ധ്യാനത്തിലേക്ക് സ്വാഗതം !

കണ്ണ് തുറന്നു പുറത്തേക്കു നോക്കണേ..കണ്ണടച്ച് അകത്തേക്കും!

SUNILMANJERI. MOB:9895 34 56 16

SUNILMANJERI. MOB:9895 34 56 16

SUNILMANJERI MOB:9895 34 56 16

Friday, November 26, 2010

ഗ്യാസ്ട്രബിളിന് ആയുര്‍വേദം


ഉദരസംബന്ധമായ അസുഖവുമായി ഡോ ക്ടറെ സമീപിക്കുന്നവരില്‍ ഭൂരിപക്ഷത്തിനും ഗ്യാസിന്റെ ഉപദ്രവവും അതിനോടനുബന്ധിച്ചുള്ള അസ്വസ്ഥതകളും ആയിരിക്കും വിവരിക്കാനുണ്ടാകുക. അല്പം ആഹാരം കഴിച്ചാല്‍പോലും വയറ് കാറ്റ് നിറഞ്ഞതുപോലെ വീര്‍ക്കുക, പുറമെ കേള്‍ക്കത്തക്കവണ്ണം വയറിനുള്ളില്‍ ശബ്ദം ഉണ്ടാകുക, നെഞ്ചില്‍ ഭാരം കയറ്റിവച്ചതുപോലെ അസ്വസ്ഥതകളും എരിച്ചി ലും, പുളിച്ചുതേട്ടല്‍, ഛര്‍ദ്ദിക്കുവാനുള്ള തോന്നല്‍, വായില്‍ വെള്ളം തെളിയല്‍, തുടര്‍ച്ചയായ ഏമ്പക്കം... ഇങ്ങനെ പോകുന്ന രോഗിയുടെ പരാതികള്‍. ചിലരില്‍ മലബന്ധവും ഉണ്ടാകുന്നു.
ഗ്യാസ്ട്രബിള്‍ നിരപായമെങ്കിലും ശസ്ത്രക്രിയയോ, ഏറെക്കാലം വിദഗ്ധചികിത്സയോ ആവശ്യം ഉള്ള ഗൗരവമേറിയ രോഗമെന്നപോലെ തന്നെ, രോഗിക്ക് വളരെ അസ്വസ്ഥതകളും ബുദ്ധിമുട്ടും ഉണ്ടാക്കുന്ന പ്രശ്‌നമാണ്. ഇതിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോഴുണ്ടാകുന്ന ആധിയും ആകുലതയും നിമിത്തം ചിലര്‍ക്കെങ്കിലും മനോരോഗവിദഗ്ധനെ സമീപിക്കേണ്ട സ്ഥിതിപോലും ഉണ്ടായേക്കാം. 

തെറ്റിദ്ധാരണനിമിത്തം, ഇതേ ലക്ഷണങ്ങളുള്ള മറ്റു ചില ഗുരുതരങ്ങളായ രോഗങ്ങളുടെ, രൂക്ഷതയേറിയ മരുന്നുകള്‍ കഴിക്കേണ്ടിവരുന്ന നിര്‍ഭാഗ്യവാന്മാരും ഉണ്ട്. പ്രത്യക്ഷപ്പെട്ടിരിക്കുന്ന രോഗലക്ഷണങ്ങളുടെ ശരിയായ കാരണം കണ്ടെത്താനും, പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങ്ങി നേരത്തെ തന്നെ ഉണ്ടായിരുന്ന രോഗങ്ങളുടെ അവസ്ഥ മനസ്സിലാക്കാനും ആഹാരശൈലിയിലും ജീവിതസാഹചര്യങ്ങളിലും ഉണ്ടായ മാറ്റങ്ങള്‍ വിലയിരുത്താനും ഉള്ള ശ്രമങ്ങള്‍ നടന്നാലേ ഈ രോഗത്തെ ഫലപ്രദമായി ചികിത്സിക്കുവാന്‍ കഴിയൂ. വിശദമായ പരിശോധനയിലൂടെ, പ്രത്യേകിച്ച് അവയവത്തകരാറുകള്‍ ഒന്നും കണ്ടെത്താനായില്ലെങ്കില്‍ ഗ്യാസ്ട്രബിള്‍ പേടിക്കേണ്ട ഒരു രോഗമല്ല.

