ധ്യാനത്തിലേക്ക് സ്വാഗതം !

കണ്ണ് തുറന്നു പുറത്തേക്കു നോക്കണേ..കണ്ണടച്ച് അകത്തേക്കും!

SUNILMANJERI. MOB:9895 34 56 16

SUNILMANJERI. MOB:9895 34 56 16

SUNILMANJERI MOB:9895 34 56 16

Sunday, October 30, 2011

ഐഫോണ്‍ 4 എസ് സൂപ്പര്‍ഹിറ്റ് ; മൂന്ന് ദിവസം കൊണ്ട് 40 ലക്ഷം വിറ്റു





ആപ്പിളിന്റെ ഇതുവരെയുള്ള റിക്കോര്‍ഡുകള്‍ തിരുത്തിക്കൊണ്ട് കമ്പനി പുറത്തിറക്കിയ പുതിയ ഐഫോണ്‍ പതിപ്പ് സൂപ്പര്‍ഹിറ്റാകുന്നു. അമേരിക്കയിലും മറ്റ് ചില രാജ്യങ്ങളിലും മൂന്നു ദിവസംകൊണ്ട് 40 ലക്ഷം ഐഫോണ്‍ 4 എസ് വിറ്റഴിഞ്ഞു. വെള്ളിയാഴ്ചയാണ് ഫോണ്‍ വിപണിയിലെത്തിയത്.

ഐഫോണ്‍ 4 നെ അപേക്ഷിച്ച് പുതിയ ഫോണിന്റെ ആദ്യദിനങ്ങളിലെ വില്‍പ്പന രണ്ട് മടങ്ങിലേറെയാണെന്ന്, ആപ്പിള്‍ വൈസ് പ്രസിഡന്റ് ഫില്‍ ഷില്ലര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഐഫോംണ്‍ 4 പുറത്തിറക്കിയപ്പോള്‍, ആദ്യ മൂന്നു ദിവസംകൊണ്ട് ലോകത്താകമാനം വിറ്റഴിഞ്ഞത് 17 ലക്ഷം ഫോണുകളായിരുന്നു.

അമേരിക്കയില്‍ കഴിഞ്ഞ വര്‍ഷം ഐഫോണ്‍ 4 വിപണിയിലെത്തിയപ്പോള്‍ തുടക്കത്തില്‍ ലഭ്യമായിരുന്നത് എടി ആന്‍ഡ് ടി വരിക്കാര്‍ക്ക് മാത്രമായിരുന്നു. വെറൈസണ്‍ നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുന്നവര്‍ക്ക് ഐഫോണ്‍ 4 ലഭ്യമായത് 2011 ആദ്യമാണ്, സ്പ്രിന്റ് നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുന്നവര്‍ക്ക് കഴിഞ്ഞയാഴ്ചയും. എന്നാല്‍, ഈ മൂന്ന് നെറ്റ്‌വര്‍ക്കുകള്‍ക്കും ലഭ്യമാകത്തക്ക വിധമാണ് ഐഫോണ്‍ 4 എസ് അവതരിപ്പിച്ചിരിക്കുന്നത്.

കാഴ്ചയില്‍ ഏറെക്കുറെ അതിന്റെ മുന്‍ഗാമിയെ അനുസ്മരിപ്പിക്കുന്നതാണ് ഐഫോണ്‍ 4 എസ് എങ്കിലും, ഒട്ടേറെ പുതിയ ഫീച്ചറുകളുമായാണ് പുതിയ ഫോണിന്റെ വരവ്. ഡ്യുവല്‍കോര്‍ പ്രൊസസറും, എട്ട് മെഗാപിക്‌സല്‍ ക്യാമറയും, ഫുള്‍ 1080പി ഹൈഡെഫിനിഷന്‍ വീഡിയോ റിക്കോഡിങ് സൗകര്യവുമൊക്കെ ഐഫോണ്‍ 4 എസിലുണ്ട്.


'സിരി' (Siri) എന്ന ആപ്ലിക്കേഷനാണ് ഐഫോണ്‍ 4 എസിലെ ഏറ്റവും വലിയ പ്രത്യേകത. ശബ്ദനിര്‍ദേശങ്ങള്‍ക്കനുസരിച്ച്, ആവശ്യമായ വിവരങ്ങള്‍ യൂസര്‍ക്ക് മുന്നിലെത്തിക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണിത്.

