ധ്യാനത്തിലേക്ക് സ്വാഗതം !

കണ്ണ് തുറന്നു പുറത്തേക്കു നോക്കണേ..കണ്ണടച്ച് അകത്തേക്കും!

SUNILMANJERI. MOB:9895 34 56 16

SUNILMANJERI. MOB:9895 34 56 16

SUNILMANJERI MOB:9895 34 56 16

Friday, October 08, 2010





വരുന്നു 'ഉടുപ്പ് ഫോണ്'

'അയ്യോ മൊബൈല് എടുക്കാന് മറന്നു' -പലപ്പോഴും നമ്മുടെ ചെവിയിലെത്താറുള്ള പല്ലവിയാണിത്. ഇക്കാലത്ത് ശരീരത്തിന്റെ ഒരവയവം പോലെ തന്നെ മൊബൈല് ഫോണ് മാറിക്കഴിഞ്ഞിരിക്കുന്നു. എങ്കിലും, മൊബൈല് ഫോണ് സുരക്ഷിതമായി കൊണ്ടു നടക്കുകയെന്നത് പ്രശ്നം നന്നെയാണ്. പ്രത്യേകിച്ചും സ്ത്രീകളുടെ കാര്യത്തില്. സ്ത്രീകളുടെ വസ്ത്രങ്ങളുടെ പ്രത്യേകതയാണ് അതിന് കാരണം. പുരുഷന്മാരുടെ വസ്ത്രങ്ങള് പോലെ പോക്കറ്റുകള് സ്ത്രീകളുടെ വേഷവിധാനത്തില് കാണാറില്ല. അതിനാല് ബാഗ് കൈയില് വേണം. ഈ തൊന്തരവ് ഒഴിവാക്കാന് ലണ്ടന് ആസ്ഥാനമായുള്ളക്യൂട്ട്സര്ക്കീട്ട് എന്ന ഫാഷന് ഡിസൈന് കമ്പനി ഒരു പുതിയ ഉടുപ്പ് രംഗത്തെത്തിക്കുകയാണ്.

'എം-ഡ്രസ്' (മൊബൈല്ഫോണ് ഡ്രസ്) എന്നു പേരിട്ടിട്ടുള്ള സ്റ്റൈലന് സില്ക്ക് ഉടുപ്പാണ് കമ്പനി ഡിസൈന് ചെയ്തിരിക്കുന്നത്. വെറുതെ ഒരു മൊബൈല് ഫോണ് ഉടുപ്പില് തുന്നിച്ചേര്ത്തിരിക്കുകയാണെന്നു കരുതണ്ട. പ്രത്യേകം ഡിസൈന് ചെയ്തിട്ടൂള്ള ഒരു സ്മാര്ട്ട് ഫോണ് തന്നെയാണ് ഈ ഡ്രസ്സ്! വളരെ മൃദുവായ പ്രിന്റഡ് സര്ക്കീട്ട് ബോര്ഡുകളും അനുബന്ധ ഭാഗങ്ങളുമാണത്രേ എം-ഡ്രസ്സില് ഉപയോഗിച്ചിരിക്കുന്നത്.

സാധാരണ സിം കാര്ഡുകള് ഉപയോഗിക്കാന് കഴിയും ഇതില്. ലേബലിനു താഴെയുള്ള ഒരു പഴുതിലാണ് സിം കാര്ഡ് നിക്ഷേപിക്കേണ്ടത്. ഫോണ് എടുക്കുന്നതിനു പ്രത്യേക ബട്ടന്റെ ആവശ്യം ഇല്ല. വെറുതെ കൈ ചെവിയുടെ അടുത്തു കൊണ്ടുപോയാല് മതി ഓട്ടൊമാറ്റിക് ആയിത്തന്നെ കണക്റ്റ് ആകും. കൈ താഴ്ത്തിയാല് ഫോണ് ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്യും.

വളരെ എളുപ്പത്തില് പ്രോഗ്രാം ചെയ്യാവുന്ന, ചലനങ്ങള്ക്കും ആംഗ്യങ്ങള്ക്കുമനുസരിച്ച് നിയന്ത്രിക്കാന് കഴിയുന്ന പ്രത്യേക സോഫ്ട്വേറാണ് ഇതില് ഉപയോഗിച്ചിരിക്കുന്നത്.

ഇതൊക്കെയാണെങ്കിലും എം-ഡ്രസ്സിനു ചില പോരായ്മകള് ഉണ്ട്. കീപാഡും ഡിസ്പ്ലേയും ഇല്ല. അതിനാല് ഇഷ്ടമുള്ള നമ്പര് ഡയല് ചെയ്യാനാകില്ല. പക്ഷേ മുന്പേ സംഭരിച്ചു വെച്ചിട്ടുള്ള ചുരുക്കം നമ്പരുകളില് വിളിക്കാന് സാധിക്കും. ഇന്കമിംഗ് കോളുകള് സ്വീകരിക്കുന്നതിനു തടസ്സമൊന്നുമില്ല. ഡിസ്ല്പേ ഇല്ലെങ്കിലും നമ്പറുകള്ക്കനുസരിച്ച് റിംഗ്ടോണ് സെറ്റു ചെയ്യാന് കഴിയുന്നതു വഴി ആരാണു വിളിക്കുന്നതെന്നു മനസിലാക്കാും സാധിക്കും.

