ധ്യാനത്തിലേക്ക് സ്വാഗതം !

കണ്ണ് തുറന്നു പുറത്തേക്കു നോക്കണേ..കണ്ണടച്ച് അകത്തേക്കും!

SUNILMANJERI. MOB:9895 34 56 16

SUNILMANJERI. MOB:9895 34 56 16

SUNILMANJERI MOB:9895 34 56 16

Friday, September 09, 2016


Friday, June 27, 2014

അടിമുടി പുതുമകളുമായി 'ആന്‍ഡ്രോയ്ഡ് എല്‍'



Google I/O ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ മുഖ്യപ്രഭാഷണം നടത്തുന്ന സുന്ദര്‍ പിച്ചായ് - ചിത്രം : റോയിട്ടേഴ്‌സ്


ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് 4.4.4 അപ്‌ഡേറ്റ് ഗൂഗിളിന്റെ നെക്‌സസ് ഫോണുകളിലും ടാബുകളിലും ലഭിച്ചുതുടങ്ങിയത് ഏതാനും ദിവസം മുമ്പാണ്. കഴിഞ്ഞ ദിവസം ഇന്ത്യയിലും നെക്‌സസ് ഉപകരണങ്ങളില്‍ പുതിയ അപ്‌ഡേറ്റ് എത്തി. കിറ്റ്കാറ്റിന്റെ ഏറ്റവും ഒടുവിലത്തെ അപ്‌ഡേറ്റാണത്.

പുതിയ ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ Google I/O ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ്, കിറ്റ്കാറ്റ് അപ്‌ഡേറ്റ് എത്തിയതെന്ന് ടെക് വിദഗ്ധര്‍ പ്രവചിച്ചു. ആ പ്രവചനം ശരിവെച്ചുകൊണ്ട് 'L' എന്ന് കോഡുനാമം നല്‍കിയിട്ടുള്ള പുതിയ ആന്‍ഡ്രോയ്ഡ് പതിപ്പിന്റെ വിശേഷങ്ങള്‍ കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കപ്പെട്ടു.

ഇതുവരെയുള്ള പതിപ്പുകളില്‍നിന്നെല്ലാം വ്യത്യസ്തമാണ് 'ആന്‍ഡ്രോയ്ഡ് എല്‍' ( Android L ). അതിന്റെ യഥാര്‍ഥനാമം എന്താണ് എന്നതിനെപ്പറ്റി ടെക് വിദഗ്ധര്‍ക്കിടയില്‍ തര്‍ക്കം നടക്കുന്നുണ്ടെങ്കിലും ഗുഗിള്‍ ഒരു സൂചനയും നല്‍കിയിട്ടില്ല.

കെട്ടിലും മട്ടിലും പുതുമകളുമായാണ് ആന്‍ഡ്രോയ്ഡ് എല്‍ എത്തുന്നത്. ഇതുവരെയുള്ളതില്‍ ഏറ്റവും സമഗ്രമായ അവതരണമാണിതെന്നും, മൊബൈല്‍ മാത്രമല്ല, അതിനപ്പുറത്തുള്ള സംഗതികള്‍ക്കൂടി മുന്നില്‍കണ്ടാണ് ആന്‍ഡ്രോയ്ഡ് എല്‍ തയ്യാറാക്കുന്നതെന്നും, ക്രോമിന്റെയും ആന്‍ഡ്രോയ്ഡിന്റെയും ചുമതല വഹിക്കുന്ന ഗൂഗിള്‍ സീനിയര്‍ വൈസ് പ്രസിഡന്റ് സുന്ദര്‍ പിച്ചായ് മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.

പിച്ചായ് പറഞ്ഞത് ശരിയാണെന്ന് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കപ്പെട്ട സംഗതികള്‍ വ്യക്തമാക്കുന്നു. സ്മാര്‍ട്ട്‌ഫോണുകളും ടാബ്‌ലറ്റുകളും മാത്രമല്ല, ടിവി, വാച്ച്, കാറുകള്‍ തുടങ്ങിയവയൊക്കെ ഉള്‍പ്പെടുന്ന ഒന്നായി ആന്‍ഡ്രോയ്ഡ് ഇക്കോസിസ്റ്റം പരിണമിക്കുന്നതിന്റെ സൂചനയാണ് സാന്‍ ഫ്രാന്‍സിസ്‌കോയില്‍ കണ്ടത്.

'പുതിയ ആന്‍ഡ്രോയ്ഡ് പതിപ്പിന് 5000 ലേറെ എപിഐകളുണ്ട് (APIs)' - പിച്ചായ് അറിയിച്ചു. തേര്‍ഡ്പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ക്ക് അത്ര വൈവിധ്യമാര്‍ന്ന സാധ്യതയാണ് ഇത് തുറുന്നുതരുന്നത്.

മെറ്റീരിയല്‍ ഡിസൈന്‍ ( Meterial Design ) 

ഡിസൈനില്‍ കാതലായ മാറ്റം വരുന്നു എന്നതാണ് ആന്‍ഡ്രോയ്ഡ് എല്‍ പതിപ്പിനെ അതിന്റെ മുന്‍ഗാമികളില്‍നിന്ന് വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം. അതിനായി ഗൂഗിള്‍ കൊണ്ടുവന്നിരിക്കുന്ന നൂതന സങ്കേതത്തിന് 'മെറ്റീരിയല്‍ ഡിസൈന്‍' എന്നാണ് പേര്. ദ്വിമാന സ്‌ക്രീനില്‍ ഒരു ത്രിമാന ദൃശ്യഭംഗി ലഭിക്കാന്‍ ഇത് സഹായിക്കും.

ഡെവലപ്പര്‍മാര്‍ക്ക് തങ്ങളുടെ ആപ്പുകള്‍ പുതിയ സ്റ്റൈലില്‍ അവതരിപ്പിക്കാന്‍ മെറ്റീരിയല്‍ ഡിസൈന്‍ വഴിയൊരുക്കുമെന്ന് ഗൂഗിള്‍ ബ്ലോഗ് പറയുന്നു. പുതിയ ജ്യോമട്രിക് ബട്ടണുകള്‍ യൂസര്‍ ഇന്റര്‍ഫേസിലേക്ക് ചേര്‍ക്കാനും മെറ്റീരിയല്‍ ഡിസൈന്‍ സഹായിക്കും. അപ്‌ഡേറ്റ് ചെയ്യപ്പെട്ട സിസ്റ്റം ഫോണ്ടില്‍ സ്പര്‍ശിക്കുന്ന യൂസര്‍ക്ക്, യഥാര്‍ഥവസ്തുവിനെ തൊടുന്ന അനുഭവമുണ്ടാകും. ആനിമേഷന്റെയും ഉയര്‍ന്ന കോണ്‍ട്രാസ്റ്റിന്റെയുമൊക്കെ സഹായത്തോടെ യൂസര്‍ ഇന്റര്‍ഫേസിന് അടിമുടി പുതുമ അനുഭവപ്പെടും.

മെറ്റീരിയല്‍ ഡിസൈന്‍ ആന്‍ഡ്രോയ്ഡില്‍ മാത്രം ഒതുങ്ങില്ല, ക്രോം ഒഎസിലേക്കും എത്തിക്കാനാണ് ഗൂഗിള്‍ ഉദ്ദേശിക്കുന്നത്.

ആന്‍ഡ്രോയ്ഡ് റണ്‍ടൈം ( Android Runtime - ART )

പ്രൊസസറിന്റെ മെച്ചപ്പെട്ട പ്രകടനത്തിന് ഗൂഗിള്‍ അവതരിപ്പിക്കുന്നതാണ് ആന്‍ഡ്രോയ്ഡ് റണ്‍ടൈം (എ ആര്‍ ടി). അത് സിസ്റ്റം ഡിഫോള്‍ട്ടായി ഉള്‍പ്പെടുത്തും. മാത്രമല്ല, 64-ബിറ്റ് ആര്‍ക്കിടെക്ചറിനുള്ള പിന്തുണയും പുതിയ ആന്‍ഡ്രോയ്ഡിലുണ്ടാകും. അതിനാല്‍ ജാവ ലാംഗ്വേജിലെഴുതിയ ആപ്പുകള്‍ ഒരു പരിഷ്‌ക്കരണവും കൂടാതെ ആന്‍ഡ്രോയ്ഡില്‍ ഓടും. ജാവാ പ്രേമികളെ തീര്‍ച്ചയായും ആഹ്ലാദിപ്പിക്കുന്ന വാര്‍ത്തയാണിത്.

ആന്‍ഡ്രോയ്ഡ് എല്‍ പതിപ്പില്‍ OpenGL ES 3.1 വഴി മെച്ചപ്പെട്ട ഗ്രാഫിക്‌സും ലഭ്യമാക്കുമെന്ന് ഗൂഗിള്‍ പറയുന്നു. ഗെയിം ആപ്പുകള്‍ നിര്‍മിക്കുന്നവര്‍ക്ക് കൂടുതല്‍ ദൃശ്യഭംഗിയോടെ അതുള്‍പ്പെടുത്താന്‍ ഇത് സഹായിക്കും.

ബാറ്ററി ആയുസിന് പ്രോജക്ട് വോള്‍ട്ട ( Project Volta )

സ്മാര്‍ട്ട്‌ഫോണുകളില്‍ വേഗം ബാറ്ററി ചോര്‍ന്നുപോകുന്ന പ്രശ്‌നവും ആന്‍ഡ്രോയഡ് എല്‍ കാര്യമായി പരിഗണിക്കുന്നുണ്ട്. ഇരട്ടി വേഗത്തില്‍ കാര്യങ്ങള്‍ നിര്‍വഹിക്കുമ്പോള്‍തന്നെ മെച്ചപ്പെട്ട ബാറ്ററി ലൈഫ് ഉറപ്പുവരുത്താനായി ഗൂഗിള്‍ പ്രഖ്യാപിച്ചിട്ടുള്ളതാണ് പ്രോജക്ട് വോള്‍ട്ട.

സാങ്കേതികമായ ചില മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി ബാറ്ററി ആയുസ് മെച്ചപ്പെടുത്തുകയാണ് ആന്‍ഡ്രോയ്ഡ് എല്‍ പതിപ്പില്‍ പ്രോജക്ട് വോള്‍ട്ട ചെയ്യുക. വൈഫൈ, ജിപിഎസ്, സിപിയു തുടങ്ങി ബാറ്ററി ഊറ്റുന്ന എല്ലാ സംഗതികളെയും കൂടുതല്‍ ഊര്‍ജക്ഷമതയുള്ളതാക്കി മാറ്റും. മുമ്പ് സൂചിപ്പിച്ച എ ആര്‍ ടി സങ്കേതവും ബാറ്ററിയുടെ ഉപയോഗം കുറയ്ക്കാന്‍ സഹായിക്കും.

കുറഞ്ഞ ബാറ്ററി ഉപയോഗംകൊണ്ട് ആപ്പുകളുടെ പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ ഡെവലപ്പര്‍മാരെ സഹായിക്കാന്‍ 'ബാറ്ററി ഹിസ്റ്റോറിയന്‍' ( Battery Historian ) എന്നൊരു സങ്കേതവും ആന്‍ഡ്രോയ്ഡ് എല്‍ പതിപ്പിന്റെ ഭാഗമായി ഗൂഗിള്‍ അവതരിപ്പിച്ചിട്ടുണ്ട്.

പുതിയ നോട്ടിഫിക്കേഷനുകള്‍ 

ആന്‍ഡ്രോയ്ഡ് എല്‍ പതിപ്പില്‍ നോട്ടിഫിക്കേഷനിലും കാര്യമായ മാറ്റം വരികയാണ്. ഫോണിന്റെ ഹോംസ്‌ക്രീന്‍ അണ്‍ലോക്ക് ചെയ്യാതെ തന്നെ നോട്ടിഫിക്കേഷനുകള്‍ കാണാനും അതിന്റെ ഉള്ളടക്കം മസിലാക്കാനും പുതിയ ആന്‍ഡ്രോയ്ഡില്‍ കഴിയും. യൂസര്‍ മറ്റൊരു ആപ്പ് ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍, ചെറിയ ഫ്ലോട്ടിങ് വിന്‍ഡോ ആയി നോട്ടിഫിക്കേഷനുകള്‍ പ്രത്യക്ഷപ്പെടും. ഡെവലപ്പര്‍മാര്‍ക്ക് തങ്ങളുടെ ബ്രാന്‍ഡിനനുസരിച്ച് വ്യത്യസ്ത വര്‍ണങ്ങള്‍ നോട്ടിഫിക്കേഷനുകളില്‍ ഉള്‍പ്പെടുത്താം.

തൊട്ടുമുമ്പ് ചെയ്ത പ്രവര്‍ത്തനങ്ങള്‍ ചതുരകാര്‍ഡുകളായാണ് കിറ്റ്കാറ്റില്‍ പ്രത്യക്ഷപ്പെടുക. ആന്‍ഡ്രോയ്ഡ് എല്‍ പതിപ്പില്‍ അതിലും കാര്യമായ മാറ്റം വരും.

നിങ്ങളുടെ ഹാന്‍ഡ്‌സെറ്റിലുള്ള ഡേറ്റ എങ്ങനെ പങ്കിടണമെന്ന കാര്യത്തില്‍ കൂടുതല്‍ നിയന്ത്രണം ആന്‍ഡ്രോയ്ഡ് ഉപയോക്താവിന് ഉണ്ടാകും. അതിനായി ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നതാണ് 'യൂണിവേഴ്‌സല്‍ ഡേറ്റ കണ്‍ട്രോള്‍ എല്‍' ( Universal Data Control L ). ഫോണിനെ ജോലി സ്ഥലത്ത് ഒരു മോഡിലും പേഴ്‌സണല്‍ ഉപയോഗത്തിന് പേഴസണല്‍ മോഡിലുമാക്കാന്‍ ഇതുവഴി സാധിക്കും.

സാംസങ് നോക്‌സ് ആന്‍ഡ്രോയ്ഡിലേക്ക്

ശ്രദ്ധേയമായ ഒരു സംഗതി, തങ്ങളുടെ ഫോണുകളിലെ ഡേറ്റാസുരക്ഷയ്ക്കായി സാംസങ് വികസിപ്പിച്ച 'നോക്‌സ് സെക്യൂരിറ്റി ടെക്‌നോളജി' ( Knox Security Technology ) ആന്‍ഡ്രോയ്ഡ് എല്‍ പതിപ്പിലെത്തുന്നു എന്നതാണ്.

