ധ്യാനത്തിലേക്ക് സ്വാഗതം !

കണ്ണ് തുറന്നു പുറത്തേക്കു നോക്കണേ..കണ്ണടച്ച് അകത്തേക്കും!

SUNILMANJERI. MOB:9895 34 56 16

SUNILMANJERI. MOB:9895 34 56 16

SUNILMANJERI MOB:9895 34 56 16

Friday, November 12, 2010

മലയാളം ബ്ലോഗുകൾ വായിക്കുവാനാഗ്രഹിക്കുന്നുവെങ്കിൽ!!

മലയാളം ബ്ലോഗുകൾ വായിക്കുവാനാഗ്രഹിക്കുന്നുവെങ്കിൽ അതിനായി ആദ്യം വേണ്ടത്‌ നിങ്ങൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടർ മലയാളം യൂണിക്കോഡ്‌ ഫോണ്ടുകളെ വ്യക്തമായി കാണിക്കുവാൻ തക്കവിധം സെറ്റു ചെയ്യുക എന്നതാണ്‌. വിന്റോസിന്റെ പുതിയ വേർഷനുകളിൽ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിൽ ഡിഫോൾട്ട് മലയാളം യൂണിക്കോഡ് ഫോണ്ടുകൾ ഉണ്ടാവും. അപ്പോൾ വായിക്കുന്നതിനായി ബുദ്ധിമുട്ട് ഉണ്ടാവണം എന്നില്ല. ഇനി അഥവാ മലയാളം ശരിയായ രീതിയിൽ ഡിസ്പ്ലേ ചെയ്യുന്നില്ലെങ്കിൽ, അദ്ധ്യായം ഒന്നിൽ (കമ്പ്യൂട്ടർ സെറ്റിംഗുകൾ - മലയാളം വായിക്കുവാൻ)പറഞ്ഞിരിക്കുന്ന കാര്യങ്ങൾ, നെറ്റ്‌ കഫേ ഓപറേറ്ററുടെ അനുവാദത്തോടെ ചെയ്യുക. ഏറ്റവും കുറഞ്ഞത്‌, ഒരു മലയാളം യൂണിക്കോഡ്‌ ഫോണ്ട്‌ (ഉദാ: അജ്ഞലി ഓൾഡ്‌ ലിപി, രചന, കാർത്തിക) ഡൗൺലോഡ്‌ ചെയ്ത്‌ വിന്റോസിന്റെ ഫോണ്ട്സ്‌ ഫോൾഡറിൽ ഇട്ടാൽത്തന്നെ വായിക്കുവാൻ സാധിക്കും.


Do the following steps to display Malayalam unicode fonts:

1. Download Anjali old lipi font from here.
2. Save the font to c:/windows/fonts directory
3. Open Internet explorer.
4. From Tools menu, select Internet options.
5. A new window will open. Look at the second lowest row of icons. You will find a FONTS icon. Click on it.
6. Another window will open with fonts options. Click on the arrow for selecting Language script
7. Scroll down the list of languages and select Malalayalam.
8. On the left side of the same window, under Web page fonts, select Anjali old lipi. Click OK.
9. Click OK to close Internet options window.

Now your computer is set to display Malalayalam fonts.

Wednesday, November 10, 2010

മൊബൈലില്‍ ഓഹരി ഇടപാട് നടത്താന്‍

മൊബൈല്‍ഫോണ്‍ വഴി വ്യാപാരം നടത്താന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ അംഗീകരിച്ചിട്ടുള്ള ബ്രോക്കറുടെ പക്കല്‍ അക്കൗണ്ട് തുടങ്ങുകയാണ് ആദ്യമായി നിക്ഷേപകര്‍ ചെയ്യേണ്ടത്. ബ്രോക്കര്‍ ഒരു യൂസര്‍ ഐഡിയും പാസ്‌വേഡും തരും. അതിനുശേഷം മൊബൈല്‍ ഫോണിലേക്ക് ബ്രോക്കറുടെ ട്രേഡിങ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം.

ആപ്ലിക്കേഷനില്‍ മാര്‍ക്കറ്റ് വാച്ച് (വില വിവരങ്ങള്‍, സൂചിക തുടങ്ങിയവ) വിപണി വ്യാപ്തം, സംഗ്രഹിച്ച പോര്‍ട്ട്‌ഫോളിയോ, ഓര്‍ഡര്‍ (Buy / Sell) നല്‍കാനുള്ള സൗകര്യം, നടന്ന ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍, ചാര്‍ട്ടുകള്‍, മാര്‍ക്കറ്റ് ന്യൂസ് എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

നിക്ഷേപകര്‍ക്ക് അവരുടെ പോര്‍ട്ട്‌ഫോളിയോയുടെ മൂല്യമറിയാനും നിക്ഷേപാവസരങ്ങളെക്കുറിച്ചുള്ള വിദഗ്‌ധോപദേശങ്ങള്‍ തേടാനും മാത്രമായും മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. യാത്ര ചെയ്യുമ്പോഴും മറ്റവസരങ്ങളിലും വിപണിയെക്കുറിച്ചോ നടത്തിയ വ്യാപാരത്തെക്കുറിച്ചോ വേഗത്തില്‍ അറിയാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ സഹായിക്കും.

രണ്ടുതരത്തിലുള്ള ആപ്ലിക്കേഷനുകളാണ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ അംഗീകരിച്ചിരിക്കുന്നത്. മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നതും മൊബൈല്‍ ബ്രൗസര്‍ (WAP Enabled) വഴി ഉപയോഗിക്കാവുന്നതും. ഇത്തരം ആപ്ലിക്കേഷന് വേണ്ടത് ജാവാ സാങ്കേതികവിദ്യയുള്ള ഫോണും ജിപിആര്‍എസ് അല്ലെങ്കില്‍ എഡ്ജ് സര്‍വീസുള്ള കണക്ഷനുമാണ്. ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമായ മിക്കവാറും എല്ലാ ഫോണുകളിലും ഈ സൗകര്യങ്ങളുണ്ട്.

നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട സുപ്രധാനമായ കാര്യം അക്കൗണ്ടിന്റെ സുരക്ഷയാണ്. ബ്രോക്കര്‍ പാസ്‌വേഡ് നല്‍കിയാല്‍ ആദ്യമായി ചെയ്യേണ്ടത് ലോഗിന്‍ ചെയ്ത് പാസ്സ്‌വേഡ് മാറ്റുകയാണ്. പാസ്‌വേഡ് ഒരിക്കലും സ്വന്തം പേരോ, മൊബൈലിന്റെ പേരോ അല്ലെങ്കില്‍ പെട്ടെന്ന് ഊഹിച്ച് കണ്ടുപിടിക്കാവുന്നതോ ആയിരിക്കരുത്. നിശ്ചിത ഇടവേളകളില്‍ പാസ്സ്‌വേഡ് മാറ്റണം.

മൊബൈല്‍ നഷ്ടപ്പെടുകയാണെങ്കില്‍ നമ്മള്‍ സാധാരണയായി സേവനദാതാവായ കമ്പനിയെ അറിയിക്കാറുണ്ട്. അതോടൊപ്പം ബ്രോക്കറെയും അറിയിച്ച് മൊബൈല്‍ വഴിയുള്ള അക്കൗണ്ട് ഉപയോഗം വിച്ഛേദിക്കണം. നിക്ഷേപകരുടെ സുരക്ഷയ്ക്കുള്ള മറ്റ് മാര്‍ഗങ്ങള്‍ ബ്രോക്കറുടെ ആപ്ലിക്കേഷനില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാവും. ബ്രോക്കര്‍ ടെര്‍മിനലിലൂടെ നടത്താവുന്ന എല്ലാ ഇടപാടുകളും മൊബൈല്‍ വഴി നടത്താം. പുതുതലമുറയിലുള്ള നിക്ഷേപകര്‍ക്കായി ധാരാളം ഓഫറുകളും പ്രതീക്ഷിക്കാം. പുതിയ ഈ സംരംഭം വലിയ പ്രതീക്ഷകളാണ് വിപണിയില്‍ സൃഷ്ടിക്കുന്നത്.

