ധ്യാനത്തിലേക്ക് സ്വാഗതം !

കണ്ണ് തുറന്നു പുറത്തേക്കു നോക്കണേ..കണ്ണടച്ച് അകത്തേക്കും!

SUNILMANJERI. MOB:9895 34 56 16

SUNILMANJERI. MOB:9895 34 56 16

SUNILMANJERI MOB:9895 34 56 16

Saturday, November 06, 2010

ലോജിടെക്കിന്റെ സോളാര്‍ വയര്‍ലസ് കീബോര്‍ഡ് വിപണിയില്‍




വയര്‍ലസ് കീബോര്‍ഡ് ഉപയോക്താക്കള്‍ക്ക് ഇനി ബാറ്ററി തീര്‍ന്നതുമൂലമുള്ള അസൗകര്യം മറക്കാം. കീബോര്‍ഡിന് ബാറ്ററിയും ചാര്‍ജര്‍ കോഡുമെല്ലാം പഴങ്കഥയാവുകയാണ്.

കൂടുതല്‍ സൗകര്യപ്രദമായ കമ്പ്യൂട്ടിംഗ് സാധ്യമാക്കാനായി നൂതന സോളാര്‍ വയര്‍ലസ് കീബോര്‍ഡ് താമസിയാതെ ലോജിടെക് വിപണിയിലെത്തിക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ച ലോജിടെക് അവതരിപ്പിച്ച K750 എന്ന സോളാര്‍ വയര്‍ലസ് കീബോര്‍ഡ് പ്രകാശമുള്ള റൂമില്‍ പ്രവര്‍ത്തനക്ഷമമാവും. എന്നാല്‍, മുഴുവാനായും ചാര്‍ജ് ചെയ്ത K750 കീബോര്‍ഡ് മൂന്നുമാസം വരെ ഇരുട്ടില്‍ പോലും ഉപയോഗിക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു.

അനായാസമായി വിരലുകള്‍ ചലിപ്പിക്കുന്നതിനുതകുന്ന രീതിയില്‍ ഉള്‍ഭാഗം കുഴിഞ്ഞതും വക്കുകള്‍മിനുസമുള്ളതുമായി രൂപകല്‍പന ചെയ്ത കീബോര്‍ഡ് കാഴ്ചയില്‍തന്നെ മികവു പുലര്‍ത്തുന്നതാണ്. 1/3 ഇഞ്ച് മാത്രം കനമുള്ള ഈ കീബോര്‍ഡിനു മുകളിലായി ക്രമീകരിച്ചിട്ടുള്ള സോളാര്‍ പാനലുകളാണ് കീബോര്‍ഡിന് ആവശ്യമായ പവര്‍ നല്‍കുകയും ബാറ്ററി ചാര്‍ജുചെയ്യുകയും ചെയ്യുന്നത്. കൂടാതെ ബാറ്ററി സ്റ്റാറ്റസ് ഇന്റിക്കേഷനുവേണ്ടി എല്‍.ഇ.ഡിയും സജ്ജീകരിച്ചിട്ടുണ്ട്.

2.4 GH്വ വയര്‍ലസ് കണക്റ്റിവിറ്റി ഇടതടവില്ലാത്ത പ്രവര്‍ത്തനം സാധ്യമാക്കുകയും 128 ബിറ്റ് AES എംക്രിപ്ഷന്‍ സുരക്ഷിതവുമായിരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. സോളാര്‍ വയര്‍ലസ് കീബോര്‍ഡിന്റെ സേവനം പ്രയോജനപ്പെടുത്താനുദ്ദേശിക്കുന്ന കമ്പ്യൂട്ടറിലെ യു.എസ്.ബിയില്‍ ഘടിപ്പിക്കാനായി വളരെ ചെറിയ റിസീവര്‍ ഇതൊന്നിച്ച് ലഭിക്കുന്നതാണ്. ലാപ്‌ടോപ്പിലും മറ്റും ഘടിപ്പിക്കാന്‍ പാകത്തില്‍ രൂപകല്‍പന ചെയ്ത ഈ റിസീവര്‍ ഉപയോഗിച്ച് ലോജിടെക്കിന്റെ വയര്‍ലസ് മൗസും പ്രവര്‍ത്തിപ്പിക്കാനാവും. ഈമാസാവസാനത്തോടെ അമേരിക്കയിലും യൂറോപ്പിലും ലഭ്യമായിത്തുടങ്ങുന്ന കീബോര്‍ഡിന് 80 ഡോളര്‍ (ഏകദേശം 3680 രൂപ) വിലവരും.

കഴിഞ്ഞ മാസം ലോജിടെക്ക് 'റെവ്യൂ' എന്ന പേരില്‍ ഗൂഗിളിന്റെ ഇന്റര്‍നെറ്റ് ടെലിവിഷന്‍ സ്വീകരിക്കാന്‍ പര്യാപ്തമായ സെറ്റ്‌ടോപ് ബോക്‌സ് വിപണിയിലെത്തിച്ച് വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. ഗൂഗിളിന്റെ തന്നെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുവേണ്ടി രൂപകല്‍പന ചെയ്ത 'റെവ്യു' ഈ ഇനത്തില്‍പെട്ട ആദ്യത്തെ ഉപകരണമാണെന്ന് അവകാശപ്പെട്ടായിരുന്നു വാര്‍ത്തയായത്.