മാത്രമല്ല, ഗൂഗിളിന്റെ ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ ആന്‍ഡ്രോയ്ഡിലോടുന്ന 'ഗിയര്‍ ലൈവ്' ( Gear Live ) എന്ന സ്മാര്‍ട്ട്‌വാച്ച് സാംസ്ങ് അവതരിപ്പിച്ചതും ശ്രദ്ധേയമായി. സാസംങും ഗൂഗിളും തമ്മില്‍ വളര്‍ന്നുവന്ന സ്പര്‍ധയ്ക്ക് ശമനമുണ്ടാകുന്നു, ഇരുകമ്പനികളും വീണ്ടും യോജിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു എന്നതിന്റെ സൂചനയായി ഇത് കാണാം. (കടപ്പാട് : ഗൂഗിള്‍, വിവിധ വാര്‍ത്താഏജന്‍സികള്‍) 

Thursday, April 03, 2014


Wednesday, June 12, 2013

Nokia EOS; a 41 MP camera phone leaked online

Nokia EOS is definitely the most awaited and the most anticipated mobile phone in today’s date and its photographs have recently leaked online.  This device is a phone which will be running on the Windows 8 OS and will be a camera centric handset.
Nokia EOS
Nokia EOS’s most amazing feature is its 41 MP camera which shall most probably come with the PureView branding. There are chances of a Carl Zeiss lens for this camera which most probably might be the Xenon flash. This phone has been codenamed as ‘Elvis’  and is being tested by AT&T. It shall be launched sometime in July and is expected to have OLED display screen. Going by the rumours and the pictures leaked online, Nokia EOS’s screen would be able to deliver a resolution count of 768×1280 pixels.
Nokia EOS will be packed in with 32 GB of internal memory space so that users can store a large number of images and videos which have been taken by the camera. Like the many other Nokia Lumia series mobile phone, EOS too shall be built by using a polycarbonate material. Most probably, this upcoming phone will not be supporting the feature of micro SD card.

Friday, March 08, 2013

വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമായി ‘വൈമേറ്റ്സ്’ വരുന്നു


തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മാത്രമായി പുതിയ വെബ്സൈറ്റ് വരുന്നു. പേര് വൈമേറ്റ്സ്. ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും വിദ്യാര്‍ഥികളും അധ്യാപകരും തമ്മിലുള്ള സ്വതന്ത്ര ആശയവിനിമയത്തിനുള്ള വേദിയാണ് വൈമേറ്റ്സ് ഒരുക്കുന്നത്.
വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സ്കൂളുകള്‍ക്കും ഏറെ ഉപകാരപ്പെടും. നിലവാരം മെച്ചപ്പെടുത്താനുള്ള ഏറെ സാധ്യതകളുള്ളതുമാണ് വൈമേറ്റ്സ്.
ഇതര സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍നിന്ന് വ്യത്യസ്തമാണ് വൈമേറ്റ്സിന്‍െറ പ്രവര്‍ത്തനം. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സ്കൂള്‍ അധികൃതര്‍ക്കുമല്ലാതെ മറ്റാര്‍ക്കും ആശയവിനിമയം അനുവദനീയമല്ളെന്നത് രക്ഷിതാക്കള്‍ക്ക് അനുഗ്രഹമാണ്.

പരമ്പരാഗത ക്ളാസ്മുറികളില്‍നിന്ന് വ്യത്യസ്തമായി ആഗോള ആശയരീതിയാണ് സൈറ്റ് അവലംബിച്ചിരിക്കുന്നത്. ബി.ബി.സി, ബ്രിട്ടീഷ് ലൈബ്രറി, ഖാന്‍ അക്കാദമി, കോര്‍സെറ, എം.ഐ.ടി, ഓപണ്‍ കോഴ്സ്വെയര്‍ തുടങ്ങിയ ആഗോള ഓണ്‍ലൈന്‍ റിസോഴ്സുകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ വൈമേറ്റ്സിലൂടെ സാധിക്കും. പുതിയ വ്യാവസായിക ട്രെന്‍ഡുമായി ബന്ധപ്പെടാനും അവ ഉപയോഗിക്കാനും അതിനനുസരിച്ച് തയാറെടുപ്പുകള്‍ നടത്താനും വിദ്യാര്‍ഥികളെ സജ്ജമാക്കും. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് അന്താരാഷ്ട്ര യൂനിവേഴ്സിറ്റികളുമായി സൗജന്യ സര്‍ട്ടിഫിക്കേഷന്‍ സൗകര്യവും വെബ്സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്.

അധ്യാപകര്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാനും അറിവും നിലവാരവും പരമാവധി മെച്ചപ്പെടുത്താനും സൈറ്റില്‍ മാര്‍ഗങ്ങളേറെയാണ്. അധികരിച്ച റിസോഴ്സുകള്‍ക്കുവേണ്ടി ബന്ധപ്പെടാനുള്ള സൗകര്യം ഒരേ സ്ഥാപനത്തിലെയോ മറ്റ് സ്ഥാപനങ്ങളിലെയോ അധ്യാപകര്‍ക്ക് പരസ്പര ആശയവിനിമയം, പാഠ്യപദ്ധതിയുടെയും അറിവുകളുടെയും കൈമാറ്റം എന്നിവ ഇവയില്‍ ചിലതുമാത്രം.

സ്വകാര്യത, സുരക്ഷ എന്നിവക്കും സൈറ്റ് മുന്‍തൂക്കം നല്‍കുന്നു. എല്ലാവരെയും പ്രത്യേകം നിരീക്ഷിക്കാന്‍ തിരിച്ചറിയല്‍ കോഡുകള്‍ ഉള്ളതിനാല്‍ നുഴഞ്ഞുകയറ്റം, വ്യാജ ഉപയോഗം എന്നിവ തടയാന്‍ കൃത്യമായ സംവിധാനമുണ്ട്. സുഹൃത്തുകളായ ഷാഹിദ് കെ.ടി, സാദിഖ് കെ.ടി, ഷാബിര്‍ കെ.ടി എന്നീ യുവാക്കളുടെ അനുഭവജ്ഞാനവും കഠിനാധ്വാനവുമാണ് വൈമേറ്റ്സെന്ന ഫ്രീ എജുക്കേഷന്‍ നെറ്റ്വര്‍ക്കിനെ വ്യത്യസ്തമാക്കുന്നത്. ടെക്നോപാര്‍ക്ക് സി.ഇ.ഒയായ കെ.ജി. ഗിരീഷ് ബാബുവിന്‍െറ സഹായത്താലാണ് ടെക്നോപാര്‍ക്കിലെ പാര്‍ക്ക് സെന്‍ററില്‍ ജനുവരി 30ന് വൈമേറ്റ്സ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിന്‍െറ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, അബ്ദുറബ്ബ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

2013-14 അധ്യയനവര്‍ഷം മുതല്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഇതിന്‍െറ സേവനം ലഭ്യമാകും. ജൂണ്‍ ആദ്യവാരം മുതല്‍ സൈറ്റില്‍ പ്രവേശിച്ച് രജിസ്ട്രേഷന് അപേക്ഷ സമര്‍പ്പിക്കാമെന്ന് വൈമേറ്റ്സ് പിന്നണിക്കാര്‍ അറിയിച്ചു.

Wednesday, March 06, 2013

മൈക്രോസോഫ്റ്റ് സിന്‍‌ക്‌ടോയ് (Microsoft SyncToy)




നിങ്ങളുടെ കമ്പ്യൂട്ടറിലെ ഹാർഡ്‍ഡിസ്ക് പ്രവർത്തന രഹിതമായാൽ എത്രയാണ് നിങ്ങളുടെ നഷ്ടം? ഒരു കമ്പ്യൂട്ടറോ, ലാപ്ടോപ്പോ സ്ഥിരമായി ഉപയോഗിക്കുന്ന ഒരാളോടാണ് ഈ ചോദ്യമെങ്കിൽ, ഒരു സംശയവും വേണ്ട അയാളുടെ ഉത്തരം, നഷ്ടം വിലമതിക്കുവാനാവാത്തതാണ് എന്നാവും. ജോലി ആവശ്യങ്ങൾക്കോ, പഠന ആവശ്യങ്ങൾക്കോ കമ്പ്യൂട്ടറിനെ വളരെയധികം ആശ്രയിക്കുന്നവരാണെങ്കിൽ പറയുകയും വേണ്ട. കരണം, ഒരു കമ്പ്യൂട്ടർ ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം ഏറ്റവും അമൂല്യമായ സംഗതി, കമ്പ്യൂട്ടറിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്ന അവന്റെ ഡേറ്റയാണ്.

വളരെയധികം മെമ്മറി ലഭ്യമായ ഹാർഡ്‍-ഡിസ്കുകൾ ഇന്ന് അധികവിലയില്ലാതെ ലഭ്യമാണ്. ഇതിനാൽ തന്നെ കൂടുതൽ ഡേറ്റ ഹാർഡ്-ഡിസ്കിൽ സൂക്ഷിക്കുവാനും കഴിയുന്നു. എന്നാൽ ഇത്രയും മെമ്മറി ശേഷിയുള്ള ഒരു ഹാർഡ്-ഡിസ്കിന്റെ പ്രവർത്തനം പെട്ടെന്നൊരു ദിവസം നിലച്ചുപോയാലോ? അപ്പോൾ ഉണ്ടാവുന്ന നഷ്ടവും സൂക്ഷിക്കുവാൻ കഴിയുന്ന ഡേറ്റ പോലെ ഭീമമാണ്. ഇതിനൊരു പോം‍വഴി കൃത്യമായി ഹാർഡ്-ഡിസ്കിലെ വിവരങ്ങൾ മറ്റൊരിടത്തുകൂടി സൂക്ഷിക്കുക എന്നതാണ്. ഒരു സി.ഡി.യിൽ/ഡി.വി.ഡി.യിൽ പകർത്തി സൂക്ഷിക്കുകയാണ് ഒരു മാർഗം. എന്നാൽ പലപ്പോഴും, ഒരു പ്രോജക്ട് തുടങ്ങിയാൽ അവസാനിക്കുവാൻ പല മാസങ്ങൾ എടുത്തെന്നു വരാം. ഒരു പ്രോജക്ടിന്റെ തന്നെ അനവധി ബാക്ക്-അപ്പ് സി.ഡി./ഡി.വി.ഡി.കൾ അതിനാൽ നിർമ്മിക്കേണ്ടി വരുന്നു. ഇവിടെയാണ് എക്സ്‍റ്റേണൽ ഹാർഡ്-ഡിസ്ക്കുകൾ ഉപകാരപ്പെടുന്നത്.

80 ജി.ബി. മുതൽ 500 ജി.ബി. വരെയുള്ള എക്സ്‍റ്റേണൽ ഹാർഡ്-ഡിസ്ക്കുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. 2500 മുതൽ 5500 രൂപ വരെയാണ് ഈ ശ്രേണിയിലുള്ള എക്സ്റ്റേണൽ ഹാർഡ്-ഡിസ്ക്കുകളുടെ വില. ഇവയിൽ മിക്കവയും യു.എസ്.ബി. 2.0 സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്നവയാണ്. പ്രത്യേകം പവർ നൽകേണ്ടവയും, അല്ലാത്തവയും ഇവയിലുണ്ട്. യു.എസ്.ബി. പോർട്ടിൽ നിന്നു തന്നെ പവർ ലഭ്യമാക്കുന്ന മോഡലുകൾക്ക് വില അല്പം അധികമാവുമെന്നു മാത്രം. ഇങ്ങിനെയുള്ള ഒരു ഹാർഡ്-ഡിസ്ക് ഉപയോഗിച്ച് പ്രോജക്ട് ഫയലുകളുടെ ബാക്ക്-അപ് എടുക്കാവുന്നതാണ്. വ്യത്യാസം വരുത്തുന്ന ഫയലുകൾ മാത്രം പുറമേയുള്ള ഹാർഡ്-ഡിസ്കിൽ പുതുക്കിയാൽ മതിയാവും. എന്നാൽ ഇത് സ്ഥിരമായി ചെയ്യേണ്ടിവരുമ്പോൾ, അത് മറ്റൊരു മടുപ്പുളവാക്കുന്ന പ്രക്രിയയാവും. ഏതൊക്കെ ഫയലുകൾ പുതുക്കിയിട്ടുണ്ടെന്നു പരിശോധിച്ച്, അവ തിരഞ്ഞുപിടിച്ച് ബാക്ക്-അപ് ചെയ്യുക എന്നത് സമയമെടുക്കുന്ന പ്രവർത്തിയുമാണ്. എന്നാൽ ഇതു ചെയ്യുവാനായി ധാരാളം സോഫ്റ്റ്‍വെയർ ആപ്ലിക്കേഷനുകൾ ഇന്ന് ലഭ്യമാണ്. അത്തരത്തിലൊന്നാണ് മൈക്രോസോഫ്റ്റ് പുറത്തിറക്കിയിരിക്കുന്ന സിൻ‍ക്‌ടോയ് എന്ന സോഫ്റ്റ്‍വെയർ.

മൈക്രോസോഫ്റ്റ് സിൻ‍ക്‌ടോയ്
സിൻ‍ക്‌ടോയുടെ രണ്ട് പതിപ്പുകൾ നിലവിൽ ലഭ്യമാണ്.സിൻ‍ക്‌ടോയ് 1.4സിൻ‍ക്‌ടോയ് 2.0 ബീറ്റ എന്നിവയാണവ. മൈക്രോസോഫ്റ്റിന്റെ ഡൌൺലോഡ് സൈറ്റിൽ നിന്നും ഇവ സൌജന്യമായി ഡൌൺലോഡ് ചെയ്യാവുന്നതാണ്. വിൻഡോസ് എക്സ്.പി, വിൻഡോസ് വിസ്റ്റ എന്നീ പ്രവർത്തകങ്ങളിൽ ഉപയോഗിക്കുവാനായാണ് ഈ സോഫ്റ്റ്‍വെയർ നിർമ്മിച്ചിരിക്കുന്നത്. ഇൻസ്റ്റലേഷൻ റൺ ചെയ്ത്, മറ്റേതൊരു വിൻഡോസ് സോഫ്‍റ്റ്‍വെയറിനേയും പോലെ ഇതും സിസ്റ്റത്തിലേക്ക് വളരെ എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.

