Tuesday, October 19, 2010

മകന്റെ വിവാഹവേദി സമൂഹ വിവാഹ വേദിയാക്കി ഇബ്രാഹിം ഹാജി

ചെറുവത്തൂര്‍: മകന്റെ വിവാഹവേദിയില്‍ ഏഴ് അനാഥപ്പെണ്‍കുട്ടികള്‍ക്ക് മംഗല്യഭാഗ്യമൊരുക്കി കാടങ്കോട്ടെ കെ.എം.ഇബ്രാഹിം ഹാജി (അജ്മാന്‍) കാരുണ്യ പ്രവര്‍ത്തനത്തിന് മാതൃകയായി. ഇബ്രാഹിം ഹാജിയുടെയും ആയിഷയുടെയും മകന്‍ ഇസ്ഫാഖ് ഇബ്രാഹിമും സുല്‍ഫെക്‌സ് ഉടമ തൃക്കരിപ്പൂരിലെ എം.ടി.പി.മുഹമ്മദ്കുഞ്ഞിയുടെയും സുലൈഖയുടയും മകള്‍ ഫാത്തിമയുടെയും വിവാഹമായിരുന്നു ശനിയാഴ്ച.

ഇബ്രാഹിം ഹാജിയുടെ കാടങ്കോട്ടെ വീട്ടില്‍ ഒരുക്കിയ വേദിയിലാണ് ഏഴുപേരുടെയും വിവാഹം നടന്നത്. ചെറുവത്തൂര്‍ പിലാവളപ്പിലെ റസീന പിലാവളപ്പിലെ റിയാസിന്റെയും, പൊന്നാനിയിലെ അസ്മാബി പൊന്നാനിയിലെ സലിം ഷെരീഫിന്റെയും, മാനന്തവാടിയിലെ ഹസീന വയനാട്ടിലെ സമീറിന്റെയും, മാനന്തവാടിയിലെ സെലീന തൃശ്ശൂരിലെ നിസ്സാറിന്റെയും, മലപ്പുറത്തെ സമീറ മലപ്പുറത്തെ ജംസീറിന്റെയും, കല്‍പ്പറ്റയിലെ ജമീല വയനാട്ടിലെ ജാഫറിന്റെയും, കാടങ്കോട്ടെ മൈമൂനത്ത് ചാനടുക്കത്തെ യൂസഫിന്റെയും ജീവിതപങ്കാളികളായി. രണ്ട് അമുസ്‌ലിംകള്‍ ഉള്‍പ്പെടെ 10 പേര്‍ക്ക്മംഗല്യഭാഗ്യമൊരുക്കുകയെന്നതായിരുന്നു ഇബ്രാഹിം ഹാജിയുടെ ആഗ്രഹം. മൂന്നുപേരുടെ വിവാഹം അടുത്ത ദിവസംതന്നെ നടത്തിക്കൊടുക്കാനുള്ള ഒരുക്കം നടന്നുവരുന്നു.

പുതുജീവിതത്തിലേക്ക് കടക്കുന്ന വധൂവരന്‍മാര്‍ക്ക് 10 പവന്‍ വീതം ആഭരണങ്ങളും 10,000 രൂപയും വസ്ത്രങ്ങളും സമ്മാനിച്ചു. ഇബ്രാഹിം ഹാജി, കെ.കുഞ്ഞിരാമന്‍ എം.എല്‍.എ., എം.സി.കമറുദ്ദീന്‍, അഷ്‌റഫ് പള്ളിക്കണ്ടം, എം.മുഹമ്മദ്കുഞ്ഞി, എം.സി.അബ്ദുള്ള ഹാജി എന്നിവര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു. ചെര്‍ക്കളം അബ്ദുല്ല, എം.എ.അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍, പി.എ.ഇബ്രാഹിം ഹാജി, എന്‍.എ.അബ്ദുല്‍ഖാദര്‍, ടി.എം.ഷാഹിദ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു

0 അഭിപ്രായ(ങ്ങള്‍) :

Post a Comment