ക്കും അയച്ച രേഖയില്‍ മൈക്രോസോഫ്റ്റ് പറഞ്ഞിരുന്നത്, മെട്രോ എന്നത് തങ്ങളുടെ 'ഡിസൈന്‍ ഭാഷയുടെ കോഡുനാമമാണ്' എന്നാണ്.

എന്നാല്‍, വിന്‍ഡോസ് 8 ന്റെ സവിശേഷ ഇന്റര്‍ഫേസിനെ (സമ്പര്‍ക്കമുഖത്തെ) പരാമര്‍ശിക്കുമ്പോള്‍, മെട്രോ എന്ന പേര് ഉപയോഗിക്കരുതെന്ന് ഇപ്പോള്‍ മൈക്രോസോഫ്റ്റ് ഡെവലപ്പര്‍മാരെ അറിയിച്ചിരിക്കുന്നു.

മെട്രോ എന്ന നാമം ഉപയോഗിച്ചാല്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന ഭീഷണി മൈക്രോസോഫ്റ്റിന് മെട്രോ എജിയില്‍ നിന്നുണ്ടായി എന്നാണ് സൂചന.

മെട്രോയ്ക്ക് പകരം 'വിന്‍ഡോസ് 8 സ്‌റ്റൈല്‍ യുഐ' (Windows 8 style UI) എന്ന് തല്‍ക്കാലം ഉപയോഗിക്കാനാണ് മൈക്രോസോഫ്റ്റിന്റെ നിര്‍ദേശമെന്നും റിപ്പോര്‍ട്ട് പറയുന്നു