ധ്യാനത്തിലേക്ക് സ്വാഗതം !

കണ്ണ് തുറന്നു പുറത്തേക്കു നോക്കണേ..കണ്ണടച്ച് അകത്തേക്കും!

SUNILMANJERI. MOB:9895 34 56 16

SUNILMANJERI. MOB:9895 34 56 16

SUNILMANJERI MOB:9895 34 56 16

Thursday, November 25, 2010

ചെലവ് 20 കോടി; ഉറുമി മലയാളത്തിലെ ആദ്യത്തെ ലോകസിനിമെയന്ന് പൃഥ്വിരാജ്



പൃഥ്വിരാജ് മലയാള സിനിമയില് കാലെടു ത്തുവച്ചപ്പോള് തന്നെ വ്യത്യസ്തമായ കാഴ്ചപ്പാടുകള് ഉണ്ടായിരുന്നു.

എപ്പോഴും തന്റെ കാഴ്‌ചപ്പാടുകള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ പഴി കേള്‍ക്കേണ്ടി വരികയും ചെയ്‌തിരുന്നു അദ്ദേഹത്തിന്‌ ഇപ്പോഴും ഒരു ധിക്കാരി ഇമേജ്‌ പലരും പൃഥ്വിയുടെ പേരില്‍ ചാര്‍ത്തിക്കൊടുക്കുന്നത്‌ ഈയൊരു നിലപാടിന്റെ അടിസ്ഥാനത്തിലാണ്‌.

എന്നാല് സെലിബ്രിറ്റികള്‍ക്ക്‌ അധികം കാണാന്‍ കഴിയാത്ത നിലപാടുകളിലെ ദൃഢതയും കാഴ്‌ചപ്പാടുകളുണാണ്‌ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ വേര്‍തിരിച്ച്‌ നിര്‍ത്തുന്നത്‌. മലായളത്തിലെ ആദ്യത്തെ ലോകസിനിമയായിരിക്കും താന്‍ നിര്‍മിക്കുന്ന ഉറുമിയെന്ന്‌ അദ്ദേഹം വെള്ളിനക്ഷത്രത്തിന്‌ അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.

20 കോടി രൂപ ചെലവഴിച്ച്‌ നിര്‍മിക്കുന്നു എന്നത്‌ മാത്രമല്ല ചിത്രത്തിന്റെ പെര്‍ഫക്ഷനും ഉള്ളടക്കവും എല്ലാം ഉറുമിയെ വ്യത്യസ്‌തമാക്കുന്നു.വെള്ളി നക്ഷത്രത്തിലെ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്

മഹാരാഷ്‌ട്രയിലെ ലൊക്കേഷന്‍?
രാവണ്‍ മാന്‍ച്ചേ ഗാട്ടനടുത്ത്‌ ചിത്രീകരിച്ചിട്ടുണ്ട്‌. അന്ന്‌ തന്നെ സന്തോഷേട്ടനും എനിക്കും സ്ഥലം പ്രിയപ്പെട്ടതായി മാരിയിരുന്നു. അത്രയ്‌ക്ക്‌ ഇഷ്‌ടം തോന്നിയ സ്ഥലമാണിത്‌.

ഉറുമിയിലെ കഥാപാത്രം?
കഥാപാത്രത്തേക്കാളുപരി സിനിമയുടെ ഭാഗമാകുന്നതിലാണ്‌ എനിക്ക്‌ സന്തോഷം. ഉറുമി മലയാളത്തിലെ ആദ്യ ലോകസിനിമയായിരിക്കും. മലയാളത്തില്‍ ഇതിന്‌ മുമ്പുണ്ടായിട്ടുള്ള ചരിത്രസിനിമകളെല്ലാം പ്രാദേശികമായ പ്രമേയങ്ങളാണ്‌ കൈകാര്യം ചെയ്‌തിട്ടുള്ളത്‌.

