ധ്യാനത്തിലേക്ക് സ്വാഗതം !

കണ്ണ് തുറന്നു പുറത്തേക്കു നോക്കണേ..കണ്ണടച്ച് അകത്തേക്കും!

SUNILMANJERI. MOB:9895 34 56 16

SUNILMANJERI. MOB:9895 34 56 16

SUNILMANJERI MOB:9895 34 56 16

Saturday, July 23, 2011

“Love is a sacrifice” “സ്‌നേഹം തെജിക്കലാണ് ”.


“Love is a sacrifice” “സ്‌നേഹം തെജിക്കലാണ് ”.
മറ്റുള്ളവര്‍ക്ക് വേണ്ടി, സത്യത്തിനു വേണ്ടി, ഈശ്വരന് വേണ്ടി നിസാരമായി എന്തെങ്കിലും നഷ്ടപ്പെടുത്താന്‍ എങ്കിലും നമുക്കാവുന്നുണ്ടോ. നമ്മുടെ സമ്പത്തോ, ദുരഭിമാനമോ, ബന്ധു ജനങ്ങളെയോ, വേണ്ടപ്പെട്ടതായി കരുതിയിരുന്ന എന്തെങ്കിലുമോ? നമ്മുടെയൊക്കെ വിചാരം നാമോരോരുത്തരുമാണ് ഏറ്റവും വലിയ ഈശ്വര സ്‌നേഹി എന്നാണ്. നമ്മുടെയൊക്കെ ഈശ്വര സ്‌നേഹത്തിന്റെ ഉള്ളിലും ഈ കപഠതയല്ലേ ഒളിഞ്ഞിരിക്കുന്നത്. നമ്മുടെയൊക്കെ സ്വാര്‍ത്ഥ (സ്‌നേഹത്തിന്) നേട്ടത്തിനുവേണ്ടിയല്ലേ ഈശ്വര സ്‌നേഹം എന്ന സൂത്രത്തില്‍ പള്ളിയിലും, അമ്പലത്തിലും, മോസ്‌ക്കിലും പോവുന്നത്. പലരും കരുതുന്നത് ദൈവത്തിന് കൈകൂലി കൊടുത്താല്‍ അവന്‍ എല്ലാം വാരികോരി നല്‍കുമെന്നാണ്. അവനെ പാടിപുകഴ്ത്തിയാല്‍ രാഷ്ട്രിയക്കാരെ പോലെ അവന്‍ അതില്‍ വീഴുമെന്നാണ്. ഇതിനാണ് അന്ധവിശ്വാസം എന്നു പറയുന്നത്. പരമമായ അജ്ഞതയിലാണ് നാമിന്നും; മനുഷ്യബുദ്ധിയില്‍ നിന്ന് ചിന്തിക്കുമ്പോഴാണ് ദൈവം ഇതിലെല്ലാം വീഴും എന്നു തോന്നുന്നത്. യഥാര്‍ത്ഥത്തില്‍ നാം ദൈവത്തെ സ്‌നേഹിക്കുന്നുവെങ്കില്‍ അവനെ പുകഴ്ത്തുകയും സ്തുതിക്കുകയുമല്ലാ ചെയ്യേണ്ടത്. അവന്റെ ഇഷ്ട്ടത്തിനനുസരിച്ച് ജീവിക്കുകയാണ്. അവന്റെ സ്വഭാവത്തിന്റെ ഒരു ചെറിയ കാര്യമെങ്കിലും നമ്മുടെ ജീവിതത്തില്‍ പകര്‍ത്തുകയാണ്. അത് ബുദ്ധിമുട്ട് നിറഞ്ഞതാണ്. പലതും നഷ്ടപ്പെടുത്തേണ്ടി വരും, പല ബുദ്ധിമുട്ടുകളും ഏല്‍ക്കേണ്ടി വരും. ഇതിന് എന്താണ് ഈശ്വരന്‍, അവന്റെ സ്വഭാവം എന്ത് എന്നാദ്യം അറിയേണ്ടിയിരിക്കുന്നു. ദിവസവും പള്ളിയിലും, മോസ്‌ക്കിലും, അമ്പലത്തിലുമൊക്കെ പോകുന്നതിനും, അവന്റെ തന്നെ പണമെടുത്ത് മനസ്സില്ലാമനസ്സോടെ എന്തെങ്കിലുമൊക്കെ വലിച്ചെറിയുന്നതിനും അധികം ബുദ്ധിമുട്ടൊന്നുമില്ല.
നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ദൈവസ്‌നേഹിയാണെങ്കില്‍ എന്തെല്ലാം ബുദ്ധിമുട്ടുകള്‍ വന്നാലും, പീഡനകള്‍ ഏല്‍ക്കേണ്ടി വന്നാലും, എന്തെല്ലാം അപമാനങ്ങള്‍ ഏല്‍ക്കേണ്ടി വന്നാലും, എല്ലാവരാലും തള്ളപ്പെട്ടാലും, ഈ ലോകം മുഴുവനും നിങ്ങള്‍ക്കെതിരായാലും സത്യത്തിനുവേണ്ടി (ഈശ്വരന്) നിലകൊള്ളും. നിങ്ങളുടെ ശരീരംതന്നെ നഷ്ടപ്പെടുത്തേണ്ടി വന്നാലും. അതാണ് യഥാര്‍ഥ സ്‌നേഹം. പണത്തിനുവേണ്ടി, പ്രശസ്തിക്കുവേണ്ടി, അധികാരത്തിനു വേണ്ടി, മറ്റ് നേട്ടങ്ങള്‍ക്ക് വേണ്ടി ദൈവത്തെ സ്‌നേഹിക്കുന്നത് നിങ്ങളുടെ മനസ്സിന്റെ സൂത്രമാണ്. യഥാര്‍ത്ഥത്തില്‍ ദൈവത്തെയല്ലാ നിങ്ങള്‍ സ്‌നേഹിക്കുന്നത്. നിങ്ങളെ തന്നെയാണ് ദൈവമെന്നവാക്ക് വെറുതേ പകരം വയ്ക്കുന്നതാണ്. ഇതാണ് നിങ്ങളുടെ അബോധമനസ്സിന്റെ സൂത്രം. കാലങ്ങളായി നാമെല്ലാം ഈ വഞ്ചനയില്‍ സൂത്രത്തില്‍ കുടുങ്ങി കിടക്കുകയാണ്. ഇതില്‍ നിന്ന് പുറത്തു കടക്കേണ്ട സമയമായിരിക്കുന്നു. ഉണര്‍ന്നെഴുന്നേല്‍ക്കുക. ബോധവാനാകുക. അവബോധത്തൊടെ ജീവിക്കുക. സത്യത്തെ തിരിച്ചറിയുക. കുറഞ്ഞത് കാപഠ്യത്തെ തിരിച്ചറിയാനെങ്കിലും കഴിയുക.