സാധാരണയായി ഓക്‌സിജന്‍, നൈട്രജന്‍, കാര്‍ബണ്‍ ഡൈയോക്‌സൈഡ്, ഹൈഡ്രജന്‍, മീഥേന്‍ എന്നിവയാണ് ആമാശയത്തിലും കുടലുകളിലും കാണപ്പെടുന്ന വായു ഘടകങ്ങള്‍. ഇവയില്‍ ദുര്‍ഗന്ധം ഉണ്ടാക്കുന്നവ വളരെ കുറഞ്ഞ അളവിലേ കാണുന്നുള്ളൂ. കഴിച്ച ആഹാരത്തിന്റെ സ്വഭാവം, ഭക്ഷ്യവസ്തു വിഴുങ്ങുമ്പോള്‍ ഒപ്പം ഉള്ളിലെത്തുന്ന വായുവിന്റെ അളവ്, പചനവ്യൂഹത്തിന്റെ ദഹിപ്പിക്കാനുള്ള ശക്തി, ആമാശയത്തിന്‍േറയും കുടലുകളുടേയും ചലനവേഗത, വ്യക്തിയുടെ മാനസികാവസ്ഥയുടെ അസാധാരണത്വം, അയാള്‍ക്കു ലഭിക്കുന്ന ശാ രീരികവ്യായാമത്തിന്റെ തോത് എന്നിങ്ങനെ ധാരാളം ഘടകങ്ങളെ ആശ്രയിച്ച്, ഓരോ വ്യ ക്തിയുടേയും ആമാശയത്തിലും കുടലുകളി ലും സ്ഥിതിചെയ്യുന്ന വായുവിന്റെ അളവ് വ്യത്യസ്തമായിരിക്കും. ആരോഗ്യവാനായ ഒരാളില്‍ പ്രതിദിനം 400 മുതല്‍ 1500വരെ മില്ലിമീറ്റര്‍ വായു ശരീരത്തില്‍നിന്നും പുറന്തള്ളുന്നുണ്ട്. ഗ്യാസിന്റെ അസുഖം ഉള്ളവരിലും അത്തരം രോഗം ഇല്ലാത്തവരിലും തമ്മില്‍, ആമാശയാന്ത്രങ്ങളില്‍ ഉള്‍ക്കൊള്ളുന്ന വായുവിന്റെ അളവില്‍ വലിയ വ്യത്യാസം ഒന്നും കാണപ്പെടുന്നില്ല. എന്നാല്‍ വായു കൃത്രിമമായി ഉള്ളിലേക്കു കടത്തിവിട്ട് നടത്തിയ പരീക്ഷണത്തില്‍, രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നവരേക്കാള്‍, ആരോഗ്യവാന്മാര്‍ക്ക് അതുകൂടുതല്‍ ഫലപ്രദമായി ഉള്‍ക്കൊള്ളാന്‍ കഴിയും എന്നു തെളിയുകയുണ്ടായി. ഗ്യാസ്ട്രബിളിന്റെ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നവരില്‍ത്തന്നെ ചിലരില്‍ അകത്തു പ്രവേശിപ്പിക്കപ്പെട്ട വായു പുറന്തള്ളുന്നതിലേക്ക് കുടലുകളുടെ അധോഭാഗത്ത് എത്താന്‍ ഏറെ സമയം എടുത്തപ്പോള്‍, മറ്റുചിലരില്‍ ആവായു കു ടലുകളില്‍നിന്നും തിരികെ ആമാശയത്തിലേക്കുതന്നെ എത്തുന്നതായും കണ്ടെത്തുകയുണ്ടായി. ഗ്യാസുല്പാദനം ശരീരത്തില്‍കൂടിയ അളവില്‍ ഉണ്ടാകുന്നു എന്നതിനേക്കാള്‍ അതി നെ ആമാശയാന്ത്രങ്ങള്‍ തങ്ങളുടെ ചലനത്തിലൂടെയും ആ ഗിരണത്തിലൂടെയും എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ് രോഗമായി പ്രത്യക്ഷപ്പെടുന്നത്.

വയര്‍ നിറയെ ആഹാരം കഴിച്ചുകഴിഞ്ഞാല്‍ ആമാശയം, അന്നനാളം എന്നിവിടങ്ങളിലെ വായു, ഏമ്പക്കരൂപത്തില്‍ വായിലെത്തുവാനു ള്ള ഒരു സ്വാഭാവിക പ്രവണത എല്ലാവരിലും ഉള്ളതാണ്. ആമാശയത്തില്‍ ആഹാരം നിറയുമ്പോള്‍, അതോടൊപ്പം നാംവിഴുങ്ങിയ വായുവും ഈ ഏമ്പക്കത്തിലൂടെ പുറന്തള്ളപ്പെടും. കുഞ്ഞിനു മുലയൂട്ടിക്കഴിഞ്ഞാല്‍, തോളില്‍ ക മഴ്ത്തിക്കിടത്തി പുറത്തു പതുക്കെ തട്ടണമെന്ന് അമ്മമാരെ ഉപദേശിക്കുന്നത് ഈ ഉദ്ദേശ്യത്തോടെയാണ്. ഇതു സാധിക്കുന്നത് ആമാശയത്തിനും അന്നനാളത്തിനും ഇടയിലുള്ള കവാടം തുറക്കുന്നതുകൊണ്ടാണ്. സാധാരണനിലയില്‍ ആമാശയത്തില്‍ നിന്നും അന്നനാളത്തിലേക്ക് ഭക്ഷ്യവസ്തുക്കള്‍ തിരികെ പ്രവേശിക്കാത്ത രീതിയിലാണ് ഈ കവാടത്തിന്റെ ഘടന.

ആമാശയം നിറയുമ്പോള്‍ മാത്രമല്ല, നേന്ത്ര പ്പഴം, തക്കാളി, ചുവന്നുള്ളി, തുവരപ്പരിപ്പ്, ചെറുപഴം, ഉരുളക്കിഴങ്ങ് തുടങ്ങിയ ചില പ്രത്യേകതരം ഭക്ഷ്യവസ്തുക്കളുടെ ഉപയോഗവും ഏമ്പക്കം ഉണ്ടാക്കാന്‍ കാരണമാകാറുണ്ട്. ചിലരില്‍ ആഹാരസമയങ്ങള്‍ക്കിടക്കുള്ള അവസരങ്ങളില്‍ ഉള്ളിലെത്തുന്ന വായു, ആമാശയത്തില്‍ കെട്ടിനില്‍ക്കുകയും, ആഹാരം കഴിക്കുമ്പോള്‍ വയര്‍ പെട്ടെന്നുതന്നെ വീര്‍ത്ത്, അത് ഏമ്പക്കത്തിലൂടെ വായുവിനെ പുറന്തള്ളുവാനുള്ള ഒരു പ്രേരണ ആയിത്തീരുകയും ചെയ്യാറുണ്ട്.

