ധ്യാനത്തിലേക്ക് സ്വാഗതം !

കണ്ണ് തുറന്നു പുറത്തേക്കു നോക്കണേ..കണ്ണടച്ച് അകത്തേക്കും!

SUNILMANJERI. MOB:9895 34 56 16

SUNILMANJERI. MOB:9895 34 56 16

SUNILMANJERI MOB:9895 34 56 16

Thursday, August 04, 2011

മോസില്ലയുടെ മൊബൈല്‍ ഒഎസ് വരുന്നു




ഫയര്‍ഫോക്‌സ് വെബ്ബ് ബ്രൗസര്‍ പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നവര്‍ മൊബൈലുകള്‍ക്കും ടാബ്‌ലറ്റുകള്‍ക്കുമായി പുതിയ ഓപ്പറേറ്റിങ് സിസ്റ്റം (ഒഎസ്) വികസിപ്പിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്.

ഗൂഗിളിന്റെ മൊബൈല്‍ ഒഎസായ ആന്‍ഡ്രോയിഡിന്റെ ചില ഭാഗങ്ങള്‍ മോസില്ല അതിന്റെ ഒഎസിനായി ഉപയോഗിക്കുമെങ്കിലും, കോഡില്‍ വലിയ പങ്കും പുതിയതായി തയ്യാറാക്കുകയാവും ചെയ്യുക.

പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ മോസില്ലയുടെ മൊബൈല്‍ ഒഎസ് പ്രധാനമായും മത്സരിക്കുക ആന്‍ഡ്രോയിഡിനോട് ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മോസില്ല ഗവേഷകന്‍ ആന്‍ഡ്രിയസ് ഗാള്‍ കഴിഞ്ഞ ദിവസം ഒരു ഗൂഗിള്‍ ചര്‍ച്ചാഫോറത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബൂട്ട് ടു ഗെക്കോ (Boot to Gecko-B2G) എന്ന പേരിലൊരു പദ്ധതി ഞങ്ങള്‍ മുന്നോട്ടുവെയ്ക്കുന്നതായി അദ്ദേഹം പറഞ്ഞു.

പദ്ധതി അതിന്റെ പ്രാരംഭഘട്ടത്തില്‍ മാത്രമാണെന്നും ഗാള്‍ അറിയിച്ചു. ആന്‍ഡ്രോയിഡിന് മാത്രമല്ല, ഗൂഗിളിന്റെ വെബ്ബ് അധിഷ്ഠിത ഓപ്പറേറ്റിങ് സിസ്റ്റമായ ക്രോം ഒഎസിനുള്ള മറുപടി കൂടിയാണ് ഇതിലൂടെ മോസില്ല ലക്ഷ്യമിടുന്നതെന്ന് നിരീക്ഷകര്‍ കരുതുന്നു.

ഫയര്‍ഫോക്‌സ് ബ്രൗസര്‍ വികസിപ്പിച്ചതു പോലെ ഓണ്‍ലൈന്‍ സഹകരണം വഴിയാകും പുതിയ പദ്ധതിയും പൂര്‍ത്തിയാക്കുക. തികച്ചും തുറന്ന സമീപനം ഇക്കാര്യത്തില്‍ പിന്തുടരും.

ഗൂഗിള്‍, ആപ്പിള്‍, മൈക്രോസോഫ്ട് എന്നിവരോട് മത്സരിക്കാന്‍ പാകത്തില്‍, ഓപ്പണ്‍ സോഴ്‌സ് കമ്മ്യൂണിറ്റിക്ക് എന്തെങ്കിലും സൃഷ്ടിക്കാനാകുമോ എന്നറിയാനുള്ള ശ്രമമാണ് ഈ പദ്ധതി വഴി നടത്തുക.

പ്രൊപ്രൈറ്ററി സങ്കേതങ്ങളുടെ കടുംപിടുത്തം മൊബൈല്‍ രംഗത്ത് അവസാനിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ യഥാര്‍ഥ ലക്ഷ്യമെന്ന് ഗാള്‍ പറഞ്ഞു.