Thursday, July 21, 2011

ധ്യാനം നന്മതിന്മകളുടെ ഉറവിടം




നമ്മളെന്തൊക്കെ ചെയ്യുന്നുണ്ടോ അതെല്ല‍ാം ധ്യാനത്തില്‍ ഉറച്ചതാണ്. നമ്മളെന്താണ് ധ്യാനിക്കുന്നത് അതാണ് നമുക്ക് കിട്ടുക. നിരന്തരം മനസ്സ് വ്യാപരിക്കുന്ന മേഖലയേതാണ് അതാകും നമ്മുടെ പ്രവൃത്തിയും. ഒന്നും ആകസ്മികമായല്ല സംഭവിക്കുന്നത്. ഇന്ന സാഹചര്യം വന്നാല്‍ ഞാന്‍ ഇങ്ങനെയാകും പ്രതികരിക്കുക എന്ന് നേരത്തെ ആലോചിച്ചുറപ്പിച്ചിട്ടുണ്ടാകും. ഇത്തരത്തില്‍ ആലോചനയില്‍ ഏര്‍പ്പെടുന്നതാണ് ധ്യാനം.
ധ്യാനം രണ്ടു തരമുണ്ട്. 
ആസുരികമായതും ദൈവികമായതും. ആസുരിക ധ്യാനത്തില്‍ ഹിരണ്യായ നമഃ (സ്വര്‍ണത്തിന് നമസ്കാരം) എന്ന ഭോഗത്തെ സ്തുതിക്കുന്നു. ദൈവിക ധ്യാനത്തില്‍ നാരായണായ നമഃ എന്ന ത്യാഗത്തെ സ്തുതിക്കുന്നു. ഇന്ദ്രിയവിഷയങ്ങളെ ധ്യാനിച്ചിരുന്നാല്‍ അവയോട് സംഗം (ഒട്ടല്‍) ഉണ്ടാകും. സംഗത്തില്‍ നിന്ന് കാമം (കിട്ടിയേ തീരൂ എന്ന ആഗ്രഹം) ജനിക്കും. ആഗ്രഹത്തെ പൂര്‍ത്തീകരിക്കാതെ വരുമ്പോള്‍ ക്രോധമുണ്ടാകും. ക്രോധത്തില്‍ കാര്യാകാര്യവിവേകം നഷ്ടപ്പെടും. അപ്പോള്‍ പഠിച്ചതും കേട്ടതുമായ മൂല്യങ്ങളൊക്കെ മറന്നുപോകും. ബുദ്ധി നശിക്കും. അതോടുകൂടി സര്‍വനാശമാണ്. പിന്നെ തന്റെ ചെയ്തികള്‍ എന്തൊക്കെയാണെന്ന് പറയാന്‍ പറ്റില്ല.
ഒരു ജനതയുടെ സംസ്കാരം രൂപപ്പെടുന്നത് വിചാരങ്ങളിലാണ് അഥവാ ധ്യാനത്തിലാണ്. സാഹചര്യം അനുകൂലമല്ലാത്തപ്പോള്‍ ശാസ്ത്രം ഓര്‍മയിലെത്തുമെങ്കില്‍ മാത്രമേ വിദ്യാഭ്യാസം നേടിയിട്ടുണ്ടെന്ന് പറയാനാകൂ. അതോര്‍മ്മ വന്നാല്‍ ദേഷ്യത്തെ ജയിക്കാനാകും. അശാന്തനായ ഒരുവന് എവിടെ നിന്ന് സുഖം കിട്ടും? ആത്മനിയന്ത്രണം അനിവാര്യമാണ്. മനസ്സ് കാറ്റത്തിട്ട തോണിപോലെ ആകരുത്. നിയന്ത്രണമില്ലാത്ത മനസ്സിനെ ഇന്ദ്രിയങ്ങള്‍ പലവഴിക്ക് കൊണ്ടുപോകും. ഇന്ദ്രിയത്തിനെതിരാകണമെന്നല്ല, ഇന്ദ്രിയത്തിനപ്പുറത്ത് നിലകൊള്ളണമെന്നാണ് ഇവിടെ വിവക്ഷ.
മറ്റെല്ലാവര്‍ക്കും പകലായിരിക്കുമ്പോള്‍ ഇന്ദ്രിയനിഗ്രഹം സാധിച്ച ജ്ഞാനിക്ക് രാത്രിയായിരിക്കും. മറ്റുള്ളവര്‍ക്ക് രാത്രിയായിരിക്കുമ്പോള്‍ ജ്ഞാനിക്ക് പകലും. എല്ലാവരും യാതൊന്നിലേക്കാണോ ഉണര്‍ന്നിരിക്കുന്നത് ആ വിഷയങ്ങളില്‍, ഇന്ദ്രിയസുഖങ്ങളില്‍ ജ്ഞാനി ഉറങ്ങിയിരിക്കും. എല്ലാവരും ഉറങ്ങിയിരിക്കുന്ന ആത്മാവില്‍ ജ്ഞാനി ഉണര്‍ന്നിരിക്കും.


അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

Wednesday, July 20, 2011

സ്ത്രീകളുടെ സുരക്ഷയ്ക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍



സ്ത്രീകളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനുമായി കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനി രംഗത്തെത്തി. 'സെന്റിനെല്‍' (Sentinel) എന്ന പേരുള്ള ഈ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത് 'മൈന്‍ഡ്ഹിലിക്‌സ് ടെക്‌നോളജീസ് എല്‍എല്‍പി' എന്ന കമ്പനിയാണ്.

സ്ത്രീകളുടെ സുരക്ഷ ലക്ഷ്യമാക്കി രംഗത്തെക്കുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. നഗരങ്ങളില്‍ താമസിക്കുന്ന സ്ത്രീകളെ മുന്നില്‍ കണ്ടാണ് സെന്റിനെല്‍ ആപ്ലിക്കേഷന്‍ രൂപപ്പെടുത്തിയിരിക്കുന്നതെന്ന്, മൈന്‍ഡ്ഹിലിക്‌സ് കമ്പനിയുടെ സഹസ്ഥാപകരിലൊരാളായ ക്രിസ്റ്റിന്‍ ഇമ്മാനുവല്‍ ജോര്‍ജ് വാര്‍ത്താഏജന്‍സികളെ അറിയിച്ചു.

ഒരു സൗജന്യ ആപ്ലിക്കേഷനാണ് സെന്റിനെല്‍. മുന്‍കൂട്ടി സെറ്റ് ചെയ്തിരിക്കുന്ന ഫോണ്‍ നമ്പറുകളിലേക്കും ഇമെയില്‍ അക്കൗണ്ടുകളിലേക്കും ഒറ്റയടിക്ക് അലെര്‍ട്ടുകള്‍ അയയ്ക്കാന്‍ ഈ ആപ്ലിക്കേഷന്‍ സഹായിക്കും. ആള്‍ ഏറ്റവും ഒടുവില്‍ എവിടെയാണ്, ഏത് ദിശയിലേക്കാണ് സഞ്ചിരിക്കുന്നത്, വാഹനം ഏതാണ്, അതിന്റെ നമ്പര്‍ തുടങ്ങിയ വിവരങ്ങളൊക്കെ ഫോണില്‍ എന്റര്‍ ചെയ്ത്, ആ വിവരങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്ക് അയച്ചു കൊടുക്കാന്‍ ഈ ആപ്ലിക്കേഷന്‍ സാഹായിക്കും. 