ബോളിവുഡ് ചിത്രങ്ങള്‍ സാംസ്‌കാരിക മലിനീകരണം നടത്തുന്നതായി പരാതി





ഇസ്‌ലാബാദ്: വ്യാപകമായി പ്രദര്‍ശിപ്പിക്കപ്പെടുന്ന ബോളിവുഡ് സിനിമകള്‍ യുവാക്കളുടെ മനസ്സിനെ മലിനമാക്കുന്നതായി പാകിസ്താനിലെ പാര്‍ലമെന്റ് അംഗങ്ങള്‍. ഇന്ത്യന്‍ സിനിമകള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അവര്‍ ആ പാര്‍ലമെന്റ് സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
അതേസമയം, ബോളിവുഡ് സിനിമകള്‍ നിരോധിച്ചാല്‍ പാകിസ്താനിലെ സിനിമാ സംസ്‌കാരം നശിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ബോളിവുഡ് സിനിമകളുടെ സ്വാധീനത്തില്‍ കുട്ടികള്‍ ഇന്ത്യന്‍ പ്രയോഗങ്ങളും വാക്കുകളും സാധാരണ സംസാരത്തില്‍ പോലും വ്യാപകമായി ഉപയോഗിക്കുകയാണെന്ന് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ പി.എം.എല്‍.എന്നിലെ താഹിറ ഔറംഗസീബ് ചൂണ്ടിക്കാട്ടി. പാകിസ്താനിലെ സിനിമകള്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നുണ്ടോയെന്നും സാംസ്‌കാരിക മന്ത്രി പിര്‍ ആഫ്താബ് ഹുസൈന്‍ഷാ ജീലാനിയോട് അവര്‍ ചോദിച്ചു.
പാകിസ്താനില്‍ പ്രതിസന്ധിയിലായ സിനിമാ ശാലകളുടെ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ ബോളിവുഡ് സിനിമകള്‍ പ്രദര്‍ശിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ജീലാനി വ്യക്തമാക്കി.

തിലകന്‍ അഭിനയിക്കുന്ന സിനിമകളില്‍ അഭിനയിക്കില്ല -ക്യാപ്റ്റന്‍ രാജു




കൊച്ചി: തിലകന്‍ അഭിനയിക്കുന്ന സിനിമകളില്‍ ഇനി അഭിനയിക്കില്ലെന്ന് നടന്‍ ക്യാപ്റ്റന്‍ രാജു. എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഒക്‌ടോബര്‍ 30ന് സംവിധായകന്‍ വിനയന്റെ പുതിയ ചിത്രമായ 'രഘുവിന്റെ സ്വന്തം റസിയ'യുടെ പൂജാവേളയില്‍ തിലകന്‍ നടത്തിയ അഭിപ്രായ പ്രകടനമാണ് ഇൗ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്.
ക്യാപ്റ്റന്‍ രാജു നട്ടെല്ലില്ലാത്തവനും നിഷ്‌കളങ്കനുമാണെന്നും അദ്ദേഹത്തെ 'അമ്മ'യില്‍നിന്ന് പുറത്താക്കിയിരിക്കുകയാണെന്നും തിലകന്‍ പറഞ്ഞിരുന്നു. എന്നാല്‍, തന്നെ അമ്മയില്‍നിന്ന് പുറത്താക്കിയിട്ടില്ല. ഫെഫ്കയുമായി ഒരു പ്രശ്‌നവുമില്ല. പ്രശ്‌നങ്ങളുണ്ടായപ്പോള്‍ ഒപ്പം നില്‍ക്കുകയാണ് 'അമ്മ' ചെയ്തത്.
തിലകന്‍ അവഹേളിച്ചതിനെ തുടര്‍ന്ന് പുതിയ ചിത്രത്തിനായി വാങ്ങിയ 'അഡ്വാന്‍സ്' തിരിച്ചുനല്‍കി. തിലകന്‍ മോശമായ വാക്കുകള്‍ ഉപയോഗിച്ചപ്പോള്‍ വിനയന്‍ ഇടപെടാതിരുന്നത് വേദനിപ്പിച്ചെന്നും ക്യാപ്റ്റന്‍ രാജു പറഞ്ഞു.
മലയാള സിനിമയെന്നാല്‍ തിലകനല്ല. ചതിയന്‍ ചന്തുവോ പെരിങ്ങോടനോ ആകാന്‍ അദ്ദേഹത്തിന് കഴിയില്ല.
മാള അരവിന്ദന്‍ ചെയ്ത ചില റോളുകള്‍ തിലകന് ചെയ്യാനാകില്ല. ആദ്യകാലം മുതലെ മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് മധു. അദ്ദേഹത്തിന് കിട്ടേണ്ട ആദരം ലഭിച്ചിട്ടില്ല. അദ്ദേഹത്തെപ്പോലെയുള്ളവരെ തിലകന്‍ കണ്ടുപഠിക്കണം -ക്യാപ്റ്റന്‍ രാജു പറഞ്ഞു.

Thursday, November 04, 2010

Wednesday, November 03, 2010

മൊബൈല്‍ പോര്‍ട്ടബിലിറ്റി എന്നാലെന്ത്?



രാജ്യത്ത് മൊബൈല്‍ ഉപയോക്താക്കള്‍ കാത്തുകാത്തിരുന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സം‍വിധാനം നവം‍ബര്‍ മാസം 25 നടപ്പാകും. വളരെക്കാലമായി നമ്പര്‍ ഉപയോഗിക്കുന്നത് കൊണ്ട്, മൊബൈല്‍ സേവന ദാതാവിനെ വലിച്ചെറിയാന്‍ കഴിയാത്ത അവസ്ഥ സഹിച്ചുകഴിയുന്ന ഉപയോക്താക്കള്‍ക്കിനി ഇഷ്ടമുള്ള ദാതാവിനെ തെരഞ്ഞെടുക്കാന്‍ കഴിയും. ഹരിയാനയിലാണ്‌ പോര്‍ട്ടബിലിറ്റി സം‍വിധാനം ആദ്യമായി നടപ്പാക്കുക.