വായുവിഴുങ്ങുന്ന സ്വഭാവം ചിലരില്‍ പ്രത്യേകിച്ചും കാണാറുണ്ട്. ഇത്തരക്കാര്‍ സംസാരിക്കുമ്പോഴും, ആഹാരം കഴിക്കു മ്പോഴും വെള്ളം കുടിക്കുമ്പോഴും കൂടുതല്‍ വായു ഉള്ളിലേക്കു പ്രവേശിക്കാനിടയാകുന്നു. കൂടാതെ സ്‌ട്രോ ഉപയോഗിച്ച് ശീതളപാനീയങ്ങള്‍ കുടിക്കുന്നതും പുകവലിയും ച്യൂവിങ്ങ് ഗമ്മിന്റെ ഉപയോഗവും ഇതു സംഭവിക്കുവാനി ട നല്‍കുന്നു. ആകാംക്ഷയും ആകുലചിന്തയും ഉള്ളവരിലും ഇതിനുള്ള സാദ്ധ്യതകള്‍ വളരെയുണ്ട്. ഉദരത്തിലേയും നെഞ്ചിലേയും അസ്വസ്ഥതകള്‍ക്ക് താത്കാലികശമനം എന്ന നിലയ്ക്ക് കൃത്രിമമായി ഏമ്പക്കം വിടാന്‍ ശ്രമിക്കുന്നതും വായു കൂടിയ അളവില്‍ ഉള്ളിലെത്താനവസരം ഉണ്ടാക്കുന്നു. ഈ ശീലം ഉള്ളവരെ വിശദപരിശോധനക്ക് വിധേയമാക്കി, ഉദരവ്രണം, പിത്താശയക്കല്ല് എന്നീ രോഗാവസ്ഥകള്‍ ഇല്ല എന്നുറപ്പ് വരുത്തേണ്ടതാണ്.

പചനവ്യൂഹത്തിന്റെ അവയവപരവും പ്രവര്‍ത്തനപരവും ആയ വൈകല്യങ്ങളിലും വയര്‍വീര്‍ത്തതുപോലെയുള്ള തോന്നല്‍ ഉണ്ടാകാവുന്നതാണ്. ചിലപ്പോള്‍ വായു കുടലുകളിലേതെങ്കിലും ഭാഗത്തു തടഞ്ഞുനിന്ന് ഉദരത്തിലോ നെഞ്ചിലോ വിവരണാതീതമായ പീഡകള്‍ ഉണ്ടാക്കാം. ഹൃദ്രോഗമാണോ എന്ന സംശയംപോലും തോ ന്നും. കഴുത്തിലും തോളിലും ഇടതുകൈയിലും പ്രത്യേകിച്ച് കഴപ്പോ വേദനയോ ഉണ്ടാക്കുന്നില്ല എന്നത് ഹൃദയാവയവത്തകരാറുമായി ഇതിനുള്ള ഒരു വ്യത്യാസം ആണ്. മലബന്ധത്തിനു പരിഹാരം ഉണ്ടായാല്‍ത്തന്നെ ഒരു പരിധിവരെ, ഗ്യാസ്ട്രബിള്‍ നിമിത്തം ഉണ്ടായേക്കാവുന്ന അസ്വസ്ഥതകള്‍ക്ക് ശമനം കിട്ടാറുണ്ട്. ചില ര്‍ക്ക് ഇതിനായി എനിമ കൊടുക്കേണ്ടിവരും എ ന്നുമാത്രം.

ഭൂരിപക്ഷംപേരിലും വിദഗ്ധപരിശോധനകള്‍കൊണ്ട് പോലും, പ്രത്യേകിച്ച് ഒരു കാരണവും ഈ രോഗത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞു എന്നുവരില്ല. പൊതുവേ ആരോഗ്യവും ശരീരത്തിന്റെ തൂക്കവും തൃപ്തികരമായാലും, വളരെ ക്ലേശനിര്‍ഭരമായ ഒരു രോഗചരിത്രവും ലക്ഷണങ്ങളും ആയിരിക്കും ഇത്തരം രോഗികള്‍ അവതരിപ്പിക്കുക. അധോവായു പലരിലും അ സ്വസ്ഥതകള്‍ ഉണ്ടാക്കുമെങ്കിലും അതൊരു രോ ഗലക്ഷണമാകുന്നതു വളരെ ചുരുക്കമാണ്.

