ധ്യാനത്തിലേക്ക് സ്വാഗതം !

കണ്ണ് തുറന്നു പുറത്തേക്കു നോക്കണേ..കണ്ണടച്ച് അകത്തേക്കും!

SUNILMANJERI. MOB:9895 34 56 16

SUNILMANJERI. MOB:9895 34 56 16

SUNILMANJERI MOB:9895 34 56 16

Friday, December 07, 2012

വേഗമെന്താണെന്ന് മനസ്സിലാവാന്‍ ഫോര്‍ ജി എല്‍.ടി.ഇയെ അറിയണം



Byline: 
ജിന്‍സ് സ്കറിയ
പറയാന്‍ എളുപ്പമാണ്; കേള്‍ക്കാനും. പക്ഷേ സംഭവം ഇങ്ങത്തെുമ്പോള്‍ ഏറെക്കാലമെടുക്കും. 4 ജി (നാലാംതലമുറ) എന്ന് പറഞ്ഞുകേള്‍ക്കാള്‍ തുടങ്ങിയിട്ടും കാലം കുറേയായി. ഇതുവരെ ഇന്ത്യയിലത്തെിയില്ളെന്ന് മാത്രം.  എന്തിന് 3 ജി (മൂന്നാംതലമുറ) പോലും അതിന്‍റ പൂര്‍ണപ്രഭയില്‍ പല മഹാനഗരങ്ങളിലും (മെട്രോ) ലഭ്യമല്ല. അതിനിടയ്ക്കാണ് 3 ജിയേക്കാള്‍ പത്തിരട്ടി വേഗവുമായി 4 ജി എല്‍.ടി.ഇ അഥവാ ഫോര്‍ത്ത് ജനറേഷന്‍ (നാലാം തലമുറ) ലോങ് ടേം ഇവല്യൂഷന്‍ വരുന്നത്. സെക്കന്‍ഡില്‍ 100 മെഗാ ബിറ്റ്സ് വരെ ഡൗണ്‍ലോഡ് സ്പീഡ്, 50 മെഗാ ബിറ്റ്സ് വരെ അപ്ലോഡ് വേഗം എന്നിവയാണ് എല്‍.ടി.ഇ വാഗ്ദാനം ചെയ്യുന്നത്. ഇത് 200 കിലോമീറ്റര്‍ വേഗതയില്‍ വാഹനത്തില്‍ പോകുമ്പോഴത്തെ കാര്യം. നടക്കുകയോ നില്‍ക്കുകയോ ആണെങ്കില്‍ സെക്കന്‍ഡില്‍ ഒരു ജിഗാ ബിറ്റ്സ് ആണ് വേഗം.
 
വയര്‍ലെസ് വിവരവിനിമയ രംഗത്തെ ഈ നവാതിഥിയെ തേര്‍ഡ് ജനറേഷന്‍ പാര്‍ട്ണര്‍ഷിപ് പ്രോജക്ട് (3 ജി.പി.പി) ആണ് വികസിപ്പിച്ചത്. പരസ്പരം മത്സരിക്കുന്ന നിരവധി നാലാംതലമുറ സേവന നിലവാരങ്ങള്‍ (4 ജി സ്റ്റാന്‍ഡേര്‍ഡ്സ്) ഒത്തൊരുമിക്കുന്ന വേദിയാണ് എല്‍.ടി.ഇ. അള്‍ട്രാ മൊബൈല്‍ ബ്രോഡ്ബാന്‍ഡ്, വൈമാക്സ് എന്നിവ ഇതില്‍പ്പെടുന്നു. നിലവില്‍ നമ്മള്‍ വയര്‍ലെസ് സേവനദാതാവിനെ (സര്‍വീസ് പ്രൊവൈഡര്‍) നോക്കിയാണ് മൊബൈല്‍ സിം (സബ്സ്ക്രൈബേഴ്സ് ഇന്‍ഡക്സ് മൊഡ്യൂള്‍) തെരഞ്ഞെടുക്കുന്നത്. ബി.എസ്.എന്‍.എല്‍, ഐഡിയ, വോഡഫോണ്‍, എയര്‍ടെല്‍ എന്നിങ്ങനെ. ഇത് എല്‍.ടി.ഇയിലത്തെുമ്പോള്‍ ദാതാവിന് പകരം സേവനകേന്ദ്രീകൃതമാകും. അപ്പോള്‍  കമ്പനിക്ക് പകരം ഓരോയിടത്തും മികച്ച സൗകര്യങ്ങളും വേഗതയും നല്‍കുന്ന സേവനദാതാവിനെ ഇഷ്ടപ്രകാരം തെരഞ്ഞെടുക്കാന്‍ കഴിയും. 
 