മൊബൈല്‍ പോര്‍ട്ടബിലിറ്റി എന്നാലെന്ത്?

ഏത് മൊബൈല്‍ സേവന ദാതാവിന്‍റെ സേവനം ഉപയോഗിച്ചാലും തന്‍റെ നമ്പര്‍ മാറ്റാതെ അതേപടി നിലനിര്‍ത്താന്‍ മൊബൈല്‍ ഉപയോക്താക്കളെ അനുവദിക്കുന്ന സം‍വിധാനമാണ്‌ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (എം‍എന്‍പി). അതായത് എയര്‍ടെല്‍ ഉപയോഗിക്കുന്ന ഒരാളാണ്‌ നിങ്ങളെങ്കില്‍ നമ്പര്‍ മാറ്റാതെ തന്നെ നിങ്ങള്‍ക്ക് ഐഡിയയിലേക്ക് മാറാവുന്നതാണ്‌.

പോര്‍ട്ടബിലിറ്റി കൊണ്ടുള്ള നേട്ടമെന്ത്?

കയ്യിലുള്ള വരിക്കാരെ പരമാവധി സുഖിപ്പിച്ച് കൂടെ നിര്‍ത്താന്‍ മൊബൈല്‍ കമ്പനികള്‍ ശ്രമിക്കും. മൊബൈല്‍ കമ്പനികള്‍ നല്‍കിവരുന്ന കസ്റ്റമര്‍ സേവനങ്ങള്‍ കൂടുതല്‍ മികവുറ്റതാകും. ഇല്ലെങ്കില്‍ മറ്റേതെങ്കിലും സേവന ദാതാവിനെ തേടി വരിക്കാര്‍ പോകുമെന്ന് അവര്‍ക്കറിയാം. മൊബൈല്‍ കമ്പനികള്‍ തമ്മിലുള്ള മത്സരം കടുത്തതാകും. ഇത് കുറഞ്ഞ നിരക്കില്‍ മൊബൈല്‍ സേവനങ്ങള്‍ ആസ്വദിക്കാന്‍ വരിക്കാര്‍ക്ക് അവസരമൊരുക്കും.

എങ്ങിനെയാണ്‌ നമ്പര്‍ മാറ്റുക?

സേവന ദാതാവിനെ മാറ്റാന്‍ ആഗ്രഹിക്കുന്ന ഉപയോക്താവ് ഏത് സേവന ദാതാവിനെ പുതിയതായി തെരഞ്ഞെടുക്കുന്നുവോ അവരെ തന്‍റെ നമ്പര്‍ പോര്‍ട്ട് ചെയ്യുന്നതിന് സമീപിക്കണം. ഫീസായി 19 രൂപ നല്‍കുകയും വേണം. രണ്ട് ദിവസത്തിനുള്ളില്‍ ആദ്യ സേവന ദാതാവ് വേണ്ട നടപടികള്‍ കൈക്കൊണ്ട് നമ്പര്‍ അവരില്‍ നിന്നും വേര്‍പെടുത്തും. തുടര്‍ന്ന് പുതിയ സേവന ദാതാവ് അവരിലേക്ക് ആ നമ്പര്‍ ഉള്പ്പെടുത്തുകയും ചെയ്യും.

നമ്പര്‍ മാറ്റുന്നതില്‍ എന്തെങ്കിലും കുഴപ്പങ്ങള്‍?

ഷിഫ്റ്റിംഗ് സമയത്ത് ഉപയോക്താവിന്‌ നമ്പര്‍ ഉപയോഗിക്കാന്‍ കഴിയില്ല എന്നത് വലിയൊരു പോരായ്മയാണ്‌. ഒപ്പം‍തന്നെ, പ്രീപെയ്ഡ് വരിക്കാര്‍ക്ക് നിലവിലുള്ള ബാലന്‍സ് തുക സേവന ദാതാവിനെ മാറുമ്പോള്‍ നഷ്ടമാവും. സറണ്ടര്‍ ചെയ്ത നമ്പറുകളും എക്സ്പെയര്‍ ആയ നമ്പറുകളും ആദ്യ സേവന ദാതാവിന്‌ തന്നെ ലഭിക്കും.

പഴയ സേവന ദാതാവില്‍ നിന്നുള്ള കോളര്‍ ട്യൂണ്‍, ജിപി‍ആര്‍എസ് തുടങ്ങിയ സേവനങ്ങള്‍ തുടര്‍ന്ന് ലഭിക്കില്ല. ഈ സേവനങ്ങള്‍ വീണ്ടും പുതിയ സേവന ദാതാവില്‍ നിന്ന് വാങ്ങേണ്ടി വരും. ഒരിക്കല്‍ നമ്പര്‍ മാറ്റിയാല്‍ പിന്നെ നമ്പര്‍ മാറ്റാന്‍ മൂന്ന് മാസക്കാലം (90 ദിവസം) കാത്തിരിക്കണം