വടക്കന്‍ വീരഗാഥയും പഴശ്ശിരാജയും ഗംഭീരസിനിമകളാണെങ്കിലും കേരളത്തിന്‌ പുറത്ത്‌ കഥാപാത്രങ്ങള്‍ അത്രയ്‌ക്ക്‌ അറിയപ്പെട്ടിരുന്നില്ല. ദി ബോയ്‌ ഹു വാണ്ടഡ്‌ ടു കില്‍ വാസ്‌കോ ജി ഗാമ എന്നതാണ്‌ ഉറുമിയുടെ ക്യാപ്‌ഷന്‍. വാസ്‌കോ ഗമായെ ലോകം മുഴുവനും അറിയാം. ഏത്‌ രാജ്യത്തും സിനിമയുടെ കഥ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല.

തുടക്കം?
സന്തോഷേട്ടന്റെയും എന്റെയും ചര്‍ച്ചകളിലൂടെയാണ്‌ ഉറുമി വികസിച്ചത്‌. ആദ്യം ഒരു ചെറിയ സിനിമയെന്നതായിരുന്നു ഉദ്ദേശ്യം. എന്നാല്‍ പിന്നീട്‌ കഥ വികസിച്ചപ്പോള്‍ അത്‌ വലിയ സിനിമയെന്ന നിലയിലേക്ക്‌ മാറി.

നിര്‍മാണ പങ്കാളിയായി ഷാജി നടേശന്‍ എന്നൊരു സുഹൃത്ത്‌ കൂടി വന്നതോടെ സംഭവം വലിയ ക്യാന്‍വാസിലേക്ക്‌ മാറ്റി. ഉറുമി സാറ്റലൈറ്റ്‌ റൈറ്റ്‌ പ്രതീക്ഷിച്ചെടുക്കുന്ന സിനിമയല്ല. മലയാള സിനിമയുടെ മാറുന്ന മുഖമാണ്‌. അമ്പത്‌ കൊല്ലം കഴിഞ്ഞാലും ഓര്‍മിക്കപ്പെടുന്ന സിനിമയാകും ഇതെന്ന്‌ എനിക്കുറപ്പുണ്ട്‌.

ബൃത്തായ ഒരു സിനിമയുടെ തിരക്കഥയ്‌ക്ക്‌ ശങ്കര്‍ രാമകൃഷ്‌ണനെ പോലെ ഒരു പുതുമുഖത്തെ ഏല്‍പിച്ചത്‌?
ശങ്കറിനെ സിനിമയിലേക്ക്‌ ക്ഷണിച്ചത്‌ ഞാനാണ്‌. അദ്ദേഹം വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ മാമാങ്കം എന്ന പേരില്‍ ഒരു കഥ എന്നോട്‌ പറഞ്ഞിരുന്നു. രണ്ട്‌ കൊല്ലം കൊണ്ട്‌ പൂര്‍ത്തിയാക്കിയ തിരക്കഥ ചരിത്രസിനിമയെന്ന നിലയില്‍ ഒരിക്കലും മറക്കാത്ത സിനിമയാകും. (കേരളകഫേയില്‍ ഐലന്റ്‌ എക്‌സ്‌പ്രസ്‌ എന്ന ചിത്രം പൃഥ്വിരാജിനെ നായകനാക്കി ശങ്കര്‍ രാമകൃഷ്‌ണന്‍ സംവിധാനം ചെയ്‌തിട്ടുണ്ട്‌.)

ഇന്ത്യയൊട്ടുക്കുമുള്ള താരങ്ങളാണല്ലോ അഭിനയിക്കുന്നത്‌?
ദേശീയ തലത്തിലുള്ള സ്വീകാര്യതയ്‌ക്ക്‌ വേണ്ടിയാണ്‌ ഹിന്ദി താരങ്ങളെ അണിനിരത്തുന്നത്‌. അങ്ങനെയൊരു ചിത്രം 90 തിയേറ്ററുകളില്‍ മാത്രം റിലീസ്‌ ചെയ്‌തിട്ട്‌ കാര്യമില്ല. ഹോളിവുഡ്‌ ചിത്രമായ ട്രാന്‍ഫോര്‍മറുടെ സൗണ്ട്‌ ഡിസൈനറാണ്‌ ഉറുമിയിലും പ്രവര്‍ത്തിക്കുന്നത്‌. പ്രഭുദേവ, താബു, ജനീലിയ, വിദ്യാബാലന്‍ തുടങ്ങിയ പ്രഗല്‍ഭതാരങ്ങളുടെ സാന്നിധ്യമാണ്‌ ഉറുമിയുടെ ഏറ്റവും വലിയ പ്രത്യേകത.