ആന്‍ഡ്രോയിഡ്, ബ്ലാക്ക്ബറി, സിമ്പിയന്‍, ഐഫോണ്‍, ജാവാ പ്ലാറ്റ്‌ഫോമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ തുടങ്ങിയവയിലൊക്കെ ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കും.http://sentinel.mindhelix.com/ എന്ന സൈറ്റില്‍ നിന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനാകും.

സുരക്ഷ ഇന്നൊരു വലിയ പ്രശ്‌നമായി മാറിയിരിക്കുന്നു. ഭീഷണികളുണ്ടാകുമ്പോള്‍ അതെപ്പറ്റി അലെര്‍ട്ടുകള്‍ നല്‍കുക വഴി സുരക്ഷയ്ക്കുള്ള ഒരു അധിക കവചമായി സെന്റിനെല്‍ മാറും-ജോര്‍ജ് പറഞ്ഞു.

സ്ത്രീകളില്‍ 53 ശതമാനം പേരും സുരക്ഷിതരല്ല എന്ന തോന്നലുള്ളവരാണെന്ന് അസോച്ചാം സോഷ്യല്‍ ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ നടത്തിയ സര്‍വ്വെ വ്യക്തമാക്കുന്നു. ജോലിക്ക് പോകുമ്പോഴും വരുമ്പോഴും, പ്രത്യേകിച്ചും രാത്രിയില്‍, സ്ത്രീകളുടെ ഉത്ക്കണ്ഠ ഏറുന്നു. ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ് മൈന്‍ഡ് ഹിലിക്‌സ് പുതിയ ആപ്ലിക്കേഷന്‍ രംഗത്തെത്തിച്ചത്.   കടപ്പാട്: മാതൃഭൂമി 

നന്നായി എഴുതാന്‍ പഠിച്ചാല്‍ ജീവിക്കാം



ഏതുഭാഷയിലുമാകട്ടെ നല്ല ശൈലിയില്‍ എഴുതാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെങ്കില്‍ അതുകൊണ്ട് ജീവിക്കാന്‍ കഴിയും. ക്രിയേറ്റീവ് റൈറ്റിങ്ങിലൂടെ തുറന്നു വരുന്ന അവസരങ്ങള്‍ നിരവധിയാണ്. എതു ഭാഷയിലും കഥയും കവിതയും സാഹിത്യവും എന്നു വേണ്ട നല്ല പരസ്യവാചകം വരെയെഴുതിക്കൊടുക്കാന്‍ കഴിയുമെങ്കില്‍ താങ്കളെ ആവശ്യമുള്ളവരുണ്ട്. ക്രിയേറ്റീവ് റൈറ്റിങ്ങ് നല്ല തൊഴില്‍ മേഖലയാണ്. ടെന്‍ഷനില്ലാതെ വീട്ടിലിരുന്ന് നല്ല ഭക്ഷണം കഴിച്ച് നന്നായി വിശ്രമിച്ച് ജോലി ചെയ്യാം. അല്‍പമൊന്ന് കഷ്ടപ്പെടാന്‍ തയ്യാറുള്ളവരെ കാത്ത് ഈ രംഗത്ത് നിരവധി അവസരങ്ങളുണ്ട്. നല്ല ഭാഷയും ശൈലിയുമാണ് പ്രധാനം. ക്രിയേറ്റീവ് റൈറ്റേഴ്സിന്റെ സാധ്യതകള്‍ വളരെയാണ്. സിനിമ, സംഗീതം, സഞ്ചാരം,ലേഖനം, കലാനിരൂപണം, ചിത്രമെഴുത്ത്, തുടങ്ങി ഏതുരംഗത്തും പ്രതിഭയുള്ളവര്‍ക്ക് ഈ വഴി തെരഞ്ഞെടുക്കാം. കഥയും കവിതയുമെഴുതി പ്രസാധകരെ തേടി നടക്കേണ്ട കാലം കഴിഞ്ഞു. നല്ല രചനകള്‍ കൈവശമുണ്ടെജകില്‍ അതിന് വായനക്കാരെ ആകര്‍ഷിക്കാനാവുമെങ്കില്‍ പ്രസാധകര്‍ നിങ്ങളെ തേടിയെത്തും. കരാരുറപ്പിച്ച് കൃത്യമായി വര്‍ക്കുചെയ്തു കൊടുക്കാന്‍ കഴിഞ്ഞാല്‍ അക്കൗണ്ടില്‍ പണമെത്തുന്നതറിയില്ല. സാങ്കേതികമേഖലയിലും തിരക്കഥ, നാടകം,ചെറുകഥ, നാടോടിക്കഥകള്‍ , തുടങ്ങി നമുക്ക് താല്‍പര്യമുള്ള വിഷയം തെരഞ്ഞെടുക്കാം. വീട്ടിലിരുന്ന് ജോലി ചെയ്യാമെന്നതാണ് ഏറ്റവും സൗകര്യം. കംപ്യൂട്ടറും ഇന്റര്‍നെറ്റുമുണ്ടെങ്കില്‍ അവസരങ്ങളുമായി കമ്പനികള്‍ വരും. മിക്ക കമ്പനികളും നടത്തുന്ന ഓണ്‍ലൈന്‍ സര്‍വ്വേകളുണ്ട്. ഒരു പുതിയ ഉല്‍പ്പന്നം വിപണിയിലിറങ്ങുമ്പോള്‍ ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ തിരിച്ചറിയാന്‍ ഓണ്‍ലൈന്‍ സര്‍വ്വേകളാണിപ്പോള്‍ നടത്തുന്നത്. അക്കൗണ്ടിങ്ങ്, ഡാറ്റാഎന്‍ട്രി തുടങ്ങിയ മേഖലകളില്‍ ആയിരക്കണക്കിനുപേര്‍ നേരത്തെ തന്നെ ഈ രംഗത്തുണ്ട്. തെരഞ്ഞെടുക്കുന്ന മേഖലയിലെ അറിവും ഭാഷാപാടവവും കഴിവും പ്രധാനമാണ്. എഴുത്തിനെ പ്രൊഫഷണല്‍ , ജേര്‍ണലിസം, ടെക്നിക്കല്‍ എന്നിങ്ങനെ മൂന്നായി തിരിക്കാം. ആദ്യഘട്ടത്തില്‍ ചില പ്രതിസന്ധികളുണ്ടാകുമെങ്കിലും പിന്നീട് എഴുത്തിന്റെ സാധ്യതകളുപയോഗിക്കാനാവും. ഓണ്‍ലൈന്‍ എഴുത്തിലൂടെ നല്ല വരുമാനമുണ്ടാക്കാം. ഉള്ളിലെ എഴുത്തുകാരനെ ആദ്യം തിരിച്ചറിയുക, എഴുത്തിന്റെ ശൈലി വികസിപ്പിക്കുക,ഇതിനാവശ്യമായ പരിശീലനവും ഇന്റര്‍നെറ്റിലൂടെ സാധിക്കും. ക്രിയേറ്റീവ് റൈറ്റിങ്ങില്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ നടത്തുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. അന്തരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ച നിരവധി സ്ഥാപനങ്ങളുണ്ട്. ലണ്ടനിലെ റൈറ്റേഴ്സ് ബ്യൂറോയുടെ കോഴ്സുകളുണ്ട്. കൂടുതല്‍വിവരങ്ങള്‍ക്കwww.writersbureau.com 
Center for Research in Art of Film and television.1st fl.Car Market.Near M2K cinema .Sector-7, Rohini. New delhi:110085
Website: www.log2craft.org 