നിരത്തില്‍ മൂത്രമൊഴിച്ചാല്‍ ചിത്രം നെറ്റില്‍





'ഇവിടെ മൂത്രമൊഴിക്കരുതെ'ന്ന് ബോര്‍ഡു കണ്ടാല്‍ മൂത്രമൊഴിക്കാന്‍ മുട്ടുന്നവരാണ് പുരുഷ പ്രജകളില്‍ കൂടുതലും. നിയമങ്ങള്‍ എങ്ങനെ കര്‍ശനമാക്കിയാലും ലോകമെങ്ങും അതിനു മാറ്റമില്ല. കേരളത്തില്‍ ഇതു തുടരുക തന്നെ ചെയ്യും. പക്ഷേ, ബാംഗ്ലൂരില്‍ പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നതിനു മുമ്പ് ഇനി രണ്ടു വട്ടം ആലോചിക്കണം. അല്ലെങ്കില്‍ പിഴയൊടുക്കുക മാത്രമല്ല, പൊതു സ്ഥലത്തു മൂത്രമൊഴിച്ച മാന്യനെന്ന പേരില്‍ ലോകം മുഴുവന്‍ നിങ്ങളുടെ ചിത്രം കാണുകയും ചെയ്യും.

ബാംഗ്ലൂര്‍ ഡെപ്യൂട്ടി മേയര്‍ എസ്. ഹരീഷ് ആണ് പുതിയ ആശയം നടപ്പാക്കിയിരിക്കുന്നത്. പൊതു സ്ഥലങ്ങളില്‍ നൂറു കണക്കിന് ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചു നല്‍കിയെങ്കിലും യുവാക്കള്‍ മുതല്‍ വൃദ്ധന്‍മാര്‍ വരെ പൊതുനിരത്തുകള്‍ മൂത്രപ്പുരകളാക്കുന്നത് തുടര്‍ന്നു. ബോധവത്കരണ പരിപാടികളും മറ്റും നടത്തി ആയിരം കോടി രൂപയോളം ചെലവായിട്ടും ഫലം കാണാത്ത സാഹചര്യത്തിലാണ് പുതിയ നടപടി. പൊതു സ്ഥലത്തു മൂത്രമൊഴിക്കുന്നവരുടെ ചിത്രം എടുക്കാനും നഗരസഭ തയാറാക്കിയ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യാനും ജനങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്.

നിര്‍ദേശം സഭയില്‍ അവതരിപ്പിച്ചപ്പോള്‍ വനിതാ അംഗങ്ങളെല്ലാം ഇതിനെ പിന്തുണച്ചു. ഐ.ടി. നഗരമായ ബാംഗ്ലൂരിലെ പൊതു ഇടങ്ങളില്‍ മൂക്കുപൊത്താതെ നടക്കാനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.

സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന : നോക്കിയയെയും ആപ്പിളിനെയും കടന്ന് സാംസങ്‌




ദക്ഷിണകൊറിയന്‍ കമ്പനിയായ സാംസങ് ലോക സ്മാര്‍ട്ട്‌ഫോണ്‍ സിംഹാസനത്തിലേക്ക് നീങ്ങുകയാണോ. ഈ രംഗത്തെ വമ്പന്മാരായ ആപ്പിളിനെയും നോക്കിയയെയും പിന്നിലാക്കി സാംസങ് ഒന്നാംസ്ഥാനത്തേക്ക് നീങ്ങുന്നതായാണ് സൂചന!

കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ലോകത്താകെ വിറ്റഴിഞ്ഞ സ്മാര്‍ട്ട്‌ഫോണുകളുടെ എണ്ണം പരിശോധിച്ചാല്‍, സാംസങിന്റെ ഉയര്‍ച്ച മനസിലാകുമെന്ന് 'സ്ട്രാറ്റജി അനാലിറ്റിക്‌സ്' (Strategy Analytics) എന്ന വിശകലന സ്ഥാപനം പറയുന്നു.

ആ മൂന്നുമാസ കാലയളവില്‍ സാംസങ് ലോകത്താകമാനം 210 ലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റപ്പോള്‍, ആപ്പിളിന്റെ 203 ലക്ഷം ഐഫോണുകളാണ് വിറ്റുപോയത്. നോക്കിയയ്ക്കാണെങ്കില്‍ 167 ലക്ഷം സ്മാര്‍ട്ട്‌ഫോണുകളേ ആ സമയത്ത് വില്‍ക്കാനായുള്ളു.