ഐഫോണ്‍ 5 ആപ്പിള്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ്, 2011 ഒക്ടോബര്‍ നാലിന് ഐഫോണ്‍ 4 എസ് അവതരിപ്പിക്കപ്പെട്ടത്. ഐപോഡും ഐഫോണും ഐപാഡുമുള്‍പ്പടെയുള്ള ഉപകരണങ്ങള്‍ വഴി, ഡിറ്റല്‍ലോകത്തിന്റെ ഗതി തിരിച്ചുവിട്ട സ്റ്റീവ് ജോബ്‌സിന്റെ വേര്‍പാടിന് തൊട്ടുപിന്നാലെയാണ് ഐഫോണ്‍ 4 എസ് വിപണിയിലെത്തിയത്.

ബ്ലാക്ക്ബറി, സിമ്പിയാന്‍, ആന്‍ഡ്രോയിഡ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ ഉപേക്ഷിച്ച് കുറെ പുതിയ ഉപഭോക്തക്കള്‍ കൂടി ഐഫോണ്‍ 4 എസിലേക്ക് തിരിഞ്ഞതായി, റോയിട്ടേഴ്‌സ് വാര്‍ത്താഏജന്‍സി നടത്തിയ സര്‍വെ പറയുന്നു. ഐഫോണ്‍ 4 എസിന്റെ വന്‍വില്‍പ്പനയ്ക്ക് ആക്കംകൂട്ടാന്‍ അതും സഹായിച്ചുവെന്ന് കരുതാം.

തങ്ങളുടെ പുതിയ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ഐഒഎസ് 5 (iOS 5) ഇതിനകം 25 മില്യണ്‍ ആളുകള്‍ ഉപയോഗിച്ചു തുടങ്ങിയതായി ആപ്പിള്‍ അറിയിക്കുന്നു. കമ്പനി അവതരിപ്പിച്ച ഐക്ലൗഡ് (iCloud) സര്‍വീസില്‍ 20 മില്യണ്‍ പേര്‍ ഇതിനകം ചേര്‍ന്നുകഴിഞ്ഞു.

76 ശതമാനം ഐഫോണ്‍ യൂസര്‍മാരും ഐക്ലൗഡില്‍ ചേരാന്‍ താത്പര്യപ്പെടുന്നതായി ഒരു സര്‍വെ പറയുന്നു. അങ്ങനെയെങ്കില്‍, ആപ്പിളിന്റെ മറ്റ് സര്‍വീസുകള്‍പ്പോലെ ഐക്ലൗഡും വന്‍വിജയമാകുമെന്ന് ഉറപ്പിക്കാം. ഐക്ലൗഡിലെ അംഗസംഖ്യ 150 മില്യണ്‍ വരെയെത്താമെന്നാണ് പ്രവചനം.

അതിനിടെ, ഐഫോണ്‍ 4 എസിന്റെ വില്‍പ്പന ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട്, സാംസങ് രംഗത്തെത്തി. പേറ്റന്റ് ലംഘനങ്ങളുടെ പേരില്‍ വിവിധ രാജ്യങ്ങളില്‍ ആപ്പിളും സാംസങും കൊമ്പ് കോര്‍ത്തിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് സാംസങിന്റെ ഈ നീക്കം. ഫ്രാന്‍സിലും ഇറ്റലിയിലും ഇതേ നീക്കം സാംസങ് നടത്തുന്നുണ്ട്.

തങ്ങളുടെ പേറ്റന്റ് ആപ്പിള്‍ അതിലംഘിക്കുന്നതായി സാംസങ് ആരോപിക്കുന്നു. എന്നാല്‍, പേറ്റന്റ് ബലാബലത്തില്‍ ഇതുവരെ ആപ്പിളിനാണ് മുന്‍തൂക്കം. ഓസ്‌ട്രേലിയയില്‍ സാംസങിന്റെ ഗാലക്‌സി ട്ബ് 10.1 ന്റെ വില്‍പ്പന തടയാന്‍ ആപ്പിളാനായി. ഈ ടാബ്‌ലറ്റിന്റെ കാര്യത്തില്‍ ആപ്പിളിന്റെ പേറ്റന്റുകള്‍ സാംസങ് ലംഘിക്കുന്നതായി കഴിഞ്ഞ ദിവസം ഒരു അമേരിക്കന്‍ കോടതി നിരീക്ഷിച്ചിരുന്നു. ഇക്കാര്യത്തില്‍ ജര്‍മനിയിലും ആപ്പിള്‍ ഇതിനകം കോടതിയിലൂടെ വിജയം നേടിക്കഴിഞ്ഞു.

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ആപ്പിളിനെ കടത്തിവെട്ടി സാംസങ്





പേറ്റന്റിന്റെ പേരില്‍ ആപ്പിളും സാംസങും തമ്മിലുള്ള ബലാബലം തുടരുന്നതിനിടെ, ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ആപ്പിളിനെ കടത്തിവെട്ടി സാംസങ് മുന്നിലെത്തിയതായി റിപ്പോര്‍ട്ട്. ഈ വര്‍ഷത്തെ മൂന്നാംപാദത്തിലാണ് (ജൂലായ് - സപ്തംബര്‍) സാംസങ് മുന്നിലെത്തിയത്.