IGNOU Regional Centre 
Tughlakabad Institutional Area Near Batra Hospital New Delhi-110 062 Ph.Off 011-6082715 / 6089078 / 6078354  Email:ignourcd@nda.vsnl.net.in 
Website : www.ignou.ac.in 

Dr.BabasahebAmbedkar Open University R.C. Technical Campus, Opp. Gujara High Court, Sarkhej-Gandhinagar Highway, Ahmedabad-380 060.
Phone: +91 -079-27413747,48,49,50,51,56 Fax: +91 -079-27413751    Email:baouvc@yahoo.com 
Web Site: http://www.baou.org

എഫ്എമ്മും എംപി3യുമായി ഗോദ്റെജ് റഫ്രിജറേറ്റര്‍


ഇന്ത്യയിലെ റഫ്രിജറേറ്റര്‍ മേഖലയെ പുനര്‍നിര്‍വചിച്ച് "എഡ്ജ് എസ് എക്സ് മ്യൂസിപ്ലേ" എന്ന പുതിയ റഫ്രിജറേറ്ററുകള്‍ ഗോദ്റെജ് അപ്ലയന്‍സസ് വിപണിയിലെത്തിച്ചു. എഫ്എം റേഡിയോ, എംപി3 പ്ലെയര്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചുള്ള പുതിയ ഉല്‍പ്പന്നം ഇന്ത്യയില്‍ ആദ്യമാണ്. അടുക്കളയില്‍ കൂടുതല്‍സമയം കഴിയേണ്ടിവരുന്ന സ്ത്രീകള്‍ക്കു വേണ്ടിയുളളതാണ് മ്യൂസിപ്ലേ റഫ്രിജറേറ്ററുകള്‍ . പാചകവേളയില്‍ റേഡിയോ പരിപാടികള്‍ കേള്‍ക്കാനും എംപി3 ഗാനങ്ങള്‍ ആസ്വദിക്കാനുമുള്ള സൗകര്യം ഇതു ലഭ്യമാക്കുന്നു. മൊബൈല്‍ഫോണ്‍ പ്ലഗ്ചെയ്തും അതിലെ പാട്ടുകള്‍ കേള്‍ക്കാം. പവര്‍കട്ടുണ്ടായാല്‍ പോലും 24 മണിക്കൂര്‍ കൂളിങ് നിലനിര്‍ത്താന്‍ കഴിയുന്ന സാങ്കേതികതയും ഇതിലുണ്ട്. അതിവേഗം ഐസ് ഉണ്ടാക്കുന്നതും ഉള്ളിലെ സ്ഥലലഭ്യത പരമാവധി ഉപയോഗിക്കുന്നതുമായ പ്രത്യേക ഫ്രീസറും ഫൈവ് സ്റ്റാര്‍ എനര്‍ജി റേറ്റിങ്ങും ഇതിന്റെ പ്രത്യേകതകളാണ്. വ്യത്യസ്ത നിറങ്ങളില്‍ 183 ലിറ്റര്‍ , 221 ലിറ്റര്‍ ശേഷികളില്‍ ലഭിക്കുന്ന റഫ്രിജറേറ്റനിന് 13,930 മുതല്‍ 16,830 രൂപവരെയാണ് വില.

Sunday, July 17, 2011

ഈ വലയില്‍ കുടുങ്ങാതിരിക്കുക

  

"നിങ്ങളുടെ ജോലിയെയോ പഠനത്തെയോ തടസ്സപ്പെടുത്താതെ, ഒഴിവു സമയം ഉപയോഗപ്പെടുത്തി ചെയ്യാവുന്ന ഒരു ബിസിനസ്. വലിയ തുക മുടക്കു മുതലില്ലാതെ ആരംഭിക്കാന്‍ സാധിക്കുന്ന ഒന്ന്. മുടക്കിയ പണത്തിന് ഉല്‍പ്പന്നം ലഭിക്കുന്നതിനാല്‍ ഒരിക്കലും തന്നെ നഷ്ടം ഭയപ്പെടേണ്ടതില്ല.''
 നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ് കമ്പനികളുടെ മീറ്റിംഗുകളില്‍ പങ്കെടുക്കുന്നവര്‍ സ്ഥിരം കേള്‍ക്കുന്ന ആകര്‍ഷകമായ ഓഫര്‍.

സാധാരണക്കാരന്റെ സ്വപ്നങ്ങള്‍ക്ക് നിറം നല്‍കിയ, മോഹവലയം സൃഷ്ടിച്ച് നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ വേരൂന്നിയ നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ് കമ്പനികള്‍ 10 വര്‍ഷത്തിനകം ആയിരക്കണക്കിന് കോടി രൂപയാണ് സാധാരണക്കാരുടെ പോക്കറ്റില്‍ നിന്ന് കൊള്ളയടിച്ചത്.
രജിസ്റര്‍ ചെയ്തതനുസരിച്ച് ആയിരം കോടി രൂപയുടെ തട്ടിപ്പു നടന്നതായി ഡി.ജി.പി. വ്യക്തമാക്കുകയുണ്ടായി. ഇതിന്റെ എത്രയോ ഇരട്ടിയാണ് യഥാര്‍ഥ കണക്ക്. ആര്‍.എം.പി,
 ആംവേ, ബിസേര്‍, ടൈക്കൂണ്‍, നാനോ എക്സല്‍, മോഡികെയര്‍, അജന്തകെയര്‍, കോണിബയോ, ഗുഡ്വേ.... ആളുകള്‍ക്ക് താഴെ ആളുകളെ ചേര്‍ക്കുന്നവരെല്ലാം ഇതില്‍ പെട്ടവരാണ്. മധ്യവര്‍ഗ സമൂഹത്തിലെ വിദ്യാര്‍ഥികളെയും യുവാക്കളെയുമാണ് ഇവര്‍ വലയില്‍
 വീഴ്ത്തിക്കൊണ്ടിരിക്കുന്നത്.