Thanks.... MR.NOUFAL, Kottakkal

ധ്യാനം വേണ്ടത് ഉള്ളിലേക്കാണ്, ഉള്ളിലാണ് ഭഗവാന്



എല്ലാറ്റിലും ഞാനാണ്, എല്ലായിടത്തും ഞാനാണ് എന്നറിഞ്ഞവന് പിന്നെ ആഗ്രഹിക്കുന്നില്ല. അപൂര്ണരനാണ് ആഗ്രഹം. ‘അതു’കൂടി കിട്ടിയാല് പൂര്ണ്മാകുമെന്നതാണ് ആഗ്രഹത്തിന്റെ അടിസ്ഥാനം. വിശ്വത്തിന് ഉണ്മ നല്കുംന്നത് ഞാനാണെന്ന അറിവിലാകണം നമ്മുടെ അടിത്തറ. ഞാനെന്ന ബോധമാണ് ചുറ്റുപാടുമുള്ള എല്ലാറ്റിനേയും നിലനിര്ത്തു്ന്നത്. നിദ്രയിലേക്ക് പ്രവേശിക്കുമ്പോള് കാലവും ദേശവും ഇല്ല. എല്ലാം എവിടെയോ ലയിക്കുന്നു. ആനന്ദമെന്ന അനുഭവത്തിലേക്കാണ് ഇങ്ങനെ ദിവസവും നാം അറിയാതെ പ്രവേശിക്കുന്നത്. അതിലേക്ക് ബോധപൂര്വ്വം് പ്രവേശിക്കലാണ് ധ്യാനം. ഇളകാത്ത ദീപത്തെപ്പോലെയാകണം നമ്മള്.
മിതമായ ഭക്ഷണം, ഉറക്കം, വിഹാരകര്മ്മതങ്ങള്, എല്ലാം മിതമായ രീതിയില് വേണം. മിതത്വമാണ് ഒരുവനെ സത്യം അറിയാന് സഹായിക്കുന്നത്. അത് വിഷമം പിടിച്ച ഒന്നല്ല. ഒരുപാട് പ്രയാസങ്ങള് വേണ്ട അത് നേടാന്. ക്രമമായ ഭക്ഷണം, വിനോദം, കര്മ്മ്വ്യാപാരം, ഉറക്കം, ഉണരല് – എല്ലാറ്റിലും ക്രമത്തെ പിന്തുടരുന്നവര്ക്ക്ക യോഗഫലമായി ദുഃഖനിവൃത്തിയുണ്ടാകും. ഗതകാല സങ്കല്പങ്ങളോ ഭാവികാല ആശങ്കകളോ ഇല്ലാതെ അങ്ങേയറ്റത്തെ ജാഗ്രതയാണ് ധ്യാനം. ഒരു ഉള്വ ലിയല്, ഊര്ജഇസമാഹരണം ആണ് ധ്യാനം. ധ്യാനത്തില് നിന്ന് ഉറക്കത്തിലേക്കല്ല, കര്മ്മകത്തിലേക്കാണ് വരിക. പൂര്ണലമായി വര്ത്ത്മാനത്തില് വര്ത്തിംക്കലാണ് അത്.

എല്ലാം നമ്മള് കാണും കേള്ക്കും . ആ ഇന്ദ്രിയങ്ങള് വേറെയാണ്. കാതിന്റെ കാതും കണ്ണിന്റെ കണ്ണും ഒക്കെയായി നിലകൊള്ളുന്ന പ്രാണനാണ് അത്. സ്വപ്നം കാണുന്ന കണ്ണും സ്വപ്നത്തില് കേള്ക്കു ന്ന കാതും ഏതാണെന്ന് ആലോചിക്കുക. ധ്യാനത്തില് സൂക്ഷ്മേന്ദ്രിയങ്ങള് പ്രവര്ത്തംനനിരതമാകും. ചിന്തകള് ഏത്, എപ്പോള്, എങ്ങനെ വരുമെന്ന് പറയാനാകില്ല, അവ വരും. പക്ഷേ, അവയ്ക്കു പിറകേ പോകരുത്. ആത്മാവുകൊണ്ട് ആത്മാവിനെ കാണുന്നവന്, തന്നില് തന്നെ സന്തോഷിക്കുന്നവന് ആണ് യോഗി.
വൃക്ഷത്തെ കാണുമ്പോള് ജാതി തിരിച്ചാണ് (മാവ്, തെങ്ങ്, കവുങ്ങ് എന്നിങ്ങനെ) കാഴ്ചയെങ്കില് സത്യം മനസ്സിലാകുന്നില്ല. അവര്ണ നീയമായ തലങ്ങളിലേക്ക് ദൃശ്യത്തേയും ശബ്ദത്തേയുമൊക്കെ കൊണ്ടുപോകുന്നതാണ് ധ്യാനം. മനനം ചെയ്യാന് പറ്റുന്നതിലും അപ്പുറത്താണത്. വിശ്വം മുഴുവന് ഒരു നടനമാണ്. നൃത്തത്തില് നടനവും നര്ത്തയകനും രണ്ടല്ല. അതുമായി ഇഴുകിച്ചേരണം. ആ ഭാവത്തില് ഭൂമിയുടേയും നക്ഷത്രങ്ങളുടേയും സംഗീതം വരെ കേള്ക്കാം .
നാം ജനലിലൂടെ പുറത്തുനോക്കുമ്പോള് പുതിയതൊന്നുമില്ലെന്ന് തോന്നുന്നുവെങ്കില് നാം ഒന്നും കാണുന്നില്ല. ഇപ്പോള് കച്ചവടക്കണ്ണുകൊണ്ട് എല്ലാം വില നിശ്ചയിച്ചാണ് കാണുന്നത്. പഴയതൊക്കെ നിലനില്ക്കെല കാഴ്ചപ്പാടില് ഒരു മാറ്റമാണ് ധ്യാനമുണ്ടാക്കുന്നത്. ഉന്നതമായ ഒരു തലത്തിലേക്കുള്ള ഉയര്ച്ചന. നിയന്ത്രിതമാര്ന്നൂ, ഒരു പ്രലോഭനങ്ങള്ക്കും വഴങ്ങാത്ത, ഒരൊത്തുതീര്പ്പിേനുമില്ലാത്ത മനസ്സ് മറ്റൊന്നിലും ആശ്രയിക്കാതെ തന്നില്തകന്നെ നില്ക്കു മ്പോള് എല്ലാ ആഗ്രഹങ്ങളും വിട്ടുപോകും.
പുറത്തേക്കല്ല ധ്യാനം വേണ്ടത്. ഇപ്പോള് എന്തു പറഞ്ഞാലും ഭഗവാനേ എന്നു പറഞ്ഞ് പുറത്തേക്ക് ധ്യാനിക്കും. ഉള്ളിലേക്കൊഴിച്ച് മറ്റെല്ലായിടത്തും നാം നോക്കും. ഉള്ളിലാണ് ഭഗവാന്. താന് തന്നെയാണ് ലക്ഷ്യമാകേണ്ടത്. അമൃതത്വം ആഗ്രഹിക്കുന്നവന് എല്ലാറ്റിന്റേയും ആധാരമറിയാന് ഉള്ളിലേക്ക് തിരിയും.
അവലംബം: സ്വാമി സന്ദീപ് ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