ഒന്നിലധികം പേര്‍ കളിക്കാവുന്ന ഗെയിം, തടസ്സമില്ലാത്ത ലൈവ് വീഡിയോ എന്നിവ എല്‍.ടി.ഇ സമ്മാനിക്കുന്നു.   4 ജി ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍ അധിഷ്ഠിതമായ കോളിങ്, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്നു. എല്‍.ടി.ഇ ആകട്ടെ സേവനങ്ങളുടെ വേഗതയിലാണ് ശ്രദ്ധിക്കുന്നത്. ഇതാണ് 4 ജിയും 4 ജി എല്‍.ടി.ഇയും തമ്മിലുള്ള പ്രധാന വ്യത്യാസം.
 
  •  ഒന്ന് മുതല്‍ മൂന്നുവരെ തലമുറകള്‍
കോളിങ് മാത്രം കഴിയുന്ന ആദ്യ തലമുറ (1 ജി) മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ അനലോഗ് ആയിരുന്നു. പിന്നീട് വന്ന ഡിജിറ്റല്‍ നിലവാരത്തിലുള്ള രണ്ടാംതലമുറയില്‍ (2 ജി) മെസേജ് അയയ്ക്കാനും പരിമിത വേഗത്തിലുള്ള ഇന്‍റര്‍നെറ്റ് ഉപയോഗിക്കാനും കഴിഞ്ഞു. 3 ജി(മൂന്നാംതലമുറ )യില്‍  വീഡിയോ കോളിങ്, ലൈവ് ടി.വി അടക്കം വേഗതയുള്ള മൊബൈല്‍ ഇന്‍റര്‍നെറ്റ് സൗകര്യമുണ്ട്. സിമ്മും ഫോണും പ്രത്യേകമുള്ള  ജി.എസ്.എം (ഗ്ളോബല്‍ സിസ്റ്റം ഫോര്‍ മൊബൈല്‍ കമ്യൂണിക്കേഷന്‍ ) അടിസ്ഥാനമാക്കിയ 2 ജിയില്‍ സമയം വിഭജിച്ചാണ് വിവരം വിനിമയം ചെയ്യുന്നത്.  ഫോണും സിമ്മും ഒരുമിച്ച് ലഭിക്കുന്ന സി.ഡി.എം.എയില്‍ (കോഡ് ഡിവിഷന്‍ മള്‍ട്ടിപ്പിള്‍ അക്സസ്) ഓരോ യൂസറിനും പ്രത്യേക കോഡ് നല്‍കുന്നു. ഇതനുസരിച്ച്  കോഡ് വിഭജന സംവിധാനത്തിലൂടെയാണ് വിവര വിനിമയം നടക്കുന്നത്. 
 
ജി.എസ്.എം യൂറോപ്യന്‍ നിലവാരത്തിലുള്ളതും സി.ഡി.എം.എ അമേരിക്കന്‍ നിലവാരത്തിലുള്ളതുമായ റേഡിയോ സാങ്കേതികവിദ്യകളാണ്. 2 ജിയില്‍ ജി.പി.ആര്‍.എസ് (ജനറല്‍ പാക്കറ്റ് റേഡിയോ സര്‍വീസ്), എന്‍ഹാന്‍സ്ഡ് ജി.പി.ആര്‍.എസ് എന്ന എഡ്ജ് (എന്‍ഹാന്‍സ്ഡ് ഡാറ്റ ഫോര്‍ ജി.എസ്.എം ഇവല്യൂഷന്‍) എന്നീ വിവര വിനിമയ നിലവാരങ്ങളിലൂടെയാണ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാക്കിയത്. ജി.പി.ആര്‍.എസില്‍ സെക്കന്‍ഡില്‍ 56 മുതല്‍ 114 വരെ കിലോ ബിറ്റ്സ്, എഡ്ജില്‍ സെക്കന്‍ഡില്‍ 384 കിലോ ബിറ്റ്സ് എന്നിങ്ങനെയായിരുന്നു ഡാറ്റ കൈമാറ്റ വേഗം. 2 ജിക്കൊപ്പം ജി.പി.ആര്‍.എസ് ഉള്ളതിനെ 2.5 ജി എന്നും എഡ്ജ് ഉള്ളതിനെ 2.75 ജി എന്നും പറയുന്നു. ഇതിനെ ത്രീ ജിയായി കണക്കാക്കുന്നില്ല. തുടര്‍ന്നാണ് വീഡിയോ കോളിങ്, ലൈവ് ടി.വി അടക്കം അതിലേറെ വേഗതയുള്ള മൊബൈല്‍ ഇന്‍റര്‍നെറ്റ് സൗകര്യവുമായി മൂന്നാംതലമുറ (3 ജി) വരുന്നത്.
ജി.എസ്.എമ്മില്‍ യൂനിവേഴ്സല്‍ മൊബൈല്‍ ടെലികമ്യൂണിക്കേഷന്‍ സിസ്റ്റത്തിലൂടെ (യു.എം.ടി.എസ്) അഥവാ എച്ച്.എസ്.പി.എ പ്ളസ് (ഇവോള്‍വ്ഡ് ഹൈ സ്പീഡ് പാക്കറ്റ് ആക്സസ്) ആണ് വേഗത്തിലുള്ള 3 ജി വിവരവിനിമയം സാധ്യമാകുന്നത്. സി.ഡി.എം.എയില്‍ ഇവി-ഡിഒ  (ഇവല്യൂഷന്‍ ഡാറ്റ ഒപ്റ്റിമൈസ്ഡ്) ആണ് 3 ജി നിലവാരം നല്‍കുന്നത്. യു.എം.ടി.എസില്‍  സെക്കന്‍ഡില്‍ 2 മെഗാ ബിറ്റ്സ് വരെയും ഇവി-ഡിഒയില്‍ സെക്കന്‍ഡില്‍ 2.4  മെഗാ ബിറ്റ്സ് വരെയുമാണ് വേഗം. ഈ നിരക്കിലുള്ള വേഗം പലയിടത്തും ലഭിക്കാറില്ളെന്നതാണ് സത്യം.
 