സാധാരണ ഫോണുകളുടെ തുടര്ച്ചയായ ഉപയോഗം തലയില് റേഡിയേഷന് ഏല്പ്പിക്കുക മൂലം ആരോഗ്യത്തിനു ഹാനികരമായേക്കാം എന്നു പറയപ്പെടുന്നില്ലേ. അതിനൊരു പ്രതിവിധിയായി എം-ഡ്രസ്സ് പറയപ്പെടുന്നു. അതിലെ വളരെ ചെറിയ ആന്റിന ഉടുപ്പിന്റെ താഴത്തെ അറ്റത്താണ് ഘടിപ്പിച്ചിരിക്കുന്നത്.

ക്യൂട്ട് സര്ക്കീട്ട് കമ്പനി ആദ്യമായല്ല ഇത്തരം വസ്ത്രങ്ങള് പുറത്തിറക്കുന്നത്. 2006 ല് അവതരിപ്പിച്ച 'ഹഗ് ഷര്ട്ടുകള്' ടൈം മാഗസിന്റെ ആ വര്ഷത്തെ ഏറ്റവും നല്ല കണ്ടുപിടുത്തത്തിനുള്ള അവാര്ഡ് കരസ്ഥമാക്കിയിരുന്നു.

എം-ഡ്രസ് ആടുത്ത വര്ഷം വിപണിയില് ലഭ്യമാകും എന്നാണ് പറയപ്പെടുന്നത്. ഇതിന്റെ വിലയെപ്പറ്റി ഒരു സൂചനയും ലഭ്യമല്ല. എന്തായാലും ഇതില്നിന്ന് പ്രചോദനം ഉള്ക്കൊണ്ട് വരും കാലങ്ങളില് സാരി, ചുരിദാര്, ടീഷര്ട്ട് മൊബൈലുകള് ഒക്കെ നമ്മുടെ നാട്ടിലും പ്രചാരത്തിലെത്തുമെന്ന് പ്രതീക്ഷിക്കാം

സെല്ഫോനണ്‍ ഇനി സ്റ്റെതസ്‌കോപ്പിനും പകരക്കാരന്

ലണ്ടന്‍: കഴുത്തില്‍ കുരുക്കിയിട്ട സ്റ്റെതസ്‌കോപ്പുമായി ഡോക്ടര്‍ നിങ്ങളെ പരിശോധനാമുറിയിലേക്ക് സ്വാഗതം ചെയ്യുന്ന കാലം കഴിയുന്നു. കീശയില്‍ ഒളിഞ്ഞുകിടക്കുന്ന 'ഐഫോണ്‍' ഉപയോഗിച്ച് ഡോക്ടര്ക്ക്ശ രോഗിയുടെ ഹൃദയസ്പന്ദനം ഇനി കിറുകൃത്യമായി തിരിച്ചറിയാം. ബ്രിട്ടനിലെ ഹോസ്പിറ്റലുകളില്‍ ഡോക്ടര്മാിര്‍ ഇപ്പോള്‍ തന്നെ സ്‌റ്റെതസ്‌കോപ്പിന് പകരം പുതിയ സങ്കേതം വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിക്കഴിഞ്ഞു.

ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ ഗവേഷകനായ പീറ്റര്‍ ബെന്‌്പുലി വികസിപ്പിച്ചെടുത്ത 'ഐസ്റ്റെതസ്‌കോപ്പ് ആപ്ലിക്കേഷന്‍' (iStethoscope app) ആണ് മൊബൈലിനെ സ്‌റ്റെതസ്‌കോപ്പായി മാറ്റുന്നത്. ഫോണിലെ മൈക്രോഫോണിനെ ഹൃദയമിടിപ്പ് പിടിച്ചെടുക്കാന്‍ കഴിവുള്ള സെന്സലറുകളാക്കി ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് മാറ്റാം. അത് കാര്ഡിയയോഗ്രാമായി ഫോണില്‍ തെളിഞ്ഞു കാണുകയും ചെയ്യും.

തമാശയെന്നമട്ടിലാണ് താന്‍ 'ഐസ്റ്റെതസ്‌കോപ്പി'ന് രൂപം നല്കികയതെന്ന് ബെന്‌്‌്ലി പറഞ്ഞു. എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 30 ലക്ഷത്തിലേറെപ്പേര്‍ ബെന്റ്‌ലിയുടെ ഐഫോണ്‍ ആപ്ലിക്കേഷന്‍ ഇതിനകം ഡൗണ്ലോതഡ് ചെയ്തു കഴിഞ്ഞു. ഇപ്പോള്‍ ഐസ്‌റ്റെതസ്‌കോപ്പ് ആപ്ലിക്കേഷന്റെ സൈറ്റില്‍ നിന്ന് ദിവസവും അഞ്ഞൂറ് ഡൗണ്ലോളഡ് നടക്കുന്നുണ്ട്.