സാധാരണ, നാംകഴിക്കുന്ന അന്നജം വന്‍ കുടലില്‍ എത്താറില്ല. പക്ഷേ, ദഹനശക്തിയു ടെ കുറവുകൊണ്ടോ, ആഗിരണശേഷിയുടെ പോരായ്മ കൊണ്ടോ, ബീന്‍സ്, ഉരുളക്കിഴങ്ങ് തുടങ്ങിയ ചില പ്രത്യേകതരം ഭക്ഷ്യവസ്തുക്ക ള്‍ അമിതമായി ഉപയോഗിക്കുക വഴിയോ ആ ഗിരണം ചെയ്യപ്പെടാത്ത അന്നജം ഉള്‍ക്കൊള്ളു ന്ന ആഹാരം കഴിക്കുന്നതുകൊണ്ടോ ഇങ്ങനെ സംഭവിക്കാം. ആരോഗ്യവാന്മാരില്‍പോലും, കഴിക്കുന്ന അന്നജത്തിന്റെ ഇരുപതുശതമാനത്തോളം ആഗിരണം ചെയ്യപ്പെടാറില്ല. അരിയാഹാരത്തിലെ അന്നജം പൂര്‍ണമായും ആഗിരണം ചെയ്യപ്പെടുമ്പോള്‍, ഗോതമ്പ്, ഓട്‌സ്, ഉരുളക്കിഴങ്ങ് എന്നിവയിലേതു ഭാഗികമായേ ആഗിരണം ചെയ്യപ്പെടുന്നുള്ളൂ. ഇങ്ങനെയുള്ള അ ന്നജത്തിലും ഭക്ഷ്യവസ്തുക്കളിലെ നാരുകളി ലും ബാക്ടീരിയകള്‍ പ്രവര്‍ത്തിച്ചാണ് ഗ്യാസ് രൂപം കൊള്ളുന്നത്. തേനിലും പഴങ്ങളിലും സ്വാഭാവികമായി ഉള്‍ക്കൊള്ളുന്ന ഫ്രാക്‌റ്റോസ് സോഫ്ട്ഡ്രിങ്ക്‌സിലും മറ്റും മധുരം കിട്ടാനായി ധാരാളം ചേര്‍ക്കുന്നുണ്ട്. ഗ്യാസ്ട്രബിള്‍ രോഗം ഉള്ളവരില്‍ ഫ്രാക്‌റ്റോ സ് ആഗിരണം വേണ്ടരീതിയില്‍ നടക്കാതിരിക്കുന്നത് അസുഖം കൂട്ടുന്നതായും, ഇതൊഴിവാക്കുമ്പോള്‍ രോഗശമനം ഉണ്ടാകുന്നതായും കണ്ടിട്ടുണ്ട്. 

മലബന്ധംകാരണം വിസര്‍ജ്യവസ്തുക്കള്‍ കൂടുതല്‍ സമയം വന്‍കുടലില്‍ കെ ട്ടിനില്‍ക്കാനിടവന്നാല്‍ അതിലടങ്ങിയിട്ടുള്ള അ ന്നജത്തില്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കാന്‍ ബാക്ടീരിയയ്ക്ക് അവസരം കിട്ടുകയും വായു കൂടുതലായി ഉണ്ടാകാനിട നല്‍കുകയും ചെ യ്യും. ഗ്യാസ്ട്രബിളിന്റെ ലക്ഷണങ്ങള്‍ക്കൊപ്പം പനി, ഛര്‍ദ്ദി, ശരീരത്തിന്റെ തൂക്കക്കുറവ്, വയറിളക്കം, ഉറക്കമില്ലായ്മ, മലത്തിലൂടെ രക്തസ്രാവം എന്നിവ കാണപ്പെട്ടാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

പ്രമേഹരോഗികളില്‍ നാഡീതകരാറുകള്‍ കൊണ്ട് കുടലുകളുടെ ചലനത്തിന്റെ സ്വാഭാവി കവേഗതക്ക് മാന്ദ്യം ഉണ്ടാക്കാം. കഴുത്തിനിരുവശവും സ്ഥിതിചെയ്യുന്ന തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനമാന്ദ്യം രോഗിയില്‍ വയറുവീര്‍പ്പും മലബന്ധവും ഉണ്ടാക്കാവുന്നതാണ്.
ഇത്തരം അവയവപരമായ തകരാറുകള്‍ ഒന്നും കണ്ടെത്താനാകുന്നില്ലെങ്കില്‍, ഉദരത്തിലെ ഗ്യാസ് കുറയ്ക്കാനും, ദഹനശക്തി വര്‍ദ്ധിപ്പിക്കാനും ആമാശയത്തിന്‍േറയും കുടലുകളുടേയും പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്താനും യുക്തമായ ഔഷധങ്ങള്‍ വിദഗ്‌ധോപദേശം അനുസരിച്ച് കഴിക്കണം.