ഓഹരി വാങ്ങാനും വില്‍ക്കാനും ഇനി മൊബൈല്‍

ഓഹരി വിപണിയില്‍ വേഗവും സമയവും പ്രധാന ഘടകങ്ങളായിരിക്കേ, തത്സമയം വിപണി വിവരങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി അറിയാനും വ്യാപാരം നടത്താനും കഴിയുക നിര്‍ണായക ചുവടുവെപ്പാണ്.




കൈക്കുള്ളില്‍ ഒതുങ്ങുന്ന മൊബൈലില്‍ ഇനി കോടികളുടെ ഓഹരിയിടപാടും നടത്താം. ഓഫീസ്‌ജോലിക്കിടയിലും യാത്രയിലും ഓഹരി വിപണിയുമായി നിരന്തര സമ്പര്‍ക്കത്തിലേര്‍പ്പെടാം. മൊബൈലിലൂടെയും വയര്‍ലെസ് ഇന്റര്‍നെറ്റ് കണക്ഷനുള്ള ഉപകരണങ്ങളിലൂടെയും ഓഹരി വ്യാപാരം അനുവദിച്ചുകൊണ്ടുള്ള സെബി തീരുമാനം ഇന്ത്യയില്‍ ചെറുകിട ഓഹരി വ്യാപാരരംഗത്ത് വന്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുകയാണ്. ബോംബെ എക്‌സ്‌ചേഞ്ച് കഴിഞ്ഞാഴ്ച ഇതിന് തുടക്കംകുറിച്ചുകഴിഞ്ഞു.

2000 ഫിബ്രവരിയില്‍ തുടങ്ങിയ ഇന്റര്‍നെറ്റ്‌വഴിയുള്ള ഓഹരി വ്യാപാരം ഇതിനകം 22% വിപണിവിഹിതം കൈയടക്കി. മൊത്തം വിപണിയുടെ 50 ശതമാനത്തോളം വന്‍കിട ഇന്ത്യന്‍-വിദേശ ധനകാര്യ സ്ഥാപനങ്ങളുടേതായിരിക്കേ, ചെറുകിട വിപണിയില്‍ ഇന്റര്‍നെറ്റിന്റെ സ്വാധീനം എത്രയാണെന്ന് ഇതില്‍നിന്നും അനുമാനിക്കാം. ഇതേപോലുള്ള ഒരു മാധ്യമമാണ് അല്പം വൈകിയാണെങ്കിലും ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായിരിക്കുന്നത്.

ഓഹരി നിക്ഷേപകനും ബാങ്ക് ഡെപ്പോസിറ്റ് , പിപിഎഫ് തുടങ്ങിയ നിശ്ചിത വരുമാനമുള്ള ആസ്തികളിലുള്ള നിക്ഷേപകനും തമ്മിലുള്ള പ്രധാന വ്യത്യാസം മൂല്യത്തിലുള്ള ദ്രുത വ്യതിയാനമാണ്. ഓഹരി വിലയിലുള്ള ഈ വ്യതിയാനം വളരെയധികം വ്യാപാര അവസരങ്ങള്‍ സൃഷ്ടിക്കും. കൃത്യവും സൂക്ഷ്മവുമായി എടുക്കുന്ന നിക്ഷേപ തീരുമാനങ്ങള്‍ മറ്റ് നിക്ഷേപങ്ങളില്‍നിന്നും കിട്ടുന്ന വരുമാനത്തേക്കാളും അനേകമടങ്ങ് നേട്ടങ്ങളുണ്ടാക്കാനുള്ള അവസരങ്ങള്‍ തുറന്നുതരും.

ഇന്റര്‍നെറ്റിലൂടെയുള്ള ഓഹരി വ്യാപാരം നിക്ഷേപകര്‍ക്ക് സുതാര്യതയും വേഗവും സ്വന്തം തീരുമാനപ്രകാരമുള്ള ക്രയവിക്രയങ്ങളും സാധ്യമാക്കി. ഇതിലും ഒരുപടി മുന്നിലാണ് മൊബൈല്‍ ട്രേഡിങ്ങെന്നുപറയാം. ഓഹരി വിപണിയില്‍ വേഗവും സമയവും പ്രധാന ഘടകങ്ങളായിരിക്കേ, തത്സമയം വിപണിയിലെ വിവരങ്ങള്‍ മൊബൈല്‍ ഫോണ്‍വഴി അറിയാനും വ്യാപാരം നടത്താനും നിക്ഷേപകന് കഴിയുക വലിയ കാര്യമാണ്.

64 കോടിയിലേറെ മൊബൈല്‍, ടെലഫോണ്‍ വരിക്കാര്‍ ഇന്ത്യയിലുണ്ട്. ചൈനകഴിഞ്ഞാല്‍ ഇന്ത്യയിലാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ മൊബൈല്‍ഫോണുകള്‍ ഉപയോഗിക്കുന്നത്. 2013-14ല്‍ വരിക്കാരുടെ എണ്ണം 100 കോടി ഭേദിക്കും. കേരളത്തില്‍ മാത്രം 1.5 കോടിയിലേറെ മൊബൈല്‍ വരിക്കാരുണ്ട്. സുതാര്യമായ വിപണിയിലേക്ക് ചെറുകിട നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള അനന്ത സാദ്ധ്യതകളാണ് ഈ കണക്കുകള്‍ കാണിക്കുന്നത്.

അതിസങ്കീര്‍ണമായ കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ ലഘൂകരിച്ച് കൈയ്ക്കുള്ളില്‍ കൊണ്ടുനടക്കാവുന്ന തരത്തില്‍ അവതരിപ്പിച്ചിരിക്കുന്നതാണ് മൊബൈല്‍ഫോണ്‍. അതുകൊണ്ടുതന്നെ, ഫോണിന്റെ സാധാരണ ഉപയോഗത്തിനപ്പുറം പലതരം ആവശ്യങ്ങള്‍ക്കായി മൊബൈല്‍ഫോണ്‍ ഉപയോഗിക്കാവുന്നതാണ്. റെയില്‍വേ ടിക്കറ്റ് റിസര്‍വേഷന്‍, ന്യൂസ്, മൊബൈല്‍ ഗെയിംസ് എന്നിവ ഉദാഹരണങ്ങളാണ്.

മൊബൈല്‍ഫോണിനെ ഒരു ഡിജിറ്റല്‍ ശൃംഖലയിലേക്ക് ഘടിപ്പിക്കുന്നത് ജിപിആര്‍എസ് (ജനറല്‍ പാക്കറ്റ് റേഡിയോ സര്‍വീസ്) അല്ലെങ്കില്‍ അതിന്റെ തന്നെ വിപുലപ്പെടുത്തിയ എഡ്ജ് (എന്‍ഹാന്‍സ്ഡ് ഡാറ്റാ റേറ്റ്‌സ് ഫോര്‍ ജിഎസ്എം ഇവൊലൂഷന്‍ അഥവാ എന്‍ഹാന്‍സ്ഡ് ജിപിആര്‍എസ്) സാങ്കേതിക വിദ്യയാണ്. ഇതിലൂടെ മൊബൈല്‍ഫോണിനെ ഒരു കമ്പ്യൂട്ടര്‍ ശൃംഖലയുമായി ഘടിപ്പിക്കാനാവും.