Memorable words of Swami Vivekananda




Memorable words of Swami Vivekananda

"Unity in variety is the plan of creation. However men and women may vary individually, there is unity in the background"

Amazing youtube is now churning some of the rarest recordings of he world. This is his famous Chicago speech in The World Parliament of Religions, Chicago held on Sept 11, 1893.

Vivekananda explains the gist of Hinduism by quoting a sloka from "Baghavad Gita". In fact that also explains the concept of Universal acceptance of all religion.
From an audio release, about the Life and Works of Swami Vivekananda. Though it is not the actual voice of Vivekananda, we can feel the power of his thoughts on Hinduism, and his respect for other religions.

ഇഷ്ട മഹത് വെക്തികള്‍ :Guru Nitya Chaitanya Yati (1923 - 1999)












Nitya was born November 2, 1923, as the first son of Pandalam Raghava Panicker, a poet and professional teacher in Kerala. After his matriculation, he left home as a wandering mendicant to familiarize himself with the land and people of his country of birth. In those days, India was undivided. His wanderings took him to every nook and cranny of the subcontinent, both cities and villages, of almost all parts of what is now India, Pakistan and Bangladesh. He met all the great people of the subcontinent including great leaders like Mohandas Gandhi and poets of high repute. He sat at the feet of several spiritual masters, including Sufi fakirs, Jain munis and Buddhist monks, and Hindu teachers such as Ramana Maharshi and Nityananda.
In 1947 he joined the University College, Alwaye, to continue his academic studies. After specializing in Philosophy and Psychology he taught these subjects in two Indian Universities. He again sat at the feet of highly reputed sannyasis to learn Vedanta, Samkhya, Yoga, Mimamsa, Indian poetics and literature.
In 1951, he accepted Nataraja Guru as his spiritual preceptor and after Nataraja Guru left his body, Guru Nitya functioned as the continuator of Narayana Guru and Nataraja Guru as Guru and Head of Narayana Gurukula. As Narayana Gurukula is a world community, the Guru has to act as a liaison between all members of the Gurukula at an interpersonal level in the teacher-taught context and as the enunciator of programs from time to time to spur the Gurukula community to work in unison, to help everyone to understand his or her integral value vision (svadharma).
Guru Nitya published over 120 books in Malayalam and 80 books in English, as well as countless articles on philosophy, psychology, social ethics and aesthetics. He also functioned as the chairperson of the East-West University, as the Commissioner for World Education and as a committed sponsor of the World Government of World Citizens. He attained his mahasamadhi on May 14, 1999 and his legacy of love and wisdom continues in his writing and in his disciples.

Tuesday, November 02, 2010

മൊബൈല്‍ ടവര്‍ റേഡിയേഷന്‍: പരിശോധന കര്‍ശനമാകുന്നു




നമ്പര്‍മാറ്റ സംവിധാനം 25 മുതല്‍

ബാംഗ്ലൂര്‍: മൊബൈല്‍ ഫോണ്‍ ടവറുകളില്‍ നിന്നുള്ള വികിരണ (റേഡിയേഷന്‍) പരിശോധന, കേന്ദ്ര ടെലികോം വകുപ്പ് കര്‍ശനമാക്കുന്നു. ടവറുകളില്‍ നിന്നുള്ള വൈദ്യുത-കാന്തിക വികിരണം അനുവദനീയമായ നിരക്കിനുള്ളിലാണെന്ന് ഉറപ്പാക്കുകയാണ് പരിശോധനയുടെ ലക്ഷ്യം. നിലവിലുള്ള നമ്പര്‍ മാറാതെ തന്നെ സേവന ദാതാവിനെ മാറ്റാന്‍ ഉപഭോക്താവിന് സൗകര്യം ലഭിക്കുന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (എം.എന്‍.പി.) സംവിധാനം നവംബര്‍ 25 മുതല്‍ ലഭ്യമാക്കാനും തീരുമാനമായി.

മൊബൈല്‍ ടവറുകളില്‍ നിന്നുള്ള റേഡിയേഷന്‍ മനുഷ്യരില്‍ അര്‍ബുദം, വന്ധ്യത, മസ്തിഷ്‌ക-നാഡീ രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നുണ്ടെന്ന് ഒരു വിഭാഗം പരിസ്ഥിതി-ആരോഗ്യ പ്രവര്‍ത്തകര്‍ ആശങ്ക പ്രകടിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് കര്‍ശന പരിശോധന. ടവറുകളില്‍ നിന്നുള്ള വികിരണ ആധിക്യം പക്ഷികളുടെ വംശനാശത്തിന് കാരണമാകുന്നുണ്ടെന്നും ആരോപണമുണ്ട്.