ഗ്യാസ്ട്രബിള്‍ ഒഴിവാക്കുവാന്‍


ദൈനംദിനജീവിതത്തിലെ അപത്ഥ്യങ്ങളും ക്രമംതെറ്റിയുള്ള ആഹാരവിഹാരങ്ങളും ഒ ഴിവാക്കുകയാണ് ഈരോഗം ബാധിക്കാതിരിക്കാന്‍ പ്രധാനമായും വേണ്ടത്. ശരീരത്തിനു ഹിതമല്ലാത്ത ആഹാരപാനീയങ്ങള്‍ ഏതൊക്കെയെന്നു മനസ്സിലാക്കി അവ വര്‍ജ്ജിക്കണം. ഈ കാലത്ത് മായം ചേര്‍ക്കാത്ത ഭക്ഷണപാനീയങ്ങള്‍ പൊതുവിപണിയില്‍ നിന്ന് ലഭിക്കുക ബുദ്ധിമുട്ടാകയാല്‍ അത്തരം ആഹാരങ്ങള്‍ കഴിയുന്നത്ര ഒഴിവാക്കുകയാണു നല്ലത്. ഫ്രിഡ്ജ ില്‍ വെച്ച ഭക്ഷ്യവസ്തുക്കളും കൂള്‍ഡ്രിങ്ക്‌സ്, ഐസ്‌ക്രീം തുടങ്ങിയവയും ഗ്യാസ്ട്രബിളുള്ളവര്‍ ഒഴിവാക്കണം. പരസ്​പരം യോജിക്കാത്തവ (പാലും മീനും പോലുള്ള വിരുദ്ധാഹാരങ്ങള്‍) ഒരേ സമയത്ത് ഒന്നിച്ചുപയോഗിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം. പഴകിയതും ദുഷിച്ചതുമായ മത്സ്യം മാംസം തുടങ്ങിയവ കഴിക്കരുത്. ദഹിക്കുവാന്‍ വിഷമം ഉള്ളതും എരിവും പുളിയും അധികം ചേര്‍ത്തതുമായവയും കഴിക്കാതിരിക്കണം.

ആഹാരം കഴിച്ചയുടനേയുള്ള പകലുറക്കം ഒഴിവാക്കുകയാണു നല്ലത്. ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ കൂടെക്കൂടെ വെള്ളം കുടിക്കരുത്. അമിതമായ മദ്യപാനവും പുകവലിയും ഈ രോഗത്തെ വര്‍ദ്ധിപ്പിക്കും എന്നോര്‍ക്കുക. തുവരപ്പരിപ്പ്, ഉരുളക്കിഴങ്ങ് ചെറുപഴം, പയര്‍വര്‍ഗങ്ങള്‍, എണ്ണയില്‍ വറു ത്ത ഭക്ഷ്യവസ്തുക്കള്‍ ഇവയും വര്‍ജിക്കണം. കൃത്യസമയത്ത് ആഹാരം കഴിക്കുന്ന കാര്യത്തില്‍ ഗ്യാസ്ട്രബിള്‍ രോഗി പ്രത്യേകം ശ്രദ്ധിക്കുകതന്നെ വേണം. വയറ് വിശന്നിരിക്കുവാന്‍ പാടില്ല. ചായ, കാപ്പി ഇവ വളരെ കുറച്ചുമാത്രം ഉപയോഗിക്കുകയോ ഉപേക്ഷിക്കുക തന്നെയോ ചെയ്യുന്നത് നല്ലതാണ്. എപ്പോഴും സംഘര്‍ഷപൂരിതമായ മനസ്സുള്ളവര്‍ക്ക് ഗ്യാസ്ട്രബിള്‍ വിട്ടുമാറില്ല എന്നോര്‍ക്കുക. അതിനാല്‍ ആധിയും ആകാംക്ഷയും മനഃസംഘര്‍ഷങ്ങളും പരമാവധി ഒഴിവാക്കണം.

പൂതീകരഞ്ജാസവം, ദശമൂലാരിഷ്ടം, ജീരകാരിഷ്ടം, പഞ്ചകോലാസവം, അഭയാരി ഷ്ടം എന്നിവയും ഹിംഗുവചാദിഗുളിക വൈ ശ്വാനരചൂര്‍ണം, ധാന്വന്തരം ഗുളിക, ദശമൂലഹരീതകിലേഹം, വില്വാദിലേഹം തുടങ്ങിയവയും ഈ രോഗം മാറാന്‍ വളരെ നല്ലതാണ്.

വിദഗ്ധനിര്‍ദ്ദേശാനുസരണം ഇവ ഉപയോ ഗിക്കുകയും പത്ഥ്യങ്ങള്‍ പൂര്‍ണമായി പാലിക്കുകയും ചെയ്താല്‍ ഗ്യാസ്ട്രബിളിനു പൂര്‍ണശമനം പ്രതീക്ഷിക്കാം. ജീരകവെള്ളത്തില്‍ ധാന്വന്തരം ഗുളിക ചേര്‍ത്തുകഴിക്കുന്നത് നല്ലതാണ്. വെള്ളുള്ളി ചതച്ചിട്ട് കാച്ചിയ ചൂടുപാല്‍ കുടിക്കുന്നതും നല്ലതാണ്. ദഹനത്തെ സഹായിക്കുന്ന തരത്തിലുള്ള യോഗാസനങ്ങളും വ്യായാമവും ഈ രോഗത്തെ നിയന്ത്രണവിധേയമാക്കുവാന്‍ സഹായിക്കുന്നു. നടത്തം നല്ല വ്യായാമമാണ്. ഒരേ സ്ഥാനത്ത് തുടര്‍ച്ചയായിരിക്കുന്നത് കുടലുകളുടെ ശരിയായ ചലനത്തെ പ്രതികൂലമായി ബാധിക്കുകയും അത് ദഹനക്കേടിനു കാരണമായിത്തീരുകയും ചെയ്യും. അതിനാല്‍ തുടര്‍ച്ചയായി ഇരുന്നു ജോലി ചെയ്യേണ്ടിവരുന്നവര്‍ ഇടയ്ക്കിടെ എണീറ്റ് അല്പം നടക്കുന്നതു നല്ലതാണ്.