ഓഹരി വിപണി ഇന്നൊരു വലിയ കമ്പ്യൂട്ടര്‍ ശൃംഖലയാണ്. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍, ബ്രോക്കര്‍മാര്‍, റിസര്‍ച്ച് അനലിസ്റ്റുകള്‍, ബാങ്കുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ ഇതിലെ പ്രധാന കണ്ണികളാണ്. ഇതിലേക്ക് നിക്ഷേപകരെ നേരിട്ട് ബന്ധിപ്പിക്കാനാണ് ഇന്റര്‍നെറ്റും മൊബൈല്‍ഫോണും മറ്റും ഉപയോഗിക്കുന്നത്.

ഞാന്‍ ആരന്നെന്നു പറയുമോ?



ഞാന്‍ ആഹ്ലാതത്തിന്റെ ഒരു ഭാഗമാണ് ,
ഞാന്‍ കാമുകന്റെ ഉപഹാരമാണ് ,
ഞാന്‍ ദുഃഖത്തിന്റെ ഭാഗമാണ്,
മരിച്ചു പോയവര്‍ക്ക് ജീവിച്ചിരിക്കുന്നവരുടെ അവസാനത്തെ സമ്മാനമാണ് ഞാന്‍

(ആദ്യം ഉത്തരം അയക്കുന്നവര്‍ക്ക് (2) സമ്മാനം. സുനില്‍ മഞ്ചേരി ) click comments then write ans.





















"നാം പിഴവുകള്‍ വരുത്തിയിലെങ്കില്‍ ചിരിക്കാന്‍ ഒന്നും തന്നെ ഉണ്ടാവുകയില്ല ,ചിരി ഒരു അനുഗ്രഹമായി കണക്കാക്കുന്നുവെങ്കില്‍ പിഴവുകള്‍ക്ക് നാം സ്തുതി പറയണം ."

കടപ്പാട് : എന്നോ വായിച്ചപുസ്തകങ്ങളോട് .

what is Epic write?




ഈ അടുത്തയിടെ നിലവില്‍ വന്നതും, പ്രധാനമായും ഇന്ത്യന്‍ ഭാഷകളിലെ ഉപഭോക്താക്കളെ ഉദേശിച്ചു നിര്‍മിച്ചിട്ടുള്ളതുമായ ഒരു അത്യുഗ്രന്‍ വെബ് ബ്രൌസര്‍ ആണ് എപിക്.
ഈ ഒരു സംവിധാനം ഉപയോഗിച്ച് ഒരുപാട് കാര്യങ്ങള്‍ - my computer browsing, video downloading, easy links to popular websites, personal organizer etc - ചെയ്യാന്‍ സാധിക്കും. നിങ്ങളില്‍ പലരും ഇതിനോടകം അത് ഉപയോഗിച്ചിട്ടുമുണ്ടാകും. ഇതുവരെ download ചെയ്തിട്ടില്ലാതാത്തവര്‍ ഇവിടെ നിന്നും അത് ഡൌണ്‍ലോഡ് ചെയ്തു നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്യുക.

എപിക് ബ്രൌസറില്‍ ഇടതു വശത്തുള്ള ടൂള്‍ ബാര്‍ നോക്കൂ. അവിടെ കുറെ ഐക്കണുകള്‍ കാണാം. നെറ്റില്‍ ഇന്ന് വളരെ പോപ്പുലര്‍ ആയ സൈറ്റുകള്‍ എപ്പിക്കില്‍ തുറക്കാനുള്ള സംവിധാനം ആണവ. ഒപ്പം ഒരു ആന്റി വൈറസ് സോഫ്റ്റ്‌ വെയറും ഉണ്ട്. ഇവയില്‍ മുകളില്‍ നിന്നും അഞ്ചാമത് write എന്നൊരു സംവിധാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതില്‍ ഗൂഗിള്‍ transliteration രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വേര്‍ഡ് പ്രോസസര്‍ ഉണ്ട്. ബ്ലോഗ്‌ പോസ്റ്റുകള്‍ എഴുതാനും, മലയാളത്തില്‍ ഡോക്കുമെന്റുകള്‍ ഉണ്ടാക്കാനും ഒക്കെ നിങ്ങള്ക്ക് ഈ സംവിധാനം ഉപയോഗിക്കാം.





എഴുതിയ കാര്യങ്ങള്‍ ഇവിടെ നിന്ന് എങ്ങോട്ട് വേണമെങ്കിലും കോപ്പി പേസ്റ്റ് ചെയ്യാം. മലയാളത്തില്‍ എഴുതാന്‍ തുടങ്ങുന്നതിനു മുമ്പ് ഈ വേര്‍ഡ് പ്രോസസറിന്റെ വലതു മുകളിലായി പ്രത്യക്ഷപ്പെടുന്ന ഭാഷകളുടെ ലിസ്റ്റില്‍ നിന്നും മലയാളം സെലക്ട്‌ ചെയ്തിട്ട് മംഗ്ലിഷിൽ എഴുതിക്കോളൂ. അനായാസമായി മലയാളം നിങ്ങള്‍ക്ക് വഴങ്ങുന്നത് കാണാം. എഴുതുന്ന ടെക്സ്റ്റ്‌ സേവ് ചെയ്തു വയ്ക്കുവാനുള്ള സംവിധാനം ഉണ്ട്. അത് ഉപയോഗിച്ച് പൂര്‍ണമാകാത്ത ഡോക്കുമെന്റുകള്‍ നിങ്ങള്ക്ക് നിങ്ങളുടെ കമ്പ്യൂട്ടറില്‍ സേവ് ചെയ്യാം. പിന്നീട് തുറന്നു എഡിറ്റ്‌ ചെയ്യുകയും ചെയ്യാം. പക്ഷെ ഓര്‍ക്കുക, Epic write ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ ആണ്. ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഇല്ലാതെ പ്രവര്‍ത്തിക്കില്ല.

Tuesday, November 09, 2010

സി-7, നോക്കിയയുടെ സ്മാര്‍ട്‌ഫോണ്‍





സിംബിയന്‍^3. ലോകം മുഴുവന്‍ പാടിപ്പുകഴ്ത്തുന്ന ആന്‍ഡ്രോയിഡിനുള്ള നോക്കിയയുടെ മറുപടിയാണിത്. മൊബൈല്‍ഫോണുകള്‍ക്കായി ഗൂഗിള്‍ വികസിപ്പിച്ചെടുത്ത ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റമുള്ള സ്മാര്‍ട്‌ഫോണുകള്‍ ചൂടപ്പം പോലെ വിറ്റഴിയുകയാണല്ലോ. സാംസങും മോട്ടറോളയും സോണി എറിക്‌സനുമുള്‍പ്പെടെയുള്ള മുന്‍നിര കമ്പനികളെല്ലാം ആന്‍ഡ്രോയിഡിനെ വാരിപ്പുണര്‍ന്നുകഴിഞ്ഞു. എന്നാല്‍, സ്വന്തമായി രൂപപ്പെടുത്തിയ സിംബിയന്‍ ഒ.എസിലായിരുന്നു നോക്കിയയ്ക്ക് വിശ്വാസം. ഇപ്പോഴിതാ സിംബിയന്‍ഫ3 പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന പുതിയ സ്മാര്‍ട്‌ഫോണുമായി നോക്കിയ ഇന്ത്യയിലേക്ക് വരുകയാണ്. പുതിയ മോഡലിന്റെ പേര് സി-7 (C-7).