നവംബര്‍ 16 മുതല്‍ രാജ്യത്തെ മൊബൈല്‍ ടവറുകളില്‍ റേഡിയേഷന്‍ തോതിന്റെ പരിശോധന തുടങ്ങും. അനുവദനീയമായ തോതിലുമധികം വികിരണം കണ്ടെത്തുന്ന ടവറുകളുടെ ഉടമസ്ഥതയുള്ള സേവന ദാതാക്കള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ടെലികോം വകുപ്പ് അറിയിച്ചു. സേവനദാതാവില്‍ നിന്ന് അഞ്ചുലക്ഷം രൂപ വരെ പിഴയീടാക്കാനും ടവറിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനും ഭേദഗതി ചെയ്ത ടെലികോം ലൈസന്‍സ് നിയമ മനുസരിച്ച് കഴിയും. നവംബര്‍ 15നുള്ളില്‍ റേഡിയേഷന്‍ തോത് അനുവദനീയമായ പരിധിക്കുള്ളിലാക്കണമെന്ന് ടെലികോം വകുപ്പ് സേവനദാതാക്കള്‍ക്ക് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. ഇന്ത്യയില്‍ ഇപ്പോള്‍ നാലു ലക്ഷത്തോളം മൊബൈല്‍ ടവറുകളാണുള്ളത്.

കേന്ദ്ര ടെലികോം വകുപ്പിനു കീഴിലുള്ള ടെലികോം എന്‍ജിനീയറിങ് ആന്‍ഡ് റിസോഴ്‌സസ് മോണിട്ടറിങ് (ടേം) സെല്ലിനാണ് പരിശോധനയുടെ ചുമതല. ആണവേതര വസ്തുക്കളില്‍നിന്നുള്ള വികിരണം നിരീക്ഷിക്കാന്‍ അന്താരാഷ്ട്രതലത്തില്‍തന്നെ ചുമതയുള്ള ഇന്‍റര്‍നാഷണല്‍ കമ്മീഷന്‍ ഓണ്‍ നോണ്‍ അയണൈസിങ് റേഡിയേഷന്‍ പ്രൊട്ടക്ഷന്റെ (ഐ.സി.എന്‍.ഐ.ആര്‍.പി.) നിബന്ധനകള്‍ സേവനദാതാക്കള്‍ പാലിക്കുന്നുവെന്നാണ് പരിശോധനയിലൂടെ ഉറപ്പാക്കുക. മൊബൈല്‍ ടവര്‍, ഹാന്‍ഡ്‌സെറ്റ് എന്നിവയ്ക്കു പുറമെ മറ്റ് വയര്‍ലെസ് ഉപകരണങ്ങള്‍, മൈക്രോവേവ് ഓവന്‍ പോലെയുള്ള വൈദ്യുത കാന്തിക സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഗൃഹോപകരണങ്ങള്‍ തുടങ്ങിയവയില്‍നിന്നുള്ള വികരണത്തിന്റെ മാനദണ്ഡം തീരുമാനിക്കുന്നതും അത് നടപ്പാക്കുന്നുവെന്ന് നിരീക്ഷിക്കുന്നതും ഈ സംഘടന തന്നെയാണ്.

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ ഏറെ നാളായി കാത്തിരുന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിയും ഒടുവില്‍ നിലവില്‍ വരുമെന്ന് ഉറപ്പായി. നവംബര്‍ 25 മുതല്‍ ഈ സേവനം തുടങ്ങും. ഹരിയാണ ടെലികോം സര്‍ക്കിളിലാണ് ആദ്യം ഇത് നിലവില്‍ വരിക. നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന നമ്പര്‍ മാറാതെതന്നെ ഉപഭോക്താവിന് താത്പര്യമുള്ള ഏത് സേവനദാതാവിന്റെയും കണക്ഷനിലേക്ക് മാറാനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുക. രാജ്യത്തെ മൊബൈല്‍ ഫോണ്‍ ബിസിനസ് മാതൃകയെത്തന്നെ മാറ്റിമറിക്കുമെന്ന് കരുതുന്നു. 1900 എന്ന നമ്പറിലേക്ക് എസ്.എം.എസ്. അയച്ചശേഷം ഇഷ്ടമുള്ള സേവനദാതാവിനെ തിരഞ്ഞെടുക്കാവുന്ന രീതിയില്‍ ലളിതമായ സംവിധാനമാണ് നടപ്പാക്കുന്നത്. ഡിസംബര്‍ 20നുള്ളില്‍ രാജ്യത്താകമാനം ഈ സേവനം സ്ഥാപിക്കണമെന്ന് ടെലികോം വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

2009 ഡിസംബര്‍ 31ന് രാജ്യത്തെ എല്ലാ മെട്രോ നഗരങ്ങളിലും 2010 ഏപ്രില്‍ ഒന്നിന് രാജ്യത്താകമാനവും മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നടപ്പാക്കണമെന്നാണ് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ നെറ്റ്‌വര്‍ക്കുകളില്‍ സാങ്കേതികമാറ്റം വരുത്താന്‍ സേവനദാതാക്കള്‍ വൈകിയതും നമ്പര്‍ പോര്‍ട്ടബിലിറ്റി നടപ്പാക്കാനുള്ള കരാര്‍ നേടിയ അമേരിക്കന്‍ കമ്പനിയായ ടെല്‍കോര്‍ഡിയയ്‌ക്കെതിരെ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് നടപടിയെടുത്തതുമാണ് നീണ്ടുപോകാന്‍ കാരണമായത്.