സിൻ‍ക്‌ടോയ് ഉപയോഗിച്ച് തുടങ്ങുവാനായി ആദ്യം ചെയ്യേണ്ടത്, ഒരു ഫോൾഡർ പെയർ ഉണ്ടാക്കുക എന്നതാണ്. Create New Folder Pair എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് ഇതിനുള്ള ഡയലോഗ് ബോക്സ് ലഭ്യമാക്കാം. തുറന്നുവരുന്ന ജാലകത്തിൽ ഒരു Left Folder-ഉം, ഒരു Right Folder-ഉം ബ്രൌസ് ചെയ്തു നൽകുക. ഇടത് ഫോൾഡറായി നൽകുന്നതാണ് സോഴ്സ്, അഥവാ ബാക്ക്-അപ് ചെയ്യേണ്ട ഫോൾഡർ. നിങ്ങളുടെ ഡോക്യുമെന്റ് ഫോൾഡർ, അല്ലെങ്കിൽ പ്രോജക്ട് ഫയലുകൾ സൂക്ഷിക്കുന്ന ഫോൾഡർ ഇങ്ങിനെ ബാക്ക്-അപ് ആവശ്യമായ ഫോൾഡറുകളിൽ ഒന്ന് സെലക്ട് ചെയ്യുക. വലത് ഫോൾഡർ ഡെസ്റ്റിനേഷനാണ്, ഇത് ഒരു എക്സ്റ്റേണൽ ഹാർഡ്-ഡിസ്ക്, അല്ലെങ്കിൽ ഒരു ഫ്ളാഷ് ഡ്രൈവ്, അതുമല്ലെങ്കിൽ നെറ്റ്‍വർക്കിൽ ബന്ധിപ്പിച്ചിരിക്കുന്ന ഒരു കമ്പ്യൂട്ടർ ഒക്കെ ആകാവുന്നതാണ്. ഫോൾഡറുകൾ തിരഞ്ഞെടുത്ത ശേഷം Next ബട്ടൺ അമർത്തി അടുത്ത ഘട്ടത്തിലെത്തുക. ഇവിടെ നിങ്ങൾക്ക് ഏതു രീതിയിലാണ് ബാക്ക്-അപ് ഈ ഫോൾഡർ പെയറിൽ ചെയ്യേണ്ടതെന്ന് നൽകുക. മൂന്ന് ഓപ്ഷനുകൾ ഇവിടെ ലഭ്യമാണ്.
• Synchronize - ഈ ഓപ്ഷനിൽ സോഴ്സ് ഫോൾഡറിലേയും, ഡെസ്റ്റിനേഷൻ ഫോൾഡറിലേയും ഫയലുകൾ ഇരുഭാഗത്തേക്കും അപ്‍ഡേറ്റ് ചെയ്യപ്പെടും. ഉദാഹരണത്തിന് നിങ്ങൾ ഫ്ളാഷ് ഡ്രൈവിൽ ബാക്ക്-അപ് ചെയ്തിരിക്കുന്ന ഫയലുകൾ ഓഫീസിലും, വീട്ടിലും എഡിറ്റ് ചെയ്യുന്നുണ്ടെന്നു കരുതുക. വീട്ടിൽ നിന്നും ഫയലുകൾ ഫ്ളാഷ് ഡ്രൈവിൽ എടുത്ത് ഓഫീസിൽ ചെല്ലുന്നു. അവിടെ എഡിറ്റ് ചെയ്ത ശേഷം, പുതുക്കിയ ഫയലുകൾ ഫ്ളാഷ് ഡ്രൈവിൽ തിരിച്ച് വീട്ടിലെത്തിക്കുന്നു. ഇപ്പോൾ ഫ്ളാഷ് ഡ്രൈവിലെ ഫയലുകൾ സിസ്റ്റത്തിലേക്കാണല്ലോ അപ്‍ഡേറ്റ് ചെയ്യേണ്ടത്. ഈ രീതിയിൽ ഇരുഭാഗത്തേക്കും പുതുക്കിയ ഫയലുകൾ കൈമാറ്റം ചെയ്യേണ്ടതുണ്ടെങ്കിൽ ഈ ഓപ്ഷൻ തിരഞ്ഞെടുക്കുക. ഫയലുകളുടെ പുതുക്കൽ മാത്രമല്ല; ഫയലുകളുടെ പേരുമാറ്റവും(Renaming), ഒഴിവാക്കലുകളും(Deletion) ഈ രീതിയിൽ രണ്ടിടത്തും ആവർത്തിക്കപ്പെടും.
• Echo - ഇവിടെ സോഴ്സിൽ(Left Folder) ഉള്ള മാറ്റങ്ങൾ ഡെസ്റ്റിനേഷനിൽ(Right Folder) അപ്‍ഡേറ്റ് ചെയ്യുക മാത്രമാണ് ചെയ്യുന്നത്. ഡെസ്റ്റിനേഷനിൽ വരുത്തുന്ന മാറ്റങ്ങൾ സോഴ്സിൽ പുതുക്കപ്പെടുകയില്ലെന്ന് സാരം. ഇടതു ഫോൾഡറിൽ വരുത്തുന്ന ഫയലുകളുടെ പേരുമാറ്റവും, ഒഴിവാക്കലുകളും; വലതു ഫോൾഡറിലും പ്രതിഫലിക്കും.
• Contribute - Echo-യിൽ നിന്നും ഏറെയൊന്നും വ്യത്യസ്തമല്ല ഈ ഓപ്‍ഷൻ. ഇടതു വശത്ത് ഏതെങ്കിലും ഫയൽ ഒഴിവാക്കിയാൽ അത് വലതു വശത്ത് പ്രതിഫലിക്കില്ല്ല എന്നതാണ് ഏക വ്യത്യാസം.
(സിൻ‍ക്‌ടോയ് 1.4-ൽ മറ്റ് രണ്ട് ഓപ്ഷനുകൾ കൂടി ലഭ്യമാണ്. അവ പുതിയ പതിപ്പിൽ ലഭ്യമല്ലാത്തതിനാൽ വിശദീകരിക്കുന്നില്ല.)

അടുത്ത ഘട്ടത്തിൽ ഈ ഫോൾഡർ പെയറിന് ഒരു പേരുനൽകുവാൻ ആവശ്യപ്പെടും. നിങ്ങൾക്കിഷ്ടമുള്ള ഒരു പേരുനൽകി Finish ബട്ടണിൽ അമർത്തുക. ഇപ്പോൾ വലതുഭാഗത്ത് All Folder Pairs എന്നതിന്റെ മുകളിലായി ഫോൾഡർ പെയറിനു നൽകിയ പേരിൽ ഒരു ടാബ് ദൃശ്യമാക്കപ്പെടും. അതിൽ ക്ലിക്ക് ചെയ്ത് ആ ബാക്ക്-അപ് ഫോൾഡർ പെയറിന്റെ ജാലകത്തിൽ എത്താവുന്നതാണ്. Change action എന്നതിൽ ക്ലിക്ക് ചെയ്ത് Synchronize, Echo, Contribute എന്നിവയിൽ ഏതെങ്കിലും ഒന്ന് സെലക്ട് ചെയ്യാവുന്നതാണ്. Change options എന്ന മറ്റൊരു സാധ്യതയും ഇവിടെ ലഭ്യമാണ്. ഇവിടെ എതൊക്കെ ഫയൽ ബാക്ക്-അപ് ചെയ്യുമ്പോൾ ഉൾപ്പെടുത്തണം (ഡിഫോൾട്ട്: * എല്ലാ ഫയലുകളും. *.doc എന്നു നൽകിയാൽ വേഡ് ഡോക്യുമെന്റ് ഫയലുകൾ മാത്രമാവും ബാക്ക്-അപ് ചെയ്യപ്പെടുക.) എന്നു നൽകുവാനുള്ള സാധ്യത; ഏതൊക്കെ ഫയലുകൾ ഒഴിവാക്കണം (ഉദാ: *.exe എന്നിവിടെ നൽകിയാൽ, ആ EXE ഫയലുകൾ ബാക്ക്-അപ് ചെയ്യപ്പെടുകയില്ല.) എന്നു നൽകുവാനുള്ള സാധ്യത; റീഡ്-ഒൺലി ഫയലുകൾ, ഹിഡൻ ഫയലുകൾ, സിസ്റ്റം ഫയലുകൾ എന്നിവ പ്രത്യേകം ഒഴിവാക്കുവാനുള്ള സാധ്യത; എന്നിവ ലഭ്യമാണ്. സോഴ്സായി സെലക്ട് ചെയ്തിരിക്കുന്ന ഫോൾഡറിൽ വിവിധ സബ്‍-ഫോൾഡറുകൾ അടങ്ങിയിട്ടുണ്ടെങ്കിൽ അവയിൽ ചിലതുമാത്രമായി തിരഞ്ഞെടുക്കുവാൻ Select subfolders എന്നതിൽ ക്ലിക്ക് ചെയ്യുക. തുറന്നുവരുന്ന ജാലകത്തിൽ ആവശ്യമുള്ളവ മാത്രമായി സെലക്ട് ചെയ്യാവുന്നതാണ്.

ലഭ്യമായ മറ്റ് ഓപ്ഷനുകൾ:
• Active for run all: ഈ ഓപ്ഷൻ സെലക്ട് ചെയ്താൽ All Folder Pairs എന്ന ടാബിൽ ലഭ്യമായിരിക്കുന്ന Run All എന്ന ബട്ടൺ അമർത്തുമ്പോൾ, ഈ ഫോൾഡർ പെയർ അപ്ഡേറ്റ് ചെയ്യപ്പെടും. ഇത് സെലക്ട് ചെയ്യുന്നില്ലെങ്കിൽ, ഇത് പ്രത്യേകമായി റൺ ചെയ്യുമ്പോൾ മാത്രമേ അപ്ഡേറ്റ് ചെയ്യപ്പെടുകയുള്ളൂ.
• Save overwritten files in the Recycle Bin: ഫയലുകൾ പഴയതിനു മുകളിൽ പുതിയത് കോപ്പി ചെയ്യപ്പെടുമ്പോൾ, പഴയ ഫയൽ റീസൈക്കിൾ ബിന്നിൽ സൂക്ഷിക്കണമെന്നുണ്ടെങ്കിൽ ഈ ഓപ്ഷൻ സെലക്ട് ചെയ്യുക.
• Check file contents: ഫയൽ നെയിം, മോഡിഫൈ ഡേറ്റ്, ഫയൽ സൈസ് എന്നിവയെക്കൂടാതെ അവയ്ക്കുള്ളിലെ വിവരങ്ങൾ കൂടി പരിശോധിച്ച്, അപ്ഡേറ്റ് ചെയ്യണമെങ്കിൽ ഈ ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇത് സെലക്ട് ചെയ്താൽ ബാക്ക്-അപ് ചെയ്യുവാൻ കൂടുതൽ സമയമെടുക്കുമെന്നതും പ്രത്യേകമോർക്കുക.

ബാക്ക്-അപ് റൺ ചെയ്യുന്നതിനു മുൻപ് ഏതൊക്കെ ഫയലുകളിൽ/ഫോൾഡറുകളിൽ വ്യത്യാസം വരുന്നു എന്നറിയുവാൻ Preview എന്ന ബട്ടണിൽ മൌസമർത്തുക. തുറന്നുവരുന്ന പ്രിവ്യൂ ജാലകത്തിലും അപ്ഡേറ്റ് ആക്ഷനുകൾ ഒഴിവാക്കാവുന്നതാണ്. ആവശ്യമുള്ളവ മാത്രം സെലക്ട് ചെയ്ത ശേഷം Run അമർത്തി ബാക്ക്-അപ് പൂർത്തിയാക്കുക. എക്സ്റ്റേണൽ ഹാർഡ്-ഡിസ്ക്കുകളും പൂർണ്ണമായ സുരക്ഷ പ്രദാനം ചെയ്യുന്നില്ല എന്ന കാര്യം മറക്കാതിരിക്കുക. നിശ്ചിത കാലയളവിൽ ഒരു സി.ഡി.യിലേക്കോ/ഡി.വി.ഡിയിലേക്കോ ഫയലുകൾ പകർത്തി സൂക്ഷിക്കുന്നത് എപ്പോഴും നന്നായിരിക്കും.

(2008 സെപ്റ്റംബർ ലക്കം ഇന്‍ഫോകൈരളി കമ്പ്യൂട്ടര്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചത്.) 

Friday, December 07, 2012

വേഗമെന്താണെന്ന് മനസ്സിലാവാന്‍ ഫോര്‍ ജി എല്‍.ടി.ഇയെ അറിയണം



Byline: 
ജിന്‍സ് സ്കറിയ
പറയാന്‍ എളുപ്പമാണ്; കേള്‍ക്കാനും. പക്ഷേ സംഭവം ഇങ്ങത്തെുമ്പോള്‍ ഏറെക്കാലമെടുക്കും. 4 ജി (നാലാംതലമുറ) എന്ന് പറഞ്ഞുകേള്‍ക്കാള്‍ തുടങ്ങിയിട്ടും കാലം കുറേയായി. ഇതുവരെ ഇന്ത്യയിലത്തെിയില്ളെന്ന് മാത്രം.  എന്തിന് 3 ജി (മൂന്നാംതലമുറ) പോലും അതിന്‍റ പൂര്‍ണപ്രഭയില്‍ പല മഹാനഗരങ്ങളിലും (മെട്രോ) ലഭ്യമല്ല. അതിനിടയ്ക്കാണ് 3 ജിയേക്കാള്‍ പത്തിരട്ടി വേഗവുമായി 4 ജി എല്‍.ടി.ഇ അഥവാ ഫോര്‍ത്ത് ജനറേഷന്‍ (നാലാം തലമുറ) ലോങ് ടേം ഇവല്യൂഷന്‍ വരുന്നത്. സെക്കന്‍ഡില്‍ 100 മെഗാ ബിറ്റ്സ് വരെ ഡൗണ്‍ലോഡ് സ്പീഡ്, 50 മെഗാ ബിറ്റ്സ് വരെ അപ്ലോഡ് വേഗം എന്നിവയാണ് എല്‍.ടി.ഇ വാഗ്ദാനം ചെയ്യുന്നത്. ഇത് 200 കിലോമീറ്റര്‍ വേഗതയില്‍ വാഹനത്തില്‍ പോകുമ്പോഴത്തെ കാര്യം. നടക്കുകയോ നില്‍ക്കുകയോ ആണെങ്കില്‍ സെക്കന്‍ഡില്‍ ഒരു ജിഗാ ബിറ്റ്സ് ആണ് വേഗം.
 
വയര്‍ലെസ് വിവരവിനിമയ രംഗത്തെ ഈ നവാതിഥിയെ തേര്‍ഡ് ജനറേഷന്‍ പാര്‍ട്ണര്‍ഷിപ് പ്രോജക്ട് (3 ജി.പി.പി) ആണ് വികസിപ്പിച്ചത്. പരസ്പരം മത്സരിക്കുന്ന നിരവധി നാലാംതലമുറ സേവന നിലവാരങ്ങള്‍ (4 ജി സ്റ്റാന്‍ഡേര്‍ഡ്സ്) ഒത്തൊരുമിക്കുന്ന വേദിയാണ് എല്‍.ടി.ഇ. അള്‍ട്രാ മൊബൈല്‍ ബ്രോഡ്ബാന്‍ഡ്, വൈമാക്സ് എന്നിവ ഇതില്‍പ്പെടുന്നു. നിലവില്‍ നമ്മള്‍ വയര്‍ലെസ് സേവനദാതാവിനെ (സര്‍വീസ് പ്രൊവൈഡര്‍) നോക്കിയാണ് മൊബൈല്‍ സിം (സബ്സ്ക്രൈബേഴ്സ് ഇന്‍ഡക്സ് മൊഡ്യൂള്‍) തെരഞ്ഞെടുക്കുന്നത്. ബി.എസ്.എന്‍.എല്‍, ഐഡിയ, വോഡഫോണ്‍, എയര്‍ടെല്‍ എന്നിങ്ങനെ. ഇത് എല്‍.ടി.ഇയിലത്തെുമ്പോള്‍ ദാതാവിന് പകരം സേവനകേന്ദ്രീകൃതമാകും. അപ്പോള്‍  കമ്പനിക്ക് പകരം ഓരോയിടത്തും മികച്ച സൗകര്യങ്ങളും വേഗതയും നല്‍കുന്ന സേവനദാതാവിനെ ഇഷ്ടപ്രകാരം തെരഞ്ഞെടുക്കാന്‍ കഴിയും. 
 
ഒന്നിലധികം പേര്‍ കളിക്കാവുന്ന ഗെയിം, തടസ്സമില്ലാത്ത ലൈവ് വീഡിയോ എന്നിവ എല്‍.ടി.ഇ സമ്മാനിക്കുന്നു.   4 ജി ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍ അധിഷ്ഠിതമായ കോളിങ്, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്നു. എല്‍.ടി.ഇ ആകട്ടെ സേവനങ്ങളുടെ വേഗതയിലാണ് ശ്രദ്ധിക്കുന്നത്. ഇതാണ് 4 ജിയും 4 ജി എല്‍.ടി.ഇയും തമ്മിലുള്ള പ്രധാന വ്യത്യാസം.
 