എന്താണ് നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ്

'മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്' എന്നും അറിയപ്പെടുന്ന ഇത് പഴയ മണിചെയിന്‍ തട്ടിപ്പ്
തന്നെയാണ്. പിരമിഡ് സ്കീം എന്ന് പടിഞ്ഞാറന്‍ നാടുകളില്‍ അറിയപ്പെടുന്ന തട്ടിപ്പ്.
നിയമക്കുരുക്കില്‍ നിന്ന് രക്ഷ നേടുന്നതിനായി ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും
മറപിടിച്ചാണ് ഇന്ന് ഇവ വ്യാപിച്ചു കൊണ്ടിരിക്കുന്നത്. അല്‍ബേനിയ, റഷ്യ, റുമേനിയ തുടങ്ങി പലരാജ്യങ്ങളുടെയും സാമ്പത്തികാടിത്തറ പാപ്പരാക്കിയത് ഇതത്രെ.

ഓരോ  ഡിസ്ട്രിബ്യൂട്ടര്‍ക്കും തന്റെ താഴെ തട്ടിലുള്ളവരുടെ വില്‍പനകളില്‍ നിന്ന് ലാഭവിഹിതം ലഭിക്കുന്ന ഒരു മാര്‍ക്കറ്റിംഗ് ശൈലിയാണ് ഇത്. സാധാരണ ബിസിനസില്‍ ഒരു
 വ്യാപാരി/ഡീലര്‍ നേരിട്ട് വില്‍ക്കുന്ന ഉല്‍പന്നങ്ങളില്‍ നിന്നും, നല്‍കുന്ന സേവനങ്ങളില്‍
 നിന്നുമാണ് ലാഭം നേടുന്നത്. എന്നാല്‍ നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗില്‍ ഒരാളുടെ ഇടപാടുകള്‍
 തീര്‍ന്നതിന് ശേഷവും താഴെ തട്ടുകളില്‍ നടക്കുന്ന കച്ചവടങ്ങളിലൂടെ അയാള്‍ക്ക് ലാഭം ലഭിച്ചു കൊണ്ടിരിക്കും.

ഒരു  ഉപഭോക്താവ് ഉയര്‍ന്ന വിലയ്ക്ക് ഉല്‍പന്നങ്ങള്‍വാങ്ങി കണ്ണിചേരുന്നു.
 അയാള്‍ രണ്ട് പേരെ കണ്ണി ചേര്‍ക്കുന്നു. ഇങ്ങനെ കണ്ണികള്‍ 1,2,4,8,16,32..... ആയി
 പെരുകുമ്പോള്‍ ഓരോ ജോഡിക്കും നിശ്ചിത സംഖ്യ മുകള്‍ തട്ടിലുള്ളവര്‍ക്ക് ലഭിക്കുന്നു.
വരുമാനം മാസത്തില്‍ പതിനായിരവും ലക്ഷവുമായി വര്‍ദ്ധിക്കും. കേട്ടാല്‍ അത്ഭുതം
തോന്നുമെങ്കിലും ഇത്തരം കമ്പനികള്‍ നല്‍കുന്ന കപട വാഗ്ദാനങ്ങളാണ് ഇതെല്ലാം.
ഇത്രയും ഉയര്‍ന്ന വരുമാനം ഉല്‍പന്നങ്ങളുടെ വില്‍പനയിലൂടെ ലഭിക്കുകയില്ല.
ഉല്‍പന്നങ്ങളാകട്ടെ ഉയര്‍ന്ന വിലയുള്ളവയും ഗുണനിലവാരം കുറഞ്ഞവയും ഇല്ലാത്ത ഗുണവിശേഷണങ്ങളോട് കൂടി പരിചയപ്പെടുത്തപ്പെട്ടവയും നിത്യോപയോഗ വസ്തുക്കളുടെ
 ഗണത്തില്‍ ഉള്‍പ്പെടാത്തവയുമായിരിക്കും. വില്‍പനയിലൂടെ ഇവര്‍ നല്‍കുന്ന കമീഷന്‍
 ഇരുപതോ ഇരുപത്തിയഞ്ചോ ശതമാനമാണ്. ഉല്‍പന്നം എന്നത് കണ്ണിചേര്‍ക്കുന്നതിനുള്ള
ഒരു മറമാത്രം. ഈ ബിസിനസുകളുടെ ഊന്നല്‍ ഉല്‍പന്നങ്ങളിലല്ല, മറിച്ച് താഴെ തട്ടില്‍
 കണ്ണിചേര്‍ക്കാനും അതിന്റെ
 കമീഷന്‍ പറ്റാനുമാണ്.

ഇത്തരം കമ്പനികളുടെയൊന്നും ഡിസ്ട്രിബ്യൂട്ടര്‍മാര്‍ അവരുടെ ഉല്‍പന്നങ്ങളുമായി വീടുകളില്‍ കയറിയിറങ്ങി വില്‍പന നടത്തുന്നതോ സ്ഥാപനങ്ങള്‍ (കടകള്‍) വഴി വില്‍പന നടത്തുന്നതോ നാം കാണുന്നില്ല. തങ്ങളുടെ സുഹൃത്തുക്കളോടും പരിചയക്കാരോടും ബിസിനസിനെ കുറിച്ച് ഇവര്‍ സംസാരിക്കുകയാണ് ചെയ്യുക. ഇവരുടെ ബിസിനസ് മീറ്റിങ്ങുകളില്‍ ഡിസ്ട്രിബ്യൂട്ടര്‍മാരെ കണ്ണിചേര്‍ക്കുന്നതിനെ കുറിച്ചും അതിലൂടെ ലഭിക്കുന്ന പണത്തിന്റെ  വിസ്മയിപ്പിക്കുന്ന
കണക്കിനെ കുറിച്ചുമാണ് ചര്‍ച്ച. ഉല്‍പന്നങ്ങളുടെ ഗുണമേന്മയോ വിലക്കുറവോ അല്ല, മറിച്ച്
ധാരാളം ആളുകളെ കണ്ണിചേര്‍ത്തു കൊണ്ടിരുന്നാല്‍ തങ്ങളും ഒരുനാള്‍ മുകള്‍ തട്ടിലെത്തുകയും മാസത്തില്‍ ലക്ഷങ്ങളുടെ വരുമാനത്തിനുടമയായി തീരുമെന്നുമുള്ള വ്യാമോഹമാണ് യുവാക്കളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. ഇത്തരം മീറ്റിംഗുകളില്‍ വാടകക്കെടുത്തതോ കടം വാങ്ങിയതോ ലോണിന് തരപ്പെടുത്തിയതോ ആയ മേത്തരം വാഹനങ്ങളില്‍ വന്നിറങ്ങുന്ന മുകള്‍ തട്ടിലുള്ള ഡിസ്ട്രിബ്യൂട്ടര്‍മാരുടെ പൊങ്ങച്ച പ്രകടനങ്ങളും വേഷഭൂഷാദികളും ചെറുപ്പക്കാരെ ഈ വലയില്‍ വീഴ്ത്തുന്നു. ധാരാളം ആളുകളെ പുതുതായി കണ്ണിചേര്‍ത്തുകൊണ്ടിരുന്നാല്‍ നിങ്ങളും ഒരുനാള്‍ മുകളിലെത്തുകയും ധാരാളം പണം നേടുകയും ചെയ്യുമെന്ന് പിരമിഡിന്റെ താഴെയുള്ളവര്‍ക്ക്
 ഇവര്‍ വാഗ്ദാനം നല്‍കുന്നു.