വൈദ്യശാസ്ത്രരംഗത്ത് സ്മാര്‌്ട്സവഫോണിന്റെ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുന്ന എന്നകാര്യം എല്ലാവരെയും ആവേശഭരിതരാക്കിയിട്ടുണ്ടെന്ന് ബെന്‌്പ ലി പറഞ്ഞു. ഹൃദയസ്പന്ദനത്തിനു പുറമെ ചുറ്റുമുള്ള നേര്ത്ത് ശബ്ദങ്ങളും കേള്ക്കാനന്‍ ഈ ഫോണിലൂടെ കഴിയും. ഹൃദ്രോഗ ചികിത്സയിലാണ് പുതിയ ഫോണ്സിങ്കേതം ഏറെ പ്രയോജനം ചെയ്യുക.



ഐഫോണിന്റെ മൈക്രോഫോണ്‍ ഭാഗം നെഞ്ചില്‍ ചേര്ത്തു പിടിച്ചാല്‍ കാര്ഡി്യോഗ്രാം ഫോണില്‍ തെളിഞ്ഞു വരും. രോഗിക്കു തന്നെ വേണമെങ്കില്‍ ഇത് ചെയ്യാം, എന്നിട്ട് ഈ ദൃശ്യങ്ങള്‍ ഒരു സ്‌പെഷലിസ്റ്റിന് അയച്ചുകൊടുത്ത് ഉപദേശം തേടാം. അടിയന്തിരഘട്ടങ്ങളില്‍ ജീവന്‍ രക്ഷിക്കാന്‍ ഇതു സഹായിക്കുമെന്ന് സാരം.

പണവും ജീവനും രക്ഷിക്കാന്‍ സ്മാര്‌്ട്ഞുഫോണുകളുടെ ഇത്തരം ഉപയോഗം സഹായിക്കുമെന്ന് ബെന്റ്‌ലി പറയുന്നു. ഐഫോണ്‍ പോലെ ക്യാമറകളും ഉന്നത നിലവാരമുള്ള മൈക്രോഫോണുകളും സെന്സിറുകളുമൊക്കെയുള്ള സ്മാര്‌്ട്ള ഫോണുകള്ക്ക്ന ആരോഗ്യമേഖലയില്‍ വലിയ പ്രയോജനം ചെയ്യാനാകുമെന്നാണ് ഐസ്റ്റെതസ്‌കോപ്പ് വ്യക്തമാകുന്നത്.

Thursday, October 07, 2010






മൊബൈല്‍ കണക്ഷനുകള്‍ 500 കോടി
ന്യൂയോര്‍ക്ക്: പ്രധാനമായും മൊബൈല്‍ ഫോണുകള്‍ക്കു വേണ്ടി ഉപയോഗിക്കുന്ന വയര്‍ലസ് കണക്ഷനുകളുടെ എണ്ണം ലോകത്ത് ഈ മാസത്തോടെ അഞ്ഞൂറു കോടിയാകുമെന്ന് റിപ്പോര്‍ട്ട്. 687 കോടി വരുന്ന ലോക ജനസംഖ്യയുടെ 73.4 ശതമാനം വരുമിത്. ഈ വര്‍ഷം അവസാനത്തോടെ പത്തുലക്ഷം കണക്ഷനുകള്‍ കൂടി വരുമെന്ന് വിപണി ഗവേഷണ സ്ഥാപനമായ ഐസപ്ലി പ്ലസ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

സ്മാര്‍ട്ട് ഫോണുകളും സാധാരണ മൊബൈല്‍ ഫോണുകളും കമ്പ്യൂട്ടറുകള്‍ തമ്മിലുള്ള ആശയവിനിമയ സംവിധാനങ്ങളും ഉള്‍പ്പെടുന്നതാണ് വയര്‍ലെസ് കണക്ഷന്‍. എന്നാല്‍ പലരും ഒന്നില്‍ കൂടുതല്‍ വയര്‍ലസ് കണക്ഷനുകള്‍ ഉപയോഗിക്കുന്നതിനാല്‍ ലോകത്തെ അഞ്ഞൂറുകോടി പേര്‍ വയര്‍ലസ് കണക്ഷന്‍ ഉപയോഗിക്കുന്നുവെന്ന് പറയാനാവില്ല.

ആഫ്രിക്കയിലും പശ്ചിമേഷ്യയിലും 50 ശതമാനം പേര്‍ക്കാണ് വയര്‍ലസ് കണക്ഷനുള്ളതെങ്കില്‍ പടിഞ്ഞാറന്‍ യൂറോപ്പില്‍ ഇത് 157.6 ശതമാനമാണ്. ഉപയോക്താക്കള്‍ ഒന്നില്‍ കൂടുതല്‍ കണക്ഷനുകള്‍ ഉപയോഗിക്കുന്നതു കൊണ്ടാണിത് -റിപ്പോര്‍ട്ടില്‍ പറയുന്നു.