  •  ഒന്ന് മുതല്‍ മൂന്നുവരെ തലമുറകള്‍
കോളിങ് മാത്രം കഴിയുന്ന ആദ്യ തലമുറ (1 ജി) മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ അനലോഗ് ആയിരുന്നു. പിന്നീട് വന്ന ഡിജിറ്റല്‍ നിലവാരത്തിലുള്ള രണ്ടാംതലമുറയില്‍ (2 ജി) മെസേജ് അയയ്ക്കാനും പരിമിത വേഗത്തിലുള്ള ഇന്‍റര്‍നെറ്റ് ഉപയോഗിക്കാനും കഴിഞ്ഞു. 3 ജി(മൂന്നാംതലമുറ )യില്‍  വീഡിയോ കോളിങ്, ലൈവ് ടി.വി അടക്കം വേഗതയുള്ള മൊബൈല്‍ ഇന്‍റര്‍നെറ്റ് സൗകര്യമുണ്ട്. സിമ്മും ഫോണും പ്രത്യേകമുള്ള  ജി.എസ്.എം (ഗ്ളോബല്‍ സിസ്റ്റം ഫോര്‍ മൊബൈല്‍ കമ്യൂണിക്കേഷന്‍ ) അടിസ്ഥാനമാക്കിയ 2 ജിയില്‍ സമയം വിഭജിച്ചാണ് വിവരം വിനിമയം ചെയ്യുന്നത്.  ഫോണും സിമ്മും ഒരുമിച്ച് ലഭിക്കുന്ന സി.ഡി.എം.എയില്‍ (കോഡ് ഡിവിഷന്‍ മള്‍ട്ടിപ്പിള്‍ അക്സസ്) ഓരോ യൂസറിനും പ്രത്യേക കോഡ് നല്‍കുന്നു. ഇതനുസരിച്ച്  കോഡ് വിഭജന സംവിധാനത്തിലൂടെയാണ് വിവര വിനിമയം നടക്കുന്നത്. 
 
ജി.എസ്.എം യൂറോപ്യന്‍ നിലവാരത്തിലുള്ളതും സി.ഡി.എം.എ അമേരിക്കന്‍ നിലവാരത്തിലുള്ളതുമായ റേഡിയോ സാങ്കേതികവിദ്യകളാണ്. 2 ജിയില്‍ ജി.പി.ആര്‍.എസ് (ജനറല്‍ പാക്കറ്റ് റേഡിയോ സര്‍വീസ്), എന്‍ഹാന്‍സ്ഡ് ജി.പി.ആര്‍.എസ് എന്ന എഡ്ജ് (എന്‍ഹാന്‍സ്ഡ് ഡാറ്റ ഫോര്‍ ജി.എസ്.എം ഇവല്യൂഷന്‍) എന്നീ വിവര വിനിമയ നിലവാരങ്ങളിലൂടെയാണ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാക്കിയത്. ജി.പി.ആര്‍.എസില്‍ സെക്കന്‍ഡില്‍ 56 മുതല്‍ 114 വരെ കിലോ ബിറ്റ്സ്, എഡ്ജില്‍ സെക്കന്‍ഡില്‍ 384 കിലോ ബിറ്റ്സ് എന്നിങ്ങനെയായിരുന്നു ഡാറ്റ കൈമാറ്റ വേഗം. 2 ജിക്കൊപ്പം ജി.പി.ആര്‍.എസ് ഉള്ളതിനെ 2.5 ജി എന്നും എഡ്ജ് ഉള്ളതിനെ 2.75 ജി എന്നും പറയുന്നു. ഇതിനെ ത്രീ ജിയായി കണക്കാക്കുന്നില്ല. തുടര്‍ന്നാണ് വീഡിയോ കോളിങ്, ലൈവ് ടി.വി അടക്കം അതിലേറെ വേഗതയുള്ള മൊബൈല്‍ ഇന്‍റര്‍നെറ്റ് സൗകര്യവുമായി മൂന്നാംതലമുറ (3 ജി) വരുന്നത്.
ജി.എസ്.എമ്മില്‍ യൂനിവേഴ്സല്‍ മൊബൈല്‍ ടെലികമ്യൂണിക്കേഷന്‍ സിസ്റ്റത്തിലൂടെ (യു.എം.ടി.എസ്) അഥവാ എച്ച്.എസ്.പി.എ പ്ളസ് (ഇവോള്‍വ്ഡ് ഹൈ സ്പീഡ് പാക്കറ്റ് ആക്സസ്) ആണ് വേഗത്തിലുള്ള 3 ജി വിവരവിനിമയം സാധ്യമാകുന്നത്. സി.ഡി.എം.എയില്‍ ഇവി-ഡിഒ  (ഇവല്യൂഷന്‍ ഡാറ്റ ഒപ്റ്റിമൈസ്ഡ്) ആണ് 3 ജി നിലവാരം നല്‍കുന്നത്. യു.എം.ടി.എസില്‍  സെക്കന്‍ഡില്‍ 2 മെഗാ ബിറ്റ്സ് വരെയും ഇവി-ഡിഒയില്‍ സെക്കന്‍ഡില്‍ 2.4  മെഗാ ബിറ്റ്സ് വരെയുമാണ് വേഗം. ഈ നിരക്കിലുള്ള വേഗം പലയിടത്തും ലഭിക്കാറില്ളെന്നതാണ് സത്യം.
 
മറ്റ് വയര്‍ലെസ് സേവനങ്ങളായ വൈമാക്സ് ( വേള്‍ഡ് വൈഡ് ഇന്‍ററോപ്പറബിളിറ്റി ഫോര്‍ മൈക്രോ വേവ് അക്സസ്) 30 മുതല്‍ 40 മെഗാ ബിറ്റ്സ് വരെ സ്പീഡാണ് നല്‍കുന്നത്. ഇതിന്‍റ കവറേജ് സ്ഥലങ്ങളെ ഹോട്ട്സോണ്‍ എന്നാണ് പറയുന്നത്. ചലിക്കാത്ത അവസരങ്ങളില്‍ 50 കിലോമീറ്റര്‍ വരെ നെറ്റ്വര്‍ക്ക് പരിധി ലഭിക്കും. 2011ല്‍ നിശ്ചല നെറ്റ്വര്‍ക്കിന്‍റ വേഗം സെക്കന്‍ഡില്‍ ഒരു ജിഗാ ബിറ്റ്സ് വരെയായി. രണ്ടാമനായ വൈ ഫൈ (വയര്‍ലെസ് ഫിഡലിറ്റി) ലഭിക്കുന്ന സ്ഥലങ്ങള്‍ക്ക് ഹോട്ട് സ്പോട്ട് എന്നാണ് പേര്. ഈ സ്ഥലങ്ങളില്‍ 11 മെഗാബിറ്റ്സ് വരെ വേഗത ലഭിക്കും. 30 മുതല്‍ 100 വരെ മീറ്ററാണ് നെറ്റ്വര്‍ക്ക് പരിധി. മറ്റ് 3 ജി സാങ്കേതികവിദ്യകളായ ഹൈ സ്പീഡ് ഡൗണ്‍ലിങ്ക് പാക്കറ്റ് അക്സ്സ് (എച്ച്.എസ്.ഡി.പി.എ) 14.4 മെഗാബിറ്റ്സ്, ഹൈ സ്പീഡ് അപ്ലിങ്ക് പാക്കറ്റ് അക്സസ് (എച്ച്.എസ്.യു.പി.എ) 5.76 മെഗാബിറ്റ്സ് എന്നിങ്ങനെയാണ് വേഗ നിരക്ക്.
 
  • സ്വതന്ത്ര കൂട്ടായ്മ
എല്‍.ടി.ഇയില്‍ നിലവിലുള്ള ഈ സാങ്കേതികവിദ്യകളെല്ലാം ഒരുമിക്കുകയാണ്. 2 ജി, 3 ജി, 4 ജി എല്‍.ടി.ഇ എന്നീ സേവനങ്ങള്‍ ഒറ്റ ഉപകരണത്തില്‍ ലഭിക്കും. അതുകൊണ്ട് നിലവിലുള്ള സംവിധാനങ്ങളെ പൂര്‍ണമായി ഇല്ലാതാക്കേണ്ടിവരുന്നില്ല.  അതിവേഗത്തില്‍ മൊബൈല്‍ വെബ്, ബഫറിങ്ങില്ലാതെ ഹൈ ഡെഫനിഷന്‍ മൊബൈല്‍ ടി.വി, ത്രീ ഡി ടെലിവിഷന്‍, വീഡിയോ കോണ്‍ഫറന്‍സിങ് എന്നിവ എല്‍.ടി.ഇയില്‍ സുഗമമായി സാധ്യമാകും. സ്വതന്ത്ര മൊബൈല്‍ വേദി (പ്ളാറ്റ്ഫോം) ആയതിനാല്‍ മൊബൈല്‍ നെറ്റ്വര്‍ക്ക് കമ്പനികളെ ആശ്രയിക്കാതെ ഗൂഗിള്‍, മൈക്രോസോഫ്റ്റ് പോലുള്ള സോഫ്റ്റ്വെയര്‍ വികസന ഭീമന്മാര്‍ക്കും ഉപഭോക്തൃസേവനങ്ങള്‍ നല്‍കാന്‍ കഴിയും. 
 
ഒന്നിലധികം ആന്‍റിനകള്‍ ഉപയോഗിച്ച് വിവരങ്ങള്‍ സ്വീകരിക്കുകയും അയയ്ക്കുകയും ചെയ്യുന്ന മിമോ (മള്‍ട്ടിപ്പിള്‍ ഇന്‍പുട്ട് മള്‍ട്ടിപ്പിള്‍ ഒൗട്ട്പുട്ട്), സിഗ്നല്‍ പരസ്പരം കൂട്ടിമുട്ടാതിരിക്കാന്‍ കുറച്ചധികം ഡിജിറ്റല്‍ വിവരങ്ങളെ വിഭജിച്ച് വിവിധ തരംഗദൈര്‍ഘ്യത്തിലുള്ള ചെറു തരംഗങ്ങളാക്കി ഒരുമിച്ച് പ്രസാരണം ചെയ്യുന്ന ഓര്‍ത്തോഗണല്‍ ഫ്രീക്വന്‍സി ഡിവിഷന്‍ മള്‍ട്ടിപ്ളക്സിങ് (ഒ.എഫ്.ഡി.എം), ഒരേസമയം വിവിധ ഉപഭോക്താക്കളെ ലക്ഷ്യമിടുന്ന ഓര്‍ത്തോഗണല്‍ ഫ്രീക്വന്‍സി ഡിവിഷന്‍ മള്‍ട്ടിപ്പിള്‍ അക്സസ് (ഒ.ഫ്.ഡി.എം.എ), കോളിങ്, ബ്ളൂടൂത്ത്, വൈ ഫൈ, ജി.പി.എസ് തുടങ്ങിയ വിവിധ പ്രവൃത്തികള്‍ക്കുള്ള നിരവധി റേഡിയോ സിഗ്നലുകള്‍ കൈകാര്യം ചെയ്യുന്ന സോഫ്റ്റ്വെയര്‍ ഡിഫൈന്‍ഡ് റേഡിയോ (എസ്.ഡി.ആര്‍), സമയം വിഭജിച്ച് സംഭാഷണം, വീഡിയോ, ഇന്‍റര്‍നെറ്റ് തുടങ്ങിയവ നല്‍കുന്ന ചൈന വികസിപ്പിച്ച ടൈം ഡിവിഷന്‍ സിങ്ക്രണസ് കോഡ് ഡിവിഷന്‍ മള്‍ട്ടിപ്പിള്‍ അക്സസ് (ടി.ഡി-എസ്.സി.ഡി.എം.എ), വൈമാക്സ് തുടങ്ങിയ സാങ്കേതികവിദ്യകളെല്ലാം ഒരുമിച്ച് 4 ജി എല്‍.ടിയില്‍ ഉപയോഗിക്കുന്നു. അങ്ങനെ നിരവധി റേഡിയോ പ്രസാരണ സാങ്കേതികവിദ്യകളെ ഒരു സ്വതന്ത്ര വേദിയില്‍ (ഓപണ്‍ വയര്‍ലെസ് ആര്‍ക്കിടെക്ചര്‍ അഥവാ ഒ.ഡബ്ള്യൂ.എ) കൊണ്ടുവരികയാണ് എല്‍.ടി.ഇ. മൊബൈല്‍ഫോണ്‍, വീട്ടിലെ ഫോണ്‍, ഓഫിസ് ഫോണ്‍ സേവനങ്ങളെല്ലാം ഇിവടെ ഒരുമിച്ച് ലഭിക്കുന്നു.
 
  • കാത്തിരുന്നേ പറ്റൂ
എയര്‍ടെല്‍  4 ജി സര്‍വീസ് കൊല്‍ക്കത്തയില്‍ ഈ വര്‍ഷം തുടങ്ങിയിട്ടുണ്ട്. അമേരിക്ക, ഇംഗ്ളണ്ട്, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ എല്‍.ടി.ഇ സേവനം തുടങ്ങിയിട്ടുണ്ട്. ന്യൂസിലന്‍ഡ് 2013ല്‍ ഈ ലോകത്തേക്ക് പ്രവേശിക്കും. ആപ്പിള്‍ ഐ ഫോണ്‍ 5,  ഐപാഡ് 4, ഐപാഡ് മിനി, സാംസങ് ഗ്യാലക്സി എസ് ത്രീ, നോട്ട്, നോട്ട് ടു, ഗ്യാലക്സി എസ്.ടു, എല്‍.ജി റവല്യൂഷന്‍, മോട്ടറോള ഡ്രോയിഡ് റേസര്‍, ഫോട്ടോണ്‍ ക്യൂ, എച്ച്.ടി.സി ഇവോ തുടങ്ങിയവ  4 ജി എല്‍.ടി.ഇ സംവിധാനമുള്ള ചില ഫോണുകളാണ്. 