മലയാളം, തമിഴ്‌, ഹിന്ദി, ഇംഗ്ലീഷ്‌ ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രത്തന്റെ സംവിധാനത്തോടൊപ്പം ഛായാഗ്രഹണവും സന്തോഷ്‌ ശിവന്‍ നിര്‍വഹിക്കും. നേരത്തെ അശോകയെന്ന പേരില്‍ ഹിന്ദിയില്‍ സന്തോഷ്‌ ശിവന്‍ ചരിത്രസനിമ യെടുത്തിരുന്നെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

Wednesday, November 24, 2010

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി ഐസ്ലേറ്റ്



ഇന്ത്യയിലെ ഗ്രാമീണ സ്‌കൂളുകളില്‍ നിന്ന് പരമ്പരാഗത സ്ലേറ്റുകള്‍ താമസിയാതെ അപ്രത്യക്ഷമായേക്കും. പകരം സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ചെലവു കുറഞ്ഞ ഇലക്ട്രോണിക് സ്ലേറ്റുകള്‍ വിദ്യാര്‍ഥികളെ ഡിജിറ്റില്‍ യുഗത്തിലേക്ക് കൈപ്പിടിച്ചു നടത്തും. സാധാരണ വിദ്യാര്‍ഥികളെ ഡിജിറ്റല്‍ ലോകത്തേക്ക് ആനയിക്കാനുദ്ദേശിച്ചുള്ള 'ഐസ്ലേറ്റ്' (I-slate) പദ്ധതി അമേരിക്കയിലെയും സിംഗപ്പൂരിലെയും സര്‍വകലാശാലകളുടെ സഹകരണത്തോടെയാണ് മുന്നേറുന്നത്.

സിംഗപ്പൂരിലെ നാന്‍യാങ് ടെക്‌നോളജിക്കല്‍ സര്‍വകലാശാല (എന്‍.ടി.യു), അമേരിക്കയിലെ റൈസ് സര്‍വകലാശാല എന്നിവ സംയുക്തമായാണ് ഐസ്ലേറ്റ് പദ്ധതി നടപ്പാക്കുന്നത്. വളരെക്കുറഞ്ഞ ഊര്‍ജോപയോഗമുള്ള ഒരു ഇലക്ട്രോണിക് നോട്ട്പാഡാണ് പദ്ധതിയുടെ കാതല്‍. റൈസ് സര്‍വകലാശാലയിലെ ഗവേഷകനായ കൃഷ്ണ പലേം ആണ് ഈ ആശയത്തിന് പിന്നില്‍.

എന്‍.ടി.യുവിന് കീഴിലുള്ള 'സസ്റ്റൈനബിള്‍ ആന്‍ഡ് ഇന്‍ഫോഡൈനാമിക്‌സ് ഇന്‍സ്റ്റിട്ട്യൂട്ട്' (ഐ.എസ്.എ.ഐ.ഡി) ആണ് ഐസ്ലേറ്റിന് രൂപംനല്‍കുന്നത്. റൈസ് സര്‍വകലാശാലയിലെ മൂന്ന് വിദ്യാര്‍ഥികള്‍ പലേമിനെ പദ്ധതിയില്‍ സഹായിക്കുന്നു. 

നിലവിലുള്ളവയെക്കാള്‍ വളരെ ഊര്‍ജോപയോഗം കുറഞ്ഞ പ്രത്യേകതരം ചിപ്പുകളാണ് ഐസ്ലേറ്റുകളില്‍ ഉപയോഗിക്കുക. സ്വിറ്റ്‌സ്വര്‍ലന്‍ഡിലെ സെന്റര്‍ ഫോര്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് മൈക്രോടെക്‌നോളജിയുമായി സഹകരിച്ച് ഐ.എസ്.എ.ഐ.ഡിയാണ് ചിപ്പുകള്‍ നിര്‍മിക്കുന്നത്. സാധാരണ കാല്‍ക്കുലേറ്ററുകളില്‍ ഉപയോഗിക്കുന്ന മാതിരിയുള്ള സോളാര്‍ പാനലുകളാകും ഐസ്ലേറ്റിനാവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുക.