കാഴ്ച പരിശോധിക്കാനും മൊബൈല്
കേവലം ഫോണ്‍ വിളിക്കുക എന്ന പഴയ സങ്കല്പ്പ ത്തില്‍ നിന്നും വളരെ അകലെയാണ് ഇന്ന് മൊബൈല്‍ ഫോണുകളുടെ ഉപയോഗം. ക്യാമറയും മ്യൂസിക് പ്ലെയറും മൊെൈബലില്‍ സന്നിവേശിപ്പിച്ചതോടെ ആരംഭിച്ച മാറ്റം ഇന്ന് കമ്പ്യൂട്ടറിന്റെ ഉപയോഗം മുഴുവന്‍ മൊബൈലിലേക്ക് ചുവട് മാറ്റുന്നതില്‍ എത്തി നില്ക്കു ന്നു. സ്മാര്‌്ട്്പഫോണുകള്‍ എന്ന് വിളിക്കുന്ന ഉപകരണങ്ങള്‍ കൊണ്ട് കഴിയാത്തതായി ഒന്നുമില്ല എന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. ദിവസവും അവയുടെ ഉപയോഗം വര്ധിനക്കുന്നു. ആ പട്ടികയിലേക്ക് ഒരുപയോഗം കൂടി കടന്നു വരികയാണ്-നേത്ര പരിശോധന! നേത്രരോഗവിദഗ്ധന്റെ ജോലി കൂടി മൊബൈല്‍ ഫോണുകള്‍ ഏറ്റെടുക്കാന്‍ പോകുന്നു എന്നര്ഥംമ.

മൊബൈല്‍ ഫോണുപയോഗിച്ച് കാഴ്ച പരിശോധിക്കാന്‍ വലിയ സങ്കീര്ണ്തയൊന്നുമില്ല. വിവിധ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് ശരീര താപനിലയും രക്തസമ്മര്ദ്വും രക്തത്തിലെ ഗ്ലൂക്കോസ് നിലയും പരിശോധിക്കുന്ന അതേ ലാഘവത്തോടെ, കാഴ്ചയും പരിശോധിക്കാം. ചെറിയൊരു സോഫ്ട്‌വേര്‍ പ്രോഗ്രാം ഫോണില്‍ ഇന്സ്റ്റാ ള്‍ ചെയ്യണം, എന്നിട്ട് ഫോണില്‍ ചെറിയൊരു ഉപകരണം ഘടിപ്പിച്ച് അതിന്റെ ലെന്സിലലൂടെ സ്‌ക്രീനിലേക്ക് നോക്കണം, ഒപ്പം മൊബൈലിലെ ഏതാനും കട്ടകളില്‍ വിരലമര്ത്ത ണം. അത്രയും മതി, നിങ്ങളുടെ കാഴ്ചയുടെ തോത് കണ്മുംന്നിലെത്തും!

അമേരിക്കയില്‍ മസാച്യൂസെറ്റ്‌സ് ഇന്സ്റ്റി ട്ട്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി)യിലെ മീഡിയ ലാബിലെ ഗവേഷകരാണ് മൊബൈലിനെ കാഴ്ച പരിശോധിക്കാന്‍ പാകത്തിലുള്ള മൊബൈല്‍ സങ്കേതം രൂപപ്പെടുത്തിയിരിക്കുന്നത്. മീഡിയ ലാബിലെ ഇന്ത്യന്‍ ഗവേഷകര്‍ രമേശ് രാസ്‌കര്‍, അങ്കിത് മോഹന്‍ എന്നിവരടങ്ങിയ നാലംഗ സംഘമാണ് ഈ മുന്നേറ്റത്തിന് പിന്നില്. വളരെ ചെലവു കുറഞ്ഞതാണ് നേത്രപരിശോധനയ്ക്കുള്ള സോഫ്ട്‌വേറും, 'നേത്ര' എന്ന് പേരിട്ടിട്ടുള്ള ചെറിയ പ്ലാസ്റ്റിക് ഉപകരണവും (Near-Eye Tool for Refractive Assessment എന്നതിന്റെ ചുരുക്കപ്പേരാണ് നേത്ര (NETRA)). നൂറു രൂപയില്‍ താഴെയേ 'നേത്ര'യ്ക്ക് ചെലവ് വരൂ.



മൊബൈലില്‍ ഘടിപ്പിച്ച 'നേത്ര'യിലൂടെ നോക്കിയശേഷം, മൊബൈല്‍ ബട്ടണുകള്‍ ഉപയോഗിച്ച് സ്‌ക്രീനില്‍ തെളിയുന്ന പച്ചയും ചുവപ്പും രേഖകള്‍ യോജിപ്പിക്കുകയാണ് വേണ്ടത്. എട്ടുപ്രാവശ്യം വീതം ഓരോ കണ്ണിനും ഈ ടെസ്റ്റ് ആവര്ത്തി ക്കണം. ഒരോ പ്രാവശ്യവും പച്ചയും ചുവപ്പും രേഖകള്‍ വ്യത്യസ്ത വശങ്ങളില്‍ നിന്ന് വരുന്നവയായിരിക്കും. പരിശോധന കഴിഞ്ഞ ഉടന്‍ സ്‌ക്രീനില്‍ കാഴ്ച സംബന്ധിച്ച വിവരം തെളിയും.