കണ്ണടച്ചു തുറക്കുമ്പോഴെത്തും ഗ്യാലക്സി എസ് 4



കാത്തിരിപ്പിന്‍െറ സുഖം ഒന്നു വേറെ തന്നെയാണ്. അതും ഫോണിനുവേണ്ടിയാകുമ്പോള്‍ പ്രത്യേകിച്ചും. ഇല്ലാത്ത കാശും ഉണ്ടാക്കിവെച്ചങ്ങനെ നാളെണ്ണിയിരിക്കുക. അങ്ങനെ ഇനി നമ്മള്‍ കാത്തിരിക്കേണ്ടത് കൊറിയന്‍ കമ്പനിയായ സാംസങ്ങിന്‍െറ ഗ്യാലക്സി എസ് 4ന് വേണ്ടിയാണ്.  2013 ജനുവരിയില്‍ മേപ്പടിയാന്‍ രംഗപ്രവേശം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.  ജനുവരി എട്ട് മുതല്‍ 11 വരെ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോയില്‍ (സി.ഇ.എസ്) പ്രദര്‍ശിപ്പിച്ചേക്കും. ഇതേവര്‍ഷം ഫെബ്രുവരി 25 മുതല്‍ 28 വരെ സ്പെയിനിലെ ബാഴ്സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലും എസ് 4 മിന്നിത്തിളങ്ങാം. നാലിഞ്ച് ഡിസ്പ്ളേയുള്ള ആപ്പിള്‍ ഐഫോണിന് ഒരടി നല്‍കാന്‍ 4.99 ഇഞ്ച് ഡിസ്പ്ളേയാകും എസ് 4നുണ്ടാകുക. മാത്രമല്ല, ഈ നാലാമനെക്കുറിച്ച് വെബ്സൈറ്റുകളില്‍ അഭ്യൂഹങ്ങളുടെ പ്രളയമാണ്. എന്താണ് വസ്തുതയെന്നറിയാന്‍ ഒരു മാസമെങ്കിലും കാത്തിരുന്നേ പറ്റൂ.
പ്രത്യേകതകള്‍
13 മെഗാപിക്സല്‍ ക്യാമറ, ഫുള്‍ എച്ച്.ഡി വീഡിയോ റെക്കോര്‍ഡിങ്, 1920* 1080 പിക്സല്‍ ഫുള്‍ എച്ച്.ഡി റസല്യൂഷന്‍, ഒരിഞ്ചില്‍ 441 പിക്സലുള്ള സൂപ്പര്‍ അമോലെഡ് സ്ക്രീന്‍,  പോറല്‍ വീഴാത്ത കോണിങ് ഗൊറില്ല ഗ്ളാസ് രണ്ട്,  64 ജി.ബി വരെ മെമ്മറി കാര്‍ഡിടാവുന്ന സ്ളോട്ട്, എക്സൈനോസ് 5450 നാല് കോര്‍ രണ്ട് ജിഗാ ഹെര്‍ട്സ് പ്രോസസര്‍, രണ്ട് ജി.ബി റാം, പുതിയ ആന്‍ഡ്രോയിഡ് 4.2 ജെല്ലിബീന്‍ ഓപറേറ്റിങ് സിസ്റ്റം, 2 ജി, 3ജി,  4 ജി എല്‍.ടി.ഇ എന്നിവയും നവാഗതനിലുണ്ടാവുമെന്നാണ് സൂചന. 
സ്മാര്‍ട്ട്ഫോണിനും ടാബ്ലറ്റിനും ഇടയിലുള്ള ഫാബ്ലറ്റിന്‍െറ അവതാരമായ 5.5 ഇഞ്ചുള്ള ഗ്യാലക്സി നോട്ട് രണ്ടിന് 13 എം.പി ക്യാമറയായിരുന്നു പറഞ്ഞുകേട്ടിരുന്നത്. പക്ഷേ കൈയിലത്തെിയപ്പോള്‍ എട്ട് എം.പിയായി. മുന്‍ഗാമിയായ ഗ്യാലക്സി എസ് 3ക്കും എസ് രണ്ടിലുള്ള എട്ട് എം.പി ക്യാമറ തന്നെയായിരുന്നു. ഇത്തവണയെങ്കിലും പ്രതീക്ഷ അസ്ഥാനത്താവില്ളെന്ന് കരുതാം. 
ഗ്യാലക്സി എസ് 3 വില്‍പന നവംബറില്‍ മൂന്ന് കോടി കടന്നിരുന്നു. നോട്ട് രണ്ട് വിപണിയിലിറങ്ങി രണ്ടുമാസത്തിനകം 50 ലക്ഷം എണ്ണം വിറ്റു. ഈ സാമ്പത്തിക വര്‍ഷത്തിന്‍െറ മൂന്നാം പാദത്തില്‍ എസ് 3 ആപ്പിളിന്‍െറ ഐ ഫോണ്‍ 4 എസിനെ കടത്തിവെട്ടി. 1.8 കോടി എസ് 3 വിറ്റപ്പോള്‍ ഐ  ഫോണ്‍ 1.62 കോടിയാണ് വിറ്റത്. എസ് 3യുടെ 4.8 ഇഞ്ച്  ടച്ച്സ്ക്രീന്‍ സാംസങ്ങിനെ ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ 73 കോടി ഡോളര്‍ പ്രവര്‍ത്തനലാഭം നേടാന്‍ സഹായിച്ചിരുന്നു.  എന്നാല്‍ നവംബര്‍ അവസാനം എസ് 3യെ മറികടന്ന് ഐഫോണ്‍ 5 വിപണിയില്‍ മേല്‍ക്കൈ നേടി. 
 
എസ് 3
ഗ്യാലക്സി എസ് 3യില്‍ ആന്‍ഡ്രോയിഡ് ഐസ്ക്രീം സാന്‍വിച്ച് ഒ.എസ് (ജെല്ലിബീനാക്കാം), 1 ജി.ബി റാം,  133 ഗ്രാം ഭാരം, 720*1280 പിക്സല്‍ 4.8 ഇഞ്ച് സൂപ്പര്‍ അമോലെഡ് കപ്പാസിറ്റീവ് ടച്ച് സ്ക്രീന്‍, കോണിങ് ഗൊറില്ല ഗ്ളാസ് രണ്ട്, എട്ട് എം.പി പിന്‍ ക്യാമറ 1.9 എം.പി മുന്‍ ക്യാമറ,  നാല് കോര്‍ 1.4 ജിഗാഹെര്‍ട്സ് എക്സൈനോസ് 4412 പ്രോസസര്‍, ത്രീജിയില്‍ 790 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈയും 11.40 മണിക്കൂര്‍ സംസാരസമയവും നല്‍കുന്ന 2100 എം.എച്ച് ബാറ്ററി എന്നിവയുണ്ട്.
 
എസ് 3 മിനി
സ്ക്രീന്‍ വലിപ്പം കൂടുന്നത് ഇഷ്ടമില്ലാത്തവരെ ലക്ഷ്യമിട്ട് ഇറക്കിയ സാംസങ് ഗ്യാലക്സി എസ് 3 മിനിയില്‍ നാലിഞ്ച് 480*800 പിക്സല്‍ സൂപ്പര്‍ അമോലെഡ് കപ്പാസിറ്റീവ് ടച്ച് സ്ക്രീന്‍, 1 ജി.ബി റാം,  അഞ്ച് എം.പി പിന്‍ ക്യാമറ, വി.ജി.എ മുന്‍ ക്യാമറ, 32 ജി.ബി വരെ മൈക്രോ എസ്.ഡി സപ്പോര്‍ട്ട്,  ഡ്യുവല്‍കോര്‍ 1 ജിഗാഹെര്‍ട്സ് പ്രോസസര്‍, ആന്‍ഡ്രോയിഡ് 4.1 ജെല്ലിബീന്‍ ഒ.എസ്, 111.5 ഗ്രാം ഭാരം,  1500 എം.എ.എച്ച് ബാറ്ററി, ത്രീജിയില്‍ 430 മണിക്കൂര്‍ സ്റ്റാന്‍ഡ്ബൈ സമയവും 7.10 മണിക്കൂര്‍ സംസാരസമയവും ലഭിക്കും.
 
ഐ ഫോണ്‍ 5
ആപ്പിള്‍ ഐ ഫോണ്‍ 5ല്‍ നാലിഞ്ച് 640*1136 പിക്സല്‍ ടി.എഫ്.ടി കപ്പാസിറ്റീവ് ടച്ച്സ്ക്രീന്‍, പോറല്‍ വീഴാത്ത കോണിങ് ഗൊറില്ല ഗ്ളാസ്, 1 ജി.ബി റാം, എട്ട് എം.പി പിന്‍ ക്യാമറ, 1.2 എം.പി മുന്‍ ക്യാമറ, 16/32/64 ജി.ബി വരെ സ്റ്റോറേജ്,  ത്രി ബാന്‍ഡ്് എല്‍.ടി.ഇ,  ഡ്യൂവല്‍ കോര്‍ 1.2 ജിഗാ ഹെര്‍ട്സ് പ്രോസസര്‍, ഐ.ഒ.എസ് 6 ഓപറേറ്റിങ് സിസ്റ്റം,  112 ഗ്രാം ഭാരം, ത്രീ ജിയില്‍ 225 മണിക്കൂര്‍ വരെ സ്റ്റാന്‍ഡ്ബൈ ടൈമും എട്ട് മണിക്കൂര്‍ വരെ സംസാരസമയവും നല്‍കുന്ന 1440 എം.എച്ച് ബാറ്ററി എന്നoവയായിരുന്നു പ്രത്യേകതകള്‍.

വേഗത്തില്‍ ഷെയറിങിന് സ്ളാം എന്ന അടവുമായി നോക്കിയ



വിപണിയില്‍ ചുവടുറപ്പിക്കാന്‍ പാടുപെടുന്ന നോക്കിയ അറ്റകൈ പ്രയോഗിക്കുകയാണ്. ജന്മനാടായ ഫിന്‍ലന്‍ഡില്‍ ഒരു കാലത്ത് തലയുയര്‍ത്തിനിന്ന ഈ കമ്പനിയുടെ നില ഇപ്പോള്‍ പരിതാപകരമാണ്.  വിന്‍ഡോസ് ഫോണ്‍ എട്ട് എന്ന ഓപറേറ്റിങ് സിസ്റ്റത്തിലുള്ള ലൂമിയ എന്ന ഇനവുമായി സാംസങ്ങിനെയും ആപ്പിളിനെയും പാഠംപഠിപ്പിക്കാന്‍ ഇറങ്ങിയ നോക്കിയയുടെ കണക്കുകൂട്ടല്‍ അത്രം ഫലം കണ്ടിട്ടില്ല.
അന്താരാഷ്ട്ര വിപണിയില്‍ സാംസങ്ങിനും ആപ്പിളിനുമാണ് പ്രിയം. ഇന്ത്യയാണ് നോക്കിയക്ക് അല്‍പം ആശ്വാസം. ചെറുപ്പക്കാരൊക്കെ കൊറിയന്‍, അമേരിക്കന്‍ കമ്പനികളുടെ പിന്നാലെയാണെങ്കിലും പ്രായമായവര്‍ക്ക് ഇന്നും നോക്കിയ വിശ്വസ്തനാണ്.  സൗകര്യങ്ങളും ശേഷിയും കുറവാണെങ്കിലും അവര്‍ക്കത് പ്രശ്നമല്ല. ഒരിക്കല്‍ വിശ്വാസം നേടിയാല്‍ അത്ര പെട്ടെന്നൊന്നും ഇന്ത്യക്കാര്‍ വിട്ടുകളയില്ല. പുതിയ ഒന്നിനെ അംഗീകരിക്കാന്‍ അവര്‍ സമയമെടുക്കും. എങ്കിലും തങ്ങളുടെ ഇന്ത്യന്‍ സ്ഥിതിയും അത്ര മെച്ചമല്ളെന്ന് നോക്കിയക്ക് അറിയാം. 
ഉപയോഗിക്കാന്‍ എളുപ്പവും വില കുറവും ലഭ്യതയുമായിരുന്നു നോക്കിയ ഇന്ത്യക്കാര്‍ക്ക് പ്രിയങ്കരമാകാന്‍ കാരണം. ക്യുവര്‍ട്ടി കീപാഡുമായി ബ്ളാക്ക്ബെറിയും ടച്ച്സ്ക്രീനുമായി സാംസങ്ങുമത്തെിയപ്പോള്‍ സാദാ കീപാഡുള്ള ഫിന്നിഷുകാരന്‍ ഒന്നുപരുങ്ങി. ഡ്യുവല്‍ സിമ്മുമായി ചൈനീസ് കമ്പനികളും  മൈക്രോമാക്സും ലാവയും മാക്സും കാര്‍ബണും പോലുള്ള ഇന്ത്യന്‍ കമ്പനികളും പിന്നാലെ സാംസങ്ങും എല്‍.ജിയും വന്നിട്ടും ഡ്യുവല്‍ സിമ്മിനോട് ഏറെക്കാലം നോക്കിയ മുഖംതിരിച്ചുനിന്നു. ഒരുവര്‍ഷം മുമ്പാണ് അല്‍പം മെച്ചപ്പെട്ട ഡ്യുവല്‍ സിം ഫോണ്‍ അവര്‍ ഇറക്കിയത്. ഇതൊക്കെ കൊണ്ടാവണം ഉയര്‍ന്നശ്രേണിയില്‍  ലൂമിയയുമായി കളംനിറയുമ്പോള്‍ തന്നെ വില കുറഞ്ഞ ആശ സീരീസുമായി നോക്കിയ വീണ്ടും അടവൊന്നുമാറ്റിയത്. 
 
നോക്കിയ സ്ളാം
 നോക്കിയ ആശ 205, നോക്കിയ ആശ 206 എന്നീ രണ്ട് ടു ജി ഫോണുകളാണ് ഇപ്പോള്‍ പുറത്തിറക്കുന്നത്. രണ്ടും ഡ്യുവല്‍ സിം, സിംഗിള്‍ സിം ഇനങ്ങളില്‍ ലഭ്യമാണ്. ത്രീജി, വൈഫൈ എന്നിവയില്ല. രണ്ടിനും 3500 രൂപയാണ് പ്രതീക്ഷിത വില. ഡിസംബറില്‍ വിപണിയിലത്തെുന്ന രണ്ടിലും വേഗത്തിലുള്ള ഫയല്‍ കൈമാറ്റ സംവിധാനമായ നോക്കിയ സ്ളാമാണ് പ്രത്യേകത. 
ബ്ളൂടൂത്തുള്ള ഏത് ഫോണുമായും ഈ സംവിധാനത്തിലൂടെ വീഡിയോ, ഓഡിയോ, ഫോട്ടോകള്‍ എന്നിവ കൈമാറാം. എന്നാല്‍ പാസ്വേര്‍ഡ് നല്‍കി പെയര്‍ ചെയ്യേണ്ടതില്ല.  രണ്ടാമത്തെ ഫോണിന് സ്ളാമിന്‍െറ ആവശ്യമേയില്ല. വേഗത്തില്‍ കണക്ടുചെയ്യാന്‍ സാധിക്കും. ഇന്‍റര്‍നെറ്റ് ഡാറ്റയും ഉപയോഗിക്കേണ്ടി വരുന്നില്ല. ആന്‍ഡ്രോയിഡുമായും ഒത്തുചേരും. എന്നാല്‍ ആപ്പിള്‍ ഐ.ഒ.എസ്, വിന്‍ഡോസ് ഫോണുകളില്‍ പ്രവര്‍ത്തിക്കില്ല.
 