ഐസ്ലേറ്റിന്റെ ആദ്യരൂപത്തിന്റെ പരീക്ഷണോപയോഗം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ കഴിഞ്ഞ ആഗസ്ത് ആദ്യം ആരംഭിച്ചു കഴിഞ്ഞു. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'വിദല്‍' (ViDAL) എന്ന ഏജന്‍സിയാണ് പരീക്ഷണോപയോഗത്തിന് സഹായിക്കുന്നത്. ഹൈദരാബാദില്‍ നിന്ന് 110 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറുള്ള മോഹദ് ഹുസൈന്‍പള്ളി ഗ്രാമത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഐസ്ലേറ്റ് ആദ്യം ഉപയോഗിച്ചു നോക്കുന്നത്.

ഇത്രകാലവും സാധാരണ സ്ലേറ്റ് മാത്രം ഉപയോഗിച്ചിരുന്ന വിദ്യാര്‍ഥികളാണ് ഇപ്പോള്‍ പരീക്ഷണാര്‍ഥം ഐസ്ലേറ്റ് ഉപയോഗിച്ചു തുടങ്ങിയത്. അവര്‍ വേഗം തന്നെ ഐസ്ലേറ്റിന്റെ ഉപയോഗവും സാധ്യതകളും മനസിലാക്കിക്കഴിഞ്ഞെന്ന് ഗവേഷകര്‍ പറയുന്നു.

ഐസ്ലേറ്റിന്റെ ആദ്യരൂപത്തിന്റെ പോരായ്മകളെന്താണെന്ന് വിദ്യാര്‍ഥികളുടെ പക്കല്‍ നിന്നുതന്നെ മനസിലാക്കാനും വേണ്ട പരിഷ്‌ക്കരണങ്ങള്‍ വരുത്താനുമാണ് പരീക്ഷണോപയോഗംകൊണ്ട് ഉദ്ദേശിക്കുന്നത്. പദ്ധതി വിജയിത്തിലെത്തിയാല്‍ ലക്ഷക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ യുഗത്തിലേക്കുള്ള കാല്‍വെയ്പ്പാകും ഐസ്ലേറ്റിലൂടെ ഉണ്ടാവുക. എന്നാല്‍, ഐസ്ലേറ്റിന്റെ വില, അതിന്റെ പ്രത്യേകതകള്‍ ഇവയൊന്നും ഇപ്പോള്‍ വെളിവായിട്ടില്ല.

ഒരു കപ്പ് കാപ്പിയുടെ വിലയ്ക്ക് മൊബൈല്‍


Posted on: 13 Nov 2010



ഏറ്റവും വലിയ മത്സരം നടക്കുന്ന മേഖലയായി മൊബൈല്‍ ഫോണ്‍ രംഗം മാറിക്കഴിഞ്ഞു. ഹാന്‍ഡ്‌സെറ്റിന്റെ കാര്യത്തിലായാലും കോള്‍ നിരക്കുകളുടെ കാര്യത്തിലായാലും കാര്യം വ്യത്യസ്തമല്ല. മത്സരം ഇങ്ങനെ പോയാല്‍ കാര്യങ്ങള്‍ എവിടെയെത്തും. 'ഉദയാണ് താരം' എന്ന സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം ശ്രീനിവാസന്റെ കഥാപാത്രത്തോട് ചോദിക്കുന്ന ചോദ്യമുണ്ട്-' ഈ മേക്കപ്പിനൊക്കെ ഒരു പരിധി ഇല്ലേ' എന്ന്! പരിധി ഇല്ല എന്ന് സിനിമയിലൂടെ ശ്രീനിവാസന്‍ തെളയിച്ചതുപോലെയാണ് മൊബൈലിന്റെ കാര്യവും. ഇപ്പോള്‍ ഒരു കപ്പ് കാപ്പിയുടെ കാശ് മതി ഒരു മൊബൈല്‍ ഹാന്‍ഡ്‌സെറ്റിന് എന്ന അവസ്ഥയെത്തിയിരിക്കുകയാണ്.