3.5 ഇഞ്ച് അമോലെഡ് ടച്ച്‌സ്‌ക്രീനും (റസല്യൂഷന്‍ 640 ഗുണം 360) എട്ട് േെഗാപിക്‌സല്‍ ക്യാമറയും ഡ്യുവല്‍ എല്‍.ഇ.ഡി. ഫ്ലഷുമൊക്കെയായി സാങ്കേതികത്തികവോടു കൂടിയാണ് സി-7 ന്റെ വരവ്. കണക്ടിവിറ്റിക്കായി ത്രിജി, വൈഫൈ, ബ്ലൂടൂത്ത് എന്നിവയുമുണ്ട്. ഇതൊക്കെയാണെങ്കിലും ഏറ്റവും പ്രധാനം ഇതിലുള്ള സിംബിയന്‍^3 ഓപ്പറേറ്റിങ് സിസ്റ്റം തന്നെ. ഇതിനുമുമ്പ് എന്‍-8 ല്‍ മാത്രമാണ് ഇതേ വെര്‍ഷനിലുള്ള ഒ.എസ് നോക്കിയ പ്രവര്‍ത്തിപ്പിച്ചത്. നോക്കിയ എന്‍-8 ന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ഉപയോഗിച്ചവരെല്ലാം നല്ലതേ പറഞ്ഞിട്ടുള്ളൂ. പെര്‍ഫോര്‍മന്‍സില്‍ ആപ്പിളിന്റെ ഐഫോണിനെയും കിടപിടിക്കും എന്‍-8 എന്ന് ആരാധകര്‍ വാഴ്ത്തുന്നുണ്ട്.




ജി.പി.ആര്‍.എസ്., എഡ്ജ്, എട്ട് ജി.ബി. ഇന്റേണല്‍ മെമ്മറി, ടച്ച് കണ്‍ട്രോളോടു കൂടിയ വെബ് ബ്രൗസിങ്, എച്ച്.ടി.എം.എല്‍. ഇമെയിലുകള്‍ വായിക്കാനുള്ള സൗകര്യം, ഇന്റഗ്രേറ്റഡ് ജി.പി.എസ്., അസിസ്റ്റഡ് ജി.പി.ആര്‍.എസ്., വെബ് ടി.വി., മ്യൂസിക് പ്ലെയര്‍, സ്റ്റീരിയോ എഫ്.എം., വീഡിയോചാറ്റിങിനായി മുന്‍വശത്ത് കാമറ തുടങ്ങി പുതുതലമുറ സ്മാര്‍ട്‌ഫോണുകളിലുളള സൗകര്യങ്ങളെല്ലാം ഒന്നൊഴിയാതെ സി-7 ല്‍ ഉള്‍ക്കൊള്ളിക്കാന്‍ നോക്കിയ ശ്രദ്ധവെച്ചിരിക്കുന്നു.


കാഴ്ചയിലും എന്‍-7 സുന്ദരന്‍ തന്നെ. സ്‌റ്റെയിന്‍ലെസ് സ്റ്റീലിലും കട്ടിച്ചില്ലിലുമാണ് ഇതിന്റെ നിര്‍മിതി. 3.5 ഇഞ്ച് വിസ്തൃതിയേറിയ സ്‌ക്രീനിനു മുകളിലും താഴെയുമായി ഒരുപാടു സ്ഥലം വെറുതെകിടക്കുന്നുണ്ട്. അതുകൂടി ഉള്‍പ്പെടുത്തി സ്‌ക്രീനിന്റെ വിസ്താരം കൂട്ടാന്‍ േനാക്കിയ ശ്രമിക്കാഞ്ഞതെന്തേ എന്ന് ആര്‍ക്കും സംശയം തോന്നാം. സൗഹൃദക്കൂട്ടായ്മാസൈറ്റുകളിലേക്കുള്ള എളുപ്പത്തിലുള്ള പ്രവേശം, നോക്കിയയുടെ അപ്ലിക്കേഷന്‍ വിപണിയായ 'ഒവിസ്‌റ്റോറി'ല്‍ നിന്നുള്ള ഡൗണ്‍ലോഡിങ് സൗകര്യം എന്നിവയും ഫോണിലുണ്ട്. 130 ഗ്രാമാണ് ഫോണിന്റെ ഭാരം. 9.6 മണിക്കൂര്‍ ടോക്ക്‌ടൈം, ത്രീജി ഉപയോഗിക്കുമ്പോള്‍ 5.3 മണിക്കൂര്‍ എന്നിങ്ങനെയാണ് പരമാവധി ബാറ്ററി ആയുസ്സ് നോക്കിയ വാഗ്ദാനം ചെയ്യുന്നത്.




നോക്കിയ സി-7 ന്റെ ഗുണഗണങ്ങള്‍ വാഴ്ത്തുന്നവരോട് അസൂയാലുക്കള്‍ ഇതിന്റെ ഒരു പ്രധാനപോരായ്മ ചൂണ്ടിക്കാട്ടുന്നുണ്ട്. ഫോണിലെ ഡാറ്റാകാര്‍ഡ് സ്ലോട്ട് ബാറ്ററിക്ക് താഴെയാണുള്ളത്. ഓരോതവണ ഡാറ്റ കാര്‍ഡ് ഊരുന്നതിനുമുമ്പും ബാറ്ററി കൂടി ഊരിയെടുക്കണെമന്നര്‍ഥം. അതോടെ ഫോണ്‍ വീണ്ടും ബൂട്ട് ആയിവരണം. ഇത് വലിയ അസൗകര്യമാണെന്ന് വിമര്‍ശകര്‍ വാദിക്കുന്നു. ദിവസവും ഡാറ്റ കാര്‍ഡ് ഊരണമെന്ന് വാശിപിടിക്കുന്നവര്‍ അല്പം കഷ്ടപ്പെടട്ടേ എന്നതാണ് ഇതിനുള്ള മറുപടി. ഇന്ത്യയില്‍ 20,000 നടുത്താണ് സി-7 ന്റെ വില.

Nice thoughts………

Life before marriage is AIRTEL
" u can express ur self ".




During honeymoon is RELIANCE

"Always get in Touch".




After Honeymoon is HUTCH
"Wherever u go ur wife network follows".




After one year Life is
..................IDEA..................
" Ur wife can change Ur life".




After 10 years Life is
BSNL
"Subscriber is not reachable"???????




After Divorce Life is TATA
Do more Live More
Experience the Difference

Have a nice day sunilmanjeri

Microsoft Windows Phone 7 Smart Phone Coming Soon





At the third annual Microsoft Open House in New York, Microsoft Chief Executive Officer Steve Ballmer did a presentation of the new mobile operating system, Windows Phone 7. The Windows Phone 7 unveiled on February 15, 2010, at Mobile World Congress 2010 in Barcelona, is a fully-fledged replacement to the older Windows Mobile platform. It is due to launch in Europe and Asia on October 21, 2010, and in the US on November 8th, 2010.
Windows Phone 7 delivers an integrated Bing Search experience, built-in GPS and Bing Maps.Search is made easier with a dedicated button. Local search provides quick access to phone numbers, ratings, reviews, and directions. In select locations, choose from driving or walking routes, view street-level images and real-time traffic updates. Windows Phone 7 also has a voice recognition function, powered by TellMe, which allows the user to perform a Bing search, call contacts or launch applications by speaking. This can be activated by pressing and holding the phone’s Start button.
Windows Phone 7 is the first phone to put the power of Xbox LIVE.Electronic Arts Inc.(EA) announced the first wave of EA games coming to Windows Phone 7. Windows Phone 7 is also the first to offer the Zune music experience on a phone. People can play their music collection, synced wirelessly from their PC, or stream or download new tunes from Windows Marketplace. An optional Zune Pass subscription is available.
Windows Phone features a new user interface, based upon Microsoft’s Windows Phone 7 design system. The home screen, called the “Start screen”, is made up of “Tiles” which are links to applications, features, functions and individual items (such as contacts, web pages, applications or media items). Users can add, rearrange, or remove Tiles.Tiles are dynamic and updated in real time.
Windows Phone 7 is designed to help you get to everything you love in an easier and faster way, by organizing the stuff you love most into six Hubs: People, Pictures, Games, Music & Video, Marketplace (for applications) and Office. These Hubs offer consumers a seamless way to experience some of their favourite Microsoft consumer products — all in one place, right from the Start screen on their phone. Hubs combine local and online content via Windows Phone 7′s integration with popular social networks such as Facebook and Windows Live.
The Pictures Hub houses your entire collection, including photos you’ve saved to your phone, and pictures your friends have recently posted on Facebook or Windows Live.
The Microsoft Office Hub provides mobile versions of familiar Microsoft Office applications including Microsoft Word Mobile, Excel Mobile, and PowerPoint Mobile to view and edit documents. Users can also access information via Microsoft SharePoint Workspace Mobile 2010.