ചെലവു കൂടിയ ആധുനിക കമ്പ്യൂട്ടര്‍ സംവിധനത്തോടെയുള്ള കാഴ്ചപരിശോധന സാധ്യമാകാത്ത ഗ്രാമങ്ങളിലും വിദൂരപ്രദേശങ്ങളിലും ഈ സങ്കേതം ഏറെ പ്രയോജനം ചെയ്യും. കാഴ്ചപരിശോധനക്കുള്ള ചെലവും കാര്യമായി കുറക്കാന്‍ സാധിക്കും. എളുപ്പത്തില്‍ കൊണ്ടുനടക്കാന്‍ പറ്റും എന്നതാണ് പുതിയ സങ്കേതത്തിന്റെ മറ്റൊരു പ്രത്യേകത. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിലെ ഗ്രാമീണര്ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാകും ഈ മൊബൈല്‍ സങ്കേതമെന്ന് സാരം. ഇന്ത്യയില് തന്നെയാണ് ഇതിന്റെ ഫീല്ഡ്ക ടെസ്റ്റ് നടക്കുന്നത്. ഹൈദരാബാദ് കേന്ദ്രമായുള്ള 'എല്‍.വി.പ്രസാദ് ഐ ഇന്സ്റ്റി ട്ട്യൂട്ടി'ന്റെ സഹകരണത്തോടെയാണ് ഇതിന്റെ പരീക്ഷണ ഉപയോഗം താമസിയാതെ തുടങ്ങും.

നിലവില്‍ ഹൈ റസല്യൂഷനുള്ള ഫോണുകളില്‍ മാത്രമേ ഇത് ഉപയോഗിക്കാന്‍ പറ്റൂ എന്ന പരിമിതിയുണ്ട്. ഒരു ഗ്രാമത്തില്‍ ആരുടെയെങ്കിലും പക്കല്‍ ഇത്തരം ഫോണുണ്ടെങ്കില്‍ അത് എല്ലാവര്ക്കും ഉപയോഗിക്കാന്‍ പറ്റും. മാത്രമല്ല, മൊബൈല്‍ ഫോണുകളുടെ വില നിരന്തരം കുറയുന്ന സാഹചര്യത്തില്‍ ഇത്തരം ഫോണുകള്‍ കൂടുതല്‍ പ്രചാരത്തിലെത്തുമെന്നതില്‍ സംശയമില്ല. കുറഞ്ഞ റസല്യൂഷനിലുള്ള ഫോണുകളിലും പ്രവര്ത്തി ക്കത്തക്ക വിധം പുതിയ സങ്കേതം മെച്ചപ്പെടുത്താനുള്ള ശ്രമം എം.ഐ.ടി.സംഘം തുടരുകയാണ്.

Wednesday, October 06, 2010






അറിയപ്പെടുമിതു വേറ-
ല്ലറിവായീടും തിരഞ്ഞീടുന്നേരം
അറിവിതിലൊന്നായതുകൊ-
ണ്ടറിവല്ലാതെങ്ങുമില്ല വേറൊന്നും.


"അറിവ്, അറിയപ്പെടുന്ന പദാര്ഥധങ്ങള് എന്നിവയുടെ പരമരഹസ്യം വിചാരം ചെയ്തറിയുമ്പോള് അറിയപ്പെടുന്ന ഈ പ്രപഞ്ചം ബോധസ്വരൂപമായ അറിവ് തന്നെയാണെന്ന് തെളിയും. ഒരിക്കലും അതില്നിനന്നും ഭിന്നമല്ല. ഈ പ്രപഞ്ചാനുഭാവത്തില് ബോധം ഒരിക്കലും ഒരിടത്തും മാറ്റമില്ലാതെ കാണപ്പെടുന്നതുകൊണ്ട് എവിടെയും വസ്തുവായിബോധമല്ലാതെ മറ്റൊന്നും ഇല്ലെന്നു കാണേണ്ടതാണ്.
അറിവ് എന്നത് ബോധവും അറിയപ്പെടുന്ന പദാര്ത്ഥം എന്നത് ജഡവും ആണ്. ബോധം ഒരു മാറ്റവും കൂടാതെ ബോധമായിത്തന്നെ നില്ക്കു ന്നു; അറിയപ്പെടുന്ന ജഡം ഉണ്ടായിമറഞ്ഞു മാറി മാറി വരുന്നു.
സ്വന്തം ഉണ്മ അനുഭവിക്കാനും ജഡങ്ങളുടെ ഉണ്മ അനുഭവിക്കാനും കഴിവുള്ള വസ്തുവാണ് ബോധം. ബോധം സ്വയം ഉണ്ടെന്നറിയുന്നു, ജഡങ്ങളെ ഉണ്ടെന്നറിയുന്നു. സ്വന്തം ഉണ്മതന്നെ അറിയാന് കഴിയാത്ത വസ്തുവാണ് ജഡം. അതായത് ബോധം സ്വയം അംഗീകരിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന ഒരു കൃത്രിമ ദര്ശ നം മാത്രമാണ് ജഡം. ബോധത്തില് നിന്നും ഭിന്നമായ ഒരു വസ്തുസ്ഥിതിയെ ജഡത്തിനില്ല.
ബോധമുണ്ടോ അനുഭവമുണ്ട്, ബോധമില്ലേ അനുഭവമില്ല."


ഇനി വയര്ലെസ് പവര്ചാര്ജ്ജര്


ടോക്കിയോ: വയര്ക്കുരുക്കുകളില്ലാതെ മൊബൈലും ലാപ്ടോപ്പുമെല്ലാം ചാര്ജ്ജ് ചെയ്യാവുന്ന ഉപകരണവുമായി ജപ്പാന് കമ്പനി രംഗത്ത്. ഒരേ സമയം ഒന്നിലധികം ഉപകരണങ്ങള് ചാര്ജ്ജ് ചെയ്യാവുന്ന സംവിധാനം ഫുജിട്സു എന്ന കമ്പനിയാണ് അവതരിപ്പിച്ചത്. ഉപകരണത്തിന്റെ പ്രാഥമിക രൂപം കമ്പനി ഒസാക ഫ്രിഫെക്ചര് സര്വകലാശാലയില് നടന്ന സമ്മേളനത്തില് പ്രദര്ശിപ്പിച്ചു.