മറ്റ് വയര്‍ലെസ് സേവനങ്ങളായ വൈമാക്സ് ( വേള്‍ഡ് വൈഡ് ഇന്‍ററോപ്പറബിളിറ്റി ഫോര്‍ മൈക്രോ വേവ് അക്സസ്) 30 മുതല്‍ 40 മെഗാ ബിറ്റ്സ് വരെ സ്പീഡാണ് നല്‍കുന്നത്. ഇതിന്‍റ കവറേജ് സ്ഥലങ്ങളെ ഹോട്ട്സോണ്‍ എന്നാണ് പറയുന്നത്. ചലിക്കാത്ത അവസരങ്ങളില്‍ 50 കിലോമീറ്റര്‍ വരെ നെറ്റ്വര്‍ക്ക് പരിധി ലഭിക്കും. 2011ല്‍ നിശ്ചല നെറ്റ്വര്‍ക്കിന്‍റ വേഗം സെക്കന്‍ഡില്‍ ഒരു ജിഗാ ബിറ്റ്സ് വരെയായി. രണ്ടാമനായ വൈ ഫൈ (വയര്‍ലെസ് ഫിഡലിറ്റി) ലഭിക്കുന്ന സ്ഥലങ്ങള്‍ക്ക് ഹോട്ട് സ്പോട്ട് എന്നാണ് പേര്. ഈ സ്ഥലങ്ങളില്‍ 11 മെഗാബിറ്റ്സ് വരെ വേഗത ലഭിക്കും. 30 മുതല്‍ 100 വരെ മീറ്ററാണ് നെറ്റ്വര്‍ക്ക് പരിധി. മറ്റ് 3 ജി സാങ്കേതികവിദ്യകളായ ഹൈ സ്പീഡ് ഡൗണ്‍ലിങ്ക് പാക്കറ്റ് അക്സ്സ് (എച്ച്.എസ്.ഡി.പി.എ) 14.4 മെഗാബിറ്റ്സ്, ഹൈ സ്പീഡ് അപ്ലിങ്ക് പാക്കറ്റ് അക്സസ് (എച്ച്.എസ്.യു.പി.എ) 5.76 മെഗാബിറ്റ്സ് എന്നിങ്ങനെയാണ് വേഗ നിരക്ക്.
 
  • സ്വതന്ത്ര കൂട്ടായ്മ
എല്‍.ടി.ഇയില്‍ നിലവിലുള്ള ഈ സാങ്കേതികവിദ്യകളെല്ലാം ഒരുമിക്കുകയാണ്. 2 ജി, 3 ജി, 4 ജി എല്‍.ടി.ഇ എന്നീ സേവനങ്ങള്‍ ഒറ്റ ഉപകരണത്തില്‍ ലഭിക്കും. അതുകൊണ്ട് നിലവിലുള്ള സംവിധാനങ്ങളെ പൂര്‍ണമായി ഇല്ലാതാക്കേണ്ടിവരുന്നില്ല.  അതിവേഗത്തില്‍ മൊബൈല്‍ വെബ്, ബഫറിങ്ങില്ലാതെ ഹൈ ഡെഫനിഷന്‍ മൊബൈല്‍ ടി.വി, ത്രീ ഡി ടെലിവിഷന്‍, വീഡിയോ കോണ്‍ഫറന്‍സിങ് എന്നിവ എല്‍.ടി.ഇയില്‍ സുഗമമായി സാധ്യമാകും. സ്വതന്ത്ര മൊബൈല്‍ വേദി (പ്ളാറ്റ്ഫോം) ആയതിനാല്‍ മൊബൈല്‍ നെറ്റ്വര്‍ക്ക് കമ്പനികളെ ആശ്രയിക്കാതെ ഗൂഗിള്‍, മൈക്രോസോഫ്റ്റ് പോലുള്ള സോഫ്റ്റ്വെയര്‍ വികസന ഭീമന്മാര്‍ക്കും ഉപഭോക്തൃസേവനങ്ങള്‍ നല്‍കാന്‍ കഴിയും. 
 