ഈ കാലയളവില്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സാംസങിന്റെ വിഹിതം ഏതാണ്ട് 24 ശതമാനമായതായി 'സ്ട്രാറ്റജി അനാലിറ്റിക്‌സ്' പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. 27.8 മില്യണ്‍ സ്മാര്‍ട്ട്‌ഫോണുകളാണ് 2011 ജൂലായ് - സപ്തംബര്‍ കാലയളവില്‍ സാംസങ് വിപണിയിലെത്തിച്ചത്.

അതേസമയം, ആ കാലയളവില്‍ 17.1 മില്യണ്‍ ഫോണുകള്‍ ആപ്പിള്‍ വിപണിയിലെത്തിച്ചു. ഇത് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ 14.6 ശതമാനം വരും. 16.8 മില്യണ്‍ ഫോണുകള്‍ വിപണിയിലെത്തിച്ച നോക്കിയയാണ് മൂന്നാംസ്ഥാനത്ത് (വിപണി വിഹിതം 14.4 ശതമാനം).


ആപ്പിളിന്റെ പുതിയ ഐഫോണ്‍ മോഡല്‍ (ഐഫോണ്‍ 4 എസ്) പുറത്തുവരാനായി ഉപഭോക്താക്കള്‍ കാക്കുന്ന സമയമായിരുന്നു ജൂലായ് - സപ്തംബര്‍ കാലം. അതുകൊണ്ടാണ് ഐഫോണിന്റെ വില്‍പ്പന പിന്നിലായതെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

അഴകുള്ള ഹാര്‍ഡ്‌വേര്‍ ഡിസൈനും ജനപ്രിയ ആന്‍ഡ്രോയിഡ് ഉപകരണങ്ങളും ആകര്‍ഷണീയമായ ഉപ-ബ്രാന്‍ഡുകളും വ്യാപകമായ ആഗോള വിതരണവും ചേര്‍ന്നാണ് സാംസങിന്റെ ഉയര്‍ച്ച സാധ്യമാക്കുന്നതെന്ന്, സ്ട്രാറ്റജി അനാലിറ്റിക്‌സിലെ അലക്‌സ് സ്‌പെക്റ്റര്‍ പറയുന്നു.

കുറഞ്ഞ സമയത്തേക്കാണെങ്കില്‍ പോലും ഒന്നാമതെത്താന്‍ കഴിഞ്ഞത്, ആന്‍ഡ്രോയിഡ് ഇക്കോസിസ്റ്റം ഉപയോഗിച്ച് വളര്‍ച്ച സാധ്യമാണ് എന്നതിന് തെളിവാണെന്ന് സ്‌പെക്റ്റര്‍ ചൂണ്ടിക്കാട്ടി. ആന്‍ഡ്രോയിഡ് അധിഷ്ഠിതമായ ഗാലക്‌സി ഫോണുകളാണ് സാംസങിന്റെ മുന്നേറ്റം സാധ്യമാക്കിയത്.

2011 ജൂലായ് - സപ്തംബര്‍ കാലത്ത് ലോകവിപണിയിലെത്തിയത് 117 മില്യണ്‍ സ്മാര്‍ട്ട്‌ഫോണുകളാണ്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 44 ശതമാനം കൂടുതലാണിത്. 2010 മൂന്നാംപാദത്തില്‍ ലോകവിപണിയില്‍ നോക്കിയയുടെ സ്മാര്‍ട്ട്‌ഫോണ്‍ വിഹിതം 33 ശതമാനമായിരുന്നത്, ഈ വര്‍ഷത്തെ മൂന്നാംപാദത്തില്‍ 14 ശതമാനമായി ചുരുങ്ങി.

സ്മാര്‍ട്ട്‌ഫോണിന്റെ കാര്യത്തില്‍ സിമ്പിയന്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് മൈക്രോസോഫ്ടിന്റെ 'വിന്‍ഡോസ് ഫോണ്‍ 7' പ്ലാറ്റ്‌ഫോമിലേക്കുള്ള നോക്കിയയുടെ മാറ്റം ശരിക്കും വെല്ലിവിളി തന്നെയാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു - സ്ട്രാറ്റജി അനാലിറ്റിക്‌സിലെ ടോം കാങ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്‌ഫോമിലുള്ള ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ (ലുമിയ ഫോണുകള്‍) നോക്കിയ അവതരിപ്പിച്ചത്. അവ