The Music + Videos Hub puts all media in one place, including songs, videos and podcasts. Users can listen to FM radio or stream and download music from the Web. Zune Marketplace is also part of the experience, enabling users to explore new media while on the go and share with friends.
Internet Explorer on Windows Phone 7 allows the user to maintain a list of favourite web pages and show a tile linking to a web page on the Start screen. The browser supports up to 6 tabs, which can all load in parallel and the user can hop among them.
Calender in Windows Phone 7 shows the details of your next meeting or event right on the Start screen—so you can glance and go. It also combines your work and personal calendars in a single, color-coded view, making it easier to spot conflicts and manage your life. You can map appointment locations with a single tap, and if you get stuck in traffic, Windows Phone has your back: one touch sends a pre-written “I’m running late” mail.
The only phone with Outlook Mobile makes it easier than ever to stay on top of your inbox. With Windows Phone 7 you can quickly cut through the clutter to see only unread, urgent, or flagged messages or press Search to pinpoint a specific mail. Move or delete messages in bulk, and respond to meeting invites right from your inbox. Streamlined account setup works with Windows Live, Google, Yahoo!, and other popular providers. It also supports multiple Microsoft Exchange accounts for work.
Windows Phone 7 will use multi-touch technology. The default Windows Phone 7 user interface has a dark theme that prolongs battery life on OLED screens as fully black pixels don’t emit light. The user may choose light themes too with colors. User interface elements such as tiles are shown in the user’s chosen accent color. Third-party applications can be automatically themed with these colors.
Some more features
If you don’t see the option you’re looking for, you can try tapping and holding to bring up a menu.
Lots of screens have options to the left and right of the screen you see. Flick left or right to see what you uncover.
You can open apps, search the web, and make phone calls using just your voice. Press and hold the Start button to bring up Speech.
You can zoom in and out of websites, maps, and pictures by pinching or stretching with your fingers.
Whenever you’re looking for something, on your phone or on the web, you can press the Search button to find it.
There’s a wealth of other pointers over at the Tips & tricks page.
According to Microsoft documentation, software updates will be delivered to Windows Phone users via Microsoft Update, as is the case with other Windows operating systems. New windows phone 7 running phones in a variety of hardware designs will be available from Samsung, HTC, LG and Dell.


Read more at TECK.IN: Microsoft Windows Phone 7 Smart Phone Coming Soon http://teck.in/microsoft-windows-phone-7-smart-phone.html#ixzz14nz9oxle

Monday, November 08, 2010

എന്താണ് RSS ഫീഡുകള്‍?



പല വെബ് സൈറ്റുകളിലും താഴെക്കാണുന്നതുപോലെ ഒരു ചെറിയ ഐക്കണും അതോടൊപ്പം RSS എന്നും എഴുതിയിരിക്കുന്നതു കണ്ടിട്ടില്ലേ?

'Rich Site Summary' അല്ലെങ്കില്‍ 'Really Simple Syndication' എന്നതിന്റെ ചുരുക്കെഴുത്താണ്‌ RSS . വെബ്‌സൈറ്റുകള്‍ - പ്രത്യേകിച്ചും പത്രങ്ങള്‍, വാര്‍ത്താമാധ്യമങ്ങള്‍ തുടങ്ങിയവ - ബ്ലോഗുകള്‍ തുടങ്ങിയവയില്‍ നിന്ന്‌ ഉള്ളടക്കം ശേഖരിക്കാനുള്ള സാങ്കേതിക വിദ്യയാണിത്‌. ഇന്റര്‍നെറ്റില്‍ വാര്‍ത്തകളും മറ്റും സ്ഥിരമായി വായിക്കുന്നവര്‍ക്ക്‌ RSS വളരെ സഹായകരമായ സംവിധാനമാണ്‌. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വെബ്‌സൈറ്റ് തുറക്കാതെതന്നെ നിങ്ങള്‍ക്ക് അവയില്‍നിന്ന്‌ വാര്‍ത്തകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ നിങ്ങളുടെ ഡെസ്‌ക്‌ടോപ്പിലേയ്‌ക്ക്‌ നേരിട്ടു വരുന്നതിനാല്‍ സമയവും ബാന്‍ഡ്‌വിഡ്‌ത്തും ലാഭിക്കാം. വാര്‍ത്തയുടെ തലക്കെട്ടോ, ചെറു വിവരണമോ മാത്രമാണ്‌ RSS ഫീഡുകളിലുള്ളത്‌ . താഴെക്കൊടുത്തിരിക്കുന്ന ചിത്രത്തില്‍ മാതൃഭൂ‍മി ദിനപ്പത്രത്തിന്റെ തലക്കെട്ടുകള്‍ ഗൂഗിള്‍ റീഡര്‍ കാണിക്കുന്നതെങ്ങനെ എന്നു കാണിച്ചിരിക്കുന്നു.മാതൃഭൂമിയുടെ സൈറ്റില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളുടെ തലക്കെട്ടുകള്‍ നിങ്ങള്‍ക്ക്‌ കാണാന്‍ സാധിക്കും. കൂടുതല്‍ വായനക്ക്‌ ആ തലക്കെട്ടില്‍ ക്ലിക്ക്‌ ചെയ്‌താല്‍ മാതൃഭൂമിയുടെ സൈറ്റില്‍ പോയി ആ വാര്‍ത്ത പൂര്‍ണമായി വായിക്കാന്‍ കഴിയും.

ഇനി കമ്പ്യൂട്ടറുകള് നിമിഷങ്ങള്കൊണ്ട് പ്രവര്ത്തിച്ചു തുടങ്ങും?