ഒന്നിലധികം ആന്‍റിനകള്‍ ഉപയോഗിച്ച് വിവരങ്ങള്‍ സ്വീകരിക്കുകയും അയയ്ക്കുകയും ചെയ്യുന്ന മിമോ (മള്‍ട്ടിപ്പിള്‍ ഇന്‍പുട്ട് മള്‍ട്ടിപ്പിള്‍ ഒൗട്ട്പുട്ട്), സിഗ്നല്‍ പരസ്പരം കൂട്ടിമുട്ടാതിരിക്കാന്‍ കുറച്ചധികം ഡിജിറ്റല്‍ വിവരങ്ങളെ വിഭജിച്ച് വിവിധ തരംഗദൈര്‍ഘ്യത്തിലുള്ള ചെറു തരംഗങ്ങളാക്കി ഒരുമിച്ച് പ്രസാരണം ചെയ്യുന്ന ഓര്‍ത്തോഗണല്‍ ഫ്രീക്വന്‍സി ഡിവിഷന്‍ മള്‍ട്ടിപ്ളക്സിങ് (ഒ.എഫ്.ഡി.എം), ഒരേസമയം വിവിധ ഉപഭോക്താക്കളെ ലക്ഷ്യമിടുന്ന ഓര്‍ത്തോഗണല്‍ ഫ്രീക്വന്‍സി ഡിവിഷന്‍ മള്‍ട്ടിപ്പിള്‍ അക്സസ് (ഒ.ഫ്.ഡി.എം.എ), കോളിങ്, ബ്ളൂടൂത്ത്, വൈ ഫൈ, ജി.പി.എസ് തുടങ്ങിയ വിവിധ പ്രവൃത്തികള്‍ക്കുള്ള നിരവധി റേഡിയോ സിഗ്നലുകള്‍ കൈകാര്യം ചെയ്യുന്ന സോഫ്റ്റ്വെയര്‍ ഡിഫൈന്‍ഡ് റേഡിയോ (എസ്.ഡി.ആര്‍), സമയം വിഭജിച്ച് സംഭാഷണം, വീഡിയോ, ഇന്‍റര്‍നെറ്റ് തുടങ്ങിയവ നല്‍കുന്ന ചൈന വികസിപ്പിച്ച ടൈം ഡിവിഷന്‍ സിങ്ക്രണസ് കോഡ് ഡിവിഷന്‍ മള്‍ട്ടിപ്പിള്‍ അക്സസ് (ടി.ഡി-എസ്.സി.ഡി.എം.എ), വൈമാക്സ് തുടങ്ങിയ സാങ്കേതികവിദ്യകളെല്ലാം ഒരുമിച്ച് 4 ജി എല്‍.ടിയില്‍ ഉപയോഗിക്കുന്നു. അങ്ങനെ നിരവധി റേഡിയോ പ്രസാരണ സാങ്കേതികവിദ്യകളെ ഒരു സ്വതന്ത്ര വേദിയില്‍ (ഓപണ്‍ വയര്‍ലെസ് ആര്‍ക്കിടെക്ചര്‍ അഥവാ ഒ.ഡബ്ള്യൂ.എ) കൊണ്ടുവരികയാണ് എല്‍.ടി.ഇ. മൊബൈല്‍ഫോണ്‍, വീട്ടിലെ ഫോണ്‍, ഓഫിസ് ഫോണ്‍ സേവനങ്ങളെല്ലാം ഇിവടെ ഒരുമിച്ച് ലഭിക്കുന്നു.
 
  • കാത്തിരുന്നേ പറ്റൂ
എയര്‍ടെല്‍  4 ജി സര്‍വീസ് കൊല്‍ക്കത്തയില്‍ ഈ വര്‍ഷം തുടങ്ങിയിട്ടുണ്ട്. അമേരിക്ക, ഇംഗ്ളണ്ട്, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ എല്‍.ടി.ഇ സേവനം തുടങ്ങിയിട്ടുണ്ട്. ന്യൂസിലന്‍ഡ് 2013ല്‍ ഈ ലോകത്തേക്ക് പ്രവേശിക്കും. ആപ്പിള്‍ ഐ ഫോണ്‍ 5,  ഐപാഡ് 4, ഐപാഡ് മിനി, സാംസങ് ഗ്യാലക്സി എസ് ത്രീ, നോട്ട്, നോട്ട് ടു, ഗ്യാലക്സി എസ്.ടു, എല്‍.ജി റവല്യൂഷന്‍, മോട്ടറോള ഡ്രോയിഡ് റേസര്‍, ഫോട്ടോണ്‍ ക്യൂ, എച്ച്.ടി.സി ഇവോ തുടങ്ങിയവ  4 ജി എല്‍.ടി.ഇ സംവിധാനമുള്ള ചില ഫോണുകളാണ്. 