വിമര്‍ശനം എന്തുകൊണ്ട്?

ഇത്തരം കമ്പനികള്‍ നടത്തിക്കൊണ്ടിരിക്കുന്നത് കച്ചവടമല്ല. കച്ചവടമെന്നാല്‍ ഉല്‍പന്നങ്ങള്‍/ സേവനങ്ങള്‍ വിറ്റഴിക്കലാണ്. ഇവിടെ പുതിയ കണ്ണിയെ അഥവാ വിതരണക്കാരനെ
 ഉണ്ടാക്കുന്നതിനാണ് പ്രാധാന്യം. തന്റെ ഉല്‍പന്നം വിറ്റഴിക്കാന്‍ ആഗ്രഹിക്കുന്ന ഒരു
വിതരണക്കാരന്‍ പുതിയ വിതരണക്കാരനെ ഉണ്ടാക്കുകയില്ല. ഇനി ഇതൊരു ബിസിനസാണെങ്കില്‍ ഈ രംഗത്തേക്ക് കടന്ന് വരുന്ന ഒരു പുതിയ വിതരണക്കാരന്‍ അറിയാന്‍ താല്‍പര്യപ്പെടുന്ന ചില കാര്യങ്ങളുണ്ട്. താന്‍ വിതരണക്കാരനാകാന്‍ പോകുന്ന പ്രദേശത്ത് നിലവില്‍ എത്ര വിതരണക്കാര്‍ (ഡിസ്ട്രിബ്യൂട്ടര്‍/ ഏജന്റ്) ഉണ്ട്? പുതുതായി എത്രയാളുകളെ നിയമിക്കും? ഓരോരുത്തര്‍ക്കും പ്രവര്‍ത്തിക്കുന്നതിനുള്ള പ്രദേശം ഏതാണ്? ഈ ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായ ഉത്തരമില്ലാതെ ഒരാള്‍ക്കെങ്ങനെ പുതിയ വിതരണക്കാരനാകാന്‍ കഴിയും? ഉപഭോക്താക്കള്‍ മുഴുവന്‍ ഡിസ്ട്രിബ്യൂട്ടര്‍മാരായി മാറിയാല്‍ ആര്‍ക്കാണ് വില്‍പന നടത്തുക? അപ്പോള്‍ പ്രൊഡക്റ്റ് എന്നത് കണ്ണി ചേര്‍ക്കുന്നതിനുള്ള ഒരു മറമാത്രമാണ്. കണ്ണി വികസിപ്പിക്കുക എന്നതാണ് ലാഭം
 ലഭിക്കുന്നതിനുള്ള  മാര്‍ഗം എന്ന് വ്യക്തം.

കണ്ണിചേര്‍ക്കല്‍ തട്ടിപ്പാകുന്നത്

നെറ്റ്വര്‍ക്കില്‍ അംഗമാകുന്നതോടെ ലാഭം കൊയ്യുന്നതിനായി നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം.
 നിങ്ങളുടെ  താഴെ 2 കണ്ണി ചേര്‍ക്കുക (ഒരാള്‍ക്ക് താഴെ എത്ര പേരെ വേണമെങ്കിലും കണ്ണിചേര്‍ക്കാമെന്ന് പറഞ്ഞ വമ്പന്മാരുമുണ്ട്). അവരുടെ താഴെ 4 ഇങ്ങനെ കണ്ണികള്‍
 1, 2, 4, 8, 16, 32...... ആയി പെരുകി താഴേക്ക് വികസിക്കുമ്പോള്‍ ഓരോ ജോഡിക്കും
നിശ്ചിത തുക ലാഭമായി ലഭിക്കും. ലഭിക്കുന്ന സംഖ്യ കമ്പനികള്‍ക്കനുസരിച്ച്
വ്യത്യസ്തമായിരിക്കും.

ഇത് ഓര്‍മിപ്പിക്കുന്നത് പഴയ ഒരു കഥയാണ്. കഥ ഇങ്ങനെ. പണ്ട് ഒരു രാജാവും ഒരു ഗ്രാമീണനും ചെസ് മത്സരത്തില്‍ ഏര്‍പ്പെട്ടു. കളിയില്‍ സമര്‍ഥനായ രാജാവിനെ  തോല്‍പിക്കുന്നവര്‍ക്ക് ചോദിക്കുന്ന
എന്തും സമ്മാനമായി നല്‍കാമെന്നാണ് വാഗ്ദാനം. പലരും തോറ്റ് പിന്മാറിയെങ്കിലും
 നമ്മുടെ ഗ്രാമീണന്‍ കളിയില്‍ രാജാവിനെ പരാജയപ്പെടുത്തി. രാജാവ് സമ്മാനം ആവശ്യപ്പെടാന്‍ പറഞ്ഞു. ഗ്രാമീണന്റെ  ആവശ്യം വളരെ ലളിതമായിരുന്നു.  ചെസ് ബോര്‍ഡില്‍ 64 കളങ്ങളുണ്ട്. അതിനാല്‍ 64 ദിവസം രാജാവ് ഗ്രാമീണന് അരി നല്‍കണം. ഒന്നാമത്തെ ദിവസം ഒരു ചാക്ക്.
രണ്ടാം ദിവസം രണ്ട് ചാക്ക്. മൂന്നാം ദിവസം നാല് ചാക്ക്. രാജാവിന് ആവശ്യം വളരെ
നിസാരമായി തോന്നി. അരി നല്‍കി തുടങ്ങി. കുറച്ച് ദിവസം കഴിഞ്ഞപ്പോഴാണ് സമ്മാനത്തിന്റെ
 വില രാജാവിന് ബോധ്യമായത്. 1, 2, 3, 4, 8, 16.... ഈ ക്രമത്തില്‍ പത്താം ദിവസം 512 ചാക്കും പതിനഞ്ചാം ദിവസം 16384 ചാക്കും  ഇരുപതാം ദിവസം 16777216 ചാക്കും! ഇങ്ങനെ പോയാല്‍
 64 ദിവസം കൊണ്ട് രാജാവ് ആകെ  എത്ര ചാക്ക് അരിയാണ് ഗ്രാമീണന് കൊടുക്കേണ്ടി വരിക!!!?