കമ്പ്യൂട്ടറുകള് ഓണാവാന് ഇനി കാത്തിരിന്നുമുഷിയേണ്ട. നിമിഷങ്ങള്കൊണ്ടുതന്നെ അവ പ്രവര്ത്തിച്ചു തുടങ്ങും.
കമ്പ്യൂട്ടര് ഓണ് ചെയ്ത് ആദ്യമായി പ്രവര്ത്തിച്ചുതുടങ്ങുന്ന ബയോസ് (BIOS) എന്ന പ്രോഗ്രാമിന്റെ പുതുക്കിയ രൂപമാണ് ഇത് സാധ്യമാക്കുന്നത്. വരും കാലങ്ങളില് ബയോസിനു പകരമായി യു.ഇ.എഫ്.ഇ (UEFI -യുനിഫൈയ്ഡ് എക്സ്റ്റന്സിബിള് ഫേംവെയര് ഇന്റര്ഫേസ്) എന്ന ഒരു പുതിയ ടെക്നോളജിയായിരിക്കും മദര്ബോര്ഡുകളില് സ്ഥാനം പിടിക്കുക. പക്ഷേ 2011ഓടെ മാത്രമേ വാണിജ്യാടിസ്ഥാനത്തില് ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള മദര്ബോര്ഡുകള് ലഭ്യമായിത്തുടങ്ങുകയുള്ളൂ. പുതിയ സാങ്കേതിക വിദ്യയുടെ വരവോടെ 25 വര്ഷത്തെ ചരിത്രത്തിനു ഇതോടെ വിരാമമാവും.
ബയോസ് (BIOS) അഥവാ ബേസിക് ഇന്പുട്ട്/ഔട്ട്പുട്ട് സിസ്റ്റം, ഒരു കമ്പ്യൂട്ടര് ഓണ് ചെയ്തുകഴിഞ്ഞാല് ആദ്യമായി പ്രവര്ത്തിച്ചുതുടങ്ങുന്ന പ്രോഗ്രാം അഥവാ ലാംഗ്വേജാണ്. കമ്പ്യൂട്ടറിലുള്ള പ്രധാന ഹാര്ഡ്വെയര് ഘടകങ്ങളെ ഓപറേറ്റിംങ്ങ് സിസ്റ്റവുമായി ബന്ധിപ്പിക്കുകയെന്ന ജോലിയാണ് ബയോസിന് നിര്വഹിക്കാനുള്ളത്. ഇത് മദര്ബോര്ഡിലുള്ള പ്രത്യേകം മെമ്മറിയില് (E PROM) സൂക്ഷിച്ചുവെച്ചിരിക്കും. ഹാര്ഡ് ഡിസ്ക് െ്രെഡവ്, ഫേ്ളാപ്പി ഡിസ്ക് െ്രെഡവ്, ഒപ്റ്റികല് ഡിസ്ക് െ്രെഡവ്, തുടങ്ങിയ ഹാര്ഡ്വേയര് ഘടകങ്ങളെ തിരിച്ചറിഞ്ഞ് പ്രവര്ത്തനം ആരംഭിക്കലാണ് ബയോസിന്റെ ചുമതല.
1979 മുതല് ഐ.ബി.എം കോംബാറ്റിബിള് (IBM compatible) കമ്പ്യൂട്ടറുകളില് പ്രചാരത്തിലുള്ള BIOS ഈകാലത്തിനിടക്ക് ചെറിയ മാറ്റങ്ങള്ക്കും കൂട്ടിച്ചേര്ക്കലുകള്ക്കും വിധേയമാക്കിയിട്ടുണ്ട്. ഉദാഹരണമായി യു.എസ്.ബി കീബോര്ഡ്, മൗസ് തുടങ്ങിയ ഇന്പുട്ട് ഉപകരണങ്ങള് സര്വസാധാരണമായപ്പോള് അവ തിരിച്ചറിഞ്ഞ് പ്രവര്ത്തിപ്പിക്കുന്നതിന് ഇന്ന് നിലവിലുള്ള ബയോസുകള്ക്ക് കഴിവുണ്ട്. എന്നാല് പുതിയ തലമുറ കമ്പ്യൂട്ടറുകള്ക്ക് അനുയോജ്യമായി രൂപകല്പന ചെയ്യുന്ന പുതിയ UEFI, കമ്പ്യൂട്ടറിന്റെ വിവിധ പോര്ട്ടുകളില് ഘടിപ്പിക്കുന്ന ടച്ച് സ്ക്രീനുള്പ്പെടെയുള്ള കൂടുതല് ഇനം ഉപകരണങ്ങള് തിരിച്ചറിയാനും കൈകാര്യം ചെയ്യാനും പ്രാപ്തമായിരിക്കും.
UEFIയുടെ വരവുകൊണ്ട് ഓപ്പറേറ്റിംഗ് സിസ്റ്റം ലോഡ് ചെയ്യുന്നതുവരെയുള്ള പ്രവര്ത്തനങ്ങളാണ് വേഗത്തിലാവുന്നത്. ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പ്രവര്ത്തനം ത്വരിതപ്പെടുത്താന് കണ്വെന്ഷനല് ഹാര്ഡ്ഡിസ്കുകള് മാറി മകരം എസ്.എസ്.ഡി (SSD) പോലുള്ള പുതിയ സാങ്കേതിക വിദ്യകള് ഉപയോഗിച്ചുള്ള സ്റ്റോറേജ് മീഡിയകള് പകരമായി ഉപയോഗിക്കണം.

Sunday, November 07, 2010

സെല്‍ഫോണും ബ്രെയിന്‍ കാന്‍സറും




സെല്‍ഫോണ്‍ സൗകര്യത്തിനപ്പുറം ആവശ്യമായി മാറിയ കാലത്ത് സെല്‍ഫോണിന്റെ അമിതോപയോഗം ബ്രെയിന്‍ കാന്‍സറിന്റെ സാധ്യത വര്‍ധിപ്പിക്കുന്നതായി ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. നേരത്തെ നടന്ന പല പഠനങ്ങളും സെല്‍ഫോണിന്റെ ഈ അപകട സാധ്യതയെകുറിച്ച് പറഞ്ഞിരുന്നു. ദിവസത്തില്‍ അര മണിക്കൂറിലധികം സമയം തുടര്‍ച്ചയായി സെല്‍ഫോണില്‍ സംസാരിക്കുന്നവരില്‍ കാന്‍സര്‍ ഉണ്ടാവാനുള്ള സാധ്യത 40 ശതമാനം ആണെന്നാണ് ലോകാരോഗ്യ സംഘടന നടത്തിയ ഒരു ദശകത്തോളം നീണ്ട പഠനം വെളിപ്പെടുത്തിയത്.

കുട്ടികളില്‍ സെല്‍ഫോണിന്റെ അപകട സാധ്യത കുറെ കൂടി ഗുരുതരമാണ്. ഈ രംഗത്തെ അറിയപ്പെടുന്ന ഗവേഷകന്‍ ലെന്നാര്‍ട്ട് ഹാര്‍ഡെല്‍ ഇതിനെ കുറിച്ച് പറയുന്നതിങ്ങനെ: താരതമ്യേന കട്ടികുറഞ്ഞ തലയോട്ടിയും വികസിച്ചു കൊണ്ടിരിക്കുന്ന നാഡീവ്യവസ്ഥയും ആണ് കുട്ടികളില്‍ എന്നതിനാല്‍ സെല്‍ഫോണുകളില്‍ നിന്നും വരുന്ന ഇലക്‌ട്രോ മാഗ്‌നറ്റിക് റേഡിയേഷന്‍ അവരുടെ തലച്ചോറിനുള്ളിലേക്ക് കൂടുതല്‍ ആഴത്തില്‍ തുളച്ചുകയറും. ഇത് മര്‍മസ്ഥാനങ്ങളില്‍ ട്യൂമര്‍ വളരാന്‍ കാരണമാവും.

20 വയസ് പ്രായമുള്ള സമയത്ത് സെല്‍ഫോണ്‍ ഉപയോഗിക്കുന്നവരെ സംബന്ധിച്ചിടത്തോളം ബ്രെയിന്‍ ട്യൂമറിനുള്ള സാധ്യത ഇരട്ടിയാണ്. ഇത്തരക്കാര്‍ക്ക് ഗ്ലയോമ എന്ന ട്യൂമറിന് അഞ്ചിരട്ടി സാധ്യതയുള്ളതായും പ്രൊഫസര്‍ ഹാര്‍ഡെല്‍ പറയുന്നു.

12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമെ സെല്‍ഫോണ്‍ കൈമാറാവൂ എന്നും അദ്ദേഹം ഓര്‍മപ്പെടുത്തുന്നു.