കണ്ണടച്ചു തുറക്കുമ്പോഴെത്തും ഗ്യാലക്സി എസ് 4



കാത്തിരിപ്പിന്‍െറ സുഖം ഒന്നു വേറെ തന്നെയാണ്. അതും ഫോണിനുവേണ്ടിയാകുമ്പോള്‍ പ്രത്യേകിച്ചും. ഇല്ലാത്ത കാശും ഉണ്ടാക്കിവെച്ചങ്ങനെ നാളെണ്ണിയിരിക്കുക. അങ്ങനെ ഇനി നമ്മള്‍ കാത്തിരിക്കേണ്ടത് കൊറിയന്‍ കമ്പനിയായ സാംസങ്ങിന്‍െറ ഗ്യാലക്സി എസ് 4ന് വേണ്ടിയാണ്.  2013 ജനുവരിയില്‍ മേപ്പടിയാന്‍ രംഗപ്രവേശം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.  ജനുവരി എട്ട് മുതല്‍ 11 വരെ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോയില്‍ (സി.ഇ.എസ്) പ്രദര്‍ശിപ്പിച്ചേക്കും. ഇതേവര്‍ഷം ഫെബ്രുവരി 25 മുതല്‍ 28 വരെ സ്പെയിനിലെ ബാഴ്സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലും എസ് 4 മിന്നിത്തിളങ്ങാം. നാലിഞ്ച് ഡിസ്പ്ളേയുള്ള ആപ്പിള്‍ ഐഫോണിന് ഒരടി നല്‍കാന്‍ 4.99 ഇഞ്ച് ഡിസ്പ്ളേയാകും എസ് 4നുണ്ടാകുക. മാത്രമല്ല, ഈ നാലാമനെക്കുറിച്ച് വെബ്സൈറ്റുകളില്‍ അഭ്യൂഹങ്ങളുടെ പ്രളയമാണ്. എന്താണ് വസ്തുതയെന്നറിയാന്‍ ഒരു മാസമെങ്കിലും കാത്തിരുന്നേ പറ്റൂ.
പ്രത്യേകതകള്‍
13 മെഗാപിക്സല്‍ ക്യാമറ, ഫുള്‍ എച്ച്.ഡി വീഡിയോ റെക്കോര്‍ഡിങ്, 1920* 1080 പിക്സല്‍ ഫുള്‍ എച്ച്.ഡി റസല്യൂഷന്‍, ഒരിഞ്ചില്‍ 441 പിക്സലുള്ള സൂപ്പര്‍ അമോലെഡ് സ്ക്രീന്‍,  പോറല്‍ വീഴാത്ത കോണിങ് ഗൊറില്ല ഗ്ളാസ് രണ്ട്,  64 ജി.ബി വരെ മെമ്മറി കാര്‍ഡിടാവുന്ന സ്ളോട്ട്, എക്സൈനോസ് 5450 നാല് കോര്‍ രണ്ട് ജിഗാ ഹെര്‍ട്സ് പ്രോസസര്‍, രണ്ട് ജി.ബി റാം, പുതിയ ആന്‍ഡ്രോയിഡ് 4.2 ജെല്ലിബീന്‍ ഓപറേറ്റിങ് സിസ്റ്റം, 2 ജി, 3ജി,  4 ജി എല്‍.ടി.ഇ എന്നിവയും നവാഗതനിലുണ്ടാവുമെന്നാണ് സൂചന. 
സ്മാര്‍ട്ട്ഫോണിനും ടാബ്ലറ്റിനും ഇടയിലുള്ള ഫാബ്ലറ്റിന്‍െറ അവതാരമായ 5.5 ഇഞ്ചുള്ള ഗ്യാലക്സി നോട്ട് രണ്ടിന് 13 എം.പി ക്യാമറയായിരുന്നു പറഞ്ഞുകേട്ടിരുന്നത്. പക്ഷേ കൈയിലത്തെിയപ്പോള്‍ എട്ട് എം.പിയായി. മുന്‍ഗാമിയായ ഗ്യാലക്സി എസ് 3ക്കും എസ് രണ്ടിലുള്ള എട്ട് എം.പി ക്യാമറ തന്നെയായിരുന്നു. ഇത്തവണയെങ്കിലും പ്രതീക്ഷ അസ്ഥാനത്താവില്ളെന്ന് കരുതാം. 
ഗ്യാലക്സി എസ് 3 വില്‍പന നവംബറില്‍ മൂന്ന് കോടി കടന്നിരുന്നു. നോട്ട് രണ്ട് വിപണിയിലിറങ്ങി രണ്ടുമാസത്തിനകം 50 ലക്ഷം എണ്ണം വിറ്റു. ഈ സാമ്പത്തിക വര്‍ഷത്തിന്‍െറ മൂന്നാം പാദത്തില്‍ എസ് 3 ആപ്പിളിന്‍െറ ഐ ഫോണ്‍ 4 എസിനെ കടത്തിവെട്ടി. 1.8 കോടി എസ് 3 വിറ്റപ്പോള്‍ ഐ  ഫോണ്‍ 1.62 കോടിയാണ് വിറ്റത്. എസ് 3യുടെ 4.8 ഇഞ്ച്  ടച്ച്സ്ക്രീന്‍ സാംസങ്ങിനെ ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ 73 കോടി ഡോളര്‍ പ്രവര്‍ത്തനലാഭം നേടാന്‍ സഹായിച്ചിരുന്നു.  എന്നാല്‍ നവംബര്‍ അവസാനം എസ് 3യെ മറികടന്ന് ഐഫോണ്‍ 5 വിപണിയില്‍ മേല്‍ക്കൈ നേടി. 
 