ഡോ. കെ. മുരളീധരന്‍പിള്ള

പ്രിന്‍സിപ്പാള്‍
വൈദ്യരത്‌നം ആയുര്‍വേദ
കോളേജ്, ഒല്ലുര്‍, തൃശ്ശൂര്‍

ഹലോ... ഇതെല്ലാം അറിയുന്നുണ്ടോ

മൊബൈല്‍ ഫോണില്‍ സംസാരിച്ചോളൂ; ഇത് വായിച്ചശേഷം...

കുറേനേരം മൊബൈല്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ ചെവി ചൂടാകുന്നതുപോലുണ്ടോ? തലയ്ക്കകത്ത് ഒരു പെരുപ്പ് പോലെ? സൂക്ഷിക്കുക; മൊബൈല്‍ ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവരില്‍ മാനസിക പിരിമുറുക്കം, തലവേദന, ഓര്‍മക്കുറവ്, കേള്‍വിക്കുറവ്, ക്യാന്‍സര്‍ തുടങ്ങിയവയ്ക്ക് സാധ്യതയുണ്ടെന്ന് ഗവേഷണപഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

ഭയപ്പെടുത്തുന്ന ഗവേഷണഫലങ്ങള്‍

പ്രമുഖ ന്യൂറോ സര്‍ജനും കാന്‍സര്‍ ചികില്‍സരംഗത്തെ അതികായനുമായ ഡോ. വിനി ഖുറാന തലച്ചോറില്‍ അര്‍ബുദം (ബ്രെയിന്‍ ട്യൂമര്‍) ബാധിക്കുന്നതിന് മൊബൈല്‍ ഫോണ്‍ കാരണമാകുമെന്ന് ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ തറപ്പിച്ചു പറയുന്നു. 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് തലച്ചോറില്‍ കാന്‍സര്‍ വരാന്‍ സാധ്യത കൂടുതലാണെന്ന് 11 വ്യത്യസ്ത പഠനങ്ങളെ അടിസ്ഥാനമാക്കി സ്വീഡനിലെ ഒര്‍ബേറോ സര്‍വകലാശാലയിലെ പ്രൊഫ. കെജല്‍ മില്‍ഡും പറയുന്നു.

മൊബൈല്‍ ഫോണുകള്‍ എങ്ങനെയൊക്കെ ദോഷകരമായി ബാധിക്കാം എന്നതിനെപ്പറ്റി ഇപ്പോഴും ശാസ്ത്രലോകത്തിന് വ്യക്തതയില്ല. ഒരു ദശാബ്ദക്കാലം കൂടി വേണ്ടിവരും ശരിയായ നിഗമനങ്ങളിലെത്താന്‍. എന്നാല്‍ പൊതുവില്‍ എല്ലാ പഠനങ്ങളും ഗവേഷണങ്ങളും പറയുന്നത് മൊബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കണമെന്നു തന്നെയാണ്.

പഠനങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍

മൊബൈല്‍ ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവര്‍ക്ക് കാന്‍സര്‍ വരാനുള്ള സാധ്യത സാധാരണയേക്കാള്‍ 2.4 ഇരട്ടി കൂടുതലാണ്.

ഗര്‍ഭിണികളായിരിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചവരുടെ കുട്ടികള്‍ക്ക് പെരുമാറ്റ വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 54 ശതമാനം അധികം.

മൊബൈല്‍ ഫോണില്‍ കാന്തിക പ്രസരണമുണ്ട്. അത് ജീവകോശങ്ങളെ അപായപ്പെടുത്തും.

ജനനേന്ദ്രിയങ്ങളുടെ സമീപം ഫോണ്‍ വയ്ക്കുന്നത് ബീജോത്പാദനത്തെ ബാധിക്കും. അവരിലെ ബീജങ്ങളുടെ എണ്ണം 30 ശതമാനം വരെ കുറയും. ഇത് വന്ധ്യതയ്ക്കുവരെ കാരണമായേക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മൊബൈല്‍ ഫോണ്‍ ഉപയോഗം നാലു മിനിറ്റിലധികം നീളരുത്.

കൂടുതല്‍ നേരം ആവശ്യമാവുമ്പോള്‍ ഹെഡ്‌സെറ്റോ ലൗഡ് സ്​പീക്കറോ ഉപയോഗിക്കുക.

ഗര്‍ഭിണികള്‍ അത്യാവശ്യത്തിന് മാത്രം മൊബൈല്‍ ഫോണിനെ ആശ്രയിക്കുക. വയറുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെടുന്ന വിധത്തില്‍ ഫോണ്‍ ഉപയോഗിക്കുകയോ വയ്ക്കുകയോ ചെയ്യരുത്.

പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഫോണ്‍ നല്‍കരുത്.

അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ ചെവിയിലേക്ക് മൊബൈല്‍ ഫോണ്‍ ചേര്‍ത്തുവയ്ക്കരുത്. കുട്ടികളുടെ തലയോട്ടി വളരെ നേര്‍ത്തതാണ്. തലച്ചോറില്‍ റേഡിയേഷനുകള്‍ ഏല്‍ക്കാം.

സ്‌പെസിഫിക് അബ്‌സോര്‍പ്ഷന്‍ റേറ്റ് കുറഞ്ഞ ഫോണ്‍ വാങ്ങുക.