നമ്പര്‍ പോര്‍ട്ടബിലിറ്റി നടപ്പാക്കാനായി ടെല്‍കോര്‍ഡിയയ്ക്ക് 74 ശതമാനം ഓഹരിയുടമസ്ഥതയുള്ള എം.എന്‍.പി. ഇന്‍റര്‍ കണക്ഷന്‍ ടെലികോം സൊല്യൂഷനും സിനിവേഴ്‌സ് ടെക്‌നോളജീസിനുമാണ് ടെലികോം വകുപ്പ് കരാര്‍ നല്‍കിയിരുന്നത്. എന്നാല്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് രാജ്യ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചതിനെത്തുടര്‍ന്ന് ടെല്‍കോര്‍ഡിയയ്ക്ക് ഓഹരിയുള്ള എം.എന്‍.പി. ഇന്‍റര്‍ കണക്ഷന്‍ ടെലികോമുമായുള്ള കരാര്‍ റദ്ദാക്കുകയായിരുന്നു. സിനിവേഴ്‌സ് ടെക്‌നോളജീസിനാണ് ഇപ്പോള്‍ പദ്ധതി നടപ്പാക്കാനുള്ള ചുമതല.

എയര്‍സെല്‍ 3ജി സേവനം തുടങ്ങി



ചെന്നൈ: പ്രമുഖ ടെലികോം സേവനദാതാവായ എയര്‍സെല്‍ ചെന്നൈയില്‍ 3ജി സേവനം അവതരിപ്പിച്ചു. ഇതോടെ രാജ്യത്ത് 3ജി സേവനം ലഭ്യമാക്കുന്ന ആദ്യ സ്വകാര്യ ടെലികോം കമ്പനിയായി എയര്‍സെല്‍.

ചലച്ചിത്ര താരം സൂര്യ 3ജി സേവനം ഉദ്ഘാടനം ചെയ്തു. കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഗുര്‍ദീപ് സിങ്, ഓപ്പറേഷന്‍സ് ഡയറക്ടര്‍ (സൗത്ത്) കെ.വി.പി.ഭാസ്‌കര്‍ എന്നിവരും സംബന്ധിച്ചു.

3ജി സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ചെന്നൈയില്‍ സ്‌പെന്‍സേഴ്‌സ് പ്ലാസ, എക്‌സ്​പ്രസ് അവന്യു, സിറ്റി സെന്റര്‍, പിഎച്ച് റോഡ് എന്നിവിടങ്ങളില്‍ കമ്പനി 3ജി എക്‌സ്​പീരിയന്‍സ് സോണ്‍ ആരംഭിച്ചു.

Monday, November 01, 2010

ഇത് വായിക്കണം കേട്ടോ! നാം മുന്നോട്ട്




നാം മുന്നോട്ട്-ഭാഗം4
കെ.പി. കേശവമേനോന്
സെല്ഫ്ന ഹെല്പ്പ്ാ
ഭാഷ : മലയാളം
Publisher : Mathrubhumi
Price : 100 രൂപ



ആത്മവിശ്വാസത്തോടെ
ജീവിതത്തെ നേരിടാന്...


നല്ല മനസ്സ് നല്ല ജീവിതം
സത്യവും സഹിഷ്ണുതയും
സ്വഭാവവൈശിഷ്ട്യം മികച്ച സമ്പത്ത്
ലക്ഷ്യബോധവും മനഃസാക്ഷിയും
പ്രയത്‌നവും പ്രതീക്ഷയും...
ഇതേ ഗ്രന്ഥകര്ത്താ വിന്റെ മാതൃഭൂമി പ്രസിദ്ധീകരിച്ച പുസ്തകങ്ങള്
നാം മുന്നോട്ട്-ഭാഗം1
നാം മുന്നോട്ട്- ഭാഗം 2
നാം മുന്നോട്ട് - ഭാഗം 3
വിജയത്തിലേക്ക്
ജീവിത ചിന്തകള്
മഹാത്മാ
ദാനഭൂമി
എബ്രഹാംലിങ്കണ്
ഭൂതവും ഭാവിയും
ജവഹര്ലാഭല്‍ നെഹ്‌റു

Good Thoughts!





"Mistakes are painful when they happen,

but years later a collection of mistakes is called

experience which leads you to success."

ഇന്നത്തെ ചോദ്യം ?

സ്ത്രീകള്‍ ഉണരണമോ?

ഫെമിനിസ്റ്റുകള്‍ മുറവിളി കൂട്ടുന്നത് സ്ത്രീയെ പുരുഷന്‍ വില്‍പനച്ചരക്കാക്കുന്നു എന്നാണ്. ഇത്തരം പരസ്യങ്ങളില്‍നിന്ന് മാറിനില്‍ക്കേണ്ടത് സ്ത്രീ തന്നെയാണ്. നിശ്ചയ ദാര്‍ഢ്യമുള്ള വനിതയെ വില്‍പനച്ചരക്കാക്കാന്‍ ആര്‍ക്കും കഴിയില്ല. ഇങ്ങനെ ലഭിക്കുന്ന വരുമാനം വേണ്ടെന്നുവെക്കാന്‍ സ്ത്രീകള്‍ തന്നെ തയാറാകണം. അവള്‍ക്കുനേരെയുള്ള കൈയേറ്റവും അതിക്രമവും വര്‍ധിക്കുന്നതിനുള്ള കാരണക്കാരി അവള്‍ തന്നെയാണ്.
വനിതാ കമീഷന്‍ സര്‍വേ നടത്തേണ്ടത് സ്ത്രീകളുടെ വഴിവിട്ട നീക്കങ്ങള്‍ക്കെതിരെയാണ്. ഇതിനെതിരെ കൂട്ടായ്മ രൂപപ്പെടുത്തേണ്ടത് സ്ത്രീകള്‍ തന്നെയാണ്.
സുമയ്യാ സത്താര്‍, തിരൂര്‍.