രണ്ട് പേരെ വീതം താഴേക്ക് ചേര്‍ത്തി കണ്ണി വികസിപ്പിക്കുക എന്നത് അത്ര ലളിതമല്ലെന്നര്‍ഥം. മുപ്പത്തിമൂന്നാമത്തെ ലെവലില്‍ ലോക ജനത മുഴുവന്‍ ഇതില്‍ കണ്ണി ചേര്‍ന്ന് തീര്‍ന്നിരിക്കും.
 മുകള്‍ തട്ടിലുള്ളവര്‍ക്ക് ലാഭം കൂടുതല്‍ ലഭിക്കും. താഴേക്ക് വരുന്ന മുറക്ക് ലാഭം കുറഞ്ഞ് വരും. താഴെ തട്ട് പൂരിതമാകുമ്പോള്‍ ലാഭം കിട്ടാതായും വരും. പിരമിഡില്‍ നേരത്തെ കയറിപ്പറ്റുക,
 അല്ലെങ്കില്‍ അതി കൌശലക്കാരനായി താഴെ തട്ടിലുള്ളവരെ വഞ്ചിക്കുക. ഇതാണ് ഈ
 പദ്ധതിയില്‍ വിജയം കൊയ്യാനുള്ള മാര്‍ഗം. എന്തായാലും ഇതില്‍ നഷ്ടം പറ്റുന്ന ഒരാളുണ്ട്. അത് നമ്മളാവാതിരിക്കലാണ് തന്ത്രം.

ഉദാഹരണമായി ആര്‍.എം.പി.യെ എടുക്കാം. ഒരു പ്രദേശത്ത് 15 ആളുകള്‍ 1, 2, 4, 8 എന്ന ക്രമത്തില്‍ കമ്പനിയില്‍ കണ്ണികളായി എന്ന് സങ്കല്‍പ്പിക്കുക. ഒരാളില്‍ നിന്ന് കമ്പനി 7000 രൂപ ഈടാക്കുകയാണെങ്കില്‍ കമ്പനിക്ക് 105000 രൂപ ലഭിക്കുന്നു. ഈ പിരമിഡില്‍ ഒന്നാമത്തെ കണ്ണിക്ക് മാത്രമേ മുടക്കിയ കാശ് ലഭിക്കുകയുള്ളൂ. ഇതില്‍ എട്ട്പേര്‍ ഏറ്റവും താഴെയാണ് ഉള്ളത്.
 ഇവര്‍ക്ക് മുടക്കിയ പണം ലഭിക്കണമെങ്കില്‍ അവരുടെ താഴെ 112 ആളുകള്‍ കൂടി കൃത്യമായി വന്നുചേരേണ്ടതുണ്ട്. അപ്പോള്‍ നെറ്റ്വര്‍ക്കില്‍ ആകെ 127 പേരുണ്ടാകും. ഇതില്‍ ഏഴ് പേര്‍ക്ക്
 മാത്രമേ ലാഭം ലഭിക്കുകയുള്ളൂ. അതായത് 5.51 ശതമാനം പേര്‍ക്ക് മാത്രം. ബാക്കി 94.49 ശതമാനം പേര്‍ക്കും ലാഭമില്ലെന്ന് മാത്രമല്ല, 112 ആളുകള്‍ക്ക് (88.19 ശതമാനം) മുടക്കിയ കാശ് പോലും ലഭിക്കുകയില്ല. അതായത് താഴെയുള്ള ലക്ഷക്കണക്കിന് ആളുകളുടെ നഷ്ടത്തില്‍ നിന്ന് മുകളിലെ ന്യൂനപക്ഷത്തിന് ലാഭം നല്‍കുന്ന ഘടനയാണ് ഇതിനുള്ളത്.

സ്വന്തമായി ഉല്‍പന്നങ്ങളുള്ള ഒരാള്‍ക്ക് താഴെ എത്രപേരെ വേണമെങ്കിലും കണ്ണിചേര്‍ക്കാവുന്ന
രീതിയില്‍ പ്രവര്‍ത്തിക്കുന്ന എം.എല്‍.എം. കമ്പനിയാണ് ആംവേ. ഇതില്‍ കണ്ണിചേര്‍ന്ന താഴെ തട്ടിലുള്ളവരുടെ അവസ്ഥ എത്ര ദയനീയം! ഏറ്റവും വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന, ലോകത്താകമാനം ശൃംഖലകളുള്ള, അമേരിക്കയിലെ മിച്ചിഗണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന
 ഒരു ബഹു രാഷ്ട്ര കുത്തക ഭീമനാണ് ആംവെ. സൌന്ദര്യ വര്‍ധക വസ്തുക്കള്‍, ക്ളീനിംഗ് ലോഷനുകള്‍, ഫുഡ് സപ്ളിമെന്റുകള്‍ തുടങ്ങിയവയാണ് ഇവരുടെ ഉല്‍പന്നങ്ങള്‍. ബിസിനസ് രീതിയുമായും ഉല്‍പന്നങ്ങളുമായും ബന്ധപ്പെട്ട് കേരളത്തിലുള്‍പ്പെടെ ഇവര്‍ക്കെതിരില്‍ കേസുകള്‍ നിലവിലുണ്ട്.

ആംവെയുടെ ഗ്ളുക്കോസാമിന്‍ എന്ന ഉല്‍പന്നത്തിനെതിരില്‍ ഡ്രഗ്സ് അധികൃതര്‍ കേസെടുക്കുകയുണ്ടായി. ഇതില്‍ സന്ധിവേദനക്ക് ശമനം ലഭിക്കുന്നതിനുള്ള വേദന സംഹാരിയാണ് അടങ്ങിയിരിക്കുന്നത്. ഇതിനുള്ള യഥാര്‍ഥ മരുന്ന് ലൈസന്‍സുള്ള കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്നത് മെഡിക്കല്‍ സ്റോറുകളില്‍ ഒരു ഗുളികക്ക് ഒരുരൂപയില്‍ കുറവേ വരൂ. എന്നാല്‍ ഫുഡ് സപ്ളിമെന്റ് എന്ന പേരില്‍ വില്‍ക്കുമ്പോള്‍ വില തോന്നിയ പോലെയാവാം. കഴിഞ്ഞ നൂറ്റാണ്ടില്‍  ശരാശരി
 ഒരു ആംവെ ഡിസ്ട്രിബ്യൂട്ടര്‍ക്ക് ലാഭമായി കിട്ടിയിരുന്നത് 700 ഡോളറാണ്. എന്നാല്‍ ആംവേ ഉല്‍പന്നങ്ങള്‍ക്ക് വേണ്ടി അയാള്‍ 1000 ഡോളര്‍ ചെലവഴിക്കുന്നു. ഇതു തന്നെയാണ് കമ്പനി ലക്ഷ്യം വെക്കുന്നത്. ഡിസ്ട്രിബ്യൂട്ടര്‍മാര്‍ എന്ന ഓമനപ്പേരിട്ട് ലോകമെമ്പാടും ലക്ഷക്കണക്കിന് സ്ഥിരം ഉപഭോക്താക്കളെ സൃഷ്ടിച്ചെടുക്കുക. ആംവെ ഡിസ്ട്രിബ്യൂട്ടര്‍മാരില്‍ 10% ത്തില്‍ താഴെയു
ള്ളവര്‍ക്ക് മാത്രമേ ലാഭം ലഭിക്കുന്നുള്ളൂ. തന്റെ താഴെയുള്ളവര്‍ വാങ്ങുന്ന ഉല്‍പന്നങ്ങളുടെ
വിലയുടെ നല്ലൊരു ശതമാനം പെര്‍ഫോമന്‍സ് ഇന്‍സെന്റീവ് എന്ന പേരിലും റോയല്‍റ്റി എന്ന
 പേരിലും മുകള്‍  തട്ടിലുള്ളവര്‍ കീശയിലാക്കുന്നു. ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന
 ടൈക്കൂണ്‍ എംപയര്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്ന കമ്പനിയും എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസേര്‍ എന്ന കമ്പനിയും സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍, ഷെയര്‍ ബിസിനസ്, റിയല്‍ എസ്റേറ്റ് തുടങ്ങിയവയിലൂടെ വന്‍ലാഭം വാഗ്ദാനം ചെയ്താണ് കോടികള്‍ തട്ടിയത്.
 പേരും സൂത്രങ്ങളും മാറിമാറി ഉപയോഗിച്ച് കൊണ്ട് നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ് എന്ന ചൂഷണ
 വല നമ്മുടെ നാട്ടിന്‍ പുറങ്ങളിലേക്ക് തങ്ങളുടെ സാമ്രാജ്യം വ്യാപിപ്പിച്ച് കഴിഞ്ഞു. അടുത്ത ദിനങ്ങളിലായി
വാര്‍ത്തകളില്‍ ഇടംപിടിച്ച ടൈക്കൂണ്‍, ബിസേര്‍ എന്നിവ ഈ ഗണത്തില്‍ അവസാനത്തേതല്ല
എന്നുറപ്പ്.