വൈദ്യുതിയില്ലെങ്കിലും പേടിക്കേണ്ട; സോളാര് ചാര്ജര് വരുന്നു





വൈദ്യുതിയില്ലാത്ത സ്ഥലത്തെത്തുമ്പോഴാകാം മൊബൈലിലെ ചാര്ജ് തീരുന്നത്. യാത്രയ്ക്കിടെ ക്യാമറയിലോ ചാര്ജ് തീരാം. അത്തരം ഘട്ടങ്ങളില് ഇനിമുതല് സോളാര്ചാര്ജര് തുണയ്ക്കെത്തും. സോളാര്പവര് ഉപയോഗിച്ച് ചാര്ജ് ചെയ്യാവുന്ന മൊബൈലുകള് മുമ്പേ ഇറങ്ങിയിരുന്നു. എന്നാല്, വിത്യസ്ത ഉപകരണങ്ങള് ചാര്ജ് ചെയ്യാന് സഹായിക്കുന്നതാണ് പുതിയ സോളാര് ചാര്ജര്.

കനേഡിയന് കമ്പനിയായ കിവി (Kiwi) ആണ് പുതിയ സോളാര്ചാര്ജര് ഇറക്കിയിരിക്കുന്നത്. മൊബൈല്ഫോണുകള്, ക്യാമറകള്, ലാപ്ടോപ്പ് തുടങ്ങിയവയെല്ലാം ചാര്ജ് ചെയ്യാന് 'കിവി യു-പവേര്ഡ്' സോളാര് ചാര്ജര്ഉപയോഗിക്കാം. മൂന്നു ലീഫുകളിലായിട്ടാണ് ഇതില് സോളാര് പാനലുകള് ഘടിപ്പിച്ചിരിക്കുന്നത്. സീലിങ്ങ് ഫാനിന്റെ ലീഫുകള് പോലെ നിവര്ത്തിവെക്കാവുന്ന മൂന്നു ലീഫുകളും ആവശ്യമില്ലാത്ത സമയങ്ങളില് മടക്കി പോക്കറ്റിലിട്ടു നടക്കാം.



2000 mAH ശക്തിയുള്ള ബാറ്ററിയാണ് ഈ ചാര്ജറിന്റെ ശക്തി. ഈ ബാറ്ററിയില് സംഭരിക്കുന്ന വൈദ്യുതിയാണ് ഉപകരണങ്ങളിലേക്ക് മാറ്റപ്പെടുന്നത്. ഇനി സൂര്യപ്രകാശം ലഭ്യമല്ലെങ്കിലും സാധാരണ ചാര്ജറുകള് പോലെ തന്നെ യു.എസ്.ബി വഴിയും എ.സി ഔട്ട്ലറ്റു വഴിയും ചാര്ജ്ജ് ചെയ്യാം.

കൂടാതെ ചാര്ജിങ് ലവലുകള് കാണിക്കുന്ന നാല് എല്.ഇ.ഡി ഇന്ഡിക്കേറ്ററുകള് ഏതുപ്രതലത്തിലും ഉറപ്പിച്ചുനിര്ത്താവുന്ന മാഗ്നറ്റിക് ഫീറ്റ് ഇവയെല്ലാം മറ്റു ചാര്ജറുകളേക്കാള് ഈ സോളാര് ചാര്ജറിനെ മുന്നില് നിര്ത്തുന്നു.



വിവിധ ഉപകരണങ്ങള്ക്കുപയോഗിക്കാനായി 11 തരം കണക്്ടര് സ്ട്രിപ്പുകളും ഇതോടൊപ്പം ലഭ്യമാണ്. അതിനാല് തന്നെ ഒരുവിധം എല്ലാഉപകരണങ്ങളും ഇതുപയോഗിച്ച് ചാര്ജ് ചെയ്യാം. ഇങ്ങിനെയൊക്കെ ആണെങ്കിലും സൗരോര്ജം ഉപയോഗിച്ച് മുഴുവന് ചാര്ജ് ചെയ്യാന് ഏതാണ്ട് 17 മണിക്കൂര് വേണ്ടിവരുമെന്നാണ് അറിയുന്നത്. ഉടന് തന്നെ വില്പനക്ക് ലഭ്യമാവുന്ന ഈ സോളാര് ചാര്ജറിന്റെ വില 49 ഡോളറാണ് (ഏതാണ്ട് 2500 രൂപ).

സ്മാര്‍ട്ട്‌ ഫോണ്‍ രംഗത്ത് ഇനി ചിപ്പ് യുദ്ധം




ഇത്രകാലവും സ്മാര്‌്ട് ഫോണ്‍ നിര്മി്ക്കുന്ന കമ്പനികള്‍ തമ്മിലായിരുന്നു മത്സരം. ഇപ്പോള്‍ സ്മാര്‌്ട്ോളഫോണിന്റെ പേരില്‍ ചിപ്പ് കമ്പനികളും നേര്ക്കുനനേര്‍ വരികയാണ്. ബില്ട്ട് -ഇന്‍ ഗ്രാഫിക്‌സോടു കൂടിയ പുതിയ സ്മാര്‌്ട്ാ ഫോണ്‍ ചിപ്പുമായി ഇന്റല്‍ രംഗത്തെത്തിയതോടെയാണ് മത്സരത്തിന് കളമൊരുങ്ങിയത്. ഭൂരിഭാഗം സ്മാര്‌്ട്ിയഫോണ്‍ ചിപ്പുകളും രൂപകല്പ്പ ന ചെയ്യുന്ന 'ആം' (ARM) കമ്പനിയുമായി നേരിട്ട് മത്സരിക്കാന്‍ ഇതോടെഇന്റല് രംഗത്തെത്തുകയാണെന്ന് വിലയിരുത്തപ്പെടുന്നു.

അടുത്തയാഴ്ച അമേരിക്കയിലെ സാന്‍ ഫ്രാന്സിഇസ്‌കോയില്‍ നടക്കുന്ന ഡവലപ്പര്‍ ഫോറം സമ്മേളനത്തിലാണ്, പുതിയ ചിപ്പ്‌സെറ്റ് ഇന്റല്‍ അവതരിപ്പിക്കുക. 'മൂര്സ്ടൗ ണ്‍' (Moorestown) എന്ന് കോഡ് നാമം നല്കികയിട്ടുള്ള ഇന്റലിന്റെ പുതിയ ചിപ്പ് സ്മാര്ട്ട് ഫോണ്‍ വിഷ്വല്സ്s കൂടുതല്‍ കാര്യക്ഷമതയോടെ സാധ്യമാക്കും. കമ്പ്യൂട്ടറുകളില്‍ പ്രത്യേകം ഗ്രാഫിക്‌സ് ചിപ്പ് വേണമെന്ന അവസ്ഥയും ഒഴിവാക്കും. അതേസമയം, നിലവിലുള്ള മോഡലുകളെ അപേക്ഷിച്ച് അഞ്ച് മടങ്ങ് വേഗമേറിയ പുതിയൊരു മൊബൈല്ഫോ്ണ്‍ ചിപ്പ് ആം കമ്പനിയും അവതരിപ്പിച്ചു കഴിഞ്ഞു.