ഫോണ്‍ പ്രത്യേക പൗച്ചുകളില്‍ ഇട്ട് കൈയില്‍ തന്നെ സൂക്ഷിക്കുക.

സംസാരം തുടങ്ങാവുന്ന അവസ്ഥയില്‍ മാത്രമേ മൊബൈല്‍ ഫോണ്‍ ചെവിയുടെ അടുത്തേക്കു കൊണ്ടുപോകാവൂ. റിങ്ങ് ചെയ്യുന്ന/ കണക്റ്റു ചെയ്യുമ്പോഴാണ്് ഏറ്റവുമധികം റേഡിയേഷന്‍ വരുന്നത്.

വായുസഞ്ചാരമില്ലാത്തതും ഇടുങ്ങിയതുമായ സ്ഥലങ്ങളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ കഴിവതും ഉപയോഗിക്കാതിരിക്കുക.

ഉറങ്ങുമ്പോള്‍ തലയണയ്ക്ക് സമീപത്ത് മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുന്നത് ഒരു പൊതുപ്രവണതയാണ്. ഇത് നിര്‍ബന്ധമായും ഒഴിവാക്കണം. റേഡിയേഷനുകള്‍ തലച്ചോറിനെ ബാധിച്ചേക്കാം.

ലേസര്‍, റേഡിയേഷന്‍, കീമോ തുടങ്ങിയ തെറാപ്പികള്‍ നടത്തിയവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം ഒഴിവാക്കണം.

പേസ്‌മേക്കര്‍ പോലുള്ള ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുള്ളവര്‍ മൊബൈല്‍ അതുമായി ബന്ധമുള്ള രീതിയില്‍ സൂക്ഷിക്കരുത്.

ഇടിവെട്ടും മിന്നലുമുള്ളപ്പോള്‍ പുറത്തിറങ്ങി ഫോണ്‍ ഉപയോഗിക്കരുത്. വൈദ്യുതാഘാതം ഏല്‍ക്കാനുള്ള സാധ്യത ഈ സമയത്ത് കൂടുതലാണ്.

Thursday, November 25, 2010

ചെലവ് 20 കോടി; ഉറുമി മലയാളത്തിലെ ആദ്യത്തെ ലോകസിനിമെയന്ന് പൃഥ്വിരാജ്



പൃഥ്വിരാജ് മലയാള സിനിമയില് കാലെടു ത്തുവച്ചപ്പോള് തന്നെ വ്യത്യസ്തമായ കാഴ്ചപ്പാടുകള് ഉണ്ടായിരുന്നു.

എപ്പോഴും തന്റെ കാഴ്‌ചപ്പാടുകള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ പഴി കേള്‍ക്കേണ്ടി വരികയും ചെയ്‌തിരുന്നു അദ്ദേഹത്തിന്‌ ഇപ്പോഴും ഒരു ധിക്കാരി ഇമേജ്‌ പലരും പൃഥ്വിയുടെ പേരില്‍ ചാര്‍ത്തിക്കൊടുക്കുന്നത്‌ ഈയൊരു നിലപാടിന്റെ അടിസ്ഥാനത്തിലാണ്‌.

എന്നാല് സെലിബ്രിറ്റികള്‍ക്ക്‌ അധികം കാണാന്‍ കഴിയാത്ത നിലപാടുകളിലെ ദൃഢതയും കാഴ്‌ചപ്പാടുകളുണാണ്‌ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ വേര്‍തിരിച്ച്‌ നിര്‍ത്തുന്നത്‌. മലായളത്തിലെ ആദ്യത്തെ ലോകസിനിമയായിരിക്കും താന്‍ നിര്‍മിക്കുന്ന ഉറുമിയെന്ന്‌ അദ്ദേഹം വെള്ളിനക്ഷത്രത്തിന്‌ അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.

20 കോടി രൂപ ചെലവഴിച്ച്‌ നിര്‍മിക്കുന്നു എന്നത്‌ മാത്രമല്ല ചിത്രത്തിന്റെ പെര്‍ഫക്ഷനും ഉള്ളടക്കവും എല്ലാം ഉറുമിയെ വ്യത്യസ്‌തമാക്കുന്നു.വെള്ളി നക്ഷത്രത്തിലെ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്

മഹാരാഷ്‌ട്രയിലെ ലൊക്കേഷന്‍?
രാവണ്‍ മാന്‍ച്ചേ ഗാട്ടനടുത്ത്‌ ചിത്രീകരിച്ചിട്ടുണ്ട്‌. അന്ന്‌ തന്നെ സന്തോഷേട്ടനും എനിക്കും സ്ഥലം പ്രിയപ്പെട്ടതായി മാരിയിരുന്നു. അത്രയ്‌ക്ക്‌ ഇഷ്‌ടം തോന്നിയ സ്ഥലമാണിത്‌.

ഉറുമിയിലെ കഥാപാത്രം?
കഥാപാത്രത്തേക്കാളുപരി സിനിമയുടെ ഭാഗമാകുന്നതിലാണ്‌ എനിക്ക്‌ സന്തോഷം. ഉറുമി മലയാളത്തിലെ ആദ്യ ലോകസിനിമയായിരിക്കും. മലയാളത്തില്‍ ഇതിന്‌ മുമ്പുണ്ടായിട്ടുള്ള ചരിത്രസിനിമകളെല്ലാം പ്രാദേശികമായ പ്രമേയങ്ങളാണ്‌ കൈകാര്യം ചെയ്‌തിട്ടുള്ളത്‌.