എസ് 3
ഗ്യാലക്സി എസ് 3യില്‍ ആന്‍ഡ്രോയിഡ് ഐസ്ക്രീം സാന്‍വിച്ച് ഒ.എസ് (ജെല്ലിബീനാക്കാം), 1 ജി.ബി റാം,  133 ഗ്രാം ഭാരം, 720*1280 പിക്സല്‍ 4.8 ഇഞ്ച് സൂപ്പര്‍ അമോലെഡ് കപ്പാസിറ്റീവ് ടച്ച് സ്ക്രീന്‍, കോണിങ് ഗൊറില്ല ഗ്ളാസ് രണ്ട്, എട്ട് എം.പി പിന്‍ ക്യാമറ 1.9 എം.പി മുന്‍ ക്യാമറ,  നാല് കോര്‍ 1.4 ജിഗാഹെര്‍ട്സ് എക്സൈനോസ് 4412 പ്രോസസര്‍, ത്രീജിയില്‍ 790 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈയും 11.40 മണിക്കൂര്‍ സംസാരസമയവും നല്‍കുന്ന 2100 എം.എച്ച് ബാറ്ററി എന്നിവയുണ്ട്.
 
എസ് 3 മിനി
സ്ക്രീന്‍ വലിപ്പം കൂടുന്നത് ഇഷ്ടമില്ലാത്തവരെ ലക്ഷ്യമിട്ട് ഇറക്കിയ സാംസങ് ഗ്യാലക്സി എസ് 3 മിനിയില്‍ നാലിഞ്ച് 480*800 പിക്സല്‍ സൂപ്പര്‍ അമോലെഡ് കപ്പാസിറ്റീവ് ടച്ച് സ്ക്രീന്‍, 1 ജി.ബി റാം,  അഞ്ച് എം.പി പിന്‍ ക്യാമറ, വി.ജി.എ മുന്‍ ക്യാമറ, 32 ജി.ബി വരെ മൈക്രോ എസ്.ഡി സപ്പോര്‍ട്ട്,  ഡ്യുവല്‍കോര്‍ 1 ജിഗാഹെര്‍ട്സ് പ്രോസസര്‍, ആന്‍ഡ്രോയിഡ് 4.1 ജെല്ലിബീന്‍ ഒ.എസ്, 111.5 ഗ്രാം ഭാരം,  1500 എം.എ.എച്ച് ബാറ്ററി, ത്രീജിയില്‍ 430 മണിക്കൂര്‍ സ്റ്റാന്‍ഡ്ബൈ സമയവും 7.10 മണിക്കൂര്‍ സംസാരസമയവും ലഭിക്കും.
 
ഐ ഫോണ്‍ 5
ആപ്പിള്‍ ഐ ഫോണ്‍ 5ല്‍ നാലിഞ്ച് 640*1136 പിക്സല്‍ ടി.എഫ്.ടി കപ്പാസിറ്റീവ് ടച്ച്സ്ക്രീന്‍, പോറല്‍ വീഴാത്ത കോണിങ് ഗൊറില്ല ഗ്ളാസ്, 1 ജി.ബി റാം, എട്ട് എം.പി പിന്‍ ക്യാമറ, 1.2 എം.പി മുന്‍ ക്യാമറ, 16/32/64 ജി.ബി വരെ സ്റ്റോറേജ്,  ത്രി ബാന്‍ഡ്് എല്‍.ടി.ഇ,  ഡ്യൂവല്‍ കോര്‍ 1.2 ജിഗാ ഹെര്‍ട്സ് പ്രോസസര്‍, ഐ.ഒ.എസ് 6 ഓപറേറ്റിങ് സിസ്റ്റം,  112 ഗ്രാം ഭാരം, ത്രീ ജിയില്‍ 225 മണിക്കൂര്‍ വരെ സ്റ്റാന്‍ഡ്ബൈ ടൈമും എട്ട് മണിക്കൂര്‍ വരെ സംസാരസമയവും നല്‍കുന്ന 1440 എം.എച്ച് ബാറ്ററി എന്നoവയായിരുന്നു പ്രത്യേകതകള്‍.