സംഗതി ചൈനീസ് ഫോണാണെന്ന് കരുതിയവര്‍ക്ക് തെറ്റി. ബ്രിട്ടനിലാണ് ഈ അത്ഭുതം സംഭവിച്ചിരിക്കുന്നത്. അവിടത്തെ പ്രമുഖ മൊബൈല്‍ റീട്ടെയില്‍ കമ്പനിയായ കാര്‍ഫോണ്‍ വെയര്‍ഹൗസ് (Carphone Warehouse) ആണ് 99 പെന്‍സിന് (നൂറ് പെന്‍സ് സമം ഒരു ബ്രിട്ടീഷ് പൗണ്ട്) മൊബൈല്‍ പുറത്തിറക്കിയത്. ബ്രിട്ടനില്‍ ഒരു കപ്പ് കാപ്പിക്ക് ആവശ്യമായതിലും ചെലവ് കുറവ്.

ക്രിസ്മസ് സമ്മാനമായാണ് കമ്പനി ഈ വിലകുറഞ്ഞ മൊബൈല്‍ ബ്രിട്ടനില്‍ അവതരിപ്പിച്ചിരിക്കുന്നത്. വിലകുറഞ്ഞ മൊബൈല്‍ യുവാക്കള്‍ക്കിടയില്‍ ഹരമാകുമെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും, സ്മാര്‍ട്ട്‌ഫോണുകള്‍ അരങ്ങുതകര്‍ക്കുന്ന കാലത്ത് എത്രത്തോളം പിന്തുണ ഇതിന് ലഭിക്കുമെന്ന് കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു.

Alcatel OT-209 എന്ന പേരുള്ള ഈ മൊബൈല്‍ കടുത്ത ഗ്രേയും ചുവപ്പും കലര്‍ന്ന ഡിസൈനില്‍ അല്‍കാടെല്‍ (Alcatel) കമ്പനിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഹാന്‍ഡ്‌സെറ്റിന്റെ വിലയായ 99 പെന്‍സിന് പുറമെ കണക്ഷനും മറ്റുമായി 10 പൗണ്ട് കൂടി നല്‍കിയാല്‍ ഫോണുമായി വീട്ടില്‍പോകാം. എസ്.എം.എസ് സൗകര്യം, സ്​പീക്കര്‍ ഫോണ്‍, ഗെയിംസ്്, എഫ്.എം റേഡിയോ തുടങ്ങിയവയെല്ലാം അടങ്ങിയതാണ് ഫോണ്‍.

68 ഗ്രാം മാത്രം ഭാരം, 128 ഗുണം 128 റസല്യൂഷനിലുള്ള 1.45 ഇഞ്ച് ഡിസ്‌പ്ലേ എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. രണ്ടുമണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാവുന്ന ഇതിന്റെ ബാറ്ററി 333 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയവും 4.55 മണിക്കൂര്‍ സംസാര സമയവും നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 

പിന്‍കുറിപ്പ്:
വിലക്കുറവിന്റെ കാര്യത്തില്‍ അപമാനിക്കപ്പെട്ട ചൈനക്കാര്‍ക്കിനി തലഉയര്‍ത്തി നടക്കാം. 
കാരണം ഗ്രേറ്റ് ബ്രിട്ടനേക്കാള്‍ മേലെയാണ് ഇനി ചൈനയുടെ സ്ഥാനം!!