 
നോക്കിയ ആശ 205
നേരിട്ട് ഫേസ്ബുക്കിലേക്ക് കയറാനുള്ള കീയാണ് പ്രധാന പ്രത്യേകത. ക്യുവര്‍ട്ടി കീപാഡ്, 2.4 ഇഞ്ച് 65കെ ക്യു.വി.ജി.എ ടി.എഫ്.ടി ഡിസ്പ്ളേ, 320* 240 പിക്സല്‍ സ്ക്രീന്‍ റസല്യൂഷന്‍, 0.3 മെഗാപിക്സല്‍ വി.ജി.എ ക്യാമറ, 64 എം.ബി ഇന്‍േറണല്‍ മെമ്മറി, മെമ്മറി കാര്‍ഡിലൂടെ 32 ജി.ബി വരെ വര്‍ധിപ്പിക്കാം, ജി.പി.ആര്‍.എസ്, എഡ്ജ്, ബ്ളൂടുത്ത്, 3.5 എ.വി കണക്ടര്‍, 37 ദിവസ സ്റ്റാന്‍ഡ്ബൈയും 11 മണിക്കൂര്‍ സംസാരസമയവും നല്‍കുന്ന 1020 എം.എ.എച്ച് ബാറ്ററി, 94 ഗ്രാം ഭാരം, 40 ഗെയിമുകള്‍, ചാറ്റിങ്ങിന് ഇ ബഡ്ഡി, നോക്കിയ മാപ്പ്, ഗൂഗിള്‍ടോക്ക്, യാഹൂ മെസഞ്ചര്‍, മൈക്രോസോഫ്റ്റ് മെസഞ്ചര്‍, റെക്കോര്‍ഡറുള്ള സ്റ്റീരിയോ എഫ്.എം, സീരീസ് 40 ആശ ഓപറേറ്റിങ് സിസ്റ്റം, 1000 ഫോണ്‍ബുക്ക് എന്നിവയാണ് സവിശേഷതകള്‍. സിയാന്‍, മജന്ത, ഓറഞ്ച്, കറുപ്പ്, വെള്ള എന്നിവയാണ് നിറങ്ങള്‍. ക്യാമറ ഫ്ളാഷില്ല,  ജി.പി.എസില്ല എന്നിവയാണ് പോരായ്മകള്‍.
 
നോക്കിയ ആശ 206 
2.4 ഇഞ്ച് 65കെ ടി.എഫ്.ടി ക്യു.വി.ജി.എ ഡിസ്പ്ളേ, 1.3 മെഗാപിക്സല്‍ ക്യാമറ, ബ്ളൂടൂത്ത്, ഇബഡ്ഡി ചാറ്റ്,   91 ഗ്രാം ഭാരം, സീരീസ് 40 ആശ ഓപറേറ്റിങ് സിസ്റ്റം, 32 ജി.ബി മെമ്മറി കാര്‍ഡ് സപ്പോര്‍ട്ട്, സിയാന്‍, മജന്ത, മഞ്ഞ എന്നിവയാണ് നിറങ്ങള്‍. സിംഗിള്‍ സിമ്മില്‍ 47 ദിവസം സ്റ്റാന്‍ഡ്ബൈയും 20 മണിക്കൂര്‍ സംസാരസമയവും ഇരട്ട സിമ്മില്‍ 25 ദിവസം സ്റ്റാന്‍ഡ്ബൈയും 20 മണിക്കൂര്‍ സംസാരസമയവും നല്‍കും. ജിമെയില്‍, ട്വിറ്റര്‍, ഗെയിം സപ്പോര്‍ട്ട് എന്നിവയാണ്് പ്രത്യേകതകള്‍.

Wednesday, October 17, 2012

പൊറോട്ട വേണോ സ്വന്തം വയറു വേണോ





പൊറോട്ട എന്നാല്‍ മൈദാ കൊണ്ടുണ്ടാക്കുന്ന ഒരു ഭക്ഷ്യ വസ്തു. എന്നാല്‍ മൈദയുടെ ചരിത്രം അറിയാമോ? അങ്ങ് അമേരിക്കയില്‍ ഗോതമ്പ് ഇടിച്ചു പൊടിച് വേണ്ടതെല്ലാം എടുത്ത  ശേഷം ബാക്കി വരുന്ന വേസ്റ്റില്‍ നിന്ന് റവയും എടുത്ത ശേഷം ബാക്കി വരുന്ന വേസ്റ്റില്‍ നിന്ന് പകുതി ആട്ടക്കും പോയി ബാക്കി വരുന്നതായ ചണ്ടില്‍ അലോക്സന്‍എന്നൊരു കെമിക്കല്‍ ചേര്‍ത്ത് അതിനു സോഫ്റ്റാക്കി  ബെന്‍സോയില്‍ പെറോക്സൈഡ് എന്ന ബ്ലീച്ചിംഗ് കെമിക്കല്‍ കൂടി ചേര്‍ത്ത് ഉണ്ടാക്കുന്ന വസ്തു ആണ് മൈദാ.
മൈദായുടെ രണ്ടേരണ്ടു ഉപയോഗങ്ങള്‍:
ഒന്ന്. പൊറോട്ട ഉണ്ടാക്കാന്.
രണ്ട്: പോസ്റര്‍ ഒട്ടിക്കാന്‍.
പോസ്റര്‍ ഒട്ടിക്കുക എന്നതാണ് മൈദയുടെ യഥാര്‍ത്ഥ ഉപയോഗം എന്നറിയുക. ഇനി തിന്നാലോ! അവന്‍ ശരീരത്തിലെ ജലാംശം വലിച്ചെടുക്കുന്നു. ഗോതമ്പ് മുഴുവനായി ദഹിക്കാന്‍ മൂന്നു മണിക്കൂര്‍ മതി. എന്നാല്‍ പൊറോട്ട ദഹിക്കാന്‍ പതിനാറു മണിക്കൂര്‍ വേണം. അതുവരെ നമ്മുടെ പാവം ആമാശയം പൊറോട്ടയുമായി ഗുസ്തി പിടിച്ചു തളരുന്നു. ഇനി നിങ്ങള്‍ തീരുമാനിക്കൂ പൊറോട്ട വേണോ സ്വന്തം വയറു വേണോ എന്നു!

Monday, October 15, 2012

ഫാനും എ. സിയും മനുഷ്യന്റെ ശത്രുക്കളോ?






ഭൂമിയിലെ സകല ജീവജാലങ്ങളും ശ്വസിച്ചുകൊണ്ടിരിക്കുന്നത് ശുദ്ധവായുവാണ്. അതുകൊണ്ട് അവര്‍ക്ക്  ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ല. മനുഷ്യന്‍ മാത്രം ഫാനിന്റെയും എ. സിയുടെയും അശുദ്ധ വായു സ്വയം തിരഞ്ഞെടുത്തിരിക്കുന്നു. ഫാന്‍ കറങ്ങുമ്പോള്‍ പൊടിപടലങ്ങള്‍ ഇളകി ശ്വാസ കോശത്തിലേക്ക് പ്രവേശിക്കുന്നു. തന്മൂലം തുമ്മല്‍, മൂക്കടപ്പ്, ശ്വാസതടസം, അലര്‍ജി എന്നിങ്ങനെ പേരുകളിട്ട രോഗങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. എ. സി പുറത്തു വിടുന്ന സി. എഫ്. സി ( ക്ളോറോ ഫ്ലൂറോ കാര്‍ബണ്‍) യും അതിമാരകമാത്രേ.

ഫാനും എ. സിയും ചെയ്യുന്ന മറ്റൊരപകടം വിയര്‍ക്കാന്‍ അനുവദിക്കുന്നില്ല എന്നതാണ്. ശരീരത്തില്‍ പചന പ്രക്രിയയുടെ ഭാഗമായി രൂപം കൊള്ളുന്ന അസംഖ്യം മാലിന്യങ്ങളും വിഷവസ്തുക്കളും ഉണ്ട്. അവയെ പുറംതള്ളികൊണ്ടിരിക്കുകയാണ് ശരീരം. മലവും മൂത്രവും വിയര്‍പ്പും കഫങ്ങളും കാര്‍ബണ്‍ ഡയോക്സൈഡും  തുടങ്ങി നിരവധി മാലിന്യങ്ങള്‍ പുറത്ത് പോകേണ്ടതുണ്ട്. മലത്തെയും മൂത്രത്തെയും പുറത്ത് പോകാന്‍ അനുവദിക്കുന്ന നാം കഫത്തെയും വിയര്‍പ്പിനെയും പുറത്ത് പോകാന്‍ അനുവദിക്കുന്നില്ല. ജലദോഷവും തുമ്മലും ചുമയും ഉണ്ടാകുമ്പോള്‍ മരുന്ന് കൊണ്ട് അവയെ അടിച്ചമര്‍ത്തി വെക്കുകയാണ് നമ്മുടെ രീതി. വിയര്‍ക്കാന്‍ ശരീരത്തെ അനുവദിക്കാതിരിക്കാന്‍ വേണ്ടി ഫാനും എ. സിയും ഉപയോഗിക്കുകയും ചെയ്യുന്നു.
Mohanan Vaidyar - Naturopathy and Food Adulteration consultant

Wednesday, October 10, 2012

ഇനി സ്മാര്‍ട്ട് വാച്ചുകള്‍



വാച്ച് എന്തിനെന്നു ചോദിച്ചാല്‍ സമയമറിയാന്‍ എന്നായിരുന്നു ഇതുവരെയുള്ള ഉത്തരം. മൊബൈല്‍ ഫോണ്‍ വന്നതോടെ സമയമറിയാന്‍ ഫോണ്‍ മതിയെന്നു പറഞ്ഞവരുമുണ്ട്. എന്നാല്‍ കൂടുതല്‍ അഴകും സൗകര്യങ്ങളുമായി വാച്ചുകള്‍ 'സ്മാര്‍ട്ട് വാച്ചു'കളായി അവതരിക്കുകയാണ്. ബ്ലൂടൂത്തിലൂടെ ആന്‍ഡ്രോയിഡ് മൊബൈലുമായി ബന്ധിപ്പിച്ച് കോളുകള്‍ സ്വീകരിക്കാനും എസ്എംഎസ് അയയ്ക്കാനും മറ്റും സൗകര്യമൊരുക്കുകയാണ് സ്മാര്‍ട്ട് വാച്ചുകള്‍.

തിരക്കിട്ട ജോലിക്കിടയിലും മറ്റും കോള്‍ വരുമ്പോള്‍ ബാഗില്‍ നിന്നോ പോക്കറ്റില്‍ നിന്നോ ഫോണ്‍ തപ്പിത്തിരഞ്ഞെടുക്കണം. ഓഫീസ് സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനും കഴിയില്ല. ഇതിനെല്ലാം ഉത്തരവുമായാണ് സ്മാര്‍ട്ട് വാച്ച് എത്തുന്നത്.

മെസേജുകള്‍ വായിക്കാനും കോള്‍ സ്വീകരിക്കാനും പ്ലേ ലിസ്റ്റ് മാനേജ് ചെയ്യാനും ശബ്ദം നിയന്ത്രിക്കാനും കലണ്ടര്‍ നോക്കാനും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ നോക്കാനുമെല്ലാം സ്മാര്‍ട്ട് വാച്ച് സൗകര്യം നല്‍കുന്നു. സ്മാര്‍ട്ട് ഫോണ്‍ ബാഗിലോ പോക്കറ്റിലോ സൂക്ഷിച്ചാല്‍ മതി.

പ്രമുഖ ഇലക്‌ട്രോണിക്‌സ് ഉത്പന്ന നിര്‍മാതാക്കളായ സോണിയാണ് ആന്‍ഡ്രോയിഡ് സാങ്കേതികതയില്‍ സ്മാര്‍ട്ട്‌വാച്ച് അവതരിപ്പിച്ചിരിക്കുന്നത്. എട്ട് മി.മീ കനമുള്ള ഇതില്‍ അള്‍ട്രാ റെസ്‌പോണ്‍സീവ് 1.3 ഇഞ്ച് ഒഎല്‍ഇഡി ടച്ച് ഡിസ്‌പ്ലേ ആണ് ഒരുക്കിയിരിക്കുന്നത്. ഫോണുമായി കണക്ട് ചെയ്യുന്നതിന് ബ്ലൂടൂത്ത് സംവിധാനമാണ് സഹായിക്കുക.

ഇന്ത്യയില്‍ 6299 രൂപ മുതലാണ് വില. 

Thursday, October 04, 2012

സാംസങ് ഗാലക്‌സി എസ് 3 : വില്‍പ്പന കോടി കടന്നു




സാംസങിന്റെ ആന്‍ഡ്രോയിഡ് സൂപ്പര്‍ഫോണ്‍ ആയ ഗാലക്‌സി എസ് 3 യുടെ വില്‍പ്പന ഒരു കോടി കടന്നതായി റിപ്പോര്‍ട്ട്. യോന്‍ഹാപ് വാര്‍ത്താഏജന്‍സിയോട് സംസാരിക്കവെ, സാംസങ് മൊബൈല്‍ വിഭാഗം മേധാവി ഷിന്‍ ജോങ്-ക്യുന്‍ ആണ് ഇക്കാര്യം അറിയിച്ചത്.

ജൂലായ് അവസാനമാകുമ്പോഴേക്കും ഗാലക്‌സി എസ് 3 യുടെ ഒരു കോടി യൂണിറ്റ് വില്‍ക്കാനാകുമെന്നാണ് സാംസങ് മുമ്പ് പറഞ്ഞത്. ഇപ്പോള്‍ തന്നെ ആ നാഴികക്കല്ല് പിന്നിടാന്‍ സാംസങിന് കഴിഞ്ഞുവെന്നാണ് ഷിന്നിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്.

വിപണിയിലെത്തി രണ്ടുമാസം കൊണ്ടാണ് ഗാലക്‌സി എസ് 3 ക്ക് ഈ നേട്ടം കൈവരിക്കാനായത്. ഇതിന്റെ മുന്‍ഗാമിയായ ഗാലക്‌സി എസ് 2 ന്റെ വില്‍പ്പന ഒരു കോടി പിന്നിടാന്‍ അഞ്ചു മാസമെടുത്തു.

ആപ്പിളിന്റെ പുതിയ ഐഫോണ്‍ രംഗത്തെത്താന്‍ കുറഞ്ഞത് ഒരു മാസമെങ്കിലും കഴിയണം. ആ നിലയ്ക്ക് നിലവില്‍ വിപണിയിലുള്ള സൂപ്പര്‍ഹിറ്റ് ഗാലക്‌സി എസ് 3 തന്നെ എന്നുറപ്പിക്കാം.

ഗാലക്‌സി എസ് 3 യെക്കൂടി ഉന്നംവെച്ചാണ് അമേരിക്കയില്‍ സാംസങിനെതിരെ ആപ്പിള്‍ പേറ്റന്റ് കേസ് നല്‍കിയിട്ടുള്ളത്. അതിന്റെ ഫലമായി സാംസങിന്റെ ഗാലക്‌സി ടാബ് 10.1 ന്റെയും ഗാലക്‌സി നെക്‌സസ് ഫോണിന്റെയും വില്‍പ്പന തല്‍ക്കാലത്തേക്ക് തടയാന്‍ ആപ്പിളിനായി.

ആപ്പിളിന്റെ ഐഫോണ്‍ 4എസ് ആണ് വിപണിയില്‍ ഗാലക്‌സി എസ് 3 യുടെ മുഖ്യപ്രതിയോഗി. അമേരിക്കയില്‍ ഗാലക്‌സി എസ് 3 യുടെ 16 ജിബി മോഡലിന് 199 ഡോളറാണ് വില. അതേസമയം, ഐഫോണ്‍ 4എസ് 32 ജിബി മോഡലിന് 299 ഡോളര്‍ നല്‍കണം.