വേഗത്തില്‍ ഷെയറിങിന് സ്ളാം എന്ന അടവുമായി നോക്കിയ



വിപണിയില്‍ ചുവടുറപ്പിക്കാന്‍ പാടുപെടുന്ന നോക്കിയ അറ്റകൈ പ്രയോഗിക്കുകയാണ്. ജന്മനാടായ ഫിന്‍ലന്‍ഡില്‍ ഒരു കാലത്ത് തലയുയര്‍ത്തിനിന്ന ഈ കമ്പനിയുടെ നില ഇപ്പോള്‍ പരിതാപകരമാണ്.  വിന്‍ഡോസ് ഫോണ്‍ എട്ട് എന്ന ഓപറേറ്റിങ് സിസ്റ്റത്തിലുള്ള ലൂമിയ എന്ന ഇനവുമായി സാംസങ്ങിനെയും ആപ്പിളിനെയും പാഠംപഠിപ്പിക്കാന്‍ ഇറങ്ങിയ നോക്കിയയുടെ കണക്കുകൂട്ടല്‍ അത്രം ഫലം കണ്ടിട്ടില്ല.
അന്താരാഷ്ട്ര വിപണിയില്‍ സാംസങ്ങിനും ആപ്പിളിനുമാണ് പ്രിയം. ഇന്ത്യയാണ് നോക്കിയക്ക് അല്‍പം ആശ്വാസം. ചെറുപ്പക്കാരൊക്കെ കൊറിയന്‍, അമേരിക്കന്‍ കമ്പനികളുടെ പിന്നാലെയാണെങ്കിലും പ്രായമായവര്‍ക്ക് ഇന്നും നോക്കിയ വിശ്വസ്തനാണ്.  സൗകര്യങ്ങളും ശേഷിയും കുറവാണെങ്കിലും അവര്‍ക്കത് പ്രശ്നമല്ല. ഒരിക്കല്‍ വിശ്വാസം നേടിയാല്‍ അത്ര പെട്ടെന്നൊന്നും ഇന്ത്യക്കാര്‍ വിട്ടുകളയില്ല. പുതിയ ഒന്നിനെ അംഗീകരിക്കാന്‍ അവര്‍ സമയമെടുക്കും. എങ്കിലും തങ്ങളുടെ ഇന്ത്യന്‍ സ്ഥിതിയും അത്ര മെച്ചമല്ളെന്ന് നോക്കിയക്ക് അറിയാം. 
ഉപയോഗിക്കാന്‍ എളുപ്പവും വില കുറവും ലഭ്യതയുമായിരുന്നു നോക്കിയ ഇന്ത്യക്കാര്‍ക്ക് പ്രിയങ്കരമാകാന്‍ കാരണം. ക്യുവര്‍ട്ടി കീപാഡുമായി ബ്ളാക്ക്ബെറിയും ടച്ച്സ്ക്രീനുമായി സാംസങ്ങുമത്തെിയപ്പോള്‍ സാദാ കീപാഡുള്ള ഫിന്നിഷുകാരന്‍ ഒന്നുപരുങ്ങി. ഡ്യുവല്‍ സിമ്മുമായി ചൈനീസ് കമ്പനികളും  മൈക്രോമാക്സും ലാവയും മാക്സും കാര്‍ബണും പോലുള്ള ഇന്ത്യന്‍ കമ്പനികളും പിന്നാലെ സാംസങ്ങും എല്‍.ജിയും വന്നിട്ടും ഡ്യുവല്‍ സിമ്മിനോട് ഏറെക്കാലം നോക്കിയ മുഖംതിരിച്ചുനിന്നു. ഒരുവര്‍ഷം മുമ്പാണ് അല്‍പം മെച്ചപ്പെട്ട ഡ്യുവല്‍ സിം ഫോണ്‍ അവര്‍ ഇറക്കിയത്. ഇതൊക്കെ കൊണ്ടാവണം ഉയര്‍ന്നശ്രേണിയില്‍  ലൂമിയയുമായി കളംനിറയുമ്പോള്‍ തന്നെ വില കുറഞ്ഞ ആശ സീരീസുമായി നോക്കിയ വീണ്ടും അടവൊന്നുമാറ്റിയത്. 
 