വടക്കന്‍ വീരഗാഥയും പഴശ്ശിരാജയും ഗംഭീരസിനിമകളാണെങ്കിലും കേരളത്തിന്‌ പുറത്ത്‌ കഥാപാത്രങ്ങള്‍ അത്രയ്‌ക്ക്‌ അറിയപ്പെട്ടിരുന്നില്ല. ദി ബോയ്‌ ഹു വാണ്ടഡ്‌ ടു കില്‍ വാസ്‌കോ ജി ഗാമ എന്നതാണ്‌ ഉറുമിയുടെ ക്യാപ്‌ഷന്‍. വാസ്‌കോ ഗമായെ ലോകം മുഴുവനും അറിയാം. ഏത്‌ രാജ്യത്തും സിനിമയുടെ കഥ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല.

തുടക്കം?
സന്തോഷേട്ടന്റെയും എന്റെയും ചര്‍ച്ചകളിലൂടെയാണ്‌ ഉറുമി വികസിച്ചത്‌. ആദ്യം ഒരു ചെറിയ സിനിമയെന്നതായിരുന്നു ഉദ്ദേശ്യം. എന്നാല്‍ പിന്നീട്‌ കഥ വികസിച്ചപ്പോള്‍ അത്‌ വലിയ സിനിമയെന്ന നിലയിലേക്ക്‌ മാറി.

നിര്‍മാണ പങ്കാളിയായി ഷാജി നടേശന്‍ എന്നൊരു സുഹൃത്ത്‌ കൂടി വന്നതോടെ സംഭവം വലിയ ക്യാന്‍വാസിലേക്ക്‌ മാറ്റി. ഉറുമി സാറ്റലൈറ്റ്‌ റൈറ്റ്‌ പ്രതീക്ഷിച്ചെടുക്കുന്ന സിനിമയല്ല. മലയാള സിനിമയുടെ മാറുന്ന മുഖമാണ്‌. അമ്പത്‌ കൊല്ലം കഴിഞ്ഞാലും ഓര്‍മിക്കപ്പെടുന്ന സിനിമയാകും ഇതെന്ന്‌ എനിക്കുറപ്പുണ്ട്‌.

ബൃത്തായ ഒരു സിനിമയുടെ തിരക്കഥയ്‌ക്ക്‌ ശങ്കര്‍ രാമകൃഷ്‌ണനെ പോലെ ഒരു പുതുമുഖത്തെ ഏല്‍പിച്ചത്‌?
ശങ്കറിനെ സിനിമയിലേക്ക്‌ ക്ഷണിച്ചത്‌ ഞാനാണ്‌. അദ്ദേഹം വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ മാമാങ്കം എന്ന പേരില്‍ ഒരു കഥ എന്നോട്‌ പറഞ്ഞിരുന്നു. രണ്ട്‌ കൊല്ലം കൊണ്ട്‌ പൂര്‍ത്തിയാക്കിയ തിരക്കഥ ചരിത്രസിനിമയെന്ന നിലയില്‍ ഒരിക്കലും മറക്കാത്ത സിനിമയാകും. (കേരളകഫേയില്‍ ഐലന്റ്‌ എക്‌സ്‌പ്രസ്‌ എന്ന ചിത്രം പൃഥ്വിരാജിനെ നായകനാക്കി ശങ്കര്‍ രാമകൃഷ്‌ണന്‍ സംവിധാനം ചെയ്‌തിട്ടുണ്ട്‌.)

ഇന്ത്യയൊട്ടുക്കുമുള്ള താരങ്ങളാണല്ലോ അഭിനയിക്കുന്നത്‌?
ദേശീയ തലത്തിലുള്ള സ്വീകാര്യതയ്‌ക്ക്‌ വേണ്ടിയാണ്‌ ഹിന്ദി താരങ്ങളെ അണിനിരത്തുന്നത്‌. അങ്ങനെയൊരു ചിത്രം 90 തിയേറ്ററുകളില്‍ മാത്രം റിലീസ്‌ ചെയ്‌തിട്ട്‌ കാര്യമില്ല. ഹോളിവുഡ്‌ ചിത്രമായ ട്രാന്‍ഫോര്‍മറുടെ സൗണ്ട്‌ ഡിസൈനറാണ്‌ ഉറുമിയിലും പ്രവര്‍ത്തിക്കുന്നത്‌. പ്രഭുദേവ, താബു, ജനീലിയ, വിദ്യാബാലന്‍ തുടങ്ങിയ പ്രഗല്‍ഭതാരങ്ങളുടെ സാന്നിധ്യമാണ്‌ ഉറുമിയുടെ ഏറ്റവും വലിയ പ്രത്യേകത.

മലയാളം, തമിഴ്‌, ഹിന്ദി, ഇംഗ്ലീഷ്‌ ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രത്തന്റെ സംവിധാനത്തോടൊപ്പം ഛായാഗ്രഹണവും സന്തോഷ്‌ ശിവന്‍ നിര്‍വഹിക്കും. നേരത്തെ അശോകയെന്ന പേരില്‍ ഹിന്ദിയില്‍ സന്തോഷ്‌ ശിവന്‍ ചരിത്രസനിമ യെടുത്തിരുന്നെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.