സാംസങിന്റെ പുതിയ ഗാലക്‌സി എസ് 2 സ്മാര്‍ട്ട്‌ഫോണിന് ലോകമെമ്പാടും ലഭിക്കുന്ന ജനപ്രീതിയാണ്, വില്‍പ്പനയില്‍ പ്രതിഫലിക്കുന്നതെന്ന് നിരീക്ഷകര്‍ കരുതുന്നു. ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡിന് വര്‍ധിച്ചു വരുന്ന സ്വീകാര്യതയുടെ തെളിവുകൂടിയാണിതെന്നാണ് നിരീക്ഷക മതം.

'സാംസങിന്റെ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് എല്ലാ പ്രദേശത്തും കാര്യമായ വില്‍പ്പനയുണ്ട്'-സ്ട്രാറ്റജി അനാലിറ്റിക്‌സിലെ നീല്‍ മാസ്റ്റണ്‍ പറഞ്ഞു. ചൈന, ബ്രസീല്‍ പോലുള്ള രാജ്യങ്ങളില്‍ സാംസങിന്റെ ആന്‍ഡ്രോയിഡ് ഫോണുകള്‍ വന്‍തോതിലാണ് വിറ്റഴിയുന്നത്.

സാംസങിന്റെ തന്നെ ഗാലക്‌സി എസ് എന്ന ആന്‍ഡ്രോയിഡ് ഫോണിന്റെ പരിഷ്‌ക്കരിച്ച രൂപമാണ് ഗാലക്‌സി എസ് 2. അതിന്റെ വില്‍പ്പനയ്ക്കായി മെയ് മാസത്തിന് ശേഷം 120 രാജ്യങ്ങളില്‍ 140 മൊബൈല്‍ ഓപ്പറേറ്റര്‍മാരുമായി കരാറിലേര്‍പ്പെടുമെന്ന് മുമ്പ് സാംസങ് അറിയിച്ചിരുന്നു.

പേറ്റന്റിന്റെ പേരില്‍ ആപ്പിളും സാംസങും തമ്മിലുള്ള നിയമയുദ്ധം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സമയത്താണ്, ആപ്പിളിന്റെ ഐഫോണിനെക്കാള്‍ കൂടുതല്‍ സാംസങ് ഫോണുകള്‍ വിറ്റഴിയുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

സ്മാര്‍ട്ട്‌ഫോണുകള്‍ക്കൊപ്പം അടിസ്ഥാന മോഡലുകളെക്കൂടി ഉള്‍പ്പെടുത്തിയാല്‍, ഈ വര്‍ഷം സാംസങിന്റെ ഫോണ്‍ വിപണിയിലെ വിഹിതം 20 ശതമാനമാണ് ; നോക്കിയയ്ക്ക് 26 ശതമാനവും.                          kadappadu: mathrubhumi 

കുഞ്ഞാലി മരയ്ക്കാരാവാന്‍ മോഹല്‍ലാല്‍?


Mohanlalമലയാള സിനിമ ഇപ്പോഴും രണ്ടു മഹാരഥന്‍മാരുടെ തോളിലേറി സഞ്ചരിക്കുന്നു. അതിനാല്‍ ഇവര്‍ തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങള്‍ വെള്ളിത്തിരയിലെത്തുന്നതിനു മുന്‍പേ വാര്‍ത്തയാകുന്നു.

പല ഇതിഹാസ കഥാപാത്രങ്ങളെയും മമ്മൂട്ടി വെള്ളിത്തിരയില്‍ അനശ്വരമാക്കിയിട്ടുണ്ട്. ഒരു വടക്കന്‍ വീരഗാഥ, പഴശ്ശിരാജ തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഏറെ ജനശ്രദ്ധ നേടി.

അത്തരം കഥാപാത്രങ്ങള്‍ തനിയ്ക്കും നന്നായി വഴങ്ങുമെന്ന് തെളിയിക്കാനൊരുങ്ങുകയാണ് ലാല്‍. ജയരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പതിനാറാം നൂറ്റാണ്ടില്‍ കോഴിക്കോട് അടക്കിവാണിരുന്ന കുഞ്ഞാലി മരയ്ക്കാരായാണ് ലാലെത്തുന്നത്. ലാലും ജയരാജും ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്.