സിനിമയല്ല ജീവിതം: ഉര്‍വശി





മലയാളത്തില്‍ ഏറ്റവും ഫഌക്‌സിബിള്‍ ആയ നടന്‍ ആരെന്നു ചോദിച്ചാല്‍ മോഹന്‍ലാല്‍ എന്നായിരിക്കും ഉത്തരം, എന്നാല്‍ ഫഌക്‌സിബിള്‍ ആയ നടിയോ? സംശയമില്ലാതെ തന്നെ പറയാം. അത് ഉര്‍വശിതന്നെ. ഉര്‍വശിക്ക് നായകന്റെ റൊമാന്റിക് സങ്കല്‍പങ്ങള്‍ക്കകത്തുനില്‍ക്കുന്ന നായികയാകാനും അതിനപ്പുറത്തേക്ക് കടന്ന് ഹാസ്യത്തിന്റെ മേമ്പൊടിയോടുകൂടിയ കഥാപാത്രങ്ങള്‍ ചെയ്യാനും അനായാസമായി കഴിഞ്ഞിരുന്നു. നിരവധി തവണ മികച്ച നടിക്കുള്ള അവാര്‍ഡും ഒരു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും (2006) നേടിയ ഉര്‍വശി മലയാളത്തില്‍ എന്നെന്നും ഓര്‍മിക്കപ്പെടുന്ന നടി തന്നെയാണ്.
'കാക്കത്തൊള്ളായിരം' എന്ന ചിത്രത്തില്‍ ബുദ്ധിസ്ഥിരതയില്ലാത്ത കുട്ടി മുതല്‍ 'മധുചന്ദ്രലേഖ'യിലെ ഭര്‍ത്താവിനെക്കൊണ്ട് മറ്റൊരു സ്ത്രിയെ വിവാഹം കഴിപ്പിക്കാന്‍ നടക്കുന്ന നായിക വരെ ഉര്‍വശി അവിസ്മരണീയമാക്കിയ കഥാപാ്രതങ്ങള്‍ അനവധിയാണ്. സിനിമയിലും ജീവിതത്തിലും താന്‍ നേരിട്ട ്രപതിസന്ധികളും താങ്ങായി നിന്ന വ്യക്തികളെയും കുറിച്ചുള്ള നനവാര്‍ന്ന ഓര്‍മകളാണ് 'സിനിമയല്ല ജീവിതം' എന്നഉര്‍വശിയുടെ പുസ്തകം. 1983, തന്റെ 13ാം വയസ്സില്‍ 'മുന്താണെ മുടിച്ച്', എന്ന തമിഴ് ചി്രതത്തിലൂടെ അഭിനയ രംഗത്തെത്തിയ ഉര്‍വശിയുടെ ഓര്‍മകളില്‍ ഉണ്ണിമേരി, സില്‍ക് സ്മിത, ലോഹിത ദാസ്, പത്മരാജന്‍, രേവതി തുടങ്ങി എല്ലാവരും നിറയുന്നുണ്ട്.
മോനിഷയുടെ മരവിച്ച ശരീരം കണ്ടപ്പോള്‍ തനിക്കുണ്ടായ ഉള്‍ക്കിടലത്തോടൊപ്പം കാണികളില്‍ ഒരു സിനിമാ നടിയുടെ മൃതദേഹം കാണുമ്പോള്‍ ഉണ്ടാവുന്ന അദ്ഭുതത്തെക്കുറിച്ച് വ്യസനത്തോടെയാണ് ഉര്‍വശി പറയുന്നത്. സില്‍ക് സ്മിതയുടെ മൃതദേഹത്തെ പോലും അശ്ലീലത്തോടെ കാണുന്ന മലയാളിയുടെ മനസ്സിനെ ഉര്‍വശി വിമര്‍ശിക്കുന്നു. മരിച്ച വീട്ടിലെ നിലവിളികള്‍ ലൈവായി റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ സംസ്‌കാരത്തെ ഈ പുസ്തകത്തില്‍ വിമര്‍ശന വിധേയമാക്കുന്നുണ്ട്. മരണത്തിന് അതര്‍ഹിക്കുന്ന സ്വകാര്യത ആവശ്യമാണെന്നാണ് ഉര്‍വശിയുടെപക്ഷം.
ജ്യേഷ്~ന്റെ മരണവാര്‍ത്ത ആരെയും അറിയിക്കാതെ ഹൃദയത്തിലൊതുക്കി നടക്കുന്ന അനുജന് ധൈര്യം നല്‍കുന്ന ഉര്‍വശിയുടെ 'ഭരത'ത്തിലെ കഥാപാ്രതത്തെ നമുക്കോര്‍മയുണ്ടാകും. ഇതുപോലെ സ്വന്തം അനുജന്റെ മരണം അമ്മയെ അറിയിക്കാതെ, ദുഃഖം ഉള്ളിലൊതുക്കിയ ഉര്‍വശി ഈ പുസ്തകത്തിലുണ്ട്. ചലച്ചി്രത മേഖലയില്‍ സുപരിചിതമുഖങ്ങളായ പല നായികാനായകന്മാരുടെയും വെള്ളിവെളിച്ചത്തിന് പിന്നാമ്പുറത്ത് തനിക്ക് തണലായി നിന്നവരെയും ഉര്‍വശി അനുസ്മരിക്കുന്നുണ്ട്.
ലളിതമായ ഭാഷയില്‍ എഴുതിയിരിക്കുന്ന ഈ പുസ്തകം ്രപസിദ്ധീകരിക്കുന്നത് ഡിസി ബുക്‌സാണ്. വില 60 രൂപ.

Sunday, October 31, 2010


ecard

www.365greetings.com