വിലക്കുറവ് മാത്രമല്ല, 4.8 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലെയും ഗാലക്‌സി എസ് 3 യ്ക്ക് മേല്‍ക്കൈ നല്‍കുന്നു. ഐഫോണ്‍ 4എസിന് 3.5 ഇഞ്ച് ഡിസ്‌പ്ലെയാണുള്ളത് (അടുത്ത ഐഫോണ്‍ മോഡലില്‍ ഡിസ്‌പ്ലെയുടെ വലിപ്പം കൂടുതലായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു).

കഴിഞ്ഞ മെയ് 29 നാണ് ഗാലക്‌സി എസ് 3 വില്‍പ്പനയ്‌ക്കെത്തിയത്. ആന്‍ഡ്രോയിഡ് 4.0.4 (ഐസ്‌ക്രീം സാന്‍ഡ്‌വിച്ച്) പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് ക്വാഡ്-കോര്‍ പ്രൊസസറുമാണുള്ളത്. 

Wednesday, September 05, 2012

ആദ്യ വിന്‍ഡോസ്8 ഫോണ്‍ സാംസംഗില്‍ നിന്ന്


ആദ്യ വിന്‍ഡോസ്8 ഫോണ്‍ സാംസംഗില്‍ നിന്ന്
ഗ്യാലക്സി നോട്ട് രണ്ടാമന്‍, ആന്‍ഡ്രോയിഡ് കാമറ... ബെര്‍ലിനില്‍ നടക്കുന്ന അന്താരാഷ്ട്ര റേഡിയോ പ്രദര്‍ശനത്തില്‍ (ഐ.എഫ്.എ) സാംസംഗില്‍ നിന്ന് പ്രതീക്ഷിച്ച ചില ഉല്‍പ്പന്നങ്ങളാണ് ഇവ. അഭ്യൂഹങ്ങള്‍ യാഥാര്‍ഥ്യമാക്കി ഇവയെല്ലാം പ്രഖ്യാപിച്ച സൗത്ത് കൊറിയന്‍ ഇലക്ട്രോണിക് ഭീമന്‍മാര്‍ ഒരു 'സര്‍പ്രൈസ്' കൂടി മേളയില്‍ ഒരുക്കിവെച്ചിരുന്നു, ആദ്യ വിന്‍ഡോസ് എട്ട് ഫോണ്‍.
സെപ്റ്റംബര്‍ അഞ്ചിന് നടക്കുന്ന നോക്കിയ വേള്‍ഡ് കോണ്‍ഫറന്‍സില്‍ വിന്‍ഡോസ് എട്ട് ഫോണ്‍ പ്രഖ്യാപിക്കാനിടയുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് സാംസംഗ് നോക്കിയയെ കടത്തിവെട്ടുന്ന പ്രഖ്യാപനം നടത്തിയത്. ആന്‍ഡ്രോയിഡ് ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട പേറ്റന്റ് കേസില്‍ അമേരിക്കന്‍ കോടതിയില്‍ നിന്ന് കിട്ടിയ 'അടി'ക്ക് ശേഷം കമ്പനി വിന്‍ഡോസ് ഉല്‍പ്പന്നങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. വിന്‍ഡോസ് ആര്‍.ടി ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ടാബ്ലെറ്റ് കമ്പ്യൂട്ടറും സാംസംഗ് മേളയില്‍ പുറത്തിറക്കിയിരുന്നു. വിന്‍ഡോസ് ഉല്‍പ്പന്നങ്ങള്‍ക്കായി സാംസംഗ് എ.ടി.ഐ.വി എന്ന ട്രേഡ് മാര്‍ക്ക് ആഗസ്റ്റ് മധ്യത്തോടെ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.
വിന്‍ഡോസ് എട്ട് ഫോണിന്റെ വിശേഷങ്ങള്‍ ആദ്യം;-എ.ടി.ഐ.വി എസ് എന്നാണ് സാംസംഗ് തങ്ങളുടെ വിന്‍ഡോസ് എട്ട് ഫോണിന് ഇട്ടിരിക്കുന്ന പേര്. മികച്ച ഫിനിഷിംഗോടെയുള്ള അലൂമിനിയം ബോഡിയുള്ള ഫോണിന് 8.7 മില്ലിമീറ്റര്‍ മാത്രമാകും കനം. സ്ക്രീന്‍ വലുപ്പം ഗ്യാലക്സി എസ്3യുടേതിന് സമാനമായിരിക്കും,4.8 ഇഞ്ച്. കോര്‍ണിംഗ് ഗൊറില്ല ഗ്ളാസ്2 ഉപയോഗിച്ചുള്ള എച്ച്.ഡി സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ ആന്‍ഡ്രോയിഡ് വേണോ ഐ ഫോണ്‍ വേണോ എന്ന് 'കണ്‍ഫ്യൂഷന്‍' അടിച്ച് നടക്കുന്നവര്‍ക്ക് മികച്ച ചോയിസ് ആയിരിക്കുമെന്ന് സാംസംഗ് അവകാശപ്പെടുന്നു.
ഡ്യുവല്‍കോര്‍,മള്‍ട്ടി കോര്‍ പ്രോസസറുകളെ ഒരു പോലെ പിന്തുണക്കുന്ന വിന്‍ഡോസ് എട്ടിന്റെ മികവ് കണക്കിലെടുത്ത് 1.5 ജിഗാഹെഡ്സ് ഡ്യുവല്‍കോര്‍ പ്രോസസറാണ് എ.ടി.ഐ.വി എസിലുള്ളത്. ഒരു ജി.ബി ഓണ്‍ബോര്‍ഡ് റാമും വിന്‍ഡോസ് 7 ഫോണുകളേക്കാള്‍ പ്രവര്‍ത്തന വേഗം ഉറപ്പുനല്‍കുന്നു. ഗ്യാലക്സി എസ്3ലെ പോലെ എട്ട് എം.പി ആട്ടോഫോക്കസ് കാമറ, 1.9 എം.പി ഫ്രണ്ട് കാമറ എന്നിവയാണ് കാമറ വിശേഷം. 16, 32 ജി.ബി സംഭരണശേഷിയുള്ള വിന്‍ഡോസ് 8 ഫോണ്‍ മൈക്രോ എസ്.ഡി കാര്‍ഡ് എക്സ്പാന്‍ഷനും വാഗ്ദാനം ചെയ്യുന്നു. 2300 എം.എ.എച്ച് ശേഷിയുള്ള ബാറ്ററി ഉപഭോക്താക്കളെ നിരാശരാക്കില്ലെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
സാങ്കേതിക തികവില്‍ മറ്റു മോഡലുകള്‍ക്കൊപ്പം നില്‍ക്കുന്ന വിന്‍ഡോസ് എട്ട് ഫോണ്‍ ആന്‍ഡ്രോയിഡിനും ഐഫോണിനും ഒപ്പം മല്‍സരിക്കണമെങ്കില്‍ ആപ്ലിക്കേഷനുകളുടെ വൈവിധ്യം മാത്രം മതിയെന്നാണ് സാങ്കേതിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ആപ്ലിക്കേഷന്‍ ഡെവലപ്പര്‍മാര്‍ വിന്‍ഡോസ് എട്ടിനെ ഗൗരവമായി എടുക്കുന്നുവെന്ന് മൈക്രോസോഫ്റ്റ് ഉറപ്പാക്കാത്തപക്ഷം വിന്‍ഡോസ് എട്ട് ഫോണിനും മുന്‍ഗാമികളെപ്പോലെ മൂന്നോ,നാലോ സ്ഥാനത്ത് നില്‍ക്കേണ്ടിവരും. ഒക്ടോബര്‍ 26ന് വിന്‍ഡോസ് എട്ട് മൈക്രോസോഫ്റ്റ് ഔദ്യോഗികമായി പുറത്തിറക്കിയ ശേഷമേ ഈ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തൂ. ഗ്യാലക്സി നോട്ട് രണ്ട്,ഗ്യാലക്സി ആന്‍ഡ്രോയിഡ് കാമറ,ഗ്യാലകസ്സി പ്ലെയര്‍ 5.8 എന്നിവയാണ് ബെര്‍ലിനില്‍ സാംസംഗ് ഇതുവരെ പുറത്തിറക്കിയ മറ്റു ഉല്‍പ്പന്നങ്ങള്‍.

പുതിയ ഐഫോണിന് 800 ഡോളര്‍: ആരാധകര്‍ക്ക് നടുക്കമുളവാക്കി അഭ്യൂഹം




ആപ്പിള്‍ പുറത്തിറക്കാന്‍ പോകുന്ന പുതിയ ഐഫോണിന് 800 ഡോളര്‍ (ഏതാണ്ട് 45000 രൂപ) ആയിരിക്കുമോ വില? ഐഫോണ്‍ 5 എന്ന് വിശേഷിപ്പിക്കപ്പെടുന്ന പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആപ്പിള്‍ വില്‍ക്കുക ഇത്രയും ഉയര്‍ന്ന വിലയ്ക്കായിരിക്കുമെന്ന അഭ്യൂഹം ഇന്റര്‍നെറ്റിലാകെ പടരുകയാണ്.

വ്യാഴാഴ്ച്ച രാവിലെ മുതല്‍ ട്വിറ്ററിലാണ് ഐഫോണ്‍ 5 ന് 800 ഡോളര്‍ വിലയെന്ന അഭ്യൂഹം പ്രത്യക്ഷപ്പെട്ടു തുടങ്ങിയതെന്ന്, 'ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസ്' റിപ്പോര്‍ട്ടു ചെയ്തു. ആപ്പിള്‍ ആരാധകര്‍ക്ക് നടുക്കമുളവാക്കിക്കൊണ്ടാണ് ഈ അഭ്യൂഹം പടര്‍ന്നത്. 

'iPhone 5 $800' 
എന്നത് വ്യാഴാഴ്ച ലോകമെങ്ങും ട്വിറ്ററിലെ ഏറ്റവും ജനപ്രിയ പ്രയോഗങ്ങളില്‍ രണ്ടാംസ്ഥാനത്തെത്തിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. 

ഐഫോണ്‍ 5 ന്റെ വിലയെക്കുറിച്ച് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട ചില അപ്‌ഡേറ്റുകള്‍


അമേരിക്കയില്‍ സെല്ലുലാര്‍ സേവനദാതാക്കളുടെ കരാറോടുകൂടി ഐഫോണ്‍ 4എസിന്റെ 64 ജിബി മോഡല്‍ വാങ്ങുമ്പോള്‍ 399 ഡോളര്‍ (ഏതാണ്ട് 21000 രൂപ) ആണ് വില. 

ഇപ്പോഴത്തെ അഭ്യൂഹത്തിന്റെ ഉറവിടം വ്യക്തമല്ല. പുതിയ ഐഫോണുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന അഭ്യൂഹങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണിത്. സപ്തംബര്‍ 12 ന് ഐഫോണ്‍ 5 ആപ്പിള്‍ അവതരിപ്പിക്കുമെന്ന് കഴിഞ്ഞയാഴ്ച പ്രമുഖ സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

പുതിയ ഐഫോണിന് വലിയ സ്‌ക്രീന്‍ ആയിരിക്കുമെന്ന് കുറെ നാളായി റിപ്പോര്‍ട്ടുകള്‍
 വരുന്നുണ്ട്. നാലിഞ്ചോ അതില്‍ കൂടുതലോ ആയിരിക്കും ഐഫോണ്‍ 5 ന്റെ സ്‌ക്രീന്‍ വലിപ്പമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

എന്നാല്‍, പുതിയ ഐഫോണിനെക്കുറിച്ച് ഒരു വിവരവും പുറത്തു വിടാന്‍ ആപ്പിള്‍ തയ്യാറായിട്ടില്ല. 

പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ക്ക് പുത്തന്‍മുഖം നല്‍കാന്‍ വിന്‍ഡോസ് 8




ദിന്ദ്വമുഖവുമായാണ് വിന്‍ഡോസ് 8 എത്തുന്നത്-പരമ്പരാഗത ഡെസ്‌ക്‌ടോപ്പിനും ടച്ച്‌സ്‌ക്രീനിനും യോജിച്ച രീതിയില്‍. പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ക്ക് പുതിയ രൂപംനല്‍കാന്‍ വിന്‍ഡോസ് 8 ന്റെ ഈ സവിശേഷത വഴിയൊരുക്കും.

2012 ഒക്ടോബര്‍ 26 നാണ് മൈക്രോസോഫ്റ്റ് പുതിയ വിന്‍ഡോസ് പതിപ്പ് പുറത്തിറക്കാന്‍ നിശ്ചയിച്ചിട്ടുള്ളത്. എച്ച്.പി, തോഷിബ, ഡെല്‍, അസ്യൂസ്, ലെനൊവൊ തുടങ്ങിയ പ്രമുഖ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ (പിസി) നിര്‍മാതാക്കളെല്ലാം വിന്‍ഡോസ് 8 ന്റെ സാധ്യതകള്‍ മുതലാക്കാന്‍ പാകത്തില്‍ ഹൈബ്രിഡ് ടച്ച്‌സ്‌ക്രീനുകളോടു കൂടിയ മോഡലുകളിറിക്കാന്‍ തയ്യാറെടുക്കുകയാണ്.

ലാപ്‌ടോപ്പുകളെ പുനര്‍രൂപകല്‍പ്പന ചെയ്യാന്‍ വിന്‍ഡോസ് 8 ന്റെ ദിന്ദ്വസ്വഭാവം കമ്പനികള്‍ക്ക് അവസരമൊരുക്കും. ഡിസ്‌പ്ലേ സ്‌ക്രീനുകളില്‍ നിന്ന് വേര്‍പെട്ട കീബോര്‍ഡുള്ള മോഡലുകളും, ഡിസ്‌പ്ലേയ്ക്കുള്ളില്‍ തന്നെ കീബോര്‍ഡുകള്‍ മറഞ്ഞിരിക്കുന്ന തരത്തിലുള്ള മോഡലുകളുമെല്ലാം അണിയറയില്‍ ഒരുങ്ങുകയാണ്.

ടാബ്‌ലറ്റുകളുടെയും ലാപ്‌ടോപ്പുകളുടെയും ഗുണങ്ങളടങ്ങിയ സങ്കരയിനം പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെ പുതിയനിരയാണ് വിന്‍ഡോസ് 8 ന്റെ പിന്തുണയോടെ രംഗത്തെത്തുകയെന്ന് സാരം.


പ്രമുഖ പിസി നിര്‍മാതാക്കളായ ഹ്യൂലെറ്റ്-പക്കാഡ് (എച്ച്.പി) അടുത്തയിടെ മൂന്നു പുതിയ മോഡലുകളാണ് അവതരിപ്പിച്ചത്. അതില്‍ ഒരെണ്ണം 'എച്ച്.പി. എന്‍വി എക്‌സ് 2' (HP Envy x2) ആണ്. അനായാസം കൊണ്ടുനടക്കാവുന്ന ആ ഉപകരണത്തിന്റെ 11 ഇഞ്ച് കീബോര്‍ഡ് കാന്തങ്ങളുടെ സഹായത്തോടെ കീബോര്‍ഡ് ഡോക്കില്‍ ഘടിപ്പിക്കാനാകും.