നാഷ്ണല്‍ അവാര്‍ഡു നേടിയ നടി ശാരദയുടെ ജീവിതം സിനിമയാക്കുന്ന തിരക്കിലാണ് ജയരാജിപ്പോള്‍. നായിക എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പത്മപ്രിയ, ജയറാം, മംമ്ത മോഹന്‍ദാസ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Tuesday, August 02, 2011

സര്‍ക്കാര്‍ ഉദ്യോഗം



അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ക്ക് അവരുടെ യോഗ്യതക്കും കര്‍മ്മ ശേഷിക്കുമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ധാരാളം മേഖലകള്‍ നമ്മുടെ സമൂഹത്തില്‍ ലഭ്യമാണ്. നമ്മുടെ ചുറ്റുപാടും കാണുന്ന പ്രൈവറ്റ് സ്ഥാപനങ്ങളില്‍ ഉദ്യോഗം നേടാവുന്നതാണ് ഒരു മാര്‍ഗം. പക്ഷേ ശമ്പളം തുച്ഛമായിരിക്കും, ഉദ്യോഗത്തിന് സ്ഥിരത കണ്ടെന്ന് വരില്ല, പ്രമോഷനോ വളര്‍ച്ചയോ ആ ഉദ്യോഗങ്ങള്‍ക്ക് ഉണ്ടായെന്നു വരില്ല. ഇന്‍ഫോസിസ്, വിപ്രോ, റിലയന്‍സ് പോലുള്ള കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെ ഉദ്യോഗങ്ങളാണ് അടുത്ത വിഭാഗം. ഇത്തരം ഉദ്യോഗങ്ങള്‍ക്ക് ബി.ടെക്ക്, എം.ബി.എ തുടങ്ങിയ യോഗ്യതകളുള്ളവരെയാണ് പരിഗണിക്കുക. അതും ഫ്രഷ് ഗ്രാജേറ്റ് ആയിരിക്കണം. പഠനം കഴിഞ്ഞ് നില്‍ക്കുന്നവരെ ഈ വിഭാഗം പരിഗണിക്കില്ല. മറ്റൊരു തൊഴില്‍ സാധ്യത ഏജന്‍സി പ്രവര്‍ത്തനങ്ങളാണ്. ലൈഫ് ഇന്‍ഷുറന്‍സ് പോലുള്ള കമ്പനികളില്‍ ഏജന്റായി പ്രവര്‍ത്തിക്കണം. പണം നേടാമെങ്കിലും അധികാരങ്ങളും പദവികളും ഇത്തരം ഉദ്യോഗങ്ങള്‍ ജീവിതത്തില്‍ നിങ്ങള്‍ക്ക് നേടിതരുന്നതല്ല. ബിസിനസും, വ്യവസായവും തരംതരിക്കുക എന്നത് മറ്റൊരു സാധ്യതയാണ്. പക്ഷേ വന്‍ വെല്ലുവിളികളെ നേരിടാനുള്ള കഴിവൂം ശേഷിയും സാമ്പത്തിക പിന്‍ബലവും ഉണ്ടെങ്കിലേ ഈ മേഖലകളില്‍ ശോഭിക്കാന്‍ കഴിയൂ. വിദ്യാസമ്പന്നരായ സാധാരണക്കാര്‍ക്ക് എന്നും അനുയോജ്യം സര്‍ക്കാര്‍ മേഖലയും, ബാങ്കിംഗ് രംഗത്തേയും ഉദ്യോഗങ്ങള്‍ തന്നെയാണ്. കേന്ദ്ര - സംസ്ഥാന തലങ്ങളില്‍ വര്‍ഷാ വര്‍ഷം ധാരാളം തസ്തികകള്‍ക്കായി പി.എസ്.സി, എസ്.എസ്.സി, ആര്‍.ആര്‍.ബി, യു.പി.എസ്.സി വിജ്ഞാപനം ഇറക്കാറുണ്ട്. ഇതിന് പരീക്ഷായയി ദേശസാത്കൃത ബാങ്കുകളും ഷെഡ്യൂല്‍ഡ് ബാങ്കുകളും എല്ലാ വര്‍ഷവും ബാങ്ക് ക്ലര്‍ക്ക്, ബാങ്ക് ഓഫീസര്‍, തസ്തികകളിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നു. കേരളത്തിലെ സര്‍ക്കാര്‍ സര്‍വീസിലേക്ക് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്ന പ്രധാന ഏജന്‍സി കേരള പബ്ലിക് സര്‍വീസ് കമ്മീഷനാണ്. കേരള സര്‍ക്കാര്‍ സര്‍വീസിലേക്ക് പി.എസ്.സി നടത്തുന്ന ഏറ്റവും ശ്രദ്ധേയമായ മത്സരപരീക്ഷയാണ് എല്‍.ഡി ക്ലര്‍ക്ക്.
എല്‍.ഡി ക്ലര്‍ക്ക്
ലോകത്ത് തന്നെ നടക്കുന്ന ഏറ്റവും വലിയ മത്സരപരീക്ഷയാണ് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന എല്‍ഡി ക്ലര്‍ക്ക് പരീക്ഷ. കേരളത്തിലെ 14 ജില്ലകളിലേയും കേരള സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക് എല്‍ഡി ക്ലര്‍ക്ക്മാരെ തെരഞ്ഞെടുക്കാന്‍ നടത്തുന്ന മത്സരപരീക്ഷ മാത്രമാണ് പി.എസ്.സി എല്‍ഡി ക്ലര്‍ക്ക് പരീക്ഷ. 2010 ഡിസംബര്‍ മാസത്തില്‍ വിജ്ഞാപനം പുറപ്പെടുവിക്കാനാണ് പി.എസ്.സിയുടെ തീരുമാനം. 2011 ജൂണ്‍ - ജൂലൈ മാസങ്ങില്‍ ഓരോ ജില്ലകളിലെ പരീക്ഷ നടത്തി 2011ല്‍ തന്നെ ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് പി.എസ്.സിയുടെ തീരുമാനം.