ബ്ലൂടൂത്തിന്റെയും മറ്റും മാതൃകയില് ചാര്ജ്ജറില് നിന്നും പുറപ്പെടുന്ന കാന്തിക തരംഗങ്ങളെ വൈദ്യുതിയാക്കി മാറ്റിയാണ് ഇലക്ട്രോണിക് ഉപകരണങ്ങള് ചാര്ജ്ജ് ചെയ്യുക. 2012 ഓടെ വ്യാവസായികാടിസ്ഥാനത്തില് ഇത്തരം ചാര്ജറുകള് വിപണിയിലെത്തിയ്ക്കാനാണ് ഫ്യൂജിട്സുവിന്റെ പദ്ധതി.

വയര്ലെസ് ചാര്ജ്ജ് ആശയം ഇതാദ്യമായല്ല അവതരിപ്പിയക്കപ്പെടുന്നത്. എന്നാല് ഇതിന് മുമ്പ് നിര്മിച്ച ഉപകരണങ്ങള്ക്കെല്ലാം ദൂരപരിധി വലിയ പ്രശ്നമായിരുന്നു. എന്നാല് ഫ്യുജിട്സുവിന്റെ വയര്ലെസ് ചാര്ജ്ജര് ഉപയോഗിച്ച് ഏതാനും മീറ്ററുകള് ചുറ്റളവിലുള്ള ഉപകരണങ്ങള് വരെ ചാര്ജ്ജ് ചെയ്യാന്





നഷടപെടുന്നവര്ക്കെ വേദനയുടെ ആഴം അറിയൂ..
സംഭവിച്ചതെല്ലാം നല്ലതിനാകട്ടെ...ഇനി സംഭവിക്കാന് ഇരിക്കുനതും നല്ലതിനാകട്ടെ.

പ്രണയിക്കാന് തുടങ്ങുന്നതിനു മുമ്പ്


പ്രതിസന്ധിയില് കൂടെ നില്ക്കുന്നവരാണ് യഥാര്ത്ഥ സ്നേഹിതര്. പ്രണയം മധുരതരമെങ്കിലും പ്രണയിക്കുക ശ്രമകരമായ കാര്യമാണ്. പറ്റിയ ആള്, സാഹചര്യം, പ്രിയപ്പെട്ടവയുടെ ത്യജിക്കല് അങ്ങനെ പലതും അതില് ഉണ്ടാകും.

പ്രണയിക്കാന് തുടങ്ങുന്നതിനു മുമ്പ് വരെ പ്രണയിക്കുന്നയാള്ക്കും നിങ്ങള്ക്കും ഇടയില് എന്ത് പ്രത്യേകതകളാണ് നില്ക്കുന്നതെന്ന് സ്വയം തിരിച്ചറിയുക. നമ്മള് ഇഷ്ടപ്പെടുന്നതിനേക്കാള് നമ്മളെ ഇഷ്ടപ്പെടൂന്നവരെ പ്രണയിക്കുകയാണ് ഉത്തമം.

നിങ്ങളില് താല്പര്യമുള്ള അനേകരില് യഥാര്ത്ഥത്തില് നിങ്ങളെ ആവശ്യമുള്ളവരുടെ മാനദണ്ഡം തീര്ച്ചയായും ഏകദേശം ഇതിന് അനുസൃതമായി രൂപപ്പെടുത്താം.

1. എത്ര അകലത്ത് ആയാല് പോലും ഏത് മാര്ഗ്ഗത്തിലൂടെയും നിങ്ങളുമായി ബന്ധം നിലനിര്ത്തുന്നതില് അവര് സന്തോഷം കണ്ടെത്തും.

2. നിങ്ങള്ക്ക് താല്പര്യമില്ലെങ്കില് പോലും അയാളുടെ വികാരങ്ങള് നിങ്ങളുമായി പങ്ക് വയ്ക്കാന് ഇഷ്ടപ്പെടുന്നയാളാകും നിങ്ങളിലെ യഥാര്ത്ഥ തല്പരര്.

3. നിങ്ങള്ക്ക് സന്തോഷം നല്കി അയാള് നിങ്ങളെ എത്ര ഇഷ്ടപ്പെടുന്നു എന്ന് മനസ്സിലാക്കി തരാന് കൂടുതല് സമയം വിനിയോഗിക്കും.

4. നിങ്ങള് വാലു പോലെ പിറകേ നടക്കുന്നതും നിങ്ങളുടെ പിന്നാലെ നടക്കുന്നതും അയാള്ക്ക് നല്കുന്ന ആനന്ദം വളരെ വലുതായിരിക്കും.

5. നിങ്ങളുടെ താല്പര്യങ്ങള്ക്ക് നിങ്ങള് അറിയാതെ തന്നെ പരിഗണന നല്കും. നിങ്ങളുടെ ഇഷ്ടങ്ങള് തിരിച്ചറിഞ്ഞ് അതിന് അനുസൃതമായി പെരുമാറും.