എന്‍വി എക്‌സ് 2 വിന്റെ സ്‌ക്രീനിന് പിന്നില്‍ എട്ട് മെഗാപിക്‌സല്‍ ക്യാമറയുണ്ട്. മാത്രമല്ല, എന്‍.എഫ്.സി (near field communication) സങ്കേതവും ഇതിലുണ്ട്. യൂസര്‍മാര്‍ക്ക് ഫോട്ടോകളും കോണ്ടാക്ടുകളും മറ്റ് ഉള്ളടക്കങ്ങളും പങ്കുവെയ്ക്കാന്‍ ഇത് സഹായിക്കും.

പരമ്പരാഗത ലാപ്‌ടോപ്പ് ഡിസൈനൊപ്പം ടച്ച്‌സ്‌ക്രീന്‍ ഫീച്ചര്‍ കൂടി ഉള്‍പ്പെടുത്തിയതാണ് എച്ച്.പി.യുടെ മറ്റ് മോഡലുകള്‍.


തോഷിബ അടുത്തിയിടെ അവതരിപ്പിച്ച 'സാറ്റ്‌ലൈറ്റ് യു925ടി' (Toshiba Satellite U925t) മോഡലിന്റെ പ്രത്യേകത ഇതിന്റെ സ്‌ക്രീന്‍ കീബോര്‍ഡിന് മുകളിലൂടെ തെന്നിമാറ്റാന്‍ കഴിയുമെന്നതാണ്. 12.5 ഇഞ്ച് ഡിസ്‌പ്ലെയാണ് ഇതിലുള്ളത്.


വ്യത്യസ്തമായ സമീപനമാണ് ഡെല്‍ അതിന്റെ 'എക്‌സ്പിഎസ് ഡ്യുവൊ 12' (Dell XPS Duo 12) എന്ന മോഡലില്‍ എടുത്തിരിക്കുന്നത്. സ്‌ക്രീനിനെ മുകളിലേക്ക് തിരിച്ചുവെച്ച് ഉപയോഗിക്കാന്‍ പാകത്തിലാണ് ഇതിന്റെ രൂപകല്‍പ്പന.


'ഐഡിയാപാഡ് യോഗ' (Ideapad Yoga) എന്ന മോഡലാണ് വിന്‍ഡോസ് 8 ന്റെ പ്രത്യേകത മുതലെടുത്ത് ലെനൊവൊ അവതരിപ്പിക്കുന്നത്. 

Saturday, August 18, 2012


Tuesday, August 14, 2012


എല്ലാം സ്മാര്‍ട്ട്‌ ആയി പഠിക്കാം !

നിങ്ങള്‍ വിദ്യാര്‍ത്ഥി ആണോ ?

(LKG /MONTISSORI മുതല്‍ +2 വരെ
 (STATE /CBSE/ICSE STALLBUS)
MEDICALENGG.ENTRANCE,PSC,BANK,RAILWAY,GATE,NET etc, തുടങ്ങിയ മല്‍സര പരിക്ഷകള്‍ക്ക് തയാരെടുക്കുനവര്‍ )

നിങ്ങള്‍ INETRNET ഉപയോഗിക്കുന്ന വെക്തിയാണോ/ വീട്ടില്‍ COMPUTER, INTERNET CONNECTION ഉണ്ടോ?

ഉത്തരം YES  ആണെങ്കില്‍ വെറും Rs. 500/- രൂപയ്ക്ക് SMART INDIA യുടെ ONLINE പഠനം വഴി ഒരു വര്‍ഷത്തേക്ക് പഠനം സ്മാര്‍ട്ട്‌ ആക്കാം .
 ഒപ്പം വരുമാനവും !

കുടുതല്‍ വിവരങ്ങള്‍ക്ക് : 
ഉടന്‍ ബന്ധപെടുക
  സുനില്‍ മഞ്ചേരി.
  e- learning Educational Advisor
  Mob: 9895 345 616   www.linusmji2008.blogspot.com

Friday, August 10, 2012

ബാറ്ററിയുടെ ആയുസ് കൂട്ടാന്‍ ചില പൊടിക്കൈകള്‍


ബാറ്ററിയുടെ ആയുസ് കൂട്ടാന്‍ ചില പൊടിക്കൈകള്‍
മൊബൈല്‍ഫോണുകള്‍ സ്മാര്‍ട്ടായതോടെ കഷ്ടത്തിലായ കൂട്ടരാണ് ബാറ്ററികള്‍. മൊബൈല്‍ സംസാരിക്കാനും മെസേജ് അയക്കാനും മറ്റും ഉപയോഗിച്ചിരുന്ന മൂന്നും നാലും ദിവസം ചാര്‍ജ് നിന്നിരുന്ന ബാറ്ററികള്‍ സ്മാര്‍ട്ട്ഫോണിലേക്ക് എത്തിയതോടെ കഷ്ടിച്ച് ഒരു ദിവസം കൂടിയാല്‍ ഒന്നര ദിവസം, അതിനുള്ളില്‍ വറ്റിവരണ്ട് പണിമുടക്കുകയാണ്. അത്യാവശ്യം ഇന്‍റര്‍നെറ്റ് ബ്രൗസ് ചെയ്യുകയും പാട്ടുകേള്‍ക്കുകയും സിനിമ കാണുകയും ഒക്കെ ചെയ്യുന്ന മൊബൈലാണെങ്കില്‍ ഒരു ദിവസം തന്നെ ചാര്‍ജ് നിന്നാല്‍ ഭാഗ്യം. കൂടെ ഒരു ചാര്‍ജര്‍ കൊണ്ടുനടന്നില്ലെങ്കില്‍ എപ്പോ വേണമെങ്കിലും നിങ്ങള്‍ ‘പെരുവഴി’യിലാകും. ബാറ്ററിയുടെ ആയുസ് കുറച്ചെങ്കിലും കൂട്ടാന്‍ സഹായിക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ? താഴെപറയുന്ന പൊടിക്കൈകള്‍ ഒന്നു ചെയ്തുനോക്കൂ.
ഡിസ്പ്ളേ ശ്രദ്ധിക്കുക- സ്മാര്‍ട്ട്ഫോണില്‍ ഏറ്റവുമധികം ബാറ്ററി ചാര്‍ജ് ഉപയോഗിക്കുന്നയാളാണ് ഡിസ്പ്ളേ. ഡിസ്പ്ളേ ബ്രൈറ്റ്നസ് എത്ര ഉയര്‍ന്നിരിക്കുന്നുവോ അത്ര വേഗത്തില്‍ ചാര്‍ജ് ഇറങ്ങും. സ്ക്രീന്‍ ബ്രൈറ്റ്നസ് 100 ഒക്കെ ഇട്ട ശേഷം ചാര്‍ജ് പെട്ടന്ന് തീരുന്നുവെന്ന് ഫോണിനെ കുറ്റം പറയേണ്ട എന്ന് സാരം. വീട്ടിലോ ഓഫീസിലോ ആണെങ്കില്‍ ബ്രൈറ്റ്നെസ് കുറച്ചുവെക്കുകയാണ് ഇതിനുള്ള പ്രതിവിധി. ടൈംഔ് ഓപ്ഷനുള്ള ഫോണുകളില്‍ സ്ക്രീന്‍ലൈറ്റ് ടൈംഔ് 15 മുതല്‍ 30 വരെ സെക്കന്‍റ് ആക്കിവെച്ചാല്‍ നന്നായിരിക്കും.
കണക്ടിവിറ്റി വില്ലനായേക്കാം- ചാര്‍ജ് കുടിക്കുന്ന മറ്റൊരു വില്ലനാണ് കണക്ടിവിറ്റി, പ്രത്യേകിച്ച് വൈഫൈയും ജി.പി.എസും. യാത്രയിലും മറ്റും ആണെങ്കില്‍ പുതിയ സിഗ്നലുകള്‍ ലഭ്യമാക്കാന്‍ ഇവ ഏറെ ബാറ്ററി ചാര്‍ജ് വിനിയോഗിക്കുന്നു. ആവശ്യമില്ലാ· സമയങ്ങളില്‍ എല്ലാ കണക്ടിവിറ്റിയും ഓഫ് ആക്കാന്‍ ശ്രദ്ധിച്ചാല്‍ ബാറ്ററിയുടെ ആയുസ് വര്‍ധിപ്പിക്കാം. വൈഫൈ, ജി.പി.എസ് എന്നിവയുടെ വിഡ്ജറ്റുകളോ ഷോര്‍ട്ട്കട്ട് കീയോ ഹോംസ്ക്രീനില്‍ ഉപയോഗിച്ചാല്‍ ഇത് ഏറെ എളുപ്പമാകും.
ഹോംസ്ക്രീന്‍ കുത്തിനിറക്കരുത്- എളുപ്പത്തില്‍ ഉപയോഗിക്കാനെന്ന് പറഞ്ഞ് ഉപയോഗിക്കാത്ത ആപ്ളിക്കേഷനുകളുടെ വരെ ഷോര്‍ട്ട്കട്ടുകളും വിഡ്ജറ്റുകളും ഹോംസ്ക്രീനില്‍ ഇടുന്നവരാണ് നമ്മള്‍ പലരും. എന്നാല്‍ ഹോംസ്ക്രീനില്‍ ഐക്കണുകളുടെ എണ്ണം വര്‍ധിക്കുന്നത് ബാറ്ററി ചാര്‍ജിന് ഹാനികരമാണ് എന്നതാണ് വസ്തുത. ഹോംസ്ക്രീനില്‍ ആനിമേറ്റഡ് വാള്‍പേപ്പറുകള്‍ ഒഴിവാക്കേണ്ടതാണ്.
ഗെയിമുകളും ആപ്ളിക്കേഷനുകളും ഉപയോഗിച്ച ശേഷം വെറുതെ എക്സിറ്റ് അടിക്കാതെ ഷട്ട്ഡൗണ്‍ ചെയ്തുവെന്ന് ഉറപ്പാക്കണം. അല്ലാത്തപക്ഷം അവ ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുകയും അത് ബാറ്ററി ചാര്‍ജ് നഷ്ടമുണ്ടാക്കുകയും ചെയ്യും.
ആപ്ളിക്കേഷന്‍ സ്റ്റോറുകളില്‍ ബാറ്ററി ഉപയോഗം കാണാന്‍ കഴിയുന്ന ആപ്ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. ഫോണിലെ ആപ്ളിക്കേഷനുകളും പ്രോഗ്രാമുകളും എത്ര ബാറ്ററി ചാര്‍ജ് ഉപയോഗിക്കുമെന്ന് ഇതില്‍ നിന്ന് മനസിലാക്കാം.
ആപ്ളിക്കേഷനുകള്‍ ഇന്‍റര്‍നെറ്റുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ പതിവായി പുതുക്കുന്നതാണ് (സിംക്രണൈസേഷന്‍) മറ്റൊരു വില്ലന്‍. ഫേസ്ബുക്ക്, ട്വിറ്റര്‍, കാലാവസ്ഥ,വാര്‍ത്തകള്‍ തുടങ്ങിയവക്കായുള്ള ആപ്ളിക്കേഷനുകള്‍ ഉദാഹരണം. ഇവയില്‍ അപ്ഡേറ്റുകളുടെ സമയം വര്‍ധിപ്പിക്കുകയോ അത്യാവശ്യമില്ലാത്ത ആപ്ളിക്കേഷനുകളാണെങ്കില്‍ അപ്ഡേറ്റ് ഓഫ് ചെയ്യുകയോ ചെയ്യുക

സ്റ്റീഫന്‍ ഹോക്കിങ്ങിന്‍െറ തലച്ചോറിനെ ‘റാഞ്ചാന്‍’ അണിയറില്‍ ഒരുക്കം സജീവം


സ്റ്റീഫന്‍ ഹോക്കിങ്ങിന്‍െറ തലച്ചോറിനെ ‘റാഞ്ചാന്‍’ അണിയറില്‍ ഒരുക്കം സജീവം
ലണ്ടന്‍: വിഖ്യാത ബ്രിട്ടീഷ് ശാസ്ത്രഞ്ജന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന്‍െറ തലച്ചോറിലെ വിലപിടിച്ച ആശയങ്ങളും ചിന്തകളും ‘ഹാക്ക്’ ചെയ്യാനുള്ള ഉപകരണത്തിന്‍െറ പണിപ്പുരയിലാണ് ശാസ്ത്രലോകം. തളര്‍ന്ന ശരീരവുമായി വീല്‍ ചെയറില്‍ കഴിയുന്ന ഈ പ്രതിഭ കഴിഞ്ഞ 30 വര്‍ഷമായി സംസാരിക്കാനാവാത്ത അവസ്ഥയിലാണ്. അവ്യക്തമെങ്കിലും അമൂല്യമായ വാക്കുകള്‍ക്കും ചിന്തകള്‍ക്കും ഈ 70 കാരന്‍െറ മുന്നില്‍ കാതുകൂര്‍പിക്കുകയായിരുന്നു ശാസ്ത്ര ലോകം. ശബ്ദം പുറപ്പെടുവിക്കുന്ന തരം റോബോര്‍ട്ടിനെ ഘടിപ്പിച്ചിട്ടുള്ള കമ്പ്യൂട്ടര്‍ ആണ്് നിലവില്‍ ആശയ വിനിമയത്തിന് ഇദ്ദേഹം ആശ്രയിക്കുന്നത.് എന്നാല്‍, ഇത് ഉപയോഗിച്ചുകൊണ്ടുള്ള ആശയവിനിമയം ദിനംപ്രതി മോശമായി വരുന്നതാണ് പുതിയ പരീക്ഷണത്തിന് ഹോക്കിങ്ങിനെയും മറ്റു ശാസ്ത്രഞ്ജരെയും പ്രേരിപ്പിച്ചത്. യു.എസിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ‘ഐ ബ്രെയിന്‍’ എന്ന് പേരിട്ട പുതിയ ഉപകരണം വികസിപ്പിക്കുന്നത്. ഇതിനായി ഇവര്‍ക്കൊപ്പം സര്‍വകലാശാലയില്‍ കഴിയുകയാണ് ഹോക്കിങ്. തീപെട്ടിക്കൂടിനോളം വലിപ്പവും തീരെ ഭാരം കുറഞ്ഞതുമായ ‘ഐ ബ്രെയിന്‍’ ഹോക്കിങ്ങിന്‍െറ തലയില്‍ ആണ് ഘടിപ്പിക്കുകയെന്ന് പരീക്ഷണത്തിന് തേൃത്വം നല്‍കുന്ന പ്രൊഫസര്‍ ലോ പറഞ്ഞു. ഹോക്കിങ്ങിന്‍െറ തലച്ചോറിനകത്തേക്കു തുറക്കുന്ന ജനല്‍ പോലെയായിരിക്കും ഇത് പ്രവര്‍ത്തിക്കുകയെന്നും ഇത് തങ്ങളില്‍ വളരെയധികം ഉത്സാഹം ജനിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാംബ്രിഡ്ജില്‍ അടുത്ത മാസം നടക്കുന്ന ചടങ്ങില്‍ ‘ഐ ബ്രെയിന്‍’ ഘടിപ്പിച്ച ഹോക്കിങ്ങുമൊത്തുള്ള ആശയവിനിമയം സംഘടിപ്പിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രൊഫസര്‍ അറിയിച്ചു.