എല്‍.ഡി ക്ലര്‍ക്ക് പരീക്ഷാ സിലബസ്

പി.എസ്.സിയുടെ എല്‍.ഡി ക്ലര്‍ക്ക് പരീക്ഷ ഒബ്ജക്റ്റീവ് മാതൃകയിലാണ് ഇപ്പോള്‍ നടത്തുന്നത്. പരീക്ഷാ മാധ്യമം മലയാളമാണ്. ഭാഷ ന്യൂനപക്ഷങ്ങള്‍ക്ക് (തമിഴിലും കന്നടയിലും എഴുതാന്‍ അവസരമുണ്ട്). നൂറ് മാര്‍ക്കിന് നൂറ് ചോദ്യങ്ങളാണ് പരീക്ഷക്ക് വരിക. 75 മിനിട്ടാണ് പരീക്ഷയുടെ ദൈര്‍ഘ്യം.
എല്‍.ഡി ക്ലര്‍ക്ക് പരീക്ഷാ സിലബസ്

ഇനം
വിഷയങ്ങള്‍
ചോദ്യങ്ങളുടെ എണ്ണം
മാര്‍ക്ക്
1
പൊതു വിജ്ഞാനം
50
50
2
മാനസികശേഷി പരിശോധന
20
20
3
ജനറല്‍ ഇംഗ്ലീഷ്
20
20
4
പ്രാദേശിക ഭാഷ
10
10
Total
100
100