കടപ്പാട്: മാതൃഭൂമി 

പ്രായമേറിയവര്‍ക്കായി ഒരു മൊബൈല്‍ ഫോണ്‍


കടപ്പാട് : മാതൃഭൂമി 



സാങ്കേതികത്തികവും രൂപഭംഗിയുമുള്ള പുത്തന്‍ ഫോണുകളിറക്കാന്‍ മത്സരിക്കുന്ന കമ്പനികള്‍ മിക്കപ്പോഴും മറന്നു പോകുന്ന ഒരു കാര്യമുണ്ട്. പ്രായമേറിയവര്‍ക്ക് ഇത്തരം മൊബൈലുകള്‍ ഉപയോഗിക്കുക അത്ര എളുപ്പമാവില്ല എന്ന വസ്തുത. ഇക്കാര്യം മുന്‍നിര്‍ത്തി ചെന്നൈയിലെ മ്യുനോത് കമ്പനി പുറത്തിറക്കിയിരിക്കുന്ന ഹാന്‍ഡ്‌സെറ്റാണ് 'മ്യുനോത് എസ്5 (Munoth S5). പ്രായം 60 ന് മേലെത്തിയവരെ ഉദ്ദേശിച്ചുള്ളതാണ് മ്യുനോത് എസ്5. രോഗങ്ങള്‍ പിടികൂടുകയും ശാരീരികക്ഷമത കുറയുകയും ചെയ്യുന്ന സമയത്ത് ഒരാളുടെ ആവശ്യങ്ങള്‍ എന്തായിരിക്കുമെന്ന് മുന്നില്‍കണ്ടാണ് ഫോണ്‍ നിര്‍മിച്ചിരിക്കുന്നത്.

അടിയന്തരഘട്ടങ്ങളില്‍ അടുത്ത ബന്ധുക്കളെയും ആസ്​പത്രി അധികൃതരെയും വിവരമറിയിക്കാന്‍ സഹായിക്കുന്ന എമര്‍ജന്‍സി ബട്ടനാണ് (SOS button) ആണ് ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. ആ ബട്ടനില്‍ അമര്‍ത്തിയാല്‍ ഫോണില്‍ മുന്‍കൂര്‍ സൂക്ഷിച്ചിട്ടുള്ള 10 നമ്പറുകളിലേക്ക് സന്ദേശങ്ങള്‍ പോകും. ഈ വ്യക്തിക്ക് അടിയന്തര സഹായം ആവശ്യമുണ്ടെന്ന് ബന്ധപ്പെട്ടവരെ അറിയിക്കാന്‍ ഈ സംവിധാനം സഹായിക്കും.

മാത്രമല്ല, ഫോണ്‍ ഉപയോഗിക്കുന്നയാളുടെ വ്യക്തിപരമായ മെഡിക്കല്‍ റിക്കോര്‍ഡുകളുടെ സഹായത്തോടെ ഡോക്ടറെ അയാളുടെ സ്ഥിതിയെക്കുറിച്ച് ജാഗ്രതപ്പെടുത്താനും, രോഗിയാണെങ്കില്‍ മരുന്നു കഴിക്കേണ്ട സമയമായെന്ന് ഓര്‍മിപ്പിക്കാനുമൊക്കെ ഫോണ്‍ സഹായിക്കും.

ഹൃദയാഘാതം വന്ന തന്റെയൊരു മുതിര്‍ന്ന കുടുംബാംഗത്തിന്റെ അനുഭവമാണ് ഇത്തരമൊരു സംരംഭത്തിന് പ്രേരണയായതെന്ന്, മ്യുനോത് കമ്മ്യൂണിക്കേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ജസ്വന്ത് മ്യുനോത് 'ടെക്‌നോളജി റിവ്യു'വിനോട് പറഞ്ഞു. ആ കുടുംബാംഗത്തിന് അടിയന്തര സഹായം ലഭിക്കാതെ വന്നതാണ് ജ്വസ്വന്തിന്റെ കണ്ണുതുറപ്പിച്ചത്. ആ ഹതഭാഗ്യന്‍ മൊബൈല്‍ ഫോണില്‍ ചില നമ്പറുകളില്‍ വിളിക്കാന്‍ നോക്കിയെങ്കിലും ഡയലിങ് പൂര്‍ത്തിയാക്കാനോ, ആരെയെങ്കിലും സഹായത്തിന് വിളിക്കാനോ കഴിഞ്ഞില്ല.

എമര്‍ജന്‍സി ബട്ടണ്‍ മാത്രമല്ല മ്യുനോത് ഫോണിന്റെ പ്രത്യേകത. ഡയലിങ് എളുപ്പമാക്കാനുള്ള വലിയ കീപാഡാണ് ഫോണിലേത്. പ്രായമായവര്‍ക്ക് നമ്പറുകള്‍ എളുപ്പത്തില്‍ ഡയല്‍ ചെയ്യാനും വായിക്കാനും ഇത് സഹായിക്കും. മാത്രമല്ല, ഫോണ്‍ എവിടെങ്കിലും മറന്നുവെച്ചാല്‍, ഉടമസ്ഥനെ അക്കാര്യം ഓര്‍മിപ്പിക്കാനും സംവിധാനമുണ്ട്. ഉടമസ്ഥന്‍ ഫോണില്‍ നിന്ന് പത്തോ പതിനഞ്ചോ അടി അകലെയെത്തിയാല്‍, ഫോണിലെ സെന്‍സര്‍ അത് മനസിലാക്കി ബീപ് ശബ്ദം പുറപ്പെടുവിക്കും.