മൊബൈല്ഫോ ണ്‍ ഹാന്റ്‌സെറ്റുകളുടെയും സ്മാര്‌്ട് ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെയും കണക്ഷന്റെയുമൊക്കെ മേഖലയിലായിരുന്നു ഇതുവരെ പൊരിഞ്ഞ മത്സരം നടന്നിരുന്നത്. ഭാവിയുടെ ആശയവിനിമയ, വിനോദ ഉപാധിയെന്ന നിലയ്ക്ക് സ്മാര്‌്ട്്നഫോണ്‍ രംഗത്ത് വലുതും ചെറുതുമായ ഒട്ടേറെ കമ്പനികള്‍ ഭാഗ്യം പരീക്ഷിക്കുന്നുമുണ്ട്. ആപ്പിളും ഗൂഗിളും നോക്കിയയും മുതല്‍ ചൈനീസ് കമ്പനികള്‍ വരെ മൊബൈല്‍ രംഗത്ത് ഒരുകൈ നോക്കുന്നു. അതിനിടെയാണ്, ഇന്റലും ഈ രംഗത്തേക്ക് എത്തുന്നത്.

ഇന്റല്‍ ഇപ്പോള്‍ ഒറ്റ യൂണിറ്റായി വില്ക്കു ന്ന ചിപ്പ്‌സെറ്റുകളില്‍ യഥാര്ഥ്ത്തില്‍ രണ്ടു ഭാഗങ്ങളുണ്ട്; ഒരു സെന്ട്രറല്‍ പ്രോസസിങ് യൂണിറ്റും (CPU), ഗ്രാഫിക് പ്രോസസിങ് യൂണിറ്റും (GPU). സാധാരണ കമ്പ്യൂട്ടറുകളില്‍ ഇത്തരം ചിപ്പ്‌സെറ്റുകള് ഉപയോഗിക്കുമ്പോള്‍ ഊര്ജോണപയോഗം അത്ര പ്രശ്‌നമല്ല. എന്നാല്‍, ലാപ്‌ടോപ്പുകളുടെയും സ്മാര്ട്ട് ഫോണുകളുടെയും കാര്യത്തില്‍ ഊര്ജജക്ഷമത പ്രധാനമാണ്. ബില്ട്ട് -ഇന്‍ ഗ്രാഫിക്‌സോടു കൂടിയ ചിപ്പുകള്‍ തീര്ച്ച്യായും ഊര്ജോനപയോഗം കുറയ്ക്കും, ഫോണുകള്ക്ക്ു കൂടുതല്‍ ബാറ്ററി ലൈഫ് ലഭിക്കും.

യഥാര്ഥമത്തില്‍ 2008 ല്‍ 'ആറ്റം' (Atom) ചിപ്പുകളുമായി മൊബൈല്‍ രംഗത്തേക്ക് കടക്കാന്‍ ഇന്റല്‍ ശ്രമിച്ചതാണ്. ഇന്റലിന്റെ സാധാരണ ചിപ്പ്‌സെറ്റുകളെക്കാള്‍ ചെറുതായിരുന്നു ആറ്റമെങ്കിലും, അതിലും സി.പി.യു, ജി.പി.യു. എന്നിവ വേര്തിയരിക്കപ്പെട്ട നിലയില്‍ തന്നെയായിരുന്നു. സ്മാര്‌്ട്ി ഫോണുകള്ക്ക്് അനുയോജ്യമല്ലാത്ത വിധത്തിലുള്ളതായിരുന്നു അത്. ചിപ്പ്‌സെറ്റുകളുടെ വലിപ്പവും ഊര്ജോജപയോഗവും കുറയ്ക്കാന്‍ ഇന്റല്‍ നടത്തുന്ന തിരക്കിട്ട ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നീക്കമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു.

ആഗോളവിപണിയില്‍ അടുത്ത ഒരു വര്ഷറത്തിനുള്ളില്‍ സ്മാര്‌്ട്്ങഫോണുകളുടെ വില്പ്പണന പേഴ്‌സണല്‍ കമ്പ്യൂട്ടറുകളെ കടത്തിവെട്ടുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആ നിലയ്ക്കുള്ള വളര്ച്ചൂയാണ് സ്മാര്‌്ട്ന്ഫോണ്‍ വിപണി രേഖപ്പെടുത്തുന്നത്. അതേസമയം, പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വില്പ്പന കണക്കറ്റ് വര്ധിപക്കുന്നുമില്ല. ഇത്തരമൊരു പരിസ്ഥിതിയില്‍, ചിപ്പ് കമ്പനികളും പുതിയ സാഹചര്യം മുതലാക്കാന്‍ ശ്രമിക്കും. ഇന്റലിന്റെ നീക്കം ഇത്തരത്തിലാണ് കാണേണ്ടത്.

നിലവില്‍ ബഹുഭൂരിപക്ഷം സ്മാര്‌്ട്ത ഫോണുകളിലും ഉപയോഗിക്കുന്ന ചിപ്പ്‌സെറ്റ് ആം കമ്പനി രൂപകല്പ്് ന ചെയ്തതാണ്. ആപ്പിളിന്റെ ഐപാഡിലും ഐഫോണ്‍ 4 ലും ഉപയോഗിച്ചിട്ടുള്ള A4 ചിപ്പു പോലും ആം കമ്പനിയുടെ ഡിസൈന്‍ ആണ്. ആം കമ്പനി സ്മാര്‌്ട് ഫോണ്‍ ചിപ്പുകള്‍ രൂപകല്പ്പ്ന ചെയ്യാറേയുള്ളു, നിര്മികക്കാറില്ല. ആപ്പിളിന്റെ ചിപ്പ്‌സെറ്റ് നിര്മിുക്കുന്നത് ആപ്പിള്‍ തന്നെയാണ്.

ഒരുപക്ഷേ, ഐടി മേഖലയില്‍ ഏറ്റവും കുറച്ച് അറിയപ്പെടുന്ന, അതേസമയം ഏറ്റവുമധികം ലാഭമുണ്ടാക്കുന്ന സ്ഥാപനമാണ് ആം കമ്പനി. അവര്‍ രൂപകല്പ്പറന ചെയ്ത പുതിയ ചിപ്പിന്റെ പേര് Cortex-A15 MPCore എന്നാണ്. 2.5 ഏഒ്വ ആണ് അതിന്റെ വേഗം, നിലവിലുള്ള സ്മാര്‌്ട് ഫോണ്‍ ചിപ്പുകളെക്കാളും അഞ്ചുമടങ്ങ് കൂടുതല്‍. വേഗം കൂടിയെന്നു വെച്ച് ഊര്ജോടപയോഗം വര്ധിനക്കുന്നില്ല എന്നതാണ് ആം കമ്പനിയുടെ പുതിയ ചിപ്പിന്റെ പ്രത്യേകത. ഐപാഡും ഐഫോണുമൊക്കെ അഞ്ചിരട്ടി വേഗത്തില്‍ പ്രവര്ത്തിചക്കുന്ന കാര്യം സങ്കല്പ്പി ച്ചു നോക്കൂ.

ലോകത്ത് ദിവസവും ഏതാണ്ട് പത്തുലക്ഷം സ്മാര്‌്ട് ഫോണുകള്‍ വീതം വിറ്റുപോകുന്നു എന്നാണ് കണക്ക്. അതില്‍ ഒന്നില്‍ പോലും ഇന്റലിന്റെ ചിപ്പില്ല എന്നത് കമ്പനിക്കു മേല്‍ കടുത്ത സമ്മര്ദടമാണ് ഏല്പ്പി ക്കുന്നത്. 30 വര്ഷദമായി കമ്പ്യൂട്ടര്‍ ചിപ്പ് രംഗത്തെ കിരീടംവെയ്ക്കാത്ത രാജാക്കന്മാ്രായ ഇന്റലിന് സ്മാര്‌്ട്ര്ഫോണ്‍ രംഗത്തെ മാറ്റത്തിനൊത്ത് എത്താന്‍ കഴിഞ്ഞിട്ടില്ല. അത് പരിഹരിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ കമ്പനി നടത്തുന്നത്.