സാമൂഹിക ധാര്‍മിക പ്രശ്നങ്ങള്‍

വ്യക്തികള്‍ തമ്മിലുള്ള മാര്‍ക്കറ്റിംഗ് ശൈലിയായതിനാല്‍ താഴെ തട്ടിലേക്ക് ആളെ കിട്ടുന്നതിന് വ്യക്തിബന്ധങ്ങള്‍ വ്യാപകമായി ചൂഷണം ചെയ്യപ്പെടുന്നു. കുടുംബ ബന്ധുക്കളെയും സുഹൃത്തുക്കളെയും പരിചയക്കാരെയും നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചും കണ്ണിചേര്‍ക്കുന്നു.
 ഇവര്‍ക്ക് ലാഭം കിട്ടാതെ പോകുന്നതോടെ സാമൂഹിക ബന്ധങ്ങള്‍ വഷളാകുന്നു. ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന തട്ടിപ്പിലും സമുദ്രത്തിലെ ഹിമമല പോലെ ചെറിയൊരു ഭാഗം
മാത്രമേ വെളിപ്പെട്ടിട്ടുള്ളു. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ണിച്ചേര്‍ക്കുന്നതിനാല്‍ ഇരകളാരും തന്നെ തന്റെ മുകള്‍ തട്ടിലുള്ള കണ്ണിക്കെതിരെ നിയമനടപടിക്കൊരുങ്ങുകയില്ല. കേസുകള്‍ കുറഞ്ഞു പോകുന്നതിന്റെ കാരണം ഇതുകൂടിയാണ്. അപമാനം സഹിക്കവയ്യാതെ വീടും നാടും ഉപേക്ഷിച്ചു പോയവരെയും ആത്മഹത്യയില്‍ അഭയം തേടിയവരെയും നമുക്ക് ഇക്കൂട്ടത്തില്‍
 കാണാന്‍ കഴിയും. നെറ്റ്വര്‍ക്കില്‍ കണ്ണിചേരുന്ന മുഴുവന്‍ ആളുകള്‍ക്കും വലിയ ലാഭം
ലഭിക്കുമെന്ന് പ്രതീക്ഷ നല്‍കിയാണ് ആളുകളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. ഇത് കടുത്ത വഞ്ചനയാണ്. പിരമിഡിലെ ഏറ്റവും മുകള്‍തട്ടിലുള്ളവരെ മാത്രമേ ഈ ബിസിനസ് ലക്ഷ്യം വെക്കുന്നുള്ളൂ. അത് കൊണ്ട് തന്നെ ഇത് തട്ടിപ്പും വഞ്ചനയുമാണ്. അമിതമായ ലാഭ പ്രതീക്ഷ നല്‍കുന്നതിനാല്‍ ഇത് ചൂതാട്ടത്തിന്റെ വിഭാഗത്തില്‍ ഉള്‍പെടുമെന്ന് ഇസ്ലാമിക പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. അനുവദിക്കപ്പെട്ട ഒരു കച്ചവട രീതിയിലും ഇത് പെടുന്നില്ല.

പലിശക്ക് കടമെടുത്തും ലോണ്‍ വാങ്ങിയും പണമുണ്ടാക്കി ഈ ബിസിനസില്‍ ചേര്‍ന്നവന്റെ
കണ്ണീരില്‍  കുതിര്‍ന്ന കറന്‍സിയാണ് ലാഭമെന്ന പേരില്‍ മുകള്‍ തട്ടിലുള്ളവര്‍ തിന്നുകൊണ്ടിരിക്കുന്നത്. നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ് കേവലം ഒരു നിരോധിത വ്യാപാര ഇടപാട് മാത്രമല്ല, മുതലാളിത്ത പദ്ധതിയുടെ വിശാല അജണ്ടയില്‍ പെട്ട ഗൂഢ ലക്ഷ്യംകൂടിയാണ്. ലോകത്തെ ധനമൊന്നാകെ ഏതാനും വന്‍കിട കുത്തകകളിലേക്ക് കേന്ദ്രീകരിച്ച്  ആഗോള മേധാവിത്വവും അധീശത്വവും അരക്കിട്ടുറപ്പിക്കുക എന്നതാണ് ഇതിന്റെ യഥാര്‍ഥ ലക്ഷ്യം. പലിശയധിഷ്ഠിത സാമ്പത്തിക സ്ഥാപനങ്ങള്‍, അവര്‍
നല്‍കുന്ന വായ്പകള്‍, ഊഹ മൂലധനത്തിന്റെ ഉയര്‍ന്ന തോതിലുള്ള ഇടപാടുകള്‍ എന്നിവയെല്ലാം ഇവരുടെ ഉപകരണങ്ങളാണ്. നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗും അത്തരം ഒരു ഉപകരണമാണ്.  ഒരിക്കലും യാഥാര്‍ഥ്യമാകാത്ത സ്വപ്ന പദ്ധതികളില്‍ പണമെറിഞ്ഞ് ലക്ഷക്കണക്കിന് ആളുകളെ ചതിയിലകപ്പെടുത്തുകയാണ്.
ആസിഫലി പട്ടര്‍കടവ്‌ 

സോളിഡാരിറ്റി