അബദ്ധത്തില്‍ കൈയില്‍ നിന്ന് ഫോണ്‍ താഴെ വീണാലും കുഴപ്പമില്ല. ഒട്ടേറെ തവണ തറയില്‍ വീണാലും പ്രശ്‌നമുണ്ടാകാത്ത വിധത്തിലാണ് മ്യുനോത് എസ്5 നിര്‍മിച്ചിരിക്കുന്നത്. ഇരുട്ടില്‍ സഹായിക്കാന്‍ ടോര്‍ച്ചുമുണ്ട് ഫോണില്‍.

ഫോണ്‍ വാങ്ങിക്കഴിഞ്ഞാല്‍, ഉടമസ്ഥന്റെ മെഡിക്കല്‍ റിക്കോര്‍ഡുകള്‍ മ്യുനോത് കമ്മ്യൂണിക്കേഷന്‍ രൂപംനല്‍കിയ വെബ്‌സൈറ്റില്‍ വളരെ എളുപ്പത്തില്‍ ലോഡ് ചെയ്യാം. വ്യക്തിപരമായുള്ള ശാരീരിക അവശതകളും രോഗങ്ങളുടെയും ചരിത്രവും ഫോട്ടോയും ഏതാനും അടുത്ത ബന്ധുക്കളുടെ വിവരവുമാണ് ലോഡ് ചെയ്യേണ്ടത്.

മെഡിക്കല്‍ വിവരങ്ങള്‍ ലോഡ് ചെയ്തു കഴിഞ്ഞാല്‍, രജിസ്‌ട്രേഷന്‍ സമയത്ത് ലഭിക്കുന്ന യൂസര്‍നേം/പാസ്‌വേഡ് സംവിധാനമുപയോഗിച്ച് ആ വിവരങ്ങള്‍ നോക്കാം. ഫോണിലെ അടിയന്തര ബട്ടനില്‍ ഫോണുടമ അമര്‍ത്തിക്കഴിഞ്ഞാല്‍, ഫോണിന്റെ സ്‌ക്രീനില്‍ യൂസര്‍നേമും പാസ്‌വേഡും പ്രത്യക്ഷപ്പെടും. സഹായിക്കാനെത്തുന്നവര്‍ക്ക് അതിന്റെ സഹായത്തോടെ ഫോണുടമയുടെ മെഡിക്കല്‍ അവസ്ഥ മനസിലാക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയുമാകാം.

മ്യുനോത് കമ്മ്യൂണിക്കേഷന്‍സിന്റെ സെര്‍വറില്‍ സൂക്ഷിച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്, മരുന്നു കഴിക്കേണ്ട സമയവും മറ്റും ഫോണുടമയെ ഓര്‍മിപ്പിക്കുന്നത്. എമര്‍ജന്‍സി സര്‍വീസിന് ആദ്യവര്‍ഷം മ്യുനോത് കമ്മ്യൂണിക്കേഷന്‍സ് കാശ് ഈടാക്കില്ല. രണ്ടാംവര്‍ഷം മുതല്‍ അടിയന്തര സര്‍വീസുകള്‍ക്കെല്ലാം കൂടി മാസം 30 രൂപ വെച്ച് ഉപഭോക്താവ് നല്‍കണം. 2500 രൂപയാണ് ഫോണിന്റെ വില.