നോക്കിയ സ്ളാം
 നോക്കിയ ആശ 205, നോക്കിയ ആശ 206 എന്നീ രണ്ട് ടു ജി ഫോണുകളാണ് ഇപ്പോള്‍ പുറത്തിറക്കുന്നത്. രണ്ടും ഡ്യുവല്‍ സിം, സിംഗിള്‍ സിം ഇനങ്ങളില്‍ ലഭ്യമാണ്. ത്രീജി, വൈഫൈ എന്നിവയില്ല. രണ്ടിനും 3500 രൂപയാണ് പ്രതീക്ഷിത വില. ഡിസംബറില്‍ വിപണിയിലത്തെുന്ന രണ്ടിലും വേഗത്തിലുള്ള ഫയല്‍ കൈമാറ്റ സംവിധാനമായ നോക്കിയ സ്ളാമാണ് പ്രത്യേകത. 
ബ്ളൂടൂത്തുള്ള ഏത് ഫോണുമായും ഈ സംവിധാനത്തിലൂടെ വീഡിയോ, ഓഡിയോ, ഫോട്ടോകള്‍ എന്നിവ കൈമാറാം. എന്നാല്‍ പാസ്വേര്‍ഡ് നല്‍കി പെയര്‍ ചെയ്യേണ്ടതില്ല.  രണ്ടാമത്തെ ഫോണിന് സ്ളാമിന്‍െറ ആവശ്യമേയില്ല. വേഗത്തില്‍ കണക്ടുചെയ്യാന്‍ സാധിക്കും. ഇന്‍റര്‍നെറ്റ് ഡാറ്റയും ഉപയോഗിക്കേണ്ടി വരുന്നില്ല. ആന്‍ഡ്രോയിഡുമായും ഒത്തുചേരും. എന്നാല്‍ ആപ്പിള്‍ ഐ.ഒ.എസ്, വിന്‍ഡോസ് ഫോണുകളില്‍ പ്രവര്‍ത്തിക്കില്ല.
 
 
നോക്കിയ ആശ 205
നേരിട്ട് ഫേസ്ബുക്കിലേക്ക് കയറാനുള്ള കീയാണ് പ്രധാന പ്രത്യേകത. ക്യുവര്‍ട്ടി കീപാഡ്, 2.4 ഇഞ്ച് 65കെ ക്യു.വി.ജി.എ ടി.എഫ്.ടി ഡിസ്പ്ളേ, 320* 240 പിക്സല്‍ സ്ക്രീന്‍ റസല്യൂഷന്‍, 0.3 മെഗാപിക്സല്‍ വി.ജി.എ ക്യാമറ, 64 എം.ബി ഇന്‍േറണല്‍ മെമ്മറി, മെമ്മറി കാര്‍ഡിലൂടെ 32 ജി.ബി വരെ വര്‍ധിപ്പിക്കാം, ജി.പി.ആര്‍.എസ്, എഡ്ജ്, ബ്ളൂടുത്ത്, 3.5 എ.വി കണക്ടര്‍, 37 ദിവസ സ്റ്റാന്‍ഡ്ബൈയും 11 മണിക്കൂര്‍ സംസാരസമയവും നല്‍കുന്ന 1020 എം.എ.എച്ച് ബാറ്ററി, 94 ഗ്രാം ഭാരം, 40 ഗെയിമുകള്‍, ചാറ്റിങ്ങിന് ഇ ബഡ്ഡി, നോക്കിയ മാപ്പ്, ഗൂഗിള്‍ടോക്ക്, യാഹൂ മെസഞ്ചര്‍, മൈക്രോസോഫ്റ്റ് മെസഞ്ചര്‍, റെക്കോര്‍ഡറുള്ള സ്റ്റീരിയോ എഫ്.എം, സീരീസ് 40 ആശ ഓപറേറ്റിങ് സിസ്റ്റം, 1000 ഫോണ്‍ബുക്ക് എന്നിവയാണ് സവിശേഷതകള്‍. സിയാന്‍, മജന്ത, ഓറഞ്ച്, കറുപ്പ്, വെള്ള എന്നിവയാണ് നിറങ്ങള്‍. ക്യാമറ ഫ്ളാഷില്ല,  ജി.പി.എസില്ല എന്നിവയാണ് പോരായ്മകള്‍.
 
നോക്കിയ ആശ 206 
2.4 ഇഞ്ച് 65കെ ടി.എഫ്.ടി ക്യു.വി.ജി.എ ഡിസ്പ്ളേ, 1.3 മെഗാപിക്സല്‍ ക്യാമറ, ബ്ളൂടൂത്ത്, ഇബഡ്ഡി ചാറ്റ്,   91 ഗ്രാം ഭാരം, സീരീസ് 40 ആശ ഓപറേറ്റിങ് സിസ്റ്റം, 32 ജി.ബി മെമ്മറി കാര്‍ഡ് സപ്പോര്‍ട്ട്, സിയാന്‍, മജന്ത, മഞ്ഞ എന്നിവയാണ് നിറങ്ങള്‍. സിംഗിള്‍ സിമ്മില്‍ 47 ദിവസം സ്റ്റാന്‍ഡ്ബൈയും 20 മണിക്കൂര്‍ സംസാരസമയവും ഇരട്ട സിമ്മില്‍ 25 ദിവസം സ്റ്റാന്‍ഡ്ബൈയും 20 മണിക്കൂര്‍ സംസാരസമയവും നല്‍കും. ജിമെയില്‍, ട്വിറ്റര്‍, ഗെയിം സപ്പോര്‍ട്ട് എന്നിവയാണ്് പ്രത്യേകതകള്‍.