എഴുതുന്ന പരീക്ഷയില്‍ എറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന ഒരു വിഭാഗത്തെ ഷോര്‍ട്ട്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തി അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് യോഗ്യതയും അര്‍ഹതയും ഉറപ്പു വരുത്തിയ ശേഷം അവരുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഫൈനല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു.
എല്‍.ഡി ക്ലര്‍ക്ക് പരീക്ഷ സകസ്‌സ് പ്ലാന്‍
വ്യക്തമായ സിലബസിന്റെ അടിസ്ഥാനത്തില്‍ ജില്ലാതലത്തില്‍ നടക്കുന്ന മത്സരപരീക്ഷയാണ് എല്‍.ഡി ക്ലര്‍ക്ക് പരീക്ഷ. നൂറു മാര്‍ക്കിന് നൂറ് ഒബ്ജക്റ്റീവ് ചോദ്യങ്ങളാണ് പരീക്ഷക്ക് വരിക. ശരിയായ ചോദ്യത്തിന് ഒരു മാര്‍ക്ക് ലഭിക്കും. തെറ്റായ ചോദ്യത്തിന് നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കും. ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ വരുന്നത് പൊതു വിജ്ഞാനത്തില്‍ നിന്നാണ്.
പൊതു വിജ്ഞാനം
50 മാര്‍ക്കിന് 50 ചോദ്യങ്ങളാണ് ഉദ്യോഗാര്‍ഥികളെ പൊതുവിജ്ഞാനത്തില്‍ കാത്തു നില്‍ക്കുന്നത്. പൊതു വിജ്ഞാനം വളരെ ബഹൃത്താണെങ്കിലും വിഷമമാണെങ്കിലും വളരെ ആസുത്രിതമായ പഠന രീതി ആവിഷ്‌കരിച്ച് ചിട്ടയോടും അര്‍പ്പണബോധത്തോടും പൊതുവിജ്ഞാനത്തെ സമീപിച്ചാല്‍ പടിപടിയായി അറിവും അവബോധവും വളര്‍ത്തി അതിശകരമായ അടിത്തറ കെട്ടിപ്പടുക്കാം.
പൊതു വിജ്ഞാനം
പൊതു വിജ്ഞാനത്തെ താഴെ പറയുംവിധം സമീപിക്കാം
  1. ശാസ്ത്ര വിഷയങ്ങള്‍
    1. ജീവശാസ്ത്രം
    2. രസതന്ത്രം
    3. ഭൗതിക ശാസ്ത്രം
    4. കമ്പ്യൂട്ടര്‍
    5. പരിസ്ഥിതി ശാസ്ത്രം
  2. സാമൂഹ്യശാസ്ത്ര വിഷയങ്ങള്‍
    1. ചരിത്രം
      1. കേരള ചരിത്രം
      2. ഇന്ത്യന്‍ ചരിത്രം
      3. ലോക ചരിത്രം
    2. സാമ്പത്തിക ശാസ്ത്രം
    3. ഭരണഘടന
    4. ഭൂമി ശാസ്ത്രം
  3. അടിസ്ഥാന പൊതു വിജ്ഞാനം
    1. ഇന്ത്യ
    2. കേരളം
    3. ലോകം
മാനസികശേഷി പരിശോധന
20മാര്‍ക്കിന് 20 ചോദ്യങ്ങളാണ് മാനസിക ശേഷി പരിശോധന എന്ന വിഷയത്തില്‍ നിന്നും പരീക്ഷക്ക് വരുന്നത്. കണക്ക്, യുക്തിചിന്ത എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളാണ് മാനസികശേഷി പരിശോധനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മാനസികശേഷി പരിശോധന
  1. യുക്തിചിന്ത
    1. ഒറ്റയാന്‍
    2. ശ്രേണികള്‍
    3. സാമാന്യബന്ധങ്ങള്‍
    4. രക്തബന്ധങ്ങള്‍
    5. ദിശാബോധം
  2. കണക്ക്
    1. നമ്പര്‍ സിസ്റ്റം
    2. ശരാശരി
    3. ശതമാനം
  3. കായികരംഗം
  4. ആനുകാലിക സംഭവങ്ങള്‍
  5. കലാസാഹിത്യ രംഗം
  6. അടിസ്ഥാന വസ്തുതകള്‍
    1. ഏറ്റവും വലുത് ഏറ്റവും ചെറുത് മുതലായവ
    2. അന്താരാഷ്ട്ര ദിനങ്ങള്‍
    3. പാര്‍ലമെന്റുകള്‍
    4. രാജ്യ തലസ്ഥാനം, നാണയങ്ങള്‍
    5. ലോകമതങ്ങള്‍
    6. മഹാരഥന്മാര്‍
    7. ലോകത്തിലാദ്യം
    8. ഇന്ത്യയിലാദ്യം
    9. കേരളത്തിലാദ്യം
    10. കൃതികളും കര്‍ത്താക്കളും
    11. അപരനാമങ്ങള്‍
    12. കണ്ടുപിടുത്തങ്ങള്‍
    13. ഉപകരങ്ങള്‍
    14. അളവുകള്‍

Monday, August 01, 2011

Sunday, July 31, 2011