Monday, November 22, 2010

ക്രെഡിറ്റ് കാര്‍ഡിനു പകരംവയ്ക്കാനും മൊബൈല്‍ഫോണ്‍



കൈയില്‍ പണം കൊണ്ടുനടക്കുന്നവരുടെ എണ്ണം നമ്മുടെ നാട്ടിലും കുറയുകയാണ്. ക്രെഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡുമൊക്കെ രംഗം കൈയടക്കുന്നു. ഇത്തരം പ്ലാസ്റ്റിക് മണിയെന്ന് വിളിപ്പേരുള്ള ഇത്തരം കാര്‍ഡുകളും നാളെ വേണ്ട എന്ന സ്ഥിതി വന്നേക്കാം. പകരം കൈയിലൊരു മൊബൈല്‍ ഫോണ്‍ മതി. 

കാര്‍ഡുകള്‍ക്ക് പകരം മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് പണമിടപാടു നടത്താന്‍ സഹായിക്കുന്ന 'ഇ-വാലറ്റ്' (E-Wallet) സംവിധാനമാണ് രംഗത്തെത്തുന്നത്. മൊബൈല്‍ ഫോണുകള്‍ക്കായി ഗൂഗിള്‍ വികസിപ്പിച്ച ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിന്റെ അടുത്ത പതിപ്പില്‍ ഇ-വാലറ്റ് സംവിധാനവുമുണ്ടാകും. ക്രമേണ, ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുകള്‍ക്ക് പകരം മൊബൈല്‍ ഫോണ്‍ തന്നെ ഉപയോഗിക്കാവുന്ന സംവിധാനമാകും ഇതെന്ന് ഗൂഗിള്‍ മേധാവി എറിക് ഷ്മിഡ്ട് പറയുന്നു.

ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പുറത്തിറങ്ങാന്‍ പോകുന്ന ആന്‍ഡ്രോയിഡ് 2.3 (ജിഞ്ചര്‍ബ്രഡ്) പതിപ്പിലാണ് ഇ-വാലറ്റ് സംവിധാനമൂണ്ടാകുകയെന്ന് സാന്‍ഫാന്‍സിസ്‌കോയില്‍ നടന്ന വെബ് 2.0 സമ്മേളനത്തില്‍ ഷ്മിഡ്റ്റ് പ്രഖ്യാപിച്ചു. 

ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമും നിയര്‍ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ ചിപ്പും ഉപയോഗിച്ചുള്ള, ഇതുവരെ പുറത്തിറക്കാത്ത, ഒരു ഫോണിലാണ് അദ്ദേഹം സദസ്സിന് ഇ-വാലറ്റ് പരിചയപ്പെടുത്തിയത്. (എന്നാല്‍ ഈ ഫോണ്‍ സാംസങ് പുറത്തിറക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന'നെക്‌സസ് എസ്' ആണെന്ന സംശയം ചിലര്‍ക്കെങ്കിലുമുണ്ട്. ഗൂഗിളിന്റെ ആദ്യ ബ്രാന്‍ഡഡ് ഫോണായ നെക്‌സസ് വണിന്റെ പിന്‍ഗാമിയാണ് നെക്‌സക് എസ് എന്നാണ് റിപ്പോര്‍ട്ടുകള്‍).

പണം ഈടാക്കുന്നതിന് ഡെബിറ്റ് കാര്‍ഡിലുപയോഗിക്കുന്ന അതേ സങ്കേതം തന്നെയാണ് 'നിയര്‍ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍'(എന്‍.എഫ്.സി) എന്ന ഈ സാങ്കേതികതയും. ആന്‍ഡ്രോയ്ഡ് 2.3 ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ മുഖേനയോ അല്ലെങ്കില്‍ 'പേ പാല്‍' പോലുള്ള പണമടയ്ക്കല്‍ സംവിധാനം വഴിയോ ആണ് പണം കൈമാറ്റം സാധ്യമാകുന്നത്. 

പ്ലാസ്റ്റിക് കാര്‍ഡുകള്‍ക്ക് പകരം ഫോണ്‍ ഉപയോഗിക്കുന്ന കാര്യം ഏറെക്കാലമായി പലരും പ്രവചിക്കുന്നുണ്ട്. എന്‍ എഫ് സി സാങ്കേതികത ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ക്ക് പകരമാകില്ലെങ്കിലും, കാര്‍ഡുപയോഗിച്ചുള്ള തട്ടിപ്പുകള്‍ കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.         കടപ്പാട് : മാതൃഭൂമി