ഇനി നിങ്ങള്ക്ക് കടുത്ത പ്രണയമുണ്ടെങ്കില് തന്നെ ഈ ലക്ഷണം കാട്ടുന്ന ആള്ക്കാരെ പ്രണയിക്കുന്നത് കഴിയുന്നെങ്കില് ഒഴിവാക്കുക. അവസാന നിമിഷത്തെ നിരാശ മറികടക്കാന് ഇത് തുണയാകും.

1. നിങ്ങളുമായി ഇടപഴകുന്നതിനു സമയം കണ്ടെത്തുമെങ്കിലും അതിനായി വീണ്ടും വീണ്ടും താല്പര്യം കാട്ടില്ല.

2. പിന്നീട് വിളിക്കാമെന്ന് പറയുമെങ്കിലും വാക്ക് പാലിക്കാനിടയില്ല.

3. നിങ്ങളുമായി വികാരങ്ങള് പങ്കു വയ്ക്കുന്നതിനോ പിന്നാലെ നടക്കുന്നതിനോ ഒട്ടും തന്നെ താല്പര്യമുണ്ടാകില്ല.

4. നിങ്ങളെ കുറിച്ച് അയാള് ഒരു ധാരണയും ഉണ്ടാകില്ല. അയാളിലെ ധാരണകള്ക്ക് അനുസരിച്ചായിരിക്കും നിങ്ങളോടുള്ള പെരുമാറ്റവും.

5. നിങ്ങളെ തൃപ്തിപ്പെടുത്തുന്നതിനോ നിങ്ങളില് താല്പര്യം ജനിപ്പിക്കുന്നതിനോ അയാള് കൂടുതല് മിനക്കെടാറില്ല. അയാളുടെ ജോലികള് നിങ്ങളെ ഏല്പ്പിച്ച് വെറുതെ ഉത്തരവാദിത്വത്തില് നിന്നും ഒളിച്ചോടും.


ധ്യാനം വേണ്ടത് ഉള്ളിലേക്കാണ്, ഉള്ളിലാണ് ഭഗവാന്


എല്ലാറ്റിലും ഞാനാണ്, എല്ലായിടത്തും ഞാനാണ് എന്നറിഞ്ഞവന് പിന്നെ ആഗ്രഹിക്കുന്നില്ല. അപൂര്ണറനാണ് ആഗ്രഹം. ‘അതു’കൂടി കിട്ടിയാല് പൂര്ണഗമാകുമെന്നതാണ് ആഗ്രഹത്തിന്റെ അടിസ്ഥാനം. വിശ്വത്തിന് ഉണ്മ നല്കുംന്നത് ഞാനാണെന്ന അറിവിലാകണം നമ്മുടെ അടിത്തറ. ഞാനെന്ന ബോധമാണ് ചുറ്റുപാടുമുള്ള എല്ലാറ്റിനേയും നിലനിര്ത്തു്ന്നത്. നിദ്രയിലേക്ക് പ്രവേശിക്കുമ്പോള് കാലവും ദേശവും ഇല്ല. എല്ലാം എവിടെയോ ലയിക്കുന്നു. ആനന്ദമെന്ന അനുഭവത്തിലേക്കാണ് ഇങ്ങനെ ദിവസവും നാം അറിയാതെ പ്രവേശിക്കുന്നത്. അതിലേക്ക് ബോധപൂര്വ്വം് പ്രവേശിക്കലാണ് ധ്യാനം. ഇളകാത്ത ദീപത്തെപ്പോലെയാകണം നമ്മള്.
മിതമായ ഭക്ഷണം, ഉറക്കം, വിഹാരകര്മ്മതങ്ങള്, എല്ലാം മിതമായ രീതിയില് വേണം. മിതത്വമാണ് ഒരുവനെ സത്യം അറിയാന് സഹായിക്കുന്നത്. അത് വിഷമം പിടിച്ച ഒന്നല്ല. ഒരുപാട് പ്രയാസങ്ങള് വേണ്ട അത് നേടാന്. ക്രമമായ ഭക്ഷണം, വിനോദം, കര്മ്മ്വ്യാപാരം, ഉറക്കം, ഉണരല് – എല്ലാറ്റിലും ക്രമത്തെ പിന്തുടരുന്നവര്ക്ക്ക യോഗഫലമായി ദുഃഖനിവൃത്തിയുണ്ടാകും. ഗതകാല സങ്കല്പങ്ങളോ ഭാവികാല ആശങ്കകളോ ഇല്ലാതെ അങ്ങേയറ്റത്തെ ജാഗ്രതയാണ് ധ്യാനം. ഒരു ഉള്വ ലിയല്, ഊര്ജഇസമാഹരണം ആണ് ധ്യാനം. ധ്യാനത്തില് നിന്ന് ഉറക്കത്തിലേക്കല്ല, കര്മ്മത്തിലേക്കാണ് വരിക. പൂര്ണലമായി വര്ത്ത്മാനത്തില് വര്ത്തിംക്കലാണ് അത്.

എല്ലാം നമ്മള് കാണും കേള്ക്കും . ആ ഇന്ദ്രിയങ്ങള് വേറെയാണ്. കാതിന്റെ കാതും കണ്ണിന്റെ കണ്ണും ഒക്കെയായി നിലകൊള്ളുന്ന പ്രാണനാണ് അത്. സ്വപ്നം കാണുന്ന കണ്ണും സ്വപ്നത്തില് കേള്ക്കു ന്ന കാതും ഏതാണെന്ന് ആലോചിക്കുക. ധ്യാനത്തില് സൂക്ഷ്മേന്ദ്രിയങ്ങള് പ്രവര്ത്തംനനിരതമാകും. ചിന്തകള് ഏത്, എപ്പോള്, എങ്ങനെ വരുമെന്ന് പറയാനാകില്ല, അവ വരും. പക്ഷേ, അവയ്ക്കു പിറകേ പോകരുത്. ആത്മാവുകൊണ്ട് ആത്മാവിനെ കാണുന്നവന്, തന്നില് തന്നെ സന്തോഷിക്കുന്നവന് ആണ് യോഗി.
വൃക്ഷത്തെ കാണുമ്പോള് ജാതി തിരിച്ചാണ് (മാവ്, തെങ്ങ്, കവുങ്ങ് എന്നിങ്ങനെ) കാഴ്ചയെങ്കില് സത്യം മനസ്സിലാകുന്നില്ല. അവര്ണ നീയമായ തലങ്ങളിലേക്ക് ദൃശ്യത്തേയും ശബ്ദത്തേയുമൊക്കെ കൊണ്ടുപോകുന്നതാണ് ധ്യാനം. മനനം ചെയ്യാന് പറ്റുന്നതിലും അപ്പുറത്താണത്. വിശ്വം മുഴുവന് ഒരു നടനമാണ്. നൃത്തത്തില് നടനവും നര്ത്തയകനും രണ്ടല്ല. അതുമായി ഇഴുകിച്ചേരണം. ആ ഭാവത്തില് ഭൂമിയുടേയും നക്ഷത്രങ്ങളുടേയും സംഗീതം വരെ കേള്ക്കാം .
നാം ജനലിലൂടെ പുറത്തുനോക്കുമ്പോള് പുതിയതൊന്നുമില്ലെന്ന് തോന്നുന്നുവെങ്കില് നാം ഒന്നും കാണുന്നില്ല. ഇപ്പോള് കച്ചവടക്കണ്ണുകൊണ്ട് എല്ലാം വില നിശ്ചയിച്ചാണ് കാണുന്നത്. പഴയതൊക്കെ നിലനില്ക്കെമ കാഴ്ചപ്പാടില് ഒരു മാറ്റമാണ് ധ്യാനമുണ്ടാക്കുന്നത്. ഉന്നതമായ ഒരു തലത്തിലേക്കുള്ള ഉയര്ച്ചക. നിയന്ത്രിതമാര്ന്നൂ, ഒരു പ്രലോഭനങ്ങള്ക്കും വഴങ്ങാത്ത, ഒരൊത്തുതീര്പ്പിേനുമില്ലാത്ത മനസ്സ് മറ്റൊന്നിലും ആശ്രയിക്കാതെ തന്നില്തചന്നെ നില്ക്കു മ്പോള് എല്ലാ ആഗ്രഹങ്ങളും വിട്ടുപോകും.
പുറത്തേക്കല്ല ധ്യാനം വേണ്ടത്. ഇപ്പോള് എന്തു പറഞ്ഞാലും ഭഗവാനേ എന്നു പറഞ്ഞ് പുറത്തേക്ക് ധ്യാനിക്കും. ഉള്ളിലേക്കൊഴിച്ച് മറ്റെല്ലായിടത്തും നാം നോക്കും. ഉള്ളിലാണ് ഭഗവാന്. താന് തന്നെയാണ് ലക്ഷ്യമാകേണ്ടത്. അമൃതത്വം ആഗ്രഹിക്കുന്നവന് എല്ലാറ്റിന്റേയും ആധാരമറിയാന് ഉള്ളിലേക്ക് തിരിയും.
അവലംബം: സ്വാമി സന്ദീപ് ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

Tuesday, October 05, 2010


ധ്യാനം

അരണ്ട വെളിച്ചത്തില്‍ കണ്ണിന്റെത കാഴ്ച മങ്ങുന്നത് കാരണം നമ്മുടെ മുന്നില്ലുള്ളത് പോലും വളരെ കുറച്ചേ നാം കാണുനുള്ളൂ എന്നാല്‍ ഒരു മെഴുകുതിരി വെളിച്ചത്തില്‍ നേരെത്തെ നാം കാണാത്ത പലതും അവിടെ നാം കാണുന്നു . അല്പം കഴിഞ്ഞു 110 വോല്ടിന്റെ ഒരു ബള്ബ് ‌ അവിടെ കത്തിക്കുന്പോള്‍ കാഴ്ച ഒന്ന് കുടി ക്ര്ത്യമാകുന്നു . കാണാത്ത പലതും തെളിഞ്ഞു കാണുന്നു . ധ്യാനം നമ്മുടെ ഉള്ളില്‍ പ്രവേശികുമ്പോള്‍ ഉണ്ടാവുന്ന മാറ്റം ഇതുപോലെയത്രേ ! നേരെത്തെ കാണാത്ത പലതും കാട്ടിത